Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ പ്രക്ഷോഭത്തിലേക്ക് അതിർ വരമ്പുകൾ ലംഘിച്ച് ഇടത് വലത് പാർട്ടികൾ എടുത്ത് ചാടിയത് ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയല്ല മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണ് എന്നാർക്കാണ് അറിയാത്തത്? ആരാണ് കേമൻ എന്ന് തെളിയിക്കാൻ തമ്മിൽ മത്സരിക്കുമ്പോൾ ഓർക്കേണ്ടത് വലിയ നേട്ടം കൊയ്യുന്നത് മൗലീക വാദികൾ മാത്രമാണ് എന്നതാണ്; സകല മുസ്ലീമുകളും സുഡാപ്പികളായി മാറുന്നതിനുള്ള ചട്ടുകമാകുന്ന സിപിഎം കോൺഗ്രസ് ലീഗ് കൂട്ടുകെട്ടിനോട്

പൗരത്വ പ്രക്ഷോഭത്തിലേക്ക് അതിർ വരമ്പുകൾ ലംഘിച്ച് ഇടത് വലത് പാർട്ടികൾ എടുത്ത് ചാടിയത് ഭരണഘടന സംരക്ഷിക്കാൻ വേണ്ടിയല്ല മുസ്ലിം വോട്ട് ബാങ്കിന് വേണ്ടിയാണ് എന്നാർക്കാണ് അറിയാത്തത്? ആരാണ് കേമൻ എന്ന് തെളിയിക്കാൻ തമ്മിൽ മത്സരിക്കുമ്പോൾ ഓർക്കേണ്ടത് വലിയ നേട്ടം കൊയ്യുന്നത് മൗലീക വാദികൾ മാത്രമാണ് എന്നതാണ്; സകല മുസ്ലീമുകളും സുഡാപ്പികളായി മാറുന്നതിനുള്ള ചട്ടുകമാകുന്ന സിപിഎം കോൺഗ്രസ് ലീഗ് കൂട്ടുകെട്ടിനോട്

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിലെ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം എത്രകാലം നീളും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. വരുന്ന ഒന്നര വർഷക്കാലം കേരളം സമര ഭൂമിയാകും എന്ന കാര്യത്തിൽ തർക്കിക്കാൻ ഒന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. ഉടൻ വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ലഭിക്കുന്നതിന് വേണ്ടി കോൺഗ്രസും സിപിഎമ്മും മത്സരിക്കുമ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ തുടരും എന്ന് തീർച്ചയാണ്. അതിന് ശേഷം, ചെറിയ ഒരു ഇടവേളക്ക് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വീണ്ടും പ്രക്ഷോഭകാരികൾ രംഗത്തെത്തും. തങ്ങളിൽ ആരാണ് മുസ്ലീമുകളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് എന്ന് മത്സരിച്ച് ജയിക്കുന്നതിന് വേണ്ടി സിപിഎമ്മും കോൺഗ്രസും കലഹം കൂടുമ്പോൾ, നുണ വ്യാപാരം ശക്തമായി നടത്തുമ്പോൾ ഒരിക്കലും ഇത് അവസാനിക്കും എന്ന കരുതുക വയ്യ.

അതായത്, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ പൗരത്വ നിയമ പ്രക്ഷോഭം ഇവിടെ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു കഴിയുമ്പോൾ ഇവിടുത്തെ മുസ്ലീമുകൾക്ക് ഒന്നും സംഭവിക്കുകയില്ലെന്നും ഞങ്ങൾ എല്ലാം നോക്കിക്കൊള്ളും എന്ന് പറഞ്ഞുകൊണ്ട് ഇവരിത് അവസാനിപ്പിക്കുകയും ചെയ്യും. ഈ ഒന്നര വർഷക്കാലത്തെ പ്രക്ഷോഭം പൂർത്തിയാകുമ്പോൾ രണ്ട് കൂട്ടർക്ക് മാത്രമായിരിക്കും നേട്ടം ഉണ്ടാകുക. ഒന്ന് തീർച്ചയായും കൃത്യമായി എറിയാൻ അറിയാവുന്ന സിപിഎമ്മിന് തന്നെ. ഈ നിലയിൽ മുന്നോട്ട് പോയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഭരണം ഉറപ്പിക്കാൻ കഴിയും. എന്നാൽ, സിപിഎം ഭരണം ഉറപ്പിക്കുന്നതിന് വേണ്ടി ഇല്ലാക്കഥ പറഞ്ഞുകൊണ്ട് സാധാരണക്കാരായ മുസ്ലീമുകളുടെ മനസ്സിൽ ഭയം വിതറി മുമ്പോട്ട് പോകുമ്പോൾ രണ്ട് വലിയ ദുരന്തങ്ങൾ സംഭവിക്കും.

ഒന്ന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സാധാരണക്കാരായ കുട്ടികളും വൃദ്ധജനങ്ങളും അടങ്ങിയ പാവപ്പെട്ട മുസ്ലിം ജനതയുടെ മനസ്സിൽ ഭീതി ഒരു കടലായി മാറുകയും അവരിൽ ചിലർക്കെങ്കിലും മാനസിക വിഭ്രാന്തി സംഭവിക്കുകയും ചെയ്യും. ഏത് നിമിഷവും ഈ നാട് വിട്ട് പോകേണ്ടിവരും എന്ന ഭയം ചിലരെയെങ്കിലും മാനസിക രോഗികളാക്കിയാൽ അത്ഭുതപ്പെടേണ്ടതില്ല. മറ്റ് ചിലർ മാനസിക രേഗികൾ ആയില്ലെങ്കിൽ കൂടി ഭയത്തിന്റെ ഭീകരമായ ആക്രമണത്താൽ അവരുടെ ജീവിതത്തിൽ നഷ്ടങ്ങളും രോഗങ്ങളും സംഭവിക്കാം. രണ്ട്, ഹിന്ദുക്കളെല്ലാവരും ഞങ്ങളെ ഈ നാട്ടിൽ നിന്നും പറഞ്ഞുവിടാൻ ഇറങ്ങിയവരാണ് എന്ന് കരുതി മുസ്ലിം ജനത അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമ്പോൾ, അവർ അതിന് 1921ലെ വാളിന്റെ കൂട്ട് പിടിക്കുമ്പോൾ ഇവിടെ ഹിന്ദുക്കളും മുസ്ലീമുകളും തമ്മിൽ ഒരു കലഹത്തിലേക്ക പോലും നീങ്ങി എന്ന വരാം.

കേരളം ഇപ്പോൾ പൊട്ടാൻ ഒരുങ്ങി നിൽക്കുന്ന ഒരു ബോംബ് പോലെ സങ്കീർണമാണ്. അതിന്റെ ഉത്തരവാദിത്തവും ഈ ഭീതിക്കവടക്കാർക്ക് തന്നെയാണ്. അതിനെക്കാൾ അപകടകരമായ സാഹചര്യം കേരളത്തിലെ മുസ്ലിം മൗലിക വാദികൾ ശക്തി പ്രാപിക്കും എന്നിടത്താണ്. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും അടങ്ങിയ സംഘടനകൾക്ക് കേരളത്തിലെ പൊതുസമൂഹവുമായി ഒരു ബന്ധവും ഇത്രനാൾ ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ദേശീയ വാദികളായ, മതേതര വാദികളായ മഹാഭൂരിപക്ഷം വരുന്ന മുസ്ലീമുകൾ ആ സമൂഹത്തെ അകറ്റി നിർത്തിയിരുന്നു. നിർഭ്യാഗ്യവശാൽ, തങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ സഹായിക്കാൻ ഇവർ മാത്രമേയുള്ളൂ, ഇവരുടെ രാഷ്ട്രീയം മാത്രമേയുള്ളൂ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP