തന്റെ മകൾ കോപ്പിയടിക്കില്ലെന്ന് അച്ഛൻ പറഞ്ഞാലോ കയ്യക്ഷരം മാറിയാലോ എങ്ങനെ കൊലപാതകമാവും? അഞ്ജുവിനെ കൊലയ്ക്ക് കൊടുക്കാൻ മാത്രം എന്ത് മുൻ പരിചയമാണ് കോളേജ് അധികൃതർക്കുള്ളത് ? കോപ്പി അടിക്കുന്നവരെ പിടികൂടിയില്ലെങ്കിൽ ആരോപണം കേൾക്കേണ്ടി വരില്ലേ? ഒരു പെൺകുട്ടിയുടെ മരണം ആഘോഷമാക്കുമ്പോൾ നമ്മൾ മറന്നുപോകുന്നത്..
മറുനാടൻ ഡെസ്ക്
കാഞ്ഞിരപ്പള്ളിക്കാരിയായ അഞ്ജു എന്ന് പേരുള്ള ഒരു ബിരുദ വിദ്യാർത്ഥിനി മീനച്ചിലാറ്റിൽ ചാടി മരിച്ചതിന്റെ ഷോക്കിലാണ് കേരളം ഇപ്പോഴും. ആ പെൺകുട്ടി ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ പരീക്ഷയെഴുതിക്കൊണ്ടിരിക്കുമ്പോൾ കോപ്പിയടിച്ചു എന്ന ആരോപണം നേരിടുകയും അതിനെ തുടർന്ന് പുറത്താക്കിയതിൽ മനംനൊന്ത് മീനച്ചിലാറ്റിൽ ചാടി മരിക്കുകയും ചെയ്തു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. വീട്ടുകാർ പറയുന്നു എന്റെ മകൾ കോപ്പിയടിക്കില്ല എന്ന്. എന്തായാലും ആ പെൺകുട്ടിയുടെ മരണം ചെറിയ കോളിളക്കമല്ല സൃഷ്ടിച്ചിരിക്കുന്നത്.കോളജ് അധികൃതർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്ന് വാദം ചിലർ ഉയർത്തുന്നു.
കോളജിന് മുൻപിൽ മൃതദേഹവുമായി ചിലർ പ്രതിഷേധ പ്രകടനം നടത്തുകയും, കോളജ് മാനേജ്മെന്റിന് എതിരെ അതിശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. ആ പെൺകുട്ടിയുടെ ജീവൻ നഷ്ടമായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇത്ര ചെറുപ്പത്തിലെ പൊലിഞ്ഞുപോയ ഒരു യുവതിയുടെ ജീവിതം സങ്കടകരമാണ്. അച്ഛൻ ഷാജിക്കും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുകയും അവരുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. മകളുടെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതിനുള്ള പൂർണമായ അവകാശം അവർക്കുണ്ട്. എന്നാൽ ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചു കൊണ്ടുള്ള പ്രചാരണവും, ബഹളം വയ്ക്കലും ചാനലുകൾക്ക് രണ്ടു ദിവസത്തെ വാർത്ത നൽകുമെന്നതിനപ്പുറം പ്രസക്തിയുള്ള കാര്യമാണോ എന്ന് ആലോചിക്കേണ്ടതാണ്.
ഈ പെൺകുട്ടി ആ കോളേജിൽ പഠിച്ചിരുന്നതല്ല എന്നും പരീക്ഷ എഴുതുന്നതിന് വേണ്ടി മാത്രമാണ് ആ പെൺകുട്ടി അവിടെ എത്തിയത് എന്നും വ്യക്തമാണ്. അതുകൊണ്ടുതന്നെ അഞ്ജുവിനെ ടാർജറ്റ് ചെയ്ത് വ്യാജമായി ഹാൾടിക്കറ്റുണ്ടാക്കി പുറത്താക്കി പരീക്ഷ എഴുതാതെ ഭാവി നശിപ്പിക്കേണ്ട ഒരാവശ്യം മാനേജ്മെന്റിനില്ല. ആ കുട്ടി അവിടെ തന്നെയാണ് പഠിച്ചിരുന്നതെങ്കിൽ മുൻപ് മാനേജ്മെന്റുമായി ആ കുട്ടിക്ക് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ജിഷ്ണുവിനെപ്പോലെ തീർച്ചയായും ഇത് വലിയ തോതിൽ കോളിളക്കം ഉണ്ടാക്കുകയും അന്വേഷണം നടത്തുകയും ചെയ്യേണ്ട വിഷയമാണ്. അന്വേഷണം വേണ്ട എന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഈ കോളേജിൽ യാതൊരു പരിചയവും ആ പെൺകുട്ടിക്ക് ഇല്ലാതിരിക്കുകയും യാദൃശ്ചികമായി ആ പെൺകുട്ടി ഇതൊരു പരീക്ഷാ സെന്റർ ആയി മാത്രം കണക്കാക്കുകയും ചെയ്യുമ്പോൾ മാനേജ്മെന്റ് ബോധപൂർവം ആ പെൺകുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടു എന്ന ആരോപണം ആലോചനയോടുകൂടി മാത്രം ഉയർത്തേണ്ടതാണ്.
അങ്ങനെയാണെങ്കിൽ അതന്വേഷിക്കുകയും മാനേജ്മെന്റിനെ ശിക്ഷിക്കുകയും ചെയ്യണം. എന്നാൽ എന്റെ മകൾ കോപ്പിയടിക്കില്ല എന്ന് അച്ഛൻ തീർത്തു പറയുന്നതുകൊണ്ടും, അത് പറയാൻ അച്ഛനവകാശമുണ്ടെങ്കിലും ഹാൾടിക്കറ്റിന് പുറത്തെഴുതിയിരിക്കുന്ന കൈയക്ഷരം എന്റെ മകളുടെ അല്ല എന്നവർ പറയുന്നതു കൊണ്ടും, അങ്ങനെ അല്ലെങ്കിൽ കൂടി അത് കോപ്പിയാകാൻ സാധ്യതയുണ്ടെങ്കിലും ഒക്കെ കൊലപാതകം എന്ന നിഗമനത്തിലേയ്ക്ക് എടുത്തു ചാടുന്നത് ഉചിതമല്ല. ഈ പെൺകുട്ടി കോപ്പിയടിച്ചത് മാനേജ്മെന്റ് ഗൗരവമായി എടുക്കാതിരിക്കുകയും അതിനെ കോപ്പിയടിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുന്നത്? അത് യൂണിവേഴ്സിറ്റിയുടെ നിയമത്തിന് ലംഘനമാണ്, കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യപ്പെടാം. മാത്രമല്ല ഉത്തരവാദിത്തമില്ലാത്ത കോളജ് മാനേജ്മെന്റിനെതിരെ ഇതേ ചാനലുകൾ വാർത്തയുമാക്കാം. മാത്രമല്ല കോപ്പിയടിച്ചാൽ നടപടിയുണ്ടാവുകയില്ലെങ്കിൽ എല്ലാ കുട്ടികളും കോപ്പിയടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കോപ്പിയടിക്കുന്നതിനെ തടയാൻ ശ്രമിച്ചത് മാനേജ്മെന്റ് നിയമവിരുദ്ധമായി ചെയ്തു എന്ന ആരോപണത്തിൽ പ്രസക്തിയില്ല. കോപ്പിയടിച്ചു എന്നുള്ള ആരോപണം ശരിയാണോ എന്ന് അന്വേഷിക്കുകയും, കോപ്പിയടിച്ചത് ശരിയാണെങ്കിൽ അതിന്റെ പേരിലുള്ള നടപടി എങ്ങനെ ഇത്രയും വലിയ ഒച്ചപ്പാടിന് കാരണമാകുന്നു ആലോചിക്കുകയും ചെയ്യണം.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യമുള്ളത് ഒരു അദ്ധ്യാപകൻ ഈ പെൺകുട്ടി കോപ്പിയടിക്കുന്നത് കണ്ടുവെന്നും, തുടർന്ന് പ്രിൻസിപ്പൽ വന്ന് ഒരു മണിക്കൂറിന് ശേഷം എന്നെ കാണൂ എന്ന് പറഞ്ഞു എന്നുമാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് കോപ്പിയടിക്കുന്ന കുട്ടികളെ കയ്യോടെ പിടികൂടി അവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അനുവദിക്കാതെ യൂണിവേഴ്സിറ്റിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ആ പെൺകുട്ടിക്ക് ആ ഒരു വർഷം നഷ്ടമാകുമെന്നിരിക്കെ, ഒരുപക്ഷെ യൂണിവേഴ്സിറ്റി ഒന്നിലധികം വർഷം അവസരം നിഷേധിക്കുമെന്നിരിക്കെ, അതിന് പോവാതെ പെൺകുട്ടിയെ സഹായിക്കുന്നതിനും, ആ ഒരു പരീക്ഷ മാത്രം നഷ്ടപ്പെടുത്തുന്നതിനും മാനേജ്മെന്റ് നടത്തിയ ഒരു സഹായമാവാം ഈ മരണത്തിലേയ്ക്ക് നയിച്ചതെന്നും വ്യാഖ്യാനിക്കാം.
ആകെയൊരു സാധ്യതയുള്ളത് ഈ സെന്റ് ആന്റണീസ് കോളജ് എന്നുപറയുന്നത് കാഞ്ഞിരപ്പള്ളിയിലെ വൈദികർ നടത്തുന്ന ഒരു പാരലൽ കോളജാണ്. ആ കോളജിൽ ആ മാനേജ്മെന്റുമായി ഈ വിദ്യാർത്ഥിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന്റെ പക തീർക്കുന്നതിനുവേണ്ടി ക്രൈസ്തവ മാനേജ്മെന്റിന്റെ തന്നെ നേതൃത്വത്തിലുള്ള ചേർപ്പുങ്കൽ പള്ളിയിലെ മാനേജരെക്കൊണ്ട് ബോധപൂർവം ഉപദ്രവിച്ചതാവാം. ആ ഒരു സാധ്യത മാത്രമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത് .അല്ലെങ്കിൽ കോപ്പിയടിക്കാൻ ശ്രമിച്ച പെൺകുട്ടിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന നിഗമനത്തിലെത്തേണ്ടിവരും. കോപ്പിയടിക്കാതെ പിടിക്കാൻ യൂണിവേഴ്സിറ്റി സിസിടിവി ക്യാമറകൾ സ്ഥാപിച്ച സ്ഥിതിക്ക് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ കോളേജ് മാനേജ്മെന്റുകളുടെ മേൽ നടപടി ഉണ്ടാകും എന്നതുകൊണ്ടുതന്നെ കോപ്പിയടിക്കാൻ നടത്തിയ ശ്രമം തടഞ്ഞുവെന്നതിന്റെ പേരിൽ ഇത്രയധികം വിചാരണ ചെയ്യണമോ എന്നത് പ്രസക്തമാണ്.
അതേ സമയം ആ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും, ആ പെൺകുട്ടിയുടെ വിവരം അന്വേഷിച്ചെത്തിയ മാതാപിതാക്കളോട് വല്ല ആൺപിള്ളേരുടെയും പിന്നാലെ പോവുകയും ചെയ്തു എന്ന് മാനേജ്മെന്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്, അന്വേഷിക്കേണ്ടതാണ്. എന്തായാലും ആ പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമായ സാഹചര്യമാണ്. അതിന്റെ കാരണം കണ്ടെത്താൻ മാതാപിതാക്കൾക്ക് പരിശ്രമിക്കുകയും ആവാം. എന്നാൽ എല്ലാവരും ഒരുമിച്ച് ചാനലുകൾക്ക് വാർത്തകൾ സൃഷ്ടിക്കുക എന്ന ഒറ്റ അജണ്ടയോട് കൂടി ഒരു നിഗമനത്തിൽ എത്തുകയും ബഹളം വെയ്ക്കുകയും ചെയ്യുമ്പോൾ സത്യം കുഴിച്ചുമൂടപ്പെടാൻ പാടില്ല. അതേ സമയം ബോധപൂർവ്വം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ വന്നിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍