ഒരു കൊല്ലം പോലും പഠിക്കാൻ ഇല്ലാത്ത പാഠപുസ്തകങ്ങൾ നാലു വർഷത്തേക്ക് നീട്ടിക്കൊണ്ട് എന്തിനാണ് കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത്? പഠിക്കുന്നത് പ്രായോഗത്തിൽ വരുത്താനുള്ളത് ചെയ്യാതെ എന്തെല്ലാം പഠിപ്പിച്ചാലും ആർക്കാണ് പ്രയോജനം? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ഭാവി കോഴ്സുകൾ മറന്ന് എഞ്ചിനീയറിങ് പഠിപ്പിച്ചിട്ടെന്ത് കാര്യം? നഴ്സിങിനൊപ്പം ഐഇഎൽടിഎസ് കൂടി ഉൾപ്പെടുത്താൻ പോലും ആകാത്തവർ പരിഷ്ക്കാരം നടത്തുമ്പോൾ
മറുനാടൻ ഡെസ്ക്
ഇന്നത്തെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്താൻ പോകുന്ന പരിഷ്ക്കാരങ്ങളെക്കുറിച്ചുള്ള വാർത്തകളാണ്. കേരളത്തിലെ സർവകലാശാലകൾ നടത്തുന്ന ഡിഗ്രി കോഴ്സുകൾ മൂന്ന് വർഷത്തേതിന് പകരം നാല് വർഷമായി ഉയർത്തി അത് ഓണേഴ്സ് ഡിഗ്രിയാക്കിമാറ്റും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശമായി ഉയർത്തിക്കാട്ടുന്നത്. അംഗീകൃത ബിരുദാനന്തര ബിരുദം അടക്കമുള്ള കുറേ പരിഷ്ക്കാരങ്ങൾക്കൂടി ഗാന്ധിയൂണിവേഴ്സിറ്റി വൈസ്ചാൻസൽ ഡോ. സാബു ജോസ് ചെയർമാനായ കമ്മിഷൻ സമർപ്പിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് ആധികാരികമായി പറയുന്നതിനുള്ള ദിഷണയും വൈഭവവും ഒന്നും എനിക്കില്ലെങ്കിലും പ്രായോഗിക ജീവിതത്തിൽ കണ്ടതും കേട്ടതുമായ ചില കാര്യങ്ങൾ ഇതേക്കുറിച്ച് പറയാതിരിക്കാൻ നിവർത്തിയില്ല. വാസ്തവത്തിൽ നമ്മുടെ പഠനസംവിധാനങ്ങളും പഠനരീതികളും പരിഷ്കരിക്കണം എന്ന വാദത്തോട് എനിക്കും യോജിപ്പ് മാത്രമാണുള്ളത്.
ഒരു വർഷം കൊണ്ട് പഠിച്ച് തീർക്കാൻ കഴിയുന്ന പാഠങ്ങൾ മൂന്ന് വർഷമായി പഠിപ്പിക്കുന്ന മ്ലേച്ഛതയാണ് ഇപ്പോളിവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അത് നാല് വർഷമാക്കി കുട്ടികളുടെ ഒരു വർഷം കൂടി നശിപ്പിക്കാം എന്നല്ലാതെ എന്ത് മേന്മയാണ് ഈ നിർദ്ദേശങ്ങളിൽ ഉള്ളതെന്ന വ്യക്തമല്ല. പരീക്ഷയെഴുതുന്ന സാധാരണ കുട്ടികളോട് ഒന്ന് അന്വേഷിച്ച് നോക്കുക. അവർ അവരുടെ സെമസ്റ്ററിന്റെ ഭൂരിഭാഗം സമയവും വെറുതെ കളഞ്ഞിട്ട് പരീക്ഷയുടെ ഒരാഴ്ച മാത്രം പുസ്തകം പഠിച്ചിട്ടാണ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നത്. അതായത് ആ ഒരാഴ്ച കൊണ്ട് പഠിച്ച് തീരുന്നതിനുള്ള പാഠങ്ങൾ മാത്രമെ നമ്മുടെ പരീക്ഷയ്ക്ക് വരുന്നുള്ളുവെന്നർത്ഥം. വാസ്തവത്തിൽ ഒരു പാഠപുസ്തകം മുഴുവൻ പഠിച്ച് ആ വിഷയവുമായി ബന്ധപ്പെട്ട മറ്റ് പൊതു അറിവുകൾ കൂടി ശേഖരിച്ച ശേഷം അയാളുടെ പൊതു അറിവിനെക്കുറിച്ച് അറിയേണ്ടതാവേണ്ടതാണ് പരീക്ഷ. എന്നാൽ സിലബസിൽ ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയ വാദങ്ങളുമായി മാധ്യമങ്ങൾ രംഗത്തിറങ്ങും എന്നുള്ളതുകൊണ്ട് തന്നെ പാഠപുസ്തകത്തിലോ, അല്ലെങ്കിലോ, അല്ലെങ്കിൽ അതിന്റെ പേരിൽ ഇറങ്ങുന്ന ഗൈഡിലോ ഉള്ളത് മാത്രമാണ് പരീക്ഷയ്ക്ക് ചോദിക്കുന്നത്.
മൂന്ന് വർഷം മുൻപ് എൽഎൽബി പഠനം സായാഹ്ന കോഴ്സിൽ പങ്കെടുത്ത് പൂർത്തിയാക്കിയ ഒരു വ്യക്തിയാണ് ഞാൻ. പല സെമസ്റ്ററുകളിലായി മുപ്പതോളം പരീക്ഷകൾ എഴുതേണ്ടി വന്നെങ്കിലും അവയെല്ലാം ഞാൻ പഠിച്ച് പാസായത് പത്തോ അൻപതോ പേജുള്ള അനിൽ കെ നായർ എന്നു പേരുള്ള ഒരു അഭിഭാഷകൻ എഴുതിയ ഒരു ഗൈഡ് നോക്കിയാണ്. ആ ഗൈഡിൽ നിന്നല്ലാതെ ഒരു ചോദ്യം പോലും കേരള സർവകലാശാലയുടെ എൽഎൽബി പരീക്ഷക്ക് വരുന്നില്ല എന്നുള്ളത് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആളുകൾ സാക്ഷ്യം പറയുന്നു. ആ പുസ്തകം പഠിച്ച് തീർക്കാൻ ഒരു ദിവസത്തെ ആവശ്യമെയുള്ളു. അതിന് വേണ്ടിയാണ്, കുട്ടികൾ മൂന്ന് വർഷം ചിലവഴിക്കേണ്ടിവരുന്നത്. അതാണ് ഇപ്പോൾ നാല് വർഷമാക്കി ഉയർത്തുന്നത്. ഞാനൊക്കെ പഠിച്ചുകൊണ്ടിരുന്നപ്പോൾ പരീക്ഷ എന്നത് ഓർമ പുതുക്കുന്ന ഒരു ചടങ്ങ് മാത്രമായിരുന്നു. പിന്നീട് പരിഷ്കാരത്തിന്റെ പേരിൽ എൺപത് ശതമാനം മാത്രം മാർക്ക് പരീക്ഷയ്ക്ക് കൊടുക്കുകയും, ബാക്കി 20% മറ്റ് വർക്കുകൾക്കായി മാറ്റി വയ്ക്കുകയും ചെയ്തു. എന്നാൽ പരീക്ഷണം ഒരു പരാജയമാണ് എന്നറിയാവുന്നവർക്ക് അറിയാം. ഇന്റേണൽ അസസ്മെന്റ് എന്ന പേരിൽ കൊടുക്കുന്ന ഈ 20 മാർക്കിൽ 18 മാർക്കും കിട്ടുന്നതിന് ഒന്നും ചെയ്യാത്ത കുട്ടികൾക്കും അർഹത ലഭിക്കാറുണ്ട്. ഹാജറിനും, ടെസ്റ്റ് പേപ്പറിനും, അസൈന്മെന്റിനും ഒക്കെയായി വീതിച്ച് കൊടുക്കുന്ന ഈ മാർക്ക് നിഷേധിക്കാൻ സാധാരണ കോളജ് അധികൃതർ മെനക്കെടാറില്ല.
അതായത് ആ പരിഷ്കാരം കൊണ്ട് നിലവിൽ ഉണ്ടായിരുന്ന ഓർമ പരിശോധനയെക്കാൾ പരിതാപകരമായ അവസ്ഥയിലേയ്ക്ക് നമ്മുടെ വിദ്യാഭ്യാസം വീണുപോയെന്നർത്ഥം. അത്തരത്തിലുള്ള ഒരു ക്ണാപ്പൻ പരിഷ്കാരം മാത്രമായിരിക്കും ഈ പുതിയ നാല് വർഷ നീക്കവും എന്ന പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. വാസ്തവത്തിൽ കുട്ടികളെ പഠിപ്പിക്കേണ്ടത് ജീവിക്കാനാണ്. അവർ പാഠ പുസ്തകം പഠിച്ച് പരീക്ഷ എഴുതി പാസാകുന്നതുകൊണ്ട് മാത്രം ജീവിതം പഠിക്കുന്നില്ല. പഠിക്കുന്നത് പ്രായോഗികമാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാതെ നമുക്ക് രക്ഷപെടാൻ ഒരു വഴിയുമില്ല.
എല്ലാവർക്കുമറിയാം, നഴ്സിങ് പാസായാൽ ലോകമെമ്പാടും ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുമെന്ന്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് മലയാളികൾ ഇപ്പോൾ നഴ്സിങ് പഠനത്തിന് പോകുന്നു. പക്ഷെ, എല്ലായിടത്തും ആയിരക്കണക്കിന് വേക്കൻസികൾ ഉണ്ടായിട്ടും പഠിച്ചിറങ്ങുന്ന അഞ്ചോ പത്തോ ശതമാനം പേർക്ക് മാത്രമാണ് നല്ല ജോലി ലഭിക്കുന്നത്. എന്തുകൊണ്ടാണ്? അവർക്ക് ഓസ്ട്രേലിയയിലോ, ബ്രിട്ടനിലോ, അയർലണ്ടിലോ മറ്റേതെങ്കിലും പാശ്ചാത്യ രാജ്യങ്ങളിലോ ജോലിക്ക് പോകണമെങ്കിൽ ഇംഗ്ലീഷിൽ ഉയർന്ന നിലവാരം ഉണ്ടാവണം. എന്തുകൊണ്ടാണ് ഈ മൂന്നോ നാലോ കൊല്ലം കൊണ്ട് നഴ്സിങ് പഠിക്കുമ്പോൾ അതിനോടൊപ്പം ഐഇഎൽടിഎസ് കൂടി ഉൾപ്പെടുത്താൻ നമ്മുടെ അധികാരികൾക്ക് കഴിയാത്തത്? നഴ്സിങ് പഠനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് വിദ്യാഭ്യാസം കൂടി ചേർക്കുകയും, നാല് വർഷവും അവർക്ക് ഐഇഎൽടിഎസ് പരീക്ഷയെഴുതാൻ അവർക്ക് അവസരം കൊടുക്കുകയും ചെയ്താൽ അവർ പഠനം പൂർത്തിയാകുമ്പോൾ തന്നെ വിദേശത്തേയ്ക്ക് അവസരം ലഭിക്കും. അതുപോലും ചെയ്യാൻ സാധിക്കാത്തവർ കുട്ടികളെ പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിച്ച് മണ്ടന്മാരാക്കിക്കൊണ്ടിരിക്കുകയാണ്. പത്താം ക്ലാസിന് ശേഷം പഠനം നിർത്തി, ഒരു വർഷം കൂലിപ്പണിയെടുത്ത് പണമുണ്ടാക്കിയ ശേഷം പഠനം തുടർന്ന വ്യക്തിയാണ് ഞാൻ. ഞാൻ ഉണ്ടാക്കിയ പണം കൊണ്ട് പഠിക്കാൻ കഴിഞ്ഞു എന്നതിനപ്പുറം ഈ ഒരു വർഷത്തെ ഗ്യാപ്പ് കൊണ്ട് ഞാൻ പഠിച്ചത് ജീവിതമാണ്. ഇന്നും വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾ അവരുടെ പഠനത്തിനിടയിൽ ഒരു വർഷം ഗ്യാപ്പ് ഇയർ എടുത്ത് ലോകം പഠിക്കാൻ പോകുന്നു. നമ്മളാവട്ടെ ഡിഗ്രി പഠിക്കുന്ന കുട്ടികളെപ്പോലും ഒറ്റയ്ക്ക് വഴി ക്രോസ് ചെയ്യാൻ പോലും അനുവദിക്കാതെ പൊതിഞ്ഞുകെട്ടി കോളജുകളിൽ കൊണ്ടെത്തിച്ച് വെറും പുസ്തകപ്പുഴുക്കളാക്കി അവരെ ജീവിതത്തിൽ പരാജയപ്പെടുത്തുന്നു.
എന്റെ ചെറുപ്പത്തിൽ എന്റെ അയൽപ്പക്കത്തുള്ള ഒരു പെൺകുട്ടിയെ പഠനത്തിന് സഹായിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്റെ നിർദ്ദേശ പ്രകാരം കമ്പ്യൂട്ടർ പഠനത്തിന് പോയ ആ പെൺകുട്ടി ആ കോഴ്സ് പൂർത്തിയായി എന്റെ നിർദ്ദേശപ്രകാരം ഒരിടത്ത് ജോലിക്ക് ചെന്നപ്പോൾ അഭിമുഖത്തിന് ചെന്നപ്പോൾ അവർ ആവശ്യപ്പെട്ടത് കമ്പ്യൂട്ടർ ഓണാക്കാനാണ്. പക്ഷെ ആ പെൺകുട്ടിയെ കമ്പ്യൂട്ടർ ഓണാക്കാൻ പഠിപ്പിച്ചിരുന്നില്ല. ഓണാക്കിയിരുന്ന കമ്പ്യൂട്ടറിലാണ് ആ പെൺകുട്ടി പഠിച്ചിരുന്നത്. ആലോചിച്ച് നോക്കൂ... ആ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ. ഇത്തരത്തിലൊരു പ്രയോജനവുമില്ലാതെ പാഠപുസ്തകങ്ങൾ മാത്രം പഠിക്കുന്നത് മാറ്റി തൊഴിൽ പരിശീലനം കൊടുക്കുന്ന തരത്തിലേയ്ക്ക് പഠനം മാറ്റേണ്ടിയിരിക്കുന്നു. ബിരുദാനന്തരബിരുദവും, എഞ്ചിനീയറിങ് ബിരുദവും പാസായ പലരും മറുനാടനിൽ തൊഴിൽ അന്വേഷിച്ച് എത്താറുണ്ട്. പക്ഷെ അവർക്കാർക്കും എഴുതാൻ അറിയില്ല. ഡിഗ്രിയും, ഡിപ്ലോമയും ഒന്നുമില്ലാത്ത ഒരാൾ ഭംഗിയായി ആളുകൾക്ക് വായിച്ചാൽ മനസിലാവുന്ന തരത്തിൽ എഴുതുമെങ്കിൽ ഞങ്ങൾ ജോലി കൊടുക്കും. പഠിക്കുന്നതും പ്രയോഗിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലാതെ നമ്മൾ മാറുന്നു.
അതുകൊണ്ട് വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങൾ വരുത്തുന്നവർ എന്ത് പഠിക്കുന്നുവോ അത് പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യവും കൂടി ഒരുക്കുക. അപ്രന്റീസ് എന്ന സംവിധാനം നിർബന്ധമാക്കുകയും, സകല സ്ഥാപനങ്ങളും നിയമപരമായി തന്നെ അവർ ചെയ്യുന്ന തൊഴിൽ പരിശീലിക്കുന്ന കുട്ടികളെ ചെറിയൊരു സ്റ്റൈഫന്റോട് കൂടി പരിശീലിപ്പിച്ച് തൊഴിൽ പഠിപ്പിക്കുകയും ചെയ്യേണ്ടത് നിയമപരമായ ആവശ്യമായി മാറ്റിയാൽ ഇവിടുത്തെ വിദ്യാഭ്യാസം മെച്ചപ്പെടും. ഇപ്പോൾ ലോകം എന്താണോ അതിന് അനുസൃതമായ കോഴ്സുകൾ അല്ല, ഇനിയെന്താണോ ലോകത്തിന് ആവശ്യമായി വരുന്നത്, അതിന് അനുസൃതമായ കോഴ്സുകളാണ് കൊണ്ടുവരേണ്ടത്. ഭാവിയിൽ ലോകത്തെ നിയന്ത്രിക്കാൻ പോകുന്നത് ആർട്ടിഫഷൽ ഇന്റലിജൻസ് ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, നമ്മൾ ഇപ്പോഴും അതിന് ആവശ്യമായ തരത്തിലുള്ള ഒരു കോഴ്സ് ഒരുക്കുകയോ, കുട്ടികളെ പഠിപ്പിക്കുകയോ ചെയ്യുന്നില്ല. ഗൾഫ് രാജ്യങ്ങളിൽ എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട് എന്ത് പഠിച്ചാലും ജോലി കിട്ടുമെന്ന് നമുക്കറിയാം. പക്ഷെ നമ്മുടെ കുട്ടികളെ എണ്ണപ്പാടങ്ങളിൽ എഞ്ചിനീയർ ആവുന്നതിനോ അല്ലെങ്കിൽ അതിന്റെ സംസ്ക്കരണത്തിന് ഉതകുന്ന തരത്തിലോ ഉള്ള കോഴ്സുകൾ പരിശീലിപ്പിക്കുന്നില്ല.
ഭാഷ പഠിച്ചാൽ പോലും ചിലപ്പോൾ നമ്മൾ രക്ഷപെടും. സ്പാനിഷ് ഭാഷയോ, ഫ്രഞ്ച് ഭാഷയോ ഒക്കെ ഒരു പക്ഷെ നമുക്ക് വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാൻ കഴിഞ്ഞെന്ന് വരാം. അതായത് ഭാവിയിൽ നമ്മൾ എന്താവാൻ പോകുന്നുവോ, അതിന് ഒരുക്കുന്ന തരത്തിൽ ഉള്ള വിദ്യാഭ്യാസം പ്രായോഗികമായി അഴിച്ചുപണിയണം. മൂന്ന് വർഷത്തിന് പകരം നാല് വർഷമാക്കി, നാല് വർഷവും പാഠപുസ്തകങ്ങൾ അരച്ചുകലക്കി പഠിപ്പിക്കുന്ന സംമ്പ്രദായം കൊണ്ട് ഈ നാട് നന്നാവുകയേയില്ല. എന്ത് പഠിച്ചാലും അത് നന്നായി ചെയ്യാൻ കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കണം. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ആയിരങ്ങൾ തൊഴിൽ അന്വേഷിച്ച് നടക്കുന്നുണ്ടെങ്കിലും, ഒരു പണിയും എടുക്കാനറിയാത്ത, കാര്യശേഷിയില്ലാത്തവരാണ് ഭൂരിഭാഗവും. ജേർണലിസം അടക്കം സമസ്ത മേഖലകളിലും തൊഴിലന്വേഷർ ധാരാളമുണ്ട്. തൊഴിൽ അന്വേഷകരും ധാരാളമുണ്ട്. എന്നാൽ പണി അറിയാത്തവരെ ആരാണെടുത്ത് പരിശീലിപ്പിക്കുന്നത്? അതുകൊണ്ട് കോഴ്സിന് ധൈർഘ്യം കൂട്ടുകയല്ല, എന്ത് പഠിപ്പിച്ചാലും അത് പ്രായോഗിക തലത്തിൽ മനസിലാവുന്ന തരത്തിൽ പരിഷ്ക്കരിക്കുകയാണ് വേണ്ടത്. അല്ലാത്തിടത്തോളം കാലം ഉയർന്ന് മാർക്ക് വാങ്ങി പാസാവുന്ന പുസ്തക പുഴുക്കളായ കഴിവുകെട്ടവരെ മാത്രമെ നമ്മളിനിയും സൃഷ്ടിച്ചുകൊണ്ടിരിക്കു.
Stories you may Like
- കമ്പനി ആളെ ചേർക്കാൻ ഉപയോഗിച്ചത് പൊലിസുകാരുടെ പ്രൊഫൈൽ ചിത്രങ്ങൾ
- മഞ്ഞുമ്മൽ ബോയ്സ്' ചർച്ചയാക്കിയ ഗുണാ കേവ്സിന്റെ കഥ
- വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
- താലിബാന്റെ അഫ്ഗാനിൽ സ്ത്രീകൾക്ക് അടിമ ജീവിതം
- എല്ലാ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കാൻ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്