അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ടത; ശങ്കരത്തിലച്ചൻ ഒരു ഓർമ്മ; വാൽക്കണ്ണാടിയിൽ കോരസൺ എഴുതുന്നു
കോരസൺ വർഗീസ്
ശങ്കരത്തിലച്ചൻ എന്നുകേൾക്കുമ്പോൾ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നതു പന്തളം കുരമ്പാല പള്ളി വികാരിയായിരുന്ന, മൺമറഞ്ഞ ശങ്കരത്തിൽ മാത്യൂസ് കോറെപ്പിസ്കോപ്പയാണ്. ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ ചുവന്ന കുപ്പായം ധരിച്ച, ഹിമപാതം പോലെ നീണ്ടു വെളുത്ത താടിയുള്ള, മുഖത്തു വാത്സല്യം നിറഞ്ഞ ചിരിയുള്ള വലിയ പുരോഹിതശ്രേഷ്ട്ടനെ മറക്കാനാവില്ല. അച്ചന്റെ നേതൃത്വത്തിൽ ആണ് 50 വർഷങ്ങൾക്കു മുൻപ്, അതിസാന്ദ്രമായ ഒരു പൊയ്കയിൽ കരിങ്കൽ കെട്ടുകൾകൊണ്ട് വലിയൊരു ദേവാലയം പണിതുയർത്താൻ സാധിച്ചത്. കരിങ്കല്ലുകൾ ഉരുകിപോകുന്നതുവരെ ആ ഓർമ്മകൾ നിലനിൽക്കാതിരിക്കില്ല.
സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ആയിരുന്നതിനാൽ, സർക്കസ്കൂടാരം പോലെ മൂന്നു വർഷത്തിൽ കേരളത്തിൽ ഉടനീളം നിരന്തരം മാറി മാറി തമ്പടിച്ചിരുന്ന നിരണം സ്വദേശികളായ ഞങ്ങൾക്കു സ്ഥിരമായ കൂട്ടുകെട്ടുകളോ ബന്ധങ്ങളോ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ പന്തളത്തു വന്നു അവിടെ ഒരു സ്ഥിരതാമസം ശരിപ്പെടുത്തിയിട്ട്, എന്റെപിതാവ് തനിയെ യാത്രതുടർന്നിരുന്നു. ഞങ്ങൾക്ക് പന്തളത്തെ സെന്റ് തോമസ് കുരമ്പാലപ്പള്ളിയാണ് പിന്നീടു ബന്ധുക്കളായത്. ശങ്കരത്തിൽ മാത്യൂസ് അച്ചന്റെ വാത്സല്യവും കരുതലും പുതിയ ഇടത്തു പരിഭവങ്ങൾ ഇല്ലാതെ പിടിച്ചുനിൽക്കാൻ ഞങ്ങൾക്ക് തണലായി.
അദ്ദേഹത്തിന്റെ സഹോരപുത്രൻ യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്കോപ്പ ന്യൂയോർക്കിലുണ്ട് എന്ന് മാത്രമേ മുപ്പതു വർഷത്തിനു മുൻപ് അമേരിക്കയിൽ കുടിയേറുമ്പോൾ എനിക്ക് അറിവുണ്ടായിരുന്നത്. ഒരു ദിവസം എന്നെക്കാണാൻ അച്ചൻ വീട്ടിൽ എത്തി. 'എന്നെ വിളിച്ചില്ലെങ്കിലും ഞാൻ ഇങ്ങുവന്നു, പന്തളത്തുനിന്നും എന്നു പറഞ്ഞുഅറിഞ്ഞപ്പോൾ നേരിട്ട്കാണണം എന്ന് തോന്നി' എന്നു പറഞ്ഞു. വളരെ ചെറുപ്പത്തിൽ, യോഹന്നാൻ ശങ്കരത്തിലച്ചൻ ഡീക്കൻ ആയിരുന്നസമയത്തു അദ്ദേഹത്തിന്റെ ഒരു സുവിശേഷപ്രസംഗം കേൾക്കാൻ ആയിട്ടുണ്ട്. അന്നത്തെ പ്രസംഗവിഷയം സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്ന മരണനിമിഷത്തെക്കുറിച്ചായിരുന്നു. അന്ന് കറുത്ത കുപ്പായക്കാരനായ ഡീക്കൻ വർണ്ണിച്ച രഥവും സ്വർഗ്ഗ വാതിലുകളും എന്റെ കുട്ടിക്കാലത്തു നിദ്രാവിഹീനമായ നിരവധി രാത്രികൾ സമ്മാനിച്ചിരുന്നു. അന്നുകണ്ട ശെമ്മാച്ചൻ വലിയ തൊപ്പി ഒക്കെവച്ചു ചുവന്നകുപ്പായമിട്ട ഒരു വലിയ പുരോഹിതനായി കണ്ടപ്പോൾ, അദ്ദേഹത്തിന്റെ ലളിതമായ സംഭാഷണവും കേട്ടപ്പോൾ എനിക്ക് എവിടേയോ നഷ്ട്ടപ്പെട്ട ശങ്കരത്തിൽ മാത്യൂസ് കോർഎപ്പിസ്കോപ്പയുടെ സാന്നിധ്യം അനുഭവിച്ചു. പിന്നീട് എത്രയോ കൂടിച്ചേരലുകൾ, സംഭാഷങ്ങൾ, കമ്മറ്റികളിലുള്ള യോജിച്ച പ്രവർത്തനങ്ങൾ, എല്ലായിടത്തും അച്ചന്റ്റെ സ്നേഹവും വാത്സല്യവും കരുതലും ഓർത്തെടുക്കാനാവും. അച്ചന്റെ മധുരഭാഷണവും കൊച്ചമ്മയുടെ സൽക്കാരങ്ങളും അനുഭവിക്കാത്തവർ ചുരുക്കം എന്ന് പറയാം . അത്രയേറെ ജനകീയമായ ഇടപെടലുകൾ അച്ചൻ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അച്ചന്റെ ശൂന്യത അമേരിക്കൻ മലയാളികളുടെ ഇടയിൽ അനുഭവപ്പെടും.
ശങ്കരത്തിലച്ചന്മാർ പൊതുവെ സാമൂഹിക ഇടപെടലുകൾകൊണ്ടാണ് അവരെ അടയാളപ്പെടുത്താനാവുക. അവർ വലിയ ആത്മീകപുരുഷന്മാർ എന്ന പരിവേഷത്തിൽ ജനങ്ങളിൽനിന്നും അകന്നുനിൽക്കാൻ ഒരിക്കലും തയ്യാറായില്ല, എപ്പോഴും അവർ ജനങ്ങളോടൊപ്പം അവരുടെ വ്യവഹാരങ്ങളിലും ഇടങ്ങളിലും നിറഞ്ഞുനിന്നിരുന്നു. സ്പിരിച്ചുവാലിറ്റിയെക്കുറിച്ചു പൊതുവെയുള്ള മുൻവിധികളും ധാരണകളും മാറ്റിചിന്തിക്കാൻ ഇവരുടെ ജീവിതത്തിനു കഴിയുന്നുണ്ട്.
ദൈവം മനുഷ്യനായി അവതരിച്ചു എന്ന വിശ്വാസം ഉൾകൊണ്ടുകൊണ്ടുതന്നെ മനുഷ്യരെ ദൈവമാക്കാൻ നിരന്തരം ശ്രമിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിധിവൈപരീത്യം. ശരിക്കും മനുഷ്യനായി ജീവിക്കയും ചിന്തിക്കയും ഉപദേശിക്കുകയും ചെയ്യേണ്ടിവന്നപ്പോഴാണ് ഒരു പച്ച മനുഷ്യനായി നിലനിക്കുന്നതിന്റെ കഠിനത ദൈവപുത്രനു ബോധ്യപ്പെട്ടത്. മനുഷ്യൻ സ്വതന്ത്രനായി ജീവിക്കാൻ കരുത്തുള്ളവനാണെങ്കിലും അവന്റെ സാമൂഹ്യജീവിതം അവനെ നിരന്തരം എന്തിന്റ്റെയൊക്കെയോ പേരിൽ ഭയപ്പെടുത്തി വിലങ്ങുകളിൽ കൊളിത്തിയിടുന്നു. എപ്പോഴും അവൻ ഒരു രക്ഷകനായി ഉള്ള തിരച്ചിലിലാണ്. തുറന്ന പറച്ചിലുകളും സത്യം മിഥ്യ എന്താണെന്ന ചൂണ്ടികാട്ടലുകളും അവനെ അപകടകരമായ ഒറ്റപ്പെടുത്തലുകളിലേക്കു കൊണ്ടുചെന്നു എത്തിക്കും. തീർത്തും ഒരു മനുഷ്യനായിരിക്കുക എന്നത് ഒരു കടുത്ത വെല്ലുവളിതന്നെയാണ്.
ഇംഗ്ലീഷിലെ ഒ എന്ന അക്ഷരത്തെ ആത്മീയതയുടെ ഏണിയായി ഭാവന ചെയ്താൽ ഒരു കുറുവര കൊണ്ട് ബന്ധിച്ച രണ്ടു 'ക' കൾ അഥവാ അഹങ്ങൾ, മനുഷ്യ - ദൈവ അഹങ്ങളും ബന്ധിപ്പിക്കുന്ന ചെറിയ കുറുകിയ പാലങ്ങളാണ് വൈദികർ എന്ന് കരുതാം. രണ്ടു രഹസ്യ സ്വഭാവങ്ങളുടെ ഏകീകരണത്തിനു ലോകത്തെ ഗോപനം ചെയ്യണം. ഒരു ലോകത്തിലേക്കു കടക്കുമ്പോൾ മറ്റേതു അറിയാതെ അടയും, അറിഞ്ഞുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. അത്തരം ചില ഒളിച്ചോട്ടങ്ങളിലൂടെയാണ് മനുഷ്യ ജീവിതത്തിലെ നിസ്സഹായതകളും തോൽവികളും അവമതികളും വിഡ്ഢിത്തങ്ങളും തിരിച്ചറിയപ്പെടുന്നത്. ആനന്ദത്തിനുവേണ്ടിയുള്ള നിരന്തരമായ അന്വേഷണമാണ് മനുഷ്യനെ പാപികൾ എന്ന ലേബൽ അടിപ്പിക്കുന്നത്. ഭൗതികമായ ഇടപെടലുകൾ ഇല്ലാത്ത ആത്മീകത നിരർത്ഥകമാണ്. പുരോഹിതൻ പ്രകാശത്തിനു അഭിമുഖം നിൽക്കുന്ന അമിതാഭൻ, ഒപ്പം മനുഷ്യജീവിതത്തിന്റെ നേർത്ത പരീക്ഷണങ്ങൾ നേരിടാൻ പാകത്തിനു ലോകബന്ധിതനും ആകുമ്പോഴേ കർമ്മശുദ്ധി പ്രാപ്യമാകാൻ സാധിക്കുകയുള്ളൂ. അത്തരം ഇടപെടലുകളിൽ മുഖംതിരിച്ചിരുന്നില്ല ശങ്കരത്തിലച്ചന്മാർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബലവും ബലഹീനതകളും നിറഞ്ഞ സാധാരണ മനുഷ്യരെ, പെരുപ്പിച്ച ആത്മീയതയിൽ മുക്കി അസാധാരണമാരാക്കുമ്പോഴാണ് വിശ്വാസികൾ പരാജയപ്പെടുന്നത്.
ഏറ്റെടുത്ത കർമ്മമണ്ഡലങ്ങളിൽ നിതാന്തജാഗ്രതയോടെ പ്രവർത്തിച്ചു, ന്യൂയോർക്കിലെ ലോങ്ങ്ഐലന്റിന്റെ നടുവിൽ മലങ്കര ഓർത്തഡോക്ൾസ് സുറിയാനി സഭക്ക് ഒരു ദേവാലയം പണിതുയർത്താൻ അച്ചൻ നേതൃത്വം നൽകി. അമേരിക്കയിലെ മലയാളി കുടിയേറ്റ സമൂഹത്തിൽ, പാരമ്പര്യാധിഷ്ഠിതമായ ആരാധന, നാട്ടുനടപ്പുകൾ, നാടോടിവിജ്ഞാനം, സാംസ്കാരികധാരകൾ ഇവക്കൊക്കെ ഒരു വലിയ നഷ്ടമാണ് യോഹന്നാൻ ശങ്കരത്തിലച്ചന്റെ വിയോഗം ഉണ്ടാക്കുന്നത്. അക്ഷരങ്ങളെ പ്രണയിച്ച ദമ്പതികളുടെ സാന്നിധ്യം മലയാള സദസ്സുകളിൽ നിറഞ്ഞുനിന്നിരുന്നു. അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ടത എന്നു വിശ്വസിക്കുമ്പോഴും, കലർപ്പില്ലാത്ത പാരമ്പര്യം കാലത്തിന്റെ മാറുന്ന പരിതഃസ്ഥിതികളിലേക്ക് മാറ്റമില്ലാതെ സ്വയം പൊരുത്തപ്പെട്ടുചേരുന്ന സജീവ ശക്തിയായിരുന്നു യോഹന്നാൻ ശങ്കരത്തിലച്ചൻ എന്ന് ഉറപ്പായും പറയാം.
ഏർനെസ്റ്റ് ഹെമിങ്വേ രചിച്ച 'ദി ഓൾഡ് മാൻ ആൻഡ് ദ സീ' എന്ന കൃതിയിലെ അവസാന ഭാഗത്തു, ദിവസങ്ങളോളം ആഴക്കടലിൽ പോയി വലിയ മീനിനെ പിടിച്ചു കരക്കുഅടുത്തപ്പോൾ മീനിന്റെ അസ്ഥികൂടം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന തിരിച്ചറിവിൽ വൃദ്ധനായ സാൻഡിയാഗോ, കൂടെയുള്ള ബാലനോട് ചോദിക്കുന്നു .. 'ഞാൻ വളരെ ദൂരെ പോയി, എനിക്ക് ഇതിനു കഴിയുമായിരുന്നു എന്ന് തെളിയിച്ചു, ആളുകൾ എന്നെ തിരക്കിയിരുന്നുവോ?' ബാലൻ മറുപടി പറയുന്നു..'എല്ലാവരും കാത്തിരിക്കുകയായിരുന്നു വരാതെയിരിക്കില്ല, ഇനി വിശ്രമിക്കുക'. ഇനി വിശ്രമിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്