അമൃതാനന്ദമയിക്കും കാന്തപുരത്തിനും നേരേ ആരോപണങ്ങൾ ഉയരുമ്പോൾ ഒരു വരി വാർത്ത കൊടുക്കാത്ത മാധ്യമങ്ങൾ ആലഞ്ചേരിയെ വിടാതെ പിന്തുടരുന്നതെന്ത്? പരസ്യം നൽകുന്നവർ എന്തുതെമ്മാടിത്തം കാണിച്ചാലും അത് വാർത്തയാക്കാനുള്ള ആർജ്ജവമില്ലാത്തവർ ആലഞ്ചേരിക്കെതിരെ കാഹളം മുഴക്കുന്നതിന് പിന്നിലെ അജണ്ടയെന്ത്? ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
കേരളത്തിൽ ഒരുപതിറ്റാണ്ട് മുമ്പ് വരെ ഏറ്റവും ആദരണീയമായ ജോലികളിൽ ഒന്നായിരുന്നു മാധ്യമപ്രവർത്തനം. മാധ്യമ പ്രവർത്തകരുടെ ഉന്നതബന്ധവും, അറിവുമൊക്കെ ഏവർക്കും മാതൃകയായിരുന്നു. അവരുടെ സൗഹൃദം പിടിച്ചുപറ്റാൻ സാധാരണക്കാർ കൊതിച്ച ഒരുകാലമുണ്ടായിരുന്നു. എന്നാൽ ചാനലുകളുടെ തള്ളിക്കയറ്റത്തോടെ ഏതുനുണയും വ്യാജപരാതിയും വാർത്തയാക്കുകയും അന്തിചർച്ചയാക്കുകയും ചെയ്തതോടെ മാധ്യമപ്രവർത്തനത്തിന്റെ വിലയിടിഞ്ഞു. മാധ്യമപ്രവർത്തകരെ പലരും പുച്ഛത്തോടെ കാണുന്ന സമീപനവും വളർന്നുവന്നു.
അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം ആദ്യകൂട്ടർക്ക് വാർത്ത നൽകാൻ സമയമുണ്ടെന്നതും രണ്ടാമത്തെ കൂട്ടർക്ക് അതുകിട്ടിയ ഉടൻ കൊടുക്കണമെന്നുമുള്ളതാണ്. തിരക്കിട്ടുവാർത്ത നൽകേണ്ട ഈ ഗതികേടിനിടയിൽ ഒരു വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാലും അതുശരിയാണെന്ന് സഥാപിക്കാനുള്ള പ്രവണതയാണ് മാധ്യമങ്ങളെ അപഹാസ്യമാക്കുന്നത്.
മാധ്യമങ്ങൾ മാസങ്ങളോളം കൊട്ടിഘോഷിച്ച വാർത്തയാണ് സിറോ-മലബാർ സഭയെയും മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിയെയും ആരോപണമുനയിൽ നിർത്തിയ ഭൂമി കുംഭകോണം. എന്നാൽ, ആ സംഭവം എങ്ങുമെത്താതെ പോയ സമയത്താണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സ്ത്രീപീഡന വിവാദം കളം നിറയുന്നത്. ഇതോടെ ആലഞ്ചേരി വീണ്ടും വാർത്തകളിലെ സാന്നിധ്യമായി. മാർ ആലഞ്ചേരി കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടും സഹായിച്ചില്ലെന്ന് മാത്രമല്ല അതുമറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നത്. ആലഞ്ചേരിയെ ചോദ്യം ചെയ്യാൻ കാക്കനാട്ടെ അരമനയിൽ പൊലീസെത്തി എന്നായിരുന്നു ഇന്നലത്തെ വാർത്തയെങ്കിൽ, കന്യാസ്ത്രീ തനിക്ക് പരാതി നൽകിയില്ല എന്നുപറഞ്ഞ ആലഞ്ചേരിയുടെ വാദം തെറ്റാണെന്നും പരാതി ലഭിച്ചിട്ടും മറച്ചുവച്ചുവെന്നും പീഡകരെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും വ്യക്തമാക്കുന്ന തരത്തിലുള്ള ടെലിഫോൺ സംഭാഷണങ്ങളുമാണ് ഇന്നുചാനലുകളിൽ നിറഞ്ഞുനിൽക്കുന്നത്.
മാർ ആലഞ്ചേരിയും ആരോപണം ഉന്നയിച്ച കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണം പരിശോധിക്കാം. ആ സംഭാഷണം മറുനാടൻ മലയാളിയിലും നൽകിയിട്ടുണ്ട്. ആ നീണ്ട സംഭാഷണത്തിലെ ചില വാക്കുകൾ മാത്രം എഡിറ്റ് ചെയ്ത് കന്യാസ്ത്രീയുടെ പരാതി മുക്കാൻ ശ്രമിച്ചുവെന്ന് സ്ഥാപിക്കാൻ നോക്കുന്ന മാധ്യമങ്ങൾ എത്ര നിഷ്ഠൂരമായാണ് സത്യത്തെ വളച്ചൊടിക്കുന്നത് എന്ന തിരിച്ചറിയണമെങ്കിൽ, ആ സംഭാഷണത്തിന്റെ പൂർണരൂപം കേൾക്കുക മാത്രം മതി.
തന്നെ വിളിച്ച കന്യാസ്ത്രീയോട് മാർ ആലഞ്ചേരി വിശദമായി സംസാരിച്ചുവെന്നത് തന്നെ പ്രധാനമാണ്. ആ സംഭാഷണത്തിൽ കേസ് കൊടുക്കണമെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ആലഞ്ചേരി കൃത്യമായി പറയുന്നുണ്ട്. ഒരിടത്തും കേസ് ഒതുക്കി തീർക്കണമെന്നോ, സഭയെ നാണം കെടുത്തരുതെന്നോ അദ്ദേഹം ആവശ്യപ്പെടുന്നില്ല. ജലന്ധർ തന്റെ അധികാരപരിധിയിലല്ലാത്ത രൂപതയായതുകൊണ്ട് ചെയ്യേണ്ടത് എന്താണെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. ജലന്ധറിലെ ജീവിതം അസഹനീയമാണെങ്കിൽ ഇവിടെ കന്യാസ്ത്രീയെ സഭയിലെടുത്ത് അംഗമാക്കുന്നതിന് തയ്യാറാണെന്നും ആലഞ്ചേരി പറയുന്നുണ്ട്. ഇതൊന്നും ഞാൻ പറഞ്ഞതാണെന്ന് പറയരുത്്... നിങ്ങൾ സ്വന്തം നിലയിൽ ചെയ്തതാണെന്ന് പറയണം എന്ന് ആലഞ്ചേരി ഉപദേശിക്കുന്നതാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. ആലഞ്ചേരിക്ക,് പീഡനകാര്യം പരാതിയായി കൊടുത്തിട്ടില്ല എന്നത് വ്യക്തമാണ്. ടെലിഫോൺ സംഭാഷണം പോലും കേസും വിവാദവും ആരംഭിച്ച ശേഷമുള്ളതാണ്. കന്യാസ്ത്രീ പൊലീസിൽ പരാതിപ്പെട്ട ഒന്നോ രണ്ടോ ദിവസം കഴിഞ്ഞതിന് ശേഷമാണ് ആലഞ്ചേരിയെ ബന്ധപ്പെട്ടതെന്നും വ്യക്തമാണ്.
ഇക്കാര്യങ്ങൾ മറച്ചുവച്ചുകൊണ്ട് ആലഞ്ചേരിയെ പഴി പറയുന്ന മാധ്യമപ്രവർത്തകരുടെ ഉളുപ്പില്ലാത്ത രീതിയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ആരോപണമുനയിൽ നിൽക്കുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെക്കാൾ കുഴപ്പക്കാരൻ ആലഞ്ചേരിയാണ് എന്ന് സഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു അജണ്ട ഇതിന് പിന്നിലുണ്ട് എന്ന് വ്യക്തമാണ്. ഫ്രാങ്കോ മുളയ്ക്കലിനെ തുറങ്കലിലടയ്ക്കാത്തതല്ല, മറിച്ച് ആലഞ്ചേരിയാണ് പ്രശ്നം എന്ന മട്ടിലുള്ള അജണ്ട തുറന്നുകാട്ടേണ്ടതുണ്ട്. കേരളത്തിലെ പല മതമേലധ്യക്ഷന്മാരും പീഡനക്കേസുകളിൽ പെടുമ്പോൾ വാർത്ത പോലും കൊടുക്കാൻ മടിക്കുന്നവരാണ് പല പത്രങ്ങളും ചാനലുകളും. അമൃതാനന്ദമയിയും കാന്തപുരവുമടക്കമുള്ളവർക്കെതിരെ പല ആരോപണങ്ങൾ ഉയർന്നപ്പോഴും ഒരുവാർത്ത പോലും കൊടുക്കാൻ ഇക്കൂട്ടർ തയ്യാറായില്ല.
മാർ ആലഞ്ചേരിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ക്രൈസ്തവ മതത്തോടുള്ള വിരോധം കൊണ്ടൊന്നുമല്ല. എറണാകുളത്തെ ചില പത്രപ്രവർത്തകരെ ചില തൽപരകക്ഷികൾ തെറ്റിദ്ധരിപ്പിച്ചപ്പോൾ, അത് ശരിയാണ് എന്ന് കരുതി എഴുതി തുടങ്ങിയ വാർത്ത അത് ശരിയാണ് എന്ന് തെളിയിക്കേണ്ടത് സ്വയം ഏറ്റെടുത്തത് പോലെ നുണകളുടെ പിന്നാലെ അവർ നടക്കുകയാണ്. ചെറിയ നുണകൾ പറഞ്ഞ് അവർ വലിയ നുണകൾ ഉണ്ടാക്കുകയാണ്. ഇതുമാത്രമല്ല, ചാനലുകൾക്ക് പരസ്യം നൽകുന്നവർ എന്തുതെമ്മാടിത്തം കാണിച്ചാലും അത് വാർത്തയാക്കാനുള്ള ആർജ്ജവം അവർക്കില്ല. ഇത്തരക്കാർക്കെതിരെ ഒരുവരി പോലും എഴുതാൻ മടിക്കുന്ന പത്രങ്ങളും ആലഞ്ചേരിക്കെതിരെ കാഹളം മുഴക്കുമ്പോൾ അതിന്റെ ദുരുദ്ദേശമാണ് മനസ്സിലാക്കേണ്ടത്.
Stories you may Like
- സീറോ മലബാർ സഭയ്ക്ക് ഈ ക്രിസ്മസ് നിർണ്ണായകം
- സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് പദവി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
- ആർച്ച് ബിഷപ്പുമാർ വത്തിക്കാനിലേക്ക്; മാർപ്പാപ്പയുമായി ചർച്ചയ്ക്ക് സാധ്യത
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍