18 വർഷം വിചാരണ തടവുകാരനാക്കി അഴിക്കുള്ളിൽ കിടത്തിയിട്ടും കണ്ടെത്താത്ത എന്ത് രാജ്യദ്രോഹമാണ് മഅദനി ചെയ്തത്? ഇയാൾ വിതച്ച വിഷവിത്തുകൾ പണ്ടേ കരിഞ്ഞുണങ്ങി പോയില്ലേ? ഇന്ത്യ മുസ്ലീമുകളുടെ ശവപ്പറമ്പാണ് എന്ന് ലോകത്തെക്കൊണ്ട് പറയിക്കാതിരിക്കാൻ ആ മനുഷ്യനെ ഇനിയെങ്കിലും വെറുതേ വിടുക; ഇനി അയാൾ രാജ്യദ്രോഹിയാണെങ്കിൽ എത്രയും വേഗം തൂക്കിക്കൊല്ലൂ...; മാപ്പു ചോദിക്കുന്നൂ മഅദനീ - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
രണ്ടുതവണയായി പതിനെട്ടുവർഷം വിചാരണ തടവുകാരനായി കഴിഞ്ഞ ഒരു കുറ്റാരോപിതനാണ് മദനി. ഇന്ത്യകണ്ട ഏറ്റവും വലിയ ഭീകരനാണ് എന്നാണ് കേരള, കർണാടക, തമിഴ്നാട് പൊലീസും എന്തിനേറെ എൻഐഎയും സിബിഐയും ഒക്കെ പറയുന്നത്. എന്നാൽ മദനി ചെയ്ത കുറ്റം തെളിയിക്കുന്നതിനുള്ള ഒരു കടലാസുപോലും ഇത്രയും കാലമായി സമർപ്പിക്കാൻ ഈ നിയമ സംവിധാനങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് പരിശോധിക്കുന്നത്.
1998 മാർച്ച് 31ന് അറസ്റ്റുചെയ്ത മദനിയെ പത്തുവർഷത്തിന് ശേഷം 2008ലാണ് ആദ്യം ജയിൽമോചിതനാക്കുന്നത്. പരോളും ജാമ്യവുമൊന്നും അനുവദിക്കാതെ പത്തുവർഷം പൊലീസും സർക്കാരും പറഞ്ഞുകൊണ്ടിരുന്നത് മദനിയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതിയും ഗൂഢാലോചനക്കാരനും എന്നാണ്. ആ കേസിൽ ഒരു തെളിവുപോലും ഹാജരാക്കാൻ സാധിക്കാതിരുന്നതുകൊണ്ട് പത്തുകൊല്ലത്തിന് ശേഷം മദനിയെ കോടതി കുറ്റവിമുക്തനാക്കി. പത്തുവർഷം നിരപരാധിയായ ഒരു മനുഷ്യനെ കുറ്റക്കാരനെന്ന ആരോപിച്ച് ജയിലിൽ അടയ്ക്കുന്നത് ഒരു നീതിന്യായ വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നല്ലതല്ല.
അങ്ങനെ 2008 മെയ്മാസം ഏഴാംതീയതി കുറ്റവിമുക്തനായി പുറത്തിറങ്ങിയ മദനി രണ്ടുവർഷത്തിന് ശേഷം 2010 ഓഗസ്റ്റ് 17ന് വീണ്ടും ജയിലിലായി. ബാംഗ്ളൂരിൽ നടന്ന സ്ഫോടനത്തിൽ മുഖ്യപ്രതികളിൽ ഒരാളാണ് മദനി എന്നായിരുന്നു കർണാടക പൊലീസിന്റെ ആരോപണം. പത്തുകൊല്ലം തമിഴ്നാട്് പൊലീസ് വിചാരണ തടവുകാരനായി പാർപ്പിച്ചതുപോലെ തന്നെ കർണാടക പൊലീസും ഏതാണ്ട് എട്ടുകൊല്ലമായി മദനിയെ വിചാരണ തടവുകാരനായി പാർപ്പിക്കുന്നു.
വിചാരണക്കോടതിലും സ്പെഷ്യൽ കോടതിയിലും ഹൈക്കോടതിയും അതിനൊക്കെ മുകളിൽ സുപ്രീംകോടതിയിലും ഒക്കെ മദനിയുടെ കുടുംബവും രാഷ്ട്രീയ സുഹൃത്തുക്കളുമൊക്കെ നീതിതേടി പോയി. ഇനിയെങ്കിലും മദനിക്കെതിരെ തെളിവ് ഹാജരാക്കൂ എന്ന് അഞ്ച് കൊല്ലത്തിന് ശേഷം 2015ൽ സുപ്രീംകോടതി തന്നെ കർണാടക പൊലീസിനോടും സർക്കാരിനോടും വിചാരണക്കോടതിയോടുമെല്ലാം പറഞ്ഞു. അല്ലെങ്കിൽ ഇയാളെ വിചാരണ നടത്തി ശിക്ഷിക്കൂ എന്നും പറഞ്ഞായിരുന്നു പരമോന്നത കോടതിയുടെ വിമർശനം. എത്രയും വേഗം കേസ് അവസാനിപ്പിക്കണമെന്ന് അന്ന് സുപ്രീംകോടതി കർശനമായി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടിപ്പോൾ മൂന്നുവർഷമായി.
ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്ന് പറഞ്ഞ് കോടതി കഴിഞ്ഞവർഷം കുറച്ചുകാലം ജാമ്യം അനുവദിച്ചെങ്കിലും വീണ്ടും മദനി ജയിലിൽ തന്നെയായി. ജയിലിനുള്ളിൽ അല്ലെങ്കിലും വീട്ടുതടങ്കലിൽ പോലെ ബംഗളൂരു നഗരത്തിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവരുന്നു. രോഗബാധിതയായ സ്വന്തം അമ്മയെക്കാണാൻവേണ്ടി ഇപ്പോൾ എത്തുമ്പോൾ പൊലീസിനെ ഒപ്പം വിടുന്നതിന് മദനി ഒന്നരലക്ഷം രൂപ അടയ്ക്കണമെന്നാണ് സർക്കാർ പറയുന്നത്. നാലു ദിവസത്തേക്ക്.
മദനിയല്ല സുരക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ആണ് പറയുന്നത് സുരക്ഷ വേണമെന്ന്. എന്നിട്ടും പൊലീസിന്റെ സുരക്ഷാ ചുമതലയുടെ പണം മദനി കൊടുക്കണം. അതിന്റെ പേരിലും നാട്ടിലേക്കുള്ള വരവ് ഒരു ദിവസം വൈകിപ്പിച്ചു. കഴിഞ്ഞദിവസം ജാമ്യം കിട്ടിയപ്പോൾ അവിടെനിന്ന് വിമാനത്തിൽ കയറാൻ വിമാനക്കമ്പനി തടസ്സപ്പെടുത്തി. 15 ലക്ഷം ചോദിച്ചു.
പതിനെട്ടുവർഷമായി ഒരു മനുഷ്യൻ വിചാരണത്തടവുകാരനായി കഴിയുന്നു. ഒരു കേസ് കഴിയുമ്പോൾ മറ്റൊന്ന് അയാളുടെ മേൽ ചുമത്തുന്നു. എന്തൊരു അക്രമമാണിത്. എന്തൊരു അനീതിയാണിത്. മദനി പുണ്യപുരുഷനാണെന്നോ നീതിമാനെണെന്നോ മദനിയെ ബോധപൂർവം ജയിലിൽ അടച്ച് ജീവിതം ഇല്ലാതാക്കുകയാണെന്നോ പറയാനുള്ള തെളിവുകളോ ആധികാരികതയോ ഇല്ല. എന്നു മാത്രമല്ല, 90കളുടെ തുടക്കത്തിൽ മദനി ആരംഭിച്ച ഐഎസ്എസ് എന്ന സാമുദായിക പാർട്ടി കേരളത്തിലെ മുസ്ളീം സമൂഹത്തെ വിഭാഗീയമായി ചിന്തിപ്പിക്കുകയും ഒട്ടേറെ മുസ്ളീം ചെറുപ്പക്കാരെ വർഗീയമായി ചിന്തിപ്പിക്കുകയും കേരളത്തിന്റെ സാഹോദര്യത്തെ അതിനിശിതമായി വിമർശിക്കുകയും ഇല്ലാതാക്കുകയും ചെയ്തു എന്നുതന്നെ പറയേണ്ടിവരും.
മദനിയുടെ ആദ്യകാല പ്രസംഗങ്ങൾ കേട്ടാൽ ഏതൊരു മുസ്ളീം യുവാവിന്റേയും രോമകൂപങ്ങൾ എണീറ്റ് നിൽക്കുമായിരുന്നു. ഇവിടത്തെ മുസ്ളീങ്ങൾ മുഴുവൻ അവഗണിക്കപ്പെടുകയാണെന്നും പീഡിപ്പിക്കപ്പെടുകയാണെന്നും തെറ്റായൊരു വ്യാഖ്യാനവും വിശ്വാസവും നൽകാൻ മദനി ശ്രമിച്ചു. ഒരുപക്ഷേ, കേരളത്തിലെ ഇസ്ളാമിക മൗലികവാദത്തിന്റെ വിഷവിത്തുകൾ വിതച്ചത് മദനിതന്നെയാണ് എന്ന് പറയേണ്ടിവരും. അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ മദനിക്ക് കൊടുക്കേണ്ടതാണ്.
എന്നാൽ ഒരു പൗരൻ ആ രാജ്യത്ത് ജീവിക്കുമ്പോൾ അയാളുടെ മേൽ ചുമത്താവുന്ന ഏറ്റവും വലിയ കുറ്റമാണ് രാജ്യദ്രോഹം. ആത്മാഭിമാനമുള്ള ഒരു പൗരനും സഹിക്കാൻ കഴിയുന്ന കുറ്റാരോപണമല്ല അത്. കാശ്മീരിലെ ഭീകരർക്കൊപ്പം നിന്നുകൊണ്ട് അവർക്ക് സാമ്പത്തിക സഹായം നൽകുകയും അവിടേക്ക് കേരളത്തിലെ ആളുകളെ എത്തിക്കുകയും ഒക്കെ ചെയ്യുന്ന ഭീകരവാദ നേതാവാണ് മദനി എന്ന് ഈ പൊലീസ് ആരോപിക്കുമ്പോൾ അതിന് യോജിച്ച തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത പൊലീസിനും സർക്കാരിനുമുണ്ട്. അത് ചെയ്യാതെ മദനി ഭീകരനാണ് എന്ന് പറഞ്ഞ് ജാമ്യം നൽകാതെ വിചാരണ തടവുകാരനായി പാർപ്പിക്കുന്നത് തെറ്റാണ്.
ഒരാൾ കുറ്റക്കാരനാണെങ്കിൽ അത് തെളിവുസഹിതം ഹാജരാക്കി ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥചെയ്യുന്ന ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയണം. രാജ്യദ്രോഹിയാണെങ്കിൽ മദനിക്ക് വധശിക്ഷ തന്നെ നൽകണം. അതിന് ശിക്ഷാ നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. എന്നാൽ വിചാരണപോലും ചെയ്യാതെ തടവുകാരനായി ഒരാളെ പതിനെട്ടുവർഷം ഒരു തെളിവുമില്ലാതെ തടവിൽ പാർപ്പിക്കുന്നത് ഹിറ്റ്ലറുടെ രാജ്യത്തുപോലും നടന്നിട്ടുണ്ടാവില്ല.
ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കെതിരെ പോലും വർഗീയ കലാപത്തിന്റെ ആസൂത്രകൻ എന്ന നിലയിലുള്ള ആരോപണം ഉയർന്നിട്ടുണ്ട്. തെളിവുണ്ടോ ശരിയാണോ എന്നതെല്ലാം രണ്ടാമത്തെ കാര്യം. അത്തരം ആരോപണങ്ങളുടെ പേരിൽ കള്ളപ്രചരണം നടത്തി കള്ളസാക്ഷികളെ വച്ച് ഒരാളെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടുന്നത് നീതിവ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നല്ലതല്ല. മദനിയാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെങ്കിൽ അത് തെളിയിക്കണം. ശിക്ഷിക്കണം.
എന്നാൽ ഇന്ത്യയിലെ മുസ്ളീങ്ങളെ ഇന്ത്യൻ ഭരണകൂടം ജാതിയുടെ പേരിൽ പീഡിപ്പിക്കുന്നു, മതത്തിന്റെ പേരിൽ പീഡിപ്പിക്കുന്നു എന്ന ആരോപണത്തിന് അടിവരയിടാൻ മാത്രമെ മദനിയുടെ ജയിൽ വാസം സഹായിക്കൂ. രോഗിയായി അവശനായി, കണ്ണുകാണാനാവാതെ, പ്രമേഹം വർധിച്ച് ഒരു സാധാരണ മനുഷ്യനായി മാറിയിരിക്കുന്ന മദനിയെ എത്രയും വേഗം ജയിലിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. അത് മനുഷ്യാവകാശത്തിന്റേയും നീതിയുടേയും പ്രശ്നമാണ്. ഒന്നുകിൽ ശിക്ഷിക്കുക. അല്ലെങ്കിൽ വെറുതെവിടുക. അല്ലാതെ വിചാരണ തടവുകാരനായി മദനി എത്രകാലം ജയിലിൽ കിടക്കുന്നുവോ അത്രയും കാലം അപമാനിക്കപ്പെടുന്നത് ഇന്ത്യൻ നീതിവ്യവസ്ഥയാണ്. അവഹേളിക്കപ്പെടുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നല്ലവരായ മുസ്ളീങ്ങളാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍