പ്രസംഗത്തിൽ മാത്രമല്ല തന്ത്രങ്ങളിലും വിജയിച്ച് മോദിയും അമിത് ഷായും; ഈ വിജയ തന്ത്രങ്ങൾ കൊണ്ട് മാത്രം മോദിക്ക് വീണ്ടും അധികാരം ഉറപ്പിക്കാനാവുമോ? ലോക്സഭയിലെ അവിശ്വാസ പ്രമേയം സൂചിപ്പിക്കുന്നത് എന്തൊക്കെ? ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നായിരുന്നു വെള്ളിയാഴ്ച. 15 വർഷത്തിന് ശേഷം സർക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയം 12 മണിക്കൂറിലേറെ ചർച്ച ചെയ്തതിന്റെ ഫലം എന്തുമാവട്ടെ, അത് ജനാധിപത്യത്തിന്റെ നല്ല അടയാളങ്ങളിൽ ഒന്നാണ്. ചർച്ചയിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ റോൾ ഭംഗിയാക്കി എന്നുള്ളതാണ് സുവർണ ലിപികളാൽ എഴുതി ചേർക്കേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാവി പ്രധാനമന്ത്രി എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഹുൽ ഗാന്ധിയും പരസ്പരം ഏറ്റുമുട്ടി എന്ന സവിശേഷതയുമുണ്ടായിരുന്നു. രാഹുൽ എംപിയായും കോൺഗ്രസിന്റെ സമുന്നത നേതാവായും പദവി അലങ്കരിക്കാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും ഏതെങ്കിലും ഒരുപ്രമുഖനോട് പരസ്യമായി ഏറ്റുമുട്ടുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.
രാഹുൽ എങ്ങനെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് എന്നറിയാൻ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കും മാധ്യമങ്ങൾക്കും കൗതുകമുണ്ടായിരുന്നു. ഇക്കാര്യത്തിൽ രാഹുൽ വലിയ തോതിൽ വിജയിച്ചു എന്നുപറയാതിരിക്കാൻ സാധിക്കുകയില്ല. രാഹുലിന്റെ പ്രസംഗം വലിയ തോതിൽ അംഗീകരിച്ചത് എംപിമാർ മാത്രമല്ല രാജ്യത്തെ ജനങ്ങൾ കൂടിയാണ്. പ്രസംഗത്തിൽ തന്നെ പപ്പുമോൻ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ പരാതി സ്നേഹത്തോടെ പറയുകയും, എന്നിട്ടും താനും കോൺഗ്രസും ബിജെപിയോട് വിദ്വേഷം കാട്ടുന്നില്ലെന്ന് പറയാനും രാഹുലിന് കഴിഞ്ഞു. മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ പ്രസംഗശേഷം മോദിയെ ആശ്ലേഷിച്ച് ക്ഷമിക്കുവാനും വിരുത് കാട്ടി. രാഹുലിന്റെ ശത്രുസ്നേഹത്തെ മാധ്യമങ്ങളും ചാനലുകളും വലിയ കൈയടിയോടെയാണ് സ്വീകരിച്ചതും അഭിനന്ദിച്ചതും.
എന്നാൽ, മറുപടി പ്രസംഗത്തിനായി പ്രധാനമന്ത്രി എഴുന്നേറ്റതോടെ രാഹുലിന്റെ തന്ത്രങ്ങളൊക്കെ ഏകദേശം പരാജയപ്പെട്ട പോലെയായിരുന്നു. തന്റെ വാക്ചാതുരിയെ വെല്ലാൻ രാഹുലിനെന്നല്ല, ഇന്ത്യയിൽ മറ്റൊരു നേതാവിനും കഴിയില്ലെന്നുതെളിയിക്കുന്നതായിരുന്നു മോദിയുടെ അനർഗ്ഗളപ്രസംഗം. നാലുവർഷത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മോദി പ്രതിപക്ഷവാദങ്ങളുടെ മുനയൊടിച്ചു. കെട്ടിപ്പിടിച്ചും കണ്ണിറുക്കിയും രാഹുൽ കൈയടി നേടാൻ ശ്രമിച്ചതിനെ പരിഹസിച്ചും, അതിനെ അതേ നാണയത്തിൽ മറികടന്നും മോദി കൈയടി നേടി.
അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മുഖ്യതിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് ഫ്രാൻസുമായുള്ള റാഫേൽ വിമാനക്കരാർ ആയിരിക്കുമെന്ന സൂചനയാണ് രാഹുൽ നൽകിയത്. എന്നാൽ, അതിന് കൃത്യമായി മറുപടി പറയുകയും രാജ്യത്തെ അപമാനിക്കാൻ രാഹുൽ കൂട്ടുനിൽക്കുകയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ വാദങ്ങൾ വരെ ശബ്ദത്തിലൂടെ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. വിലയിരുത്തി നോക്കിയാൽ രാഹുൽ തിളങ്ങിയെങ്കിലും മോദിയുടെ വൃക്തിപ്രഭാവത്തിലും, വാക്ചാതുരിയിലും ആ തിളക്കം അൽപം മങ്ങിപ്പോയി എന്നും പറയേണ്ടി വരും. ആരാണ് ആ സംവാദത്തിൽ ജയിച്ചത് എന്ന് ചോദിച്ചാൽ, തീർച്ചയായും മോദി എന്നുതന്നെ പറയേണ്ടി വരും.
പാർലമെന്റിൽ ആരുജയിച്ചാലും തോറ്റാലും, തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പ്രതിപക്ഷ ഐക്യത്തിനേറ്റ തിരിച്ചടിയാണ് വെള്ളിയാഴ്ച സംഭവിച്ചത് എന്ന് പറയേണ്ടി വരും. കേവല ഭൂരിപക്ഷത്തിന് 271 സീറ്റുകൾ വേണമെന്നിരിക്കെ, 272 സീറ്റ്, വെറും ഒരേയൊരു സീറ്റ് മാത്രം കൂടുതലുള്ള പാർട്ടി 325 വോട്ടോടെ, മൂന്നിൽ രണ്ടുഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിഞ്ഞുവെന്നത് ബിജെപിക്ക് അഭിമാനിക്കാനും കോൺഗ്രസിന് നിരാശപ്പെടാനുമുള്ള സാഹചര്യം സൃഷ്ടിച്ചു. മോദി വിരുദ്ധ വിശാല സഖ്യം എന്‍ ആശയവുമായി രാഹുൽ രാജ്യം മുഴുവൻ ഓടി നടക്കുന്നുണ്ടെങ്കിലും, ബംഗാളിലെ സിപിഎമ്മിനെയും തൃണമൂൽ കോൺഗ്രസിനെയും മാത്രമാണ് കൂടെ കൂട്ടാനായത് എന്നത് ലജ്ജാവഹമാണ്. മോദി വിരോധികളായ ശിവസേനയെ പോലും ഒപ്പം ചേർക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒഡീഷയിലെ നവീൻ പട്നായിക്കിനെയും പാട്ടിലാക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലത്തെ വിട്ടുനിൽക്കൽ. അണ്ണാഡിഎംകെ മോദിക്കൊപ്പം നിൽക്കുക കൂടി ചെയ്തതോടെ പ്രതിപക്ഷ നിര നേരിട്ടത് വലിയ തിരിച്ചടി തന്നെയാണ്. കോൺഗ്രസിന്റെ കനിവ് കൊണ്ട് സംസ്ഥാനം രൂപീകരിച്ച് കിട്ടിയെങ്കിലും ടിആർഎസും ഒപ്പം നിൽക്കുന്നില്ല. വെറും 126 വോട്ടുകൾ മാത്രമേ സമാഹരിക്കാൻ കഴിയുമായിരുന്നുള്ളുവെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചത്. ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ മാന്യമായ വോട്ടെങ്കിലും നേരിടാനുള്ള തയ്യാറെടുപ്പ് കോൺഗ്രസ് നടത്തേണ്ടിയിരുന്നു.
അതേസമയം, പാർലമെന്റിലെ ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മോദി വിരുദ്ധ വികാരം മുതലാക്കാൻ രാഹുൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഈ അനുഭവത്തിൽ നിന്ന് രാഹുൽ പഠിക്കേണ്ടത് പ്രതിപക്ഷ നിരയെ ഒത്തിണക്കുകയും സഖ്യത്തിലെ കക്ഷികളുടെ അംഗബലം കൂട്ടുകയും ചെയ്യുക എന്നതാണ്. ബംഗാളിൽ തൃണമൂലിന്റെ പിന്തുണ നേടിയ പോലെ യുപിയിൽ എസ്പിയുടെയും ബിഎസ്പിയുടെയും ഒഡീഷയിൽ ബിജെഡിയുടെയും പിന്തുണ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. കേരളത്തിലെയും കർണാടകയിലെയും, ബംഗാളിലെയും വോട്ടുകൾ കൊണ്ടുപോരാട്ടം നയിക്കാമെന്ന് കരുതാതെ കൂടുതൽ വിശാലമായ പിന്തുണ ആർജ്ജിക്കാനുള്ള പോംവഴികൾ രാഹുലും കോൺഗ്രസുംകണ്ടെത്തേണ്ടിയിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍