എന്റെ ഗതികേട് ഇനിയൊരാൾക്കും ഉണ്ടാവരുതെന്ന് ഒരു ഭരണകക്ഷി എംഎൽഎ പറയുമ്പോൾ തൊലിയുരിഞ്ഞ് പോകേണ്ടത് മിസ്റ്റർ പിണറായി താങ്കളുടെ മാത്രമാണ്; ഇതുപോലൊരു പൊലീസ് വേറെ എവിടെയെങ്കിലും ഉണ്ടാകുമോയെന്ന് അവർ തല്ലിയൊടിച്ച കൈ ഉയർത്തി എൽദോ എബ്രഹാം ചോദിക്കുമ്പോൾ ഉത്തരം പറയാൻ ആരുമില്ലേ? എംഎൽഎയുടെ സ്ഥിതി ഇങ്ങനെ ആണെങ്കിൽ എങ്ങനെ ആകും ഇവിടത്തെ സാധാരണക്കാരുടെ അവസ്ഥ?
മറുനാടൻ ഡെസ്ക്
ഇന്നിറങ്ങിയ മെട്രോ വാർത്ത എന്ന പത്രത്തിലെ അഞ്ചാം പേജിലെ ഒരു വാർത്ത ഇങ്ങനെയാണ് തുടങ്ങുന്നത്. എന്റെ അവസ്ഥ ഒരു എംഎൽഎയ്ക്കും വരരുതേ എന്ന്, ഇത്രയും മോശം ഒരു പൊലീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പൊലീസിന്റെ പ്രവർത്തനം വളരെ അത്ഭുതകരമായിട്ടാണ് തോന്നുന്നത്. ഞാൻ എംഎൽഎ ആയിട്ട് വന്ന് കഴിഞ്ഞ മൂന്ന് വർഷം സിപിൈയും മൂവാറ്റുപുഴയിലെ പൊലീസുമായി 11 തവണ യുദ്ധം ചെയ്യേണ്ട സാഹചര്യം ഉണ്ടായി. എംഎൽഎമാർ ഫോൺ ചെയ്യുമ്പോൾ എംഎൽഎ ആണെങ്കിൽ അതങ്ങ് കയ്യിൽ വച്ചാ മതി എന്നാണ്. അത്തരം പൊലീസുകാരുടെ നാടായി മാറിയിരിക്കുകയാണ്. എൽദോസ് എബ്രഹാം എന്ന മൂവാറ്റുപുഴ എംഎൽഎയുടെ അഭിപ്രായമാണ് ഇത്.
കേരള പൊലീസ് ഭരണകക്ഷിയിലെ ഒരു എംഎൽഎയോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് ഭരണകക്ഷിയുടെ ഭാഗമായ ഒരു എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്. ഒരു എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ എന്തായിരിക്കും ഒരു സാധാരണക്കാരന്റെ അവസ്ഥ? സർക്കാർ ഉദ്യോഗസ്ഥരും ബിസിനസുകാരും ജനപ്രതിനിധികളും തങ്ങളുടെ ഉന്നത ബന്ധങ്ങൾ കൊണ്ട് പൊലീസിൽ നിന്ന് ആനുകൂല്യം പറ്റുന്നു. അവർക്ക് വേണ്ടി മാത്രമായി രാജ്യത്തെ നിയമങ്ങൾ എഴുതിയിരിക്കുന്നു എന്ന് ആരോപണം ഉന്നയിക്കുമ്പോൾ ഓർത്തിരിക്കേണ്ടതാണ് ഒരു ഭരണകക്ഷി എംഎൽഎയുടെ ഈ വിലാപം.
അതായത് പിണറായി വിജയൻ എന്ന നവോത്ഥാന നായകൻ ഭരിക്കുന്ന കേരളത്തിലെ ഒരു ഭരണകക്ഷി എംഎൽഎയ്ക്ക് പോലും ഈ നാട്ടിൽ നേരെ ചൊവ്വേ ഇറങ്ങി നടക്കാൻ കഴിയില്ല എന്ന് അർത്ഥം. സമരം എന്ന പാർട്ടിയുടെ മുന്‍കൂട്ടി അറിയിച്ചിട്ടുള്ള ഒരു പ്രവർത്തിയുടെ പേരിൽ ആ എംഎൽഎയുടെ കൈ തല്ലി ഒടിക്കുകയും ആ കൈ തല്ലി ഒടിച്ച ആ പാർട്ടിയുടെ സെക്രട്ടറിക്ക് ഒന്ന് അപലപിക്കാൻ പോലും കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ ഫാസിസം എന്ന് വിളിക്കാൻ കഴിയില്ല എങ്കിൽ എന്താണ് ഈ ഫാസിസം എന്ന് പറയാൻ പോലും പറ്റില്ല.
കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഉന്നതരായ പൊലീസുകാരുടെ നിർദ്ദേശാനുസരണം പാവപ്പെട്ടവനെ പിടിച്ച് കൊണ്ട്പോയി ഇടിച്ച് കൂമ്പ് വാട്ടുന്നത് ഒരു പതിവാണ് എന്ന് എല്ലാവർക്കും അറിയാം. നല്ല ഇടിവീരന്മാർ വിചാരിച്ചാൽ ഇടിയുടെ പാട് പോലും വരാത്തതുകൊണ്ട് തന്നെ ഇത്തരം ഇടികൊണ്ട പാവങ്ങൾക്ക് ഇടികൊണ്ട വേദനയുമായി ജീവിക്കാനല്ലാതെ നീതിക്ക് വേണ്ടി പോരാടുന്ന ഒരു സാഹചര്യവുമില്ല. ഇത്തരം ഇടിവീരന്മാരുടെ കഥ എന്നെപ്പോലെയുള്ള മാധ്യമപ്രവർത്തകർ പുറത്ത് പറയുന്നത് ആരെങ്കിലുമൊക്കെ വെള്ളം കിട്ടാതെ അകത്ത് കിടന്ന് മരിച്ച് പോകുമ്പോഴാണ്.അത് വരാപ്പുഴയിലാണെങ്കിലും ശരി. നെടുങ്കണ്ടത്ത് ആണെങ്കിലും ശരി.
എന്നിട്ടും അത്തരം ക്രൂരന്മാർക്ക് എതിരെ നടപടി എടുക്കുന്നതിനോ അവരുടെ പ്രവർത്തി ദോഷങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കി ഇരകൾക്ക് നൽകുന്നതിനോ ഈ സർക്കാരിന് കഴിയുന്നില്ല. നമ്മൾ ഇന്നലെ കണ്ടതാണ്. നെടുങ്കണ്ടത്ത് പൊലീസുകാർ ഇടിച്ച് കൊന്ന രാജ്കുമാറിന്റെ കുടുബത്തിന് 16 ലക്ഷം നഷ്ടപരിഹാരം സർക്കാർ ഖജനാവിൽ നിന്ന് എടുത്തുകൊടുക്കുന്നു അല്ലെങ്കിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് കൊടുക്കുന്നു. അങ്ങനെ ഇടികൊണ്ടവൻ മരിച്ചാലും അവന്റെ കുടുംബത്തിന് ജോലിയും നഷ്ടപരിഹാരവും സർക്കാർ കൈമാറുമെങ്കിൽ എങ്ങനെയാണ് ഈ ഇടിവീരന്മാർ മര്യാദ പഠിക്കുന്നത്.
അതിനിടയിലാണ് ഒരു ജനപ്രതിനിധി പറയുന്നത് ഇങ്ങനെ ഒരു പൊലീസിനെ ഞാൻ കണ്ടിട്ടില്ല എന്ന്. പരാതി പറയാൻ പോകുന്ന സാധാരണക്കാരനെ പിടിച്ച് ജയിലിൽ ഇടുകയും അവന്റെ പേരിൽ കള്ളക്കേസെടുക്കുകയും വേണ്ടിവന്നാൽ ഇടിച്ച് കൊല്ലുകയും ചെയ്യുന്ന പൊലീസ് ഒരു സംശയവും വേണ്ട വേണ്ടി വന്നാൽ സർക്കാരിന്റെ തനിരൂപമാണ്.ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.
Stories you may Like
- ഡോക്ടർമാർക്കെതിരെ കയർത്ത് കോങ്ങാട് എംഎൽഎ
- കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആസ്തി 1,413 കോടി
- യുപിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച് എസ്പി. എംഎൽഎമാർ?
- ഹിമാചൽ പ്രദേശിൽ 15 ബിജെപി എംഎൽഎമാരെ പുറത്താക്കി സ്പീക്കർ
- ബ്ലാസ്റ്റേഴ്സ് വിവാദത്തിൽ സിപിഎമ്മിനും പ്രതിഷേധം; ശ്രീനിജനെ താക്കീത് ചെയ്തേയ്ക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍