Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നോവയുടെ കണ്ണുനീർ കാണാനാവാതെ എങ്ങനെ നമുക്ക് മനുഷ്യരെന്ന് അഭിമാനിക്കാൻ കഴിയും ? ആ നരാധമനെ തള്ളിപ്പറഞ്ഞ് പെൺകുട്ടിയുടെ കുടുംബത്തിന് ആശ്രയം ഒരുക്കേണ്ടത് മോദിയുടേയും അമിത്ഷായുടേയും സംയുക്ത ബാധ്യതയാണ്; ഉത്തരം കിട്ടാതെ പോകുന്ന അനേകം ദുരൂഹ മരണങ്ങളുടെ പട്ടികയിൽ ഈ ഞെട്ടിക്കുന്ന ദുരന്തവും

ഉന്നോവയുടെ കണ്ണുനീർ കാണാനാവാതെ എങ്ങനെ നമുക്ക് മനുഷ്യരെന്ന് അഭിമാനിക്കാൻ കഴിയും ? ആ നരാധമനെ തള്ളിപ്പറഞ്ഞ് പെൺകുട്ടിയുടെ കുടുംബത്തിന് ആശ്രയം ഒരുക്കേണ്ടത് മോദിയുടേയും അമിത്ഷായുടേയും സംയുക്ത ബാധ്യതയാണ്; ഉത്തരം കിട്ടാതെ പോകുന്ന അനേകം ദുരൂഹ മരണങ്ങളുടെ പട്ടികയിൽ ഈ ഞെട്ടിക്കുന്ന ദുരന്തവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; രാജ്യത്ത് എവിടെ നടക്കുന്ന ഏതു വാർത്തയും മറുനാടാൻ പ്രസിദ്ധപ്പെടുത്താറുണ്ട്. നീതി നിഷേധത്തിന്റെയും നിയമലംഘനത്തിന്റെയും വാർത്തകൾ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അതി ശക്തമായ രീതിയിൽ അവതരിപ്പിക്കാൻ നമ്മൾ മടി കാട്ടാറില്ല. എന്നാൽ കേരളത്തിന്റെ പുറത്തുനടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും നിയമലംഘനങ്ങളും ഗൗരവവുമായി എടുക്കുന്നതിനും ചർച്ചയാക്കുന്നതിനും കേരളത്തിന്റെ പുരോഗമന നവോഥാന നായകന്മാർ മത്സരിക്കുന്നതുകൊണ്ട് എന്റെ വ്യക്തിപരമായ ശ്രദ്ധ കേരളത്തിൽ മാത്രമായി ഒതുങ്ങുന്നു.

അതുകൊണ്ടാണ് ഉന്നോവോ പീഡന കേസിന്റെ ഭീകരത മനസിലാക്കാൻ ഇന്നുവരെ എനിക്ക് വ്യക്തപരമായി വേണ്ടി വന്നത്. അതിന്റെ തീവ്രത മനസിലാക്കാൻ വാർത്തകൾ പരിശോധിച്ചപ്പോൾ മറുനാടൻ എത്രയോ തീവ്രമായ റിപ്പോർട്ടുകൾ നൽകിയെന്ന് കണ്ടെത്തി. ഇത്രയും ക്രൂരവും നിന്ദ്യവുമായ ലൈംഗിക കുറ്റകൃത്യം നമ്മുടെ രാജ്യത്ത് നടന്നിട്ടും അതിന്റെ അതി ദാരുണമായ സാഹചര്യത്തെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്നതിന് ആ പെൺകുട്ടിയുടെ ജീവൻ വെന്റിലേന്ററിൽ ആകുന്നതുവരെ വേണ്ടി വന്നു എന്നതിൽ ഞാൻ വ്യക്തിപരമായി ഞാൻ ആദ്യമേ ഖേദം പ്രകടിപ്പിക്കട്ടെ. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകത്തിന്റെയും പശുവിന്റെ പേരിലുള്ള തല്ലിക്കൊലകളുടെയും നിറപിടിപ്പിച്ച കഥകളിൽഅത് മാഞ്ഞുപോയതാകാം .

പേരിന് പോലും അധികാരമില്ലാതെ സർവ്വ അധികാരങ്ങളും കൈകലാക്കി ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു എംഎൽഎ പെൺകുട്ടിയെ പീഡിപ്പിക്കുകയും ആ പീഡനത്തിനെതിരെ കേസെടുക്കാൻ പൊലീസ് മടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കിയ സാഹചാര്യം എത്ര വേദനാജനകമാണ്. തുടർന്ന് ആ പെൺകുട്ടിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കി അകത്തിടുകയും അയാളെ ക്രൂരമായി കസ്റ്റഡിയിൽ വച്ചു മർദ്ദിക്കുകയും മർദ്ദനത്തിന് ഇരയായി അയാൾ മരിക്കുകയും ചെയ്യുമ്പോൾ എത്ര ഭീതിതമാണ് സാഹചര്യം എന്നറിയുക.

ഭരണ കക്ഷി എംഎൽഎയ്‌ക്കെതിരെ ശബ്ദമുയർത്തിയ നാലുബന്ധുക്കൾ രണ്ടു വർഷത്തിനിടയിൽ ദാരുണമായി കൊല്ലപ്പെടുന്നു. അതിൽ രണ്ടുപേർ ഈ പീഡന കേസിലെ നിർണായക സാക്ഷികളാണ്. തന്റെ പ്രായപൂർത്തിയാകാത്ത മകളുടെ മാനം കട്ടവനെതിരെ നീതി തേട തെരുവിൽ അലഞ്ഞ പിതാവിനെ പൊലീസ് തന്നെ തല്ലിക്കൊല്ലുന്നു. ശബ്ദമുയർത്തിയ ബന്ധുക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നു. ഒടുവിൽ പെൺകുട്ടിയെ തന്നെ കൊല്ലുന്നതിന് ഒരു വാഹാനാപകടം സൃഷ്ടിക്കുന്നു. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP