Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്ന് കണ്ടെത്തി ജയിലിൽ അടച്ച ഒരു യുവതി ജാമ്യത്തിലിറങ്ങി കച്ചവടം തുടരാൻ ഭരിക്കുന്ന പാർട്ടിയുടെ കൂട്ട് തേടുമ്പോൾ ചാർത്തി കൊടുത്തത് നവോത്ഥാന നായികയുടെ കിരീടം; മോദി വിരുദ്ധത മേമ്പൊടിക്ക് ചാർത്തിയതോടെ പെൺവാണിഭ കഥകളെല്ലാം മായ്ച്ച് സൈബർ സഖാക്കൾ; ലൈംഗിക ദാരിദ്ര്യം തീരാത്ത ബംഗാളികൾ പോലും രശ്മി നായരുടെ ഡേറ്റ് ചോദിക്കുമ്പോൾ

ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്ന് കണ്ടെത്തി ജയിലിൽ അടച്ച ഒരു യുവതി ജാമ്യത്തിലിറങ്ങി കച്ചവടം തുടരാൻ ഭരിക്കുന്ന പാർട്ടിയുടെ കൂട്ട് തേടുമ്പോൾ ചാർത്തി കൊടുത്തത് നവോത്ഥാന നായികയുടെ കിരീടം; മോദി വിരുദ്ധത മേമ്പൊടിക്ക് ചാർത്തിയതോടെ പെൺവാണിഭ കഥകളെല്ലാം മായ്ച്ച് സൈബർ സഖാക്കൾ; ലൈംഗിക ദാരിദ്ര്യം തീരാത്ത ബംഗാളികൾ പോലും രശ്മി നായരുടെ ഡേറ്റ് ചോദിക്കുമ്പോൾ

ഷാജൻ സ്‌കറിയ

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രശ്മി ആർ നായർ അഥവാ രശ്മി പശുപാലൻ എന്ന നവോത്ഥാന നായികയുടെ സഹായത്താൽ എന്റെ ടെലിഫോൺ കോളുകൾക്ക് വിശ്രമമില്ല. ഓരോ ദിവസവും രശ്മി ആർ നായരുടെ ഡേറ്റ് ചോദിച്ചുകൊണ്ട് അനേകം പേർ ഫോൺ വിളിച്ചുകൊണ്ടിരിക്കുന്നു. പകലെന്നോ രാത്രിയെന്നോ ഒരു വ്യത്യാസവും അതിനില്ല. രശ്മിയുടെ മാനേജർ ഞാനാണ് എന്ന് പറഞ്ഞുകൊണ്ട് രശ്മി അടിക്കടി ടെലിഗ്രാം അടങ്ങിയ സോഷ്യൽ മീഡിയോ ഗ്രൂപ്പുകളിൽ എന്റെ ടെലിഫോൺ നമ്പർ കൊടുക്കുന്നതുകൊണ്ടാണ് ഇത് സംഭവവിക്കുന്നത്. അതിലെനിക്ക് രോഷമോ വേദനയോ നിരാശയോ ദുഃഖമോ ഇല്ല എന്നതാണ് വാസ്തവം.

എന്റെ തൊഴിൽ അത്തരത്തിലൊന്നാണ് എന്നും അതുകൊണ്ട് തന്നെ ഇത്തരം പണികൾ കിട്ടുമെന്നും വ്യക്തമായി എനിക്കറിയാം. എന്നാൽ എന്നെ അത്ഭുതപ്പെടുത്തുന്നത് എന്നെ ടെലിഫോണിൽ വിളിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ മനോനിലയാണ്. ഇതിന് മുൻപ് പലപ്പോഴും ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ വാർത്തയുടെ ഇരയായവരും അവരുടെ ശിങ്കിടികളും പ്രത്യേകിച്ച് മതങ്ങളെ കുറിച്ചുള്ള വാർത്തകളും രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള വാർത്തകളും വരുമ്പോൾ നിരന്തരമായി വിളിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നത് പുതിയ കാര്യം ആയിരുന്നില്ല.

അവരോടൊക്കെ ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയാൻ എനിക്കൊരു സങ്കോചവും തോന്നിയിരുന്നില്ല. എന്നാൽ ഇക്കുറി എന്നെ വിളിക്കുന്ന പാവപ്പെട്ടവരുടെ നിസ്സഹായത കണ്ടിട്ട് എനിക്കൊന്ന് ഉറക്കെ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. അത്രമേൽ ശുദ്ധമായ മനസോടു കൂടി രശ്മി നായരുടെ മാനേജരാണ് ഞാൻ എന്ന് കരുതി രശ്മിയെ തനിക്ക് ലഭിച്ചേക്കും എന്ന് കരുതി വിളിക്കുന്നവരാണ്. ഇക്കൂട്ടത്തിൽ തമിഴരും ബംഗാളികളും വരെയുണ്ട്. 50,000വും 80,000വും ഒക്കെ കൊടുക്കാമെന്ന് പറയുന്നവരും അതല്ല ആയിരത്തിനും രണ്ടായിരത്തിനും ഒക്കെ കിട്ടുമോ എന്ന് ചോദിക്കുന്നവരുണ്ട്.

എങ്ങനെയാണം ബംഗാളികളുടേയും കൈയിൽ ഈ ഫോൺ നമ്പർ കിട്ടിയതെന്ന് അന്വേഷിച്ചപ്പോൾ അതാണ് സോഷ്യൽ മീഡിയായുടെ രീതി എന്ന് വ്യക്തമായി. വല്ലാത്ത ലൈംഗിക ദാരിദ്ര്യം സംഭവിച്ച സമൂഹമായി നമ്മുടേത് എങ്ങനെയാണ് മാറിയത് എന്നത് എന്നെ ഞെട്ടിക്കുകയാണ്. 20ഉം 22ഉം വയസുള്ള പിള്ളേർ വിളിച്ചിട്ട് ചമ്മലും ഭയവും കലർന്ന വാക്കിൽ സർ എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കി തരാമോ ഒന്ന് കണ്ടാൽ മതി എന്ന് പറയുന്ന ആത്മാർത്ഥതയുടെ ഞെട്ടിക്കുന്ന രൂപമാണ് എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത്. പാവങ്ങളെ ഉപദേശിച്ച് വിടുമ്പോൾ ആരോടും പറയരുത് എന്ന് താണ് കേണ് അപേക്ഷിക്കുകയാണ്.

ഞാൻ ഇന്നയാളാണ് എന്നും നിങ്ങളുടെ ഫോൺ റെക്കോർഡ് ചെയ്തിരിക്കുന്നു എന്നും പറയുമ്പോൾ കരഞ്ഞ് നിലവിളിച്ച് പോകുന്നവരെ കാണാം. അക്കൂട്ടത്തിൽ ഒരു മെഡിക്കൽ കേളേജ് വിദ്യാർത്ഥിയും ഉണ്ടായിരുന്നു. അയാളോട് പറഞ്ഞപ്പോൾ അയാൾ ആത്മഹത്യ ചെയ്യും എന്ന ഭീഷണിയാണ് മുഴക്കിയത്. ചെറുപ്പക്കാർ മാത്രമല്ല ഭാര്യയും മക്കളുമുള്ള പലരുമുണ്ട്. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഗൾഫ് നാടുകളിൽ നിന്നുള്ള ഫോൺ വിളികളാണ്. അവർക്ക് കാശൊരു പ്രശ്‌നമല്ല. ഞാൻ പലപ്പോഴും എന്താണ് ഇവരുടെ രീതി എന്നറിയുന്നതിന് റേറ്റിനെ കുറിച്ച് സംസാരിച്ചു. അപ്പോഴൊക്കെ കാശൊരു പ്രശ്മല്ല കാശുമുടക്കാതെ ഇത് നടക്കില്ലല്ലോ എന്നതാണ് ചോദ്യം.

അവർക്ക് വേണ്ടത് രഹസ്യ സ്വഭാവം ഉറപ്പ് വരുത്തണം എന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് അവധിക്ക് വരുമ്പോൾ അവധി സമയത്ത് എവിടെ വേണമെങ്കിലും വന്ന് കാണാമെന്ന് പറയുന്നവരാണ് ഏറെയും. അതായത് രശ്മി നായരെന്ന സെക്‌സ് റാക്കറ്റിലെ കണ്ണി എന്ന് പൊലീസ് പറയുന്ന ഒരു യുവതിക്ക് വേണ്ടി ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും മുറവിളിയോടു കൂടി വിളിക്കുന്നത് ചെറുപ്പക്കാരും വിദ്യാർത്ഥികളും മുതൽ മധ്യവയസ് പിന്നിട്ട വാർധക്യത്തോടടുത്ത കുടുംബ നാഥന്മാർ വരെയാണ്.

ഭാര്യയും കുട്ടികളും ഒക്കെയില്ലേ എന്ന് ചോദിക്കുമ്പോൾ ഉണ്ട് എന്ന് പറയുന്നവർ. പാലക്കാട് നിന്നും വിളിച്ച ഒരു മാന്യൻ അതിന് ഉത്തരം പറഞ്ഞത് എന്റെ ഭാര്യയ്ക്ക്ും ഇതിൽ താൽപര്യമുണ്ട്. ഞങ്ങൾ ഈ ജീവിത രീതി ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങൾ രണ്ട് പേരും ഇതിന് പോവാൻ തയാറാണ് എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP