മുഹമ്മദ് എന്ന പേര് നോവലിലെ കഥാപാത്രമായപ്പോൾ നഷ്ടമായത് ഒരു അദ്ധ്യാപകന്റെ കൈ; എന്നിട്ടും മിസ്റ്റർ പിണറായി താങ്കളുടെ വാ തുറന്നോ? മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസെടുത്തവരുടെ എണ്ണം എങ്കിലും താങ്കൾക്ക് അറിയാമോ? എന്തിന് വേണ്ടിയായിരുന്നു വിടി ബൽറാമിനെ പിറകെ നടന്ന് ആക്രമിച്ചത്? അയ്യപ്പ ഭഗവാനെ മൈ*** എന്ന് വിളിക്കുന്നതാണോ മിസ്റ്റർ പിണറായി ആവിഷ്കാര സ്വാതന്ത്ര്യം? ഇൻസ്റ്റന്റ് റസ്പോൺസ്
മറുനാടൻ ഡെസ്ക്
പ്രിയനന്ദനൻ എന്ന സംവിധായകനെ സംഘപരിവാർ പ്രവർത്തകർ വഴിയിലിട്ട് മർദ്ദിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ തലയിൽ ചാണകവുമൊഴിച്ചു. സംശയം വേണ്ടാ..തെറ്റാണ്.. അപലപനീയവും. എന്തിന്റെ പുറത്താണെങ്കിലും ആൾക്കൂട്ടം ഒരുവ്യക്തിയെ കൈകാര്യം ചെയ്യുന്നത് നിയമ വ്യവസ്ഥയോടും, നിയമ വാഴ്ചയോടും ഉള്ള വെല്ലുവിളിയാണ്. എന്നാൽ, പ്രിയനന്ദനനെതിരായ ആക്രമണത്തെ അപലപിച്ചുകൊണ്ട് നാടുഭരിക്കുന്ന മുഖ്യമന്ത്രിയും, നാടുഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയും നടത്തിയ പ്രസ്താവന സംഘപരിവാർ ആക്രമണത്തേക്കാൾ ഭയാനകമായിരുന്നു.പ്രിയനന്ദനനെതിരെയുള്ള ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും, സംഘപരിവാറിന്റെ ഈ ഗൂണ്ടായിസം കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും, പിണറായി പറഞ്ഞു. ഒരുപടി കൂടി കടന്ന് സംഘപരിവാർ രാഷ്ട്രീയത്തിന്റെ പൊള്ളത്തരവും അക്രമോത്സുകതയും ചൂണ്ടികാണിച്ചുകൊണ്ട് പാർട്ടി സെക്രട്ടറി പതിവ് തെറ്റിക്കാതെ, ആ നാലുപേരുകൾ ആവർത്തിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നവീനഇന്ത്യയിലെ രക്തസാക്ഷികളായ ആ നാലുപേർ. ദബോൽക്കർ, കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ്. ഈ നാലുവാക്കുകൾ ആവർത്തിച്ചാൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തുതോന്ന്യാസവും ആകാമെന്ന് ഈ നേതാക്കൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. സംഘപരിവാറുകാർ അക്രമത്തിന്റെ ഭാഗത്ത് വരുമ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യമാവുകയും, സംഘപരിവാറുകാരെ പോലെയോ അതിനേക്കാളോ ഫാസിസ്റ്റ് കാഴ്ചപാടുള്ള സിപിഎമ്മുകാർ അക്രമികളാവുമ്പോൾ അത് ക്രമസമാധാനത്തിന്റെ പ്രശ്നമാവുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
എന്താണ് പ്രിയനന്ദനൻ പറഞ്ഞത് എന്ന് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും അറിയാത്തതുകൊണ്ടാണോ? പ്രിയനന്ദനൻ എന്താണ് ഫേസ്ബുക്കിൽ കുറിച്ചതെന്ന് ഇവിടെ പറയാനോ, എഴുതിക്കാണിക്കാനോ നിയമം അനുവദിക്കുന്നില്ല. അത്രമേൽ അശ്ലീലവും, തെമ്മാടിത്തവും അബദ്ധവും, മതവിദ്വേഷം പരത്തുന്നതും, വർഗീയവിദ്വേഷം പരത്തുന്നതുമായ ഒരുപോസ്റ്റായിരുന്നു അത്. അയ്യപ്പഭഗവാനെ മാത്രമല്ല, ഭഗവാന്റെ അമ്മയെയും, അച്ഛനെയും വരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിക്കുകയായിരുന്നു പ്രിയനന്ദനൻ. അതും മൂന്നാംകിട നീലച്ചിത്രത്തിന്റെ ഉപയോക്താക്കൾ പ്രയോഗിക്കുന്ന ഭാഷയിൽ. അയ്യപ്പനെ അഭിസംബോധന ചെയ്തത് മൈ ..എന്ന് തുടങ്ങുന്ന തെറി വാക്ക് ഉപയോഗിച്ച് കൊണ്ടാണ്. അയ്യപ്പന്റെ അമ്മയെ ഭീതിദമാം വിധം തെറിവിളിച്ചിരിക്കുന്നു. ഇതാണ് ആവിഷ്കാര സ്വാതന്ത്ര്യമെന്ന് പിണറായിയും കോടിയേരിയും പറയുന്നത്. പ്രിയനന്ദനൻ ഉപയോഗിച്ച വാക്കുകൾ മറ്റൊരു മതത്തെയോ, മതപുരോഹിതനെയോ കുറിച്ചായിരുന്നെങ്കിൽ ഇവിടെ എന്തുസംഭവിക്കുമായിരുന്നു?
ഒരുനോവലിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടതുകൊണ്ട് നഷ്ടപ്പെട്ടത് ഒരുമലയാളം അദ്ധ്യാപകന്റെ വലംകൈയാണ്. ഒരു സബ്എഡിറ്റർക്ക് അബദ്ധം പററി സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ്, പ്രതികരണം എന്ന നിലയിൽ മാതൃഭൂമിയുടെ ലോക്കൽ എഡിഷനിൽ പ്രസിദ്ധീകരിച്ചപ്പോൾ, അയാളുടെ തൊഴിൽ മാത്രമല്ല പോയല്ല, ആ സ്ഥാപനം തന്നെ പ്രതിസന്ധിയിലായി. ക്ഷമാപണവുമായി മാതൃഭൂമി രംഗത്ത് വന്നെങ്കിലും, അത് ഗൗനിക്കാൻ മതതീവ്രവാദികൾക്ക് സാധിച്ചില്ല. ഈ പശ്ചാത്തലത്തിൽ വേണം അയ്യപ്പനെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രിയനന്ദനന്റെ വാക്കുകൾ കാണാൻ. ആ വാക്കുകൾ ഇവിടെ ഒരുകലാപവും ഉണ്ടാക്കിയില്ല എന്നത് ഇവിടുത്തെ ഹിന്ദുവിന്റെ മഹത്വമാണ്.
ആ മഹത്വത്തെ അപമാനിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം എന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഈ ഭൂമിമലയാളത്തിന് നാണക്കേടാണ്. മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ 50 പേരെങ്കിലും ഇരുമ്പഴി എണ്ണിയിട്ടുണ്ട്. നൂറുപേർക്കെതിരെ കേസെടുത്ത് അവർ പൊലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങി നടക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാട്ടിൽ അഭിപായം പറഞ്ഞതിനാണ് പിണറായിയുടെ പൊലീസ് ഇവരെ വലയ്ക്കുന്നത്. അത് അഭിപ്രായ സ്വാതന്ത്ര്യമല്ലേ...ആവിഷ്കാര സ്വാതന്ത്ര്യമല്ലേ? അതിനേക്കാളൊക്കെ മുമ്പ് അകത്തിടേണ്ട വ്യക്തിയായിരുന്നു പ്രിയനന്ദനൻ. അത്രമേൽ തെമ്മാടിത്തരമായിരുന്നു ഈ സംവിധായകൻ പറഞ്ഞത്.
ഒരുപാട് പിന്നോട്ട് സഞ്ചരിക്കേണ്ട..വി.ടി.ബൽറാം എന്ന കോൺഗ്രസ് എംഎൽഎയെ സിപിഎമ്മുകാർ വളഞ്ഞിട്ട് ആക്രമിച്ചത് ഓർത്തെടുക്കാൻ. എകെജി ബാലപീഡകനാണ് എന്ന് ബൽറാം പറഞ്ഞത് എകെജിയുടെ പുസ്തകം വായിച്ചിട്ടാണ്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് സുശീല ഗോപാലനോട് അനുരാഗമുണ്ടായ കഥ അച്ചടിച്ച് വന്നപ്പോൾ, അത് വായിച്ച് എ.കെ.ജിയെ കുറിച്ച് ബാലപീഡകനെന്ന് പറഞ്ഞപ്പോൾ, അത് ആവിഷ്കാര സ്വാതന്ത്ര്യമായിരുന്നില്ല സിപിഎമ്മിന്. ആ മനുഷ്യനെ വഴി നടക്കാൻ അനുവദിച്ചില്ല. അപ്പോൾ അയ്യപ്പനെ കുറിച്ച് എന്ത് അപരാധം പറഞ്ഞാലും അത് ആവിഷ്കാര സ്വാതന്ത്ര്യമാകുന്നത് എങ്ങനെയാണ്?
Stories you may Like
- പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും
- കോട്ടയത്ത് വീട്ടുമുറ്റത്തുനിന്ന് മൂർഖനെയും 47 കുഞ്ഞുങ്ങളെയും പിടികൂടി
- കുപ്പിയിൽ പെട്രോൾ നൽകില്ലെന്ന് പറഞ്ഞ പെട്രോൾ പമ്പ് ജീവനക്കാർക്ക് മർദ്ദനം
- ഒല്ലൂർ സെന്ററിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ മർദ്ദനം
- മരുമകളുടെ കൊടുംക്രൂരത തുറന്നുപറഞ്ഞ് 80കാരി, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍