സങ്കടപ്പെട്ട് വിളിച്ച വീട്ടമ്മയോട് അശ്ലീലം പറഞ്ഞ ആ മാധ്യമ പ്രവർത്തകന്റെ പേര് കൂടി പറയണം; വടക്കാഞ്ചേരിയിലെ വ്യാജ പീഡന ആരോപണത്തിന്റെ പേരിൽ ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കണം; മകന്റെ വൃത്തികെട്ട മനസ്സ് വെളിയിലായപ്പോൾ പച്ച കള്ളങ്ങൾ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിക്കുന്ന മാല പാർവതി എന്ന ഫെമിനിസ്റ്റ് നടി അറിയാൻ

മറുനാടൻ ഡെസ്ക്
ഇടത് - ഇസ്ലാമിക രാഷ്ട്രീയം കേരളത്തിന്റെ മുഖമുദ്രയാണ്. ഈ നാട്ടിലെ മഹാഭൂരിപക്ഷം പേരും അത്തരമൊരു രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരാണ്. അതിനാണ് അവർ പുരോഗമനം എന്നും നവോത്ഥാനം എന്നും അവകാശപ്പെടുന്നത്. അതിന്റെ ഏറ്റവും വലിയ മുഖമുദ്ര സംഘപരിവാർ വിരോധമാണ്. അതിന്റെ കേരളത്തിലെ പ്രതീകങ്ങളിൽ ഒന്നാണ് മാലാ പാർവ്വതി എന്ന നടി. ഈ പുരോഗമന - നവോത്ഥാന - ഇടത് - ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടയാളം എന്നുപറയുന്നത് ഇടയ്ക്കിടെ സ്ത്രീ പക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും, സംഘപരിവാർ വിമർശനത്തിന് മൂർച്ച കൂട്ടുകയും, പിണറായി വിജയനെ സ്തുതിക്കുകയും ചെയ്യുക എന്നതാണ്. മാലാ പാർവ്വതി എന്ന നടിയും സാമൂഹികപ്രവർത്തകയും അത് ഭംഗിയായി ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിലാണ് മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ എന്ന സിനിമക്കാരൻ ഒരു ട്രാൻസ്ജെൻഡർ വനിതയോട് വളരെ മോശമായി പെരുമാറിയെന്ന ആരോപണം ഉയരുന്നത്.
അതിന്റെ സ്ക്രീൻഷോട്ടുകൾ കണ്ടവർ മൂക്കത്ത് വിരൽ വെച്ച് കാണും. തന്റെ നഗ്നതയുടെ ചിത്രം അയച്ചു കൊടുക്കുകയും, ആ ചിത്രങ്ങൾക്കാട്ടി എന്തൊക്കെ കാര്യങ്ങളാണ് ആ ട്രാൻസ്ജെൻഡർ വനിതയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് ഒരുളുപ്പിമില്ലാതെ പറയുകയും ചെയ്തിരിക്കുകയാണ് ഈ അനന്തകൃഷ്ണൻ. അനന്തകൃഷ്ണൻ ലൈംഗിക വൈകൃതത്തിന്റെ പ്രതീകമാണെന്നും, അയാളുടെ മനസ്സു നിറയെ സ്ത്രീകളും ട്രാൻസ്ജെൻഡറുകളും വികൃതമായ അയാളുടെ ലൈംഗിക തൃഷ്ണയെ ശമിപ്പിക്കുന്ന വെറും ചരക്കുകൾ ആണെന്നും ഈ മെസ്സേജുകൾ വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നപ്പോൾ ഞാൻ ആദ്യം ഓർത്തു എന്തിനാണ് മാലാ പാർവതിയെ കുറ്റം പറയുന്നത് എന്ന്. എന്നാൽ, മാലാ പാർവതിയുടെ മകനാണ് എന്നത് പറയാതിരിക്കാൻ കഴിയുകയുമില്ല. അത് മാലാ പാർവതിയുടെ മകനായതുകൊണ്ടാണ് വാർത്തയിൽ അത്രയും പ്രാധാന്യം ഉണ്ടാകുന്നത് എന്നതുകൊണ്ട് തന്നെ പറയേണ്ടതുണ്ട്.
എന്നാൽ പാർവതിയെ എന്തിന് കുറ്റപ്പെടുത്തണം? എന്നാൽ ആ ചോദ്യത്തിന് ഉത്തരം അവർ തന്നെ നൽകി. എന്റെ മകൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും, ചെയ്താൽ അവനെ സംരക്ഷിക്കാൻ ഞാൻ ഇല്ല എന്നുമുള്ള തന്റേടമുള്ള ഒരു നിലപാട് പാർവതി എടുക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഈ ഫെമിനിസ്റ്റ് നടി സിനിമക്കാരുടെ ഗ്രൂപ്പുകളിൽ ഇട്ട മെസ്സേജുകൾ എല്ലാം ആ ട്രാൻസ്ജെൻഡർ വനിതയെ അപമാനിക്കുന്നതും, മകന്റെ ഹീനമായ മനസ്സിനെ ന്യായീകരിക്കുന്നതുമാണ്. ആ ന്യായീകരണത്തിന്റെ ഏറ്റവും ഭീതിതമായ രൂപം അവൻ പ്രായപൂർത്തിയായവനാണ് അവന്റെ ഇഷ്ടങ്ങൾക്ക് ഞാനെങ്ങനെ എതിര് നിൽക്കുമെന്നാണ്.
പ്രായപൂർത്തിയായ ഒരു പുരുഷന് ഒരു സ്ത്രീയോട് ഇഷ്ടം തോന്നിയാൽ എന്ത് തോന്ന്യവാസവും പറയാം എന്ന് അവർ തുറന്നു സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ഇതുവരെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പേരിൽ അവർ പുലർത്തിയിരുന്ന സദാചാരങ്ങൾ ഒക്കെ കപടമായിരുന്നു എന്നും അവർക്ക് ഒരു തരത്തിലുള്ള കടപ്പാടും ഇവിടുത്തെ സ്ത്രീകളോടില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്രയും വികലമായ മനസ്സിന് ഉടമയായ ഒരു മകനെ തിരുത്തുന്നതിന് പകരം പിന്തുണയ്ക്കുന്ന ആ അമ്മയുടെ മനസ്സ് വികലമാണ് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഞാൻ ഫെമിനിസ്റ്റാല്ല എനിക്ക് ഇവിടുത്തെ സ്ത്രീകളുടെ പ്രശ്നവും അറിയേണ്ട, എനിക്ക് എന്റെ മകന്റെ വിഷയം മാത്രം അറിഞ്ഞാൽ മതി എന്ന നിലപാട് എടുക്കാം, ഏതൊരുമ്മയ്ക്കും. പക്ഷേ മാലാ പാർവതിക്ക് അതിനുള്ള അവകാശം ഇല്ല. കാരണം, അവരുടെ ഫെമിനിസ്റ്റ് സാമൂഹ്യപ്രവർത്തക കൂടിയാണ്. ഇത്രയും ഭീകരമായ ഭാഷയിൽ സംസാരിച്ച മകനെതിരെ പൊലീസിൽ പരാതിപ്പടേണ്ട ബാധ്യതയായിരുന്നു അമ്മയുടേത്.
എന്നു മാത്രമല്ല, സീമ എന്ന ആ ട്രാൻസ്ജെൻഡർ വനിതയെ അപമാനിച്ചുകൊണ്ട്, അവർ കാശ് ചോദിച്ചുകൊണ്ട് വിലപേശുന്നു എന്ന വാദവും അവർ ഉയർത്തുന്നു. എന്നാൽ അങ്ങനെ വിലപേശിയിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവുകൾ പുറത്തുവിടണം എന്നാണ് സീമ പറയുന്നത്. സീമയുടെ നിലപാടാണ് കൂടുതൽ ശരിയെന്നു തന്നെ പറയേണ്ടിവരും. മകനെ വെള്ളപൂശുന്നതിന് വേണ്ടി ഒരമ്മ പറയുന്ന പച്ചക്കള്ളം എന്നതിനപ്പുറത്തേയ്ക്ക് എന്ത് പ്രധാന്യമാണ് ഈ വാചകത്തിനുള്ളത്? മാലാ പാർവതി മറന്നെങ്കിലും കേരളം മറക്കാത്ത കുറേ സംഭവങ്ങളുണ്ട്. അതിലൊന്ന് മാലാപാർവതി അടുത്തകാലത്ത് തന്റെ ഫേസ്ബുക്കിലിട്ടൊരു പോസ്റ്റാണ്. പാലക്കാടുള്ള ഒരു വീട്ടമ്മ തന്റെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ച് എഴുതുന്നതിന് വേണ്ടി മാലാ പാർവതിയുടെ സഹായം ചോദിച്ചപ്പോൾ, മാലാ പാർവതി പറഞ്ഞതനുസരിച്ച് ഒരു പ്രമുഖ ചാനൽ ലേഖകനെ ബന്ധപ്പെട്ടെന്നും, അവർ അയാളെ ബന്ധപ്പെട്ടപ്പോൾ, അയാൾ അവരോട് അശ്ലീലം പറഞ്ഞെന്നും പോസ്റ്റിടുകയുണ്ടായി. ആ മാധ്യമ പ്രവർത്തകൻ ഏതെന്നും, അയാൾ ഏത് ചാനലിലാണ് പ്രവർത്തിക്കുന്നതെന്നും, അയാൾക്കെതിരെ നടപടിയെടുത്തോയെന്നും തുറന്നു പറയാൻ മാലാ പാർവതി ഇതുവരെ ശ്രമിച്ചിട്ടില്ല.
ശ്രീകണ്ഠൻ നായരെപ്പോലെയുള്ള പ്രമുഖരായ ചാനൽ പ്രവർത്തകരെപ്പോലും ചിലരെങ്കിലും സംശയിക്കുന്ന തരത്തിലേയ്ക്ക് ഈ ആരോപണം നീണ്ടപ്പോൾ, മാലാ പാർവതിയുടെ ഉത്തരവാദിത്തമായിരുന്നു ആ മാധ്യമ പ്രവർത്തകൻ ആര്? അത് റിപ്പോർട്ട് ചെയ്ത ചാനൽ മുതലാളി ആര് എന്ന് വ്യക്തമാക്കേണ്ടത്. ഇനിയെങ്കിലും മാലാ പാർവതി അത് ചെയ്യുമെന്നും, തന്റെ കുറ്റം പറയുമെന്നും വിശ്വസിക്കുകയാണ്. മറക്കാത്ത മറ്റൊരു സംഭവം കൂടി ചൂണ്ടിക്കാട്ടട്ടെ. ഏതാനും വർഷങ്ങൾക്ക് മുൻപ് മാലാ പാർവതിയും, സഹപ്രവർത്തകയായ ഭാഗ്യലക്ഷ്മിയും തിരുവനന്തപുരം പ്രസ് ക്ലബിൽ വെച്ച് ഒരു പത്രസമ്മേളനം നടത്തിയിരുന്നു. ആ പത്രസമ്മേളനത്തിൽ അവർ ഉയർത്തിക്കാട്ടിയത് വടക്കാഞ്ചേരിക്കാരിയായ ഒരു സ്ത്രീയെ ആയിരുന്നു. ആ സ്ത്രീ മുഖം മറച്ചുകൊണ്ടെത്തി പറഞ്ഞത് വടക്കാഞ്ചേരിയിലെ ഒരു സിപിഎം കൗൺസിലർ അവരെ ക്രൂരമായി പീഡിപ്പിച്ചിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല എന്നാണ്. പിന്നീട് ഈ കേസ് അന്വേഷിച്ച പൊലീസ് ഒടുവിൽ കണ്ടെത്തി അതൊരു സാമ്പത്തിക തർക്കം മാത്രമായിരുന്നെന്നും, അതിൽ ഒരു പീഡനവും ഉണ്ടായിരുന്നില്ല എന്നും.
അതായത് ജയന്തൻ എന്നു പേരുള്ള ഒരു സിപിഎം കൗൺസിലറെ മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും ചേർന്ന് ഭയനാകമായ രീതിയിൽ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തത്. അത് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും മാപ്പ് പറയുന്നതിന് ഈ മാലാ പാർവതിയും ഭാഗ്യലക്ഷ്മിയും തയ്യാറായില്ല. ഇപ്പറഞ്ഞ സകല പീഡകരെക്കാട്ടിലും തികച്ചും മ്ലേച്ഛമായ മനസുള്ള ഒരു മകൻ തനിക്കുണ്ടെന്ന് തിരിച്ചറിയുക. ഈ മ്ലേച്ഛത പ്രായപൂർത്തിയായതിന്റെ ലക്ഷണമല്ല. മനസിന്റെ ലൈംഗിക വൈകൃതത്തിന്റെ അടയാളമാണ്. അമ്മയെന്ന നിലയിൽ തിരുത്താൻ കഴിയുമെങ്കിൽ തിരുത്തുക. തിരുത്താൻ കഴിയില്ല എങ്കിൽ ആ മകൻ ഈ നാട്ടിലെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഭീഷണിയാകും എന്നു തിരിച്ചറിഞ്ഞ് അതിന് തടയിടുന്നതിനുള്ള നടപടിക്രമങ്ങൾ എടുക്കുക. അല്ലാതെ ഞാൻ ഫെമിനിസ്റ്റാണ്, ഞാൻ ഈ നാട്ടിലെ സ്ത്രീകളെ മുഴുവൻ രക്ഷിച്ചെക്കാമെന്ന അവകാശവാദവും കൊണ്ട് ഇങ്ങോട്ട് എത്തിനോക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- മികച്ച രീതിയിൽ പഠിച്ച മകളുടെ മാനസിക വിഷമങ്ങൾ മാറ്റാൻ കൗൺസിലറുടെ അടുത്ത് എത്തിച്ചു; കൗൺസിലിംഗിന് ശേഷം ആത്മീയ ശിഷ്യയാക്കി 21കാരിയെ മാറ്റി ഭാര്യയും രണ്ട് കുട്ടികളുമുള്ള ഡോക്ടർ; പോക്സോ കേസിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 'ആത്മീയ ഗുരുവിനെ' തുറന്നു കാട്ടി പൊലീസും; ആത്മിയ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി
- അതുവരെ കണ്ട സ്വപ്നങ്ങൾ എല്ലാം അ കെഎസ്ആർടിസി ഡ്രൈവർ തട്ടിത്തെറിപ്പിച്ച് കൊണ്ടുപോയി; വിവാഹത്തിനൊരുങ്ങവെ ജോലി ഉറപ്പിക്കാനുള്ള യാത്ര ഇരുവർക്കും അന്ത്യയാത്രയായി; ജെയിംസിനും ആൻസിക്കും അന്ത്യാഞ്ജലി അർപ്പിച്ച് ബന്ധുക്കൾ
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്