എറിക്കയുടെ ഫാതെർസ് ഡേ - ദൈവത്തിന്റെ വിചിത്രമായ നർമ്മം
കോരസൺ വർഗീസ്
'WISH YOU A GREAT FATHER'S DAY!' ഫോട്ടോ കോപ്പി മെഷീന് അടുത്തുനിന്നും പെട്ടന്നുള്ള ആശംസ കേട്ട് തിരിഞ്ഞു നോക്കി . പുറകിൽ നിൽക്കുന്ന സഹപ്രവർത്തക എറിക്കയാണ്. നന്ദി, ഭർത്താവു ജെഫിനും ആശംസകൾ കൊടുത്തേക്കുക. ശരി പറഞ്ഞേക്കാം, എന്റെ ഡാഡിയെ ഒന്നു ശരിക്കു കാണാൻ പോലും പറ്റിയില്ല, ഒരു വലിയ ദീർഘനിശ്വാസത്തോടെ അവർ അത് പറഞ്ഞു നിറുത്തിയത് വിതുമ്പലോടെയാണ് . ഒന്നും പറയാനാവാതെ തിരികെ നടന്നു. കണ്ണ് തുടച്ചുകൊണ്ട് പേപ്പറുമായി തിരിച്ചുപോകുന്ന എറിക്കയുടെ ചിത്രം വല്ലാതെ വേദനിപ്പിച്ചു.
ഒരു യൂണിറ്റിൽ കുറെക്കാലം ഒന്നിച്ചു ജോലിചെയ്ത പരിചയവും അപ്പോൾ പരസ്പരം പങ്കുവച്ച ജീവിത അനുഭവങ്ങളും ഉണ്ട്. ഇപ്പോൾ മറ്റൊരു ഡിപ്പാർട്മെന്റിലാണ് ജോലി എങ്കിലും ഒരേ ഫ്ളോറിലാണ് ഞങ്ങൾ. അപ്പോൾ ഓർത്തില്ല എങ്കിലും എറീക്കയുടെ പിതാവ് അവരുടെ ചെറുപ്പത്തിൽ മരണപ്പെട്ടു എന്ന് ഒരിക്കൽ പറഞ്ഞത് ഓർത്തു. ഒന്ന് സമാധാനിപ്പിക്കാമെന്നു കരുതി അവരുടെ മുറിയിലേക്കു ചെന്നു. അപ്പോൾ അവർ അവരുടെ പിതാവിന്റെ
പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കയ്യിൽ പിടിച്ചു നോക്കിയിരിക്കുകയായിരുന്നു.
എറിക്ക, എനിക്കറിയാം നിങ്ങൾ അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നത്.എന്റെ പിതാവും കടന്നുപോയിട്ടു ഏഴു വര്‍ഷങ്ങളായി, ഇന്നും കടന്നുപോയി എന്ന് വിശ്വസിക്കാതിരിക്കയാണ്. അതുകൊണ്ടു എല്ലാ കാര്യങ്ങളും അങ്ങോട്ട് ചോദിക്കാറുണ്ട്,പറയാറുണ്ട്, അത്രയ്ക്ക് അടുത്ത ഒരു ആത്മബന്ധം ഉണ്ടായിരുന്നു. അങ്ങനെതന്നെ വിശ്വസിക്കൂ, അവർ സജ്ജീവരായി നമ്മോടൊപ്പം ഉണ്ട് എന്ന ഒരു വിശ്വാസമാണ് നമുക്ക് നല്ലത്. ആട്ടെ എങ്ങനെയാണു പിതാവ് വേർപിരിഞ്ഞത്?
എറിക്ക അവരുടെ കഥ പറയാൻ തുടങ്ങി:
'ഞങ്ങൾ സൗത്ത് അമേരിക്കയിലെ കൊളംബിയയിലാണ് വളർന്നത്.ബൊഗോട്ടയുടെ പടിഞ്ഞാറാണ് കാലീ എന്ന പട്ടണം. വലിപ്പം കൊണ്ടും സാന്ദ്രതകൊണ്ടും കൊളംബിയയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമാണ്. എനിക്ക് അന്ന് പതിനഞ്ചു വയസ്സാണ്, ഒരു സ്കൂൾവർക്ക് ചെയ്യാൻ എന്റെ കൂട്ടുകാരിയുടെ വീട്ടിലായിരുന്നു, ആരോ വന്നു വീട്ടിലേക്കു കൂട്ടികൊണ്ടുപോയി, അച്ഛൻ അപകടത്തിലാണെന്ന് പറഞ്ഞു. ഞങ്ങൾ ഏഴുപേരിൽ മൂത്തയാളാണ് ഞാൻ, ഇളയ ആൾക്ക് രണ്ടു വയസ്സ് കാണും.
'അച്ഛൻ ജോർജ് സാ ഹെറാൻ മികച്ച ഒരു ഷെഫ് എന്നപേരിൽ നഗരത്തിൽ അറിയപ്പെട്ടിരുന്നു. അച്ഛന്റെ ഏറ്റവും വലിയ വിനോദം മീൻ പിടിക്കലായിരുന്നു. അന്ന് ഒരു തെളിഞ്ഞ ഒഴിവുദിനം. അദ്ദേഹം തന്റെ ബോട്ടുമായി ഡാന്യൂബിയോയിലുള്ള ആൾട്ടോ ആഞ്ചിക്കായ തടാകത്തിലേക്കാണ് പോയത്. അത് വീട്ടിൽ നിന്നും ഏതാണ്ട് 4 മൈൽ ദൂരം ഉണ്ട്. റിസെർവോയറിനു അടുത്ത് മീൻപിടിക്കാൻ പതിവായി ആളുകൾ പോകാറുണ്ടായിരുന്നു. വിശാലമായ തടാകത്തിന്റെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിയും സൃഷ്ടികളും കൈകോർത്തു നിൽക്കുന്ന അസുലഭ നിമിഷങ്ങൾ എന്നും അച്ഛനെ ഭ്രമിപ്പിച്ചിരുന്നു. രണ്ടു വലിയ മലകക്കിടയിലൂടെ കടന്നുവരുന്ന ജലാശയം മേഘക്കെട്ടുകൾ തുടിച്ചുനിൽക്കുന്ന നീലാകാശം.
'പൊടുന്നനെയാണ് അത് സംഭവിച്ചത്. എവിടുന്നോ ഞൊടിയിടയിൽ അടിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ ജോർജിന്റെ വള്ളം മറിഞ്ഞു. മലവെള്ളപ്പാച്ചിലിൽ എക്കലും വെള്ളവുമായി തടാകത്തിനുമേൽ സമുദ്രം തള്ളിക്കയറിയതുപോലെ. ഒപ്പം നിന്ന് മീൻ പിടിച്ച സുഹൃത്ത് നോക്കുമ്പോൾ ജോർജ്ജ് കൈ പൊക്കി നീന്തി രക്ഷപെടാനുള്ള ശ്രമമായിരുന്നു. സമുദ്രം ചെറുതടാകത്തെ വിഴുങ്ങുന്ന അനുഭവമായിരുന്നു. ആ മലവെള്ളപ്പാച്ചിലിൽ ജോർജ്ജ് മാത്രം കാണാനില്ലാതായി. ദിവസങ്ങൾ നീണ്ട തിരച്ചലിൽ ഒരു അവശിഷ്ടവും തരാതെ അദ്ദേഹം അപ്രത്യക്ഷമായി. അവിടെ ചെറു മലയുടെ മുകളിൽ ഒരു കല്ല് അച്ഛനായി ഞങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതാണ് ആകെ അദ്ദേഹത്തിന്റെ ഓർമ്മയുടെ അടയാളം. ആ തടാകത്തിന്റെ അടിയിലെവിടെയെങ്കിലും എന്റെ എന്റെ അച്ഛൻ ഉണ്ടാവും. ഏറ്റവും അവസാനം കണ്ട മുഖമാണ് ഇപ്പോഴും എന്റെ മനസ്സിൽ. സദാ പൊട്ടിച്ചിരിക്കുന്ന നിറഞ്ഞ പ്രകാശം പരത്തുന്ന പ്രകൃതം. എന്തൊരു ഊർജ്ജമായിരുന്നു അച്ഛന്.
'പിന്നെ എന്റെ അച്ഛനും അമ്മയുമെല്ലാം അമ്മയായിരുന്നു. ഞങ്ങൾ ഏഴുപേരുടെയും കാര്യങ്ങൾ കൃത്യമായി നോക്കാൻ പാകത്തിൽ 'അമ്മ സ്വയം ആയിത്തീരുകയായിരുന്നു. അതുകൊണ്ടു ഓരോ ഫാതെർസ് ഡേ കാർഡും ഞാൻ അമ്മക്കായി കൊടുത്തിരുന്നു. 'അമ്മ ഒരു വലിയ കമ്പനിയിൽ ജോലിക്കുപോയി. ഞങ്ങളെ എല്ലാവരെയും വളരെ ചിലവുള്ള കത്തോലിക്ക സ്കൂളിൽ തന്നെ പഠിപ്പിച്ചു. ഡ്രഗ്ഗും അക്രമവും നിറഞ്ഞുനിന്ന ആ നഗരത്തിൽ പിതാവിന്റെ അഭാവമില്ലാതെ ആരെയും നഷ്ടപ്പെടുത്താതെ 'അമ്മ നന്നായി വളർത്തി, പഠിപ്പിച്ചു. ഞങ്ങളിൽ 4 പേർ ഫ്രാൻസിലും ഒരാൾ ഓസ്ട്രേലിയയിലും സഹോദരൻ അമ്മയോടൊപ്പം കാലിയിലും ഉണ്ട്. 'അമ്മ പൂക്കൾ നിറഞ്ഞ തോട്ടത്തിന്റെ നടുവിലുള്ള സ്വന്തം ഭവനത്തിൽ ഇപ്പോഴും ഉണ്ട്. ഇടയ്ക്കു ഞങ്ങളെ കാണാൻ എല്ലായിടത്തും മാറി മാറി വരും. അച്ഛന്റെ നനുത്ത ഓർമ്മകളെ വിട്ടു എവിടേക്കും പോകാൻ 'അമ്മ തയ്യാറില്ല. അമ്മയുടെ ദൈവവിശ്വാസവും പ്രാർത്ഥനകളുമാണ് ഞങ്ങളെ ഇന്നും ഒരുമിച്ചു നിറുത്തുന്നത്. പതിവ് പോലെ എന്റെ അമ്മക്കാണ് ഞാൻ ഫാതെർസ് ഡേ വിഷ് പറയുന്നത്. ഇത് പറയുമ്പോൾ എപ്പോഴും പൊട്ടിച്ചിരിക്കുന്ന എറിക്കയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
'എന്റെ മകൾ ഇസബെല്ലക്ക് രണ്ടു വയസ്സായി. അവൾ എന്റെ ഭർത്താവു ജെഫിനൊപ്പം പങ്കുവെയ്ക്കുന്ന നിമിഷങ്ങൾ ഞാൻ ഓർത്തു വയ്ക്കുകയാണ്. എന്റെ ഓർമ്മയിലെ അച്ഛൻ അതുപോലെ തന്നെയായിരുന്നു. മരിച്ചു കിടക്കുന്ന അച്ഛനെ എനിക്ക് കാണാൻ സാധിച്ചില്ല, അതുകൊണ്ടു മരിച്ചുപോയി എന്ന് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. എത്ര ക്രൂരമാണ് വിധിയുടെ വിളയാട്ടം. തെളിഞ്ഞ സന്ദര്‍ഭങ്ങളിലും നമ്മുടെ സന്തോഷങ്ങളെ തട്ടിയെടുത്തുഓടാനും നമ്മുടെ സ്വപ്നങ്ങളെ തല്ലിക്കെടു ത്താനും ദൈവം ഓരോ വഴി കണ്ടു പിടിക്കുകയാവാം. 30 വർഷങ്ങൾ കഴിഞ്ഞെങ്കിലും അന്ന് ഞങ്ങൾക്കുവേണ്ടി പിടിച്ച മീൻ ഇന്നും അച്ഛന്റെ കൈയിൽ ഉണ്ടാവും. അത് ഞങ്ങൾക്ക് തരാൻ അച്ഛൻ വരാതിരിക്കില്ല.(ഒരു തമാശ പറയുന്നപോലെ എറിക്ക പൊട്ടിച്ചിരിച്ചു). എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു അച്ഛൻ, എന്റെ സ്വീറ്റ് സിക്സ്റ്റീൻ പാർട്ടിക്കായി അച്ഛൻ എന്തൊക്കെ മനസ്സിൽ കരുതിക്കാണണം.
'ദൈവത്തിന്റെ നർമ്മബോധം വിചിത്രമാണ്, എല്ലാം അവന്റെ സമയവും കാലവുമാണ്. നാമൊക്കെ അവന്റെ ചതുരംഗപ്പലകയിലെ കാലാളുകൾ'. ഇതുപറയുമ്പോൾ എറിക്കയുടെ മുഖത്തു അറിയാതെ ഒരു പ്രകാശം വന്നു നിറയുന്നപോലെ തോന്നി. ഒന്നും നഷ്ടപ്പെട്ടിട്ടില്ല , അച്ഛനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍