നമ്മുടെ സ്വകാര്യതകൾ ഇവിടെ അവസാനിക്കുന്നു...
കോരസൺ വർഗീസ്
മകന്റെ മാസ്ട സെഡാൻ കാർ മാറ്റി ഒരു എസ്യുവി ആക്കണം എന്ന് അവൻ പറഞ്ഞു എന്ന് ഭാര്യയോട് സൂചിപ്പിച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അടുത്തിരുന്ന സെൽ ഫോൺ വൈബ്രേറ്റ് ചെയ്തതുകൊണ്ട് അതിലേക്കു നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല, മാസ്ടാ എസ്യുവിയുടെ ചിത്രങ്ങൾ വന്നു കുതിച്ചു ചാടുന്നു. കാറുകളെപ്പറ്റിയുള്ള ഒരു സെർച്ച് ഓപ്പറേഷനിലും പോയില്ല പിന്നെ എങ്ങനെ ഞങ്ങളുടെ സംഭാഷണം ഫോണിനു മനസ്സിലായി?
ഹെൽത്ത്ഇൻഷുറൻസ് കമ്പനിയുടെ ഒരു ചെറിയ പെട്ടി തപാലിൽ വന്നത് തുറന്നു നോക്കിയപ്പോൾ കാര്യങ്ങൾ ഒന്നും മനസ്സിലായില്ല. ചില ആരോഗ്യസംരക്ഷക വിശദീകരണങ്ങളും കിറ്റുകളും ആണ് അതിലുണ്ടായിരുന്നത്. നിർബന്ധമായി നടത്തേണ്ട വാർഷീക ആരോഗ്യ പരിശോധനയിൽ ചില ആശങ്കകൾ കമ്പനിക്കു ഉണ്ടായിട്ടുണ്ട്, അതാണ് വിഷയം. സ്വന്ത അമ്മക്കുപോലും ഉണ്ടാകാത്ത കരുതൽ ഇനിയും മരുന്നുകളുടെയും ആരോഗ്യ സംരക്ഷണ പരസ്യങ്ങളുടെ ഒരു പെരുമഴക്കാലമാണ് പ്രതീക്ഷിക്കുന്നത്. കുറച്ചു നാൾക്ക് മുൻപ് ഇൻഷുറൻസ് കമ്പനി ഒരു വ്രിസ്ററ് വാച്ച് സൗജന്യമായി തന്നിരുന്നു. അത് നമ്മുടെ നടപ്പും കിടപ്പും എല്ലാം കൃത്യമായി മരുന്ന് കമ്പനികൾക്ക് സന്ദേശം നൽകുന്ന ചാരയന്ത്രമായിരുന്നില്ലേ എന്ന ഒരു നേരിയ സംശയം ഇല്ലാതില്ല.
ഓരോ ദിവസവും ഏതാണ്ട് വിവരങ്ങളുടെ 2.5 ക്വിന്റ്റില്യൺ ബൈറ്റ്സ് ആണ് ഉണ്ടാക്കപ്പെടുന്നത് (ബില്യൺ, ട്രില്യൺ, ക്വാഡ്രില്യൺ, ക്വിന്റ്റില്യൺ ഇങ്ങനെ പോകും. അതായതു ഒന്നിന് ശേഷം 18 പൂജ്യങ്ങൾ വേണം ക്വിന്റ്റില്യൺ ആകണമെങ്കിൽ). ഇതൊക്കെ മനുഷ്യൻ തന്റെ സാധാരണ ഇടപെടലുകളിൽ ഉപയോഗിക്കുന്ന വിവര സാങ്കേതിക പ്രക്രിയകൾ, വസ്തുതകൾ, ഉപകരണങ്ങൾ മൂലം അനുനിമിഷം വന്നടിയുന്ന ബിഗ് ഡാറ്റ മഹാനീർച്ചുഴിയിൽ നിന്നാണ് ഉളവാകുന്നത്.
നമ്മുടെ ഓരോ ഈമെയിലുകൾ, ടെക്സ്റ്റ് മെസ്സേജുകൾ, പോസ്റ്റുകൾ, ഇന്റർനെറ്റ്തിരയൽ, കമ്പ്യൂട്ടർആപ്പിളിക്കേഷൻ പരസ്പരപ്രവർത്തനം, കാർഡുകൾ മുഖേനയുള്ള ഇടപാടുകൾ, ഡോക്ടർഓഫീസിൽ സന്ദർശനം തുടങ്ങി നിരവധി ദൈന്യംദിന ഇടപെടലുകൾ ഒക്കെ ഈ ബിഗ് ഡാറ്റ സംവിധാനം ശേഖരിക്കുന്നുണ്ട്. ബിഗ് ഡാറ്റ യുടെ മൂന്നു പ്രധാന ചേരുവകൾ (3 ഢ ')െ, വ്യാപ്തി (്ീഹൗാല), ക്ഷിപ്രത (്ലഹീരശ്യേ), വൈവിധ്യം (്മൃശല്യേ) എന്നിവയാണെന്നു ബയേർ ഔഷധ കമ്പനി റിസർച്ച് പേപ്പറിൽ അഭിപ്രായപ്പെടുന്നു.
ഇപ്പോൾ അടിഞ്ഞുകൂടിയ വിവരങ്ങളുടെ തൊണ്ണൂറു ശതമാനവും ഈ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ ശേഖരിക്കപ്പെട്ടവയാണ് എന്നതാണ് അതിശയം. ഈ ശേഖരണത്തിനു മൂല്യം (ഢമഹൗല) എന്ന ഘടകം കൂടി ചേരുമ്പോഴേ പ്രസക്തിയുള്ളൂ. അതിശക്തിയുള്ള കംപ്യൂട്ടറുകൾ, സങ്കീർണ്ണമായ പ്രോഗ്രാമിങ് കണക്കുകൂട്ടലുകൾ, അസാധാരണ ബുദ്ധിശക്തിയുള്ള വിവരസങ്കേതിക ശാസ്ത്രജ്ഞർ ഒക്കെവേണം ഇത്തരം ജോലികൾ നിർവ്വഹിക്കുവാൻ. എന്താണ് ഇത്തരം ഒരു വിവര സമാഹരണം കൊണ്ട് ഉള്ള നേട്ടം?
വ്യാപാരികൾക്ക് വിവരശേഖരണം ഒരു വലിയ ഭാഗ്യമാണ്. നമ്മൾ കടയിൽ ചെന്നാൽ കാഷ്യർ ഒരു സ്റ്റോർകാർഡ് എടുക്കാൻ പ്രേരിപ്പിക്കും. കൂപ്പണുകളും ഓഫറുകളും നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഉദ്ദേശം എന്നും പറയുമ്പോൾ നമ്മൾ അതിൽവീഴും. ഓരോ പ്രാവശ്യവും ഈ കാർഡ് ഉപയോഗിച്ചാൽ നിങ്ങൾക്ക് പോയിന്റ് ലഭിക്കും എന്നും ഓർമ്മപ്പെടുത്തും. ഓരോ ഉപഭോക്താവിന്റേയും അഭിരുചികൾ, ശീലങ്ങൾ ഒക്കെ അടയാളപ്പെടുത്തുവാനും ഈ കമ്പനികൾക്കു സാധിക്കും. ഇത്തരം വിവരങ്ങൾ കൈമാറുകവഴി തന്നെ അവർ കൂടുതൽ വരുമാനം ഉണ്ടാക്കുകയും ചെയ്യും.
അമേരിക്കയിലെ മിനിയാപ്പൊലീസിലുള്ള ഒരു ടാർഗറ്റ് സ്റ്റോറിൽ ഒരു കസ്റ്റമർ കടന്നു വന്നു മാനേജറിനെ കാണണം എന്ന് ബഹളംവച്ചു. എന്റെ മകൾക്കു നിങ്ങളുടെ കടയിൽ നിന്നും ശിശുക്കൾക്കുള്ള ഉടുപ്പുകളുടെയും തൊട്ടിലിന്റെയും ഒക്കെ കൂപ്പണുകളാണ് തപാലിൽ ലഭിച്ചത്. അവൾ ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്, എന്താ അവളെ ഗർഭംധരിക്കാൻ നിങ്ങൾ പ്രേരിപ്പിക്കയാണോ? അയാൾ അലറി. കാര്യങ്ങളുടെ കിടപ്പു മനസ്സിലാകാഞ്ഞ സ്റ്റോർമാനേജർ ക്ഷമപറഞ്ഞു, കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും ക്ഷമപറയാൻ കസ്റ്റമറെ വിളിച്ചു. ഇത്തവണ കസ്റ്റമർ വളരെ പതിഞ്ഞ രീതിയിലാണ് പ്രതികരിച്ചത്. ''ഞാൻ അറിയാതെ ചില കാര്യങ്ങൾ എന്റെ കുടുംബത്തിൽ നടക്കുന്നുണ്ട്, മകൾ ഗർഭിണിയാണ് ഞാനാണു നിങ്ങളോടു ക്ഷമ ചോദിക്കേണ്ടത്'' അയാൾ പറഞ്ഞു.
ഒരു സ്ത്രീ ഗർഭംധരിച്ചു എന്ന് ടാർഗറ്റ് കമ്പനി അറിയുന്നു, അതനുസരിച്ചു അവരുടെ പ്രോഡക്റ്റ് പ്രതീക്ഷയുള്ള ഉപഭോക്താവിനെ, ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള മേന്മയും കസ്റ്റമറിനു ലഭിക്കുന്ന ആദായവും അറിയിക്കുന്നു. നിർദോഷമായ ഒരു സമീപനം. ഇത്തരം വ്യാപാര ഇടപെടലുകളോടെ അമേരിക്കയിലെ മറ്റൊരു റീറ്റെയ്ൽ കമ്പനിയായ മെയ്സിസിന്റെ കച്ചവടം പത്തു ശതമാനം വർധിച്ചു. വെറുതെ ഏതെങ്കിലും കടയിലൂടെ ഒന്ന് നടന്നു പോയാൽ മതി, എങ്ങനെയുണ്ടായിരുന്നു നിങ്ങളുടെ അനുഭവം, അഭിപ്രായം എന്നറിയാൻ തുരുതുരാ സർവ്വേകൾ ഫോണിൽ വന്നു പതിക്കയായി. റെസ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലു കൊടുക്കുമ്പോൾ ഒരു സർവ്വേ വരാം, കൂടെ പ്രലോഭനത്തിനായി ഒരു നിറുക്കെടുപ്പിനുള്ള സാധ്യതയും ഉണ്ടാകും. അങ്ങനെ നമ്മോടൊപ്പം നടന്നും, ചിന്തിച്ചും അനുനിമിഷം തീരുമാനങ്ങൾ എടുക്കുകയാണ് കമ്പനികൾ.
ബാങ്കുകൾക്ക് ലോണുകൾ, ക്രെഡിറ്റ്, വെട്ടിപ്പുകൾ തട്ടിപ്പുകൾ ഒക്കെ അറിയാനും പെട്ടന്ന് തീരുമാനങ്ങൾ എടുക്കാനും ഈ ബിഗ് ഡാറ്റ ഒരു സഹായമാണ്. 2016-ൽ തന്നെ, ഏതാണ്ട് 20 ബില്യൺ ഡോളർ ആണ് ബിഗ് ഡാറ്റ അവലോകനത്തിനായി അമേരിക്കൻ ബാങ്കുകൾ ചിലവഴിച്ചത്. പകർച്ചവ്യാധികൾ തടയാനും, ആരോഗ്യപരിചരണ വിഷയത്തിലും പ്രകടമായ മാറ്റങ്ങൾക്കു ഈ ബിഗ് ഡാറ്റ കുറച്ചൊന്നുമല്ല സർക്കാരുകൾ ഉപകാരപ്പെടുത്തുന്നത്.
ഓരോ കാൻസർ രോഗികളും ടെറാബൈറ്റ്സ് കണക്കിനുള്ള ബയോ മെഡിക്കൽ വിവരങ്ങളാണ് ഉണ്ടാക്കുന്നത്, ഇതിലെവിടെയെങ്കിലും മാരകമായ ഈ അസുഖത്തിനുള്ള എന്തെങ്കിലും പ്രതിവിധി ഒളിച്ചിരിപ്പുണ്ടാകാതിരിക്കില്ല. പലവിധ കാൻസറിനും പ്രതിവിധികൾ പടിവാതിലിൽ എത്തി നിൽക്കയാവാം. ഈ ബിഗ് ഡാറ്റാ അതിനു കാരണമാണ്.
ബിഗ് ഡാറ്റാ അതിന്റെ പ്രയാണം ആരഭിച്ചതേയുള്ളൂ, 2020 ആകുമ്പോഴേക്കും ഓരോ സെക്കന്റിലും ഓരോരുത്തരിൽനിന്നും 1.7 മെഗാബൈറ്റ്സ് വിവരങ്ങൾ ശേഖരിക്കാനാവും എന്നാണ് കണക്കുകൂട്ടുന്നത്. ഇത്തരം വിവരശേഖരണങ്ങളിൽ നിന്നും, അതിന്റെ ദ്രുതഗതിയുള്ള വിശകലനങ്ങളിൽനിന്നും അൽഭുതകരമായ ഒരു ലോകത്തേക്കാണ് നമ്മൾ അറിയാതെ നടന്നടുക്കുന്നത്.
ഇന്നത്തെ ജോലികൾ ഒക്കെ അപ്പാടെ മാറ്റപ്പെടുകയും നാളിതുവരെ കാണാത്ത പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകയും ചെയ്യാം. ഒരു രാജ്യത്തിന്റെ മൂല്യം തന്നെ ഈ ബിഗ് ഡാറ്റാ എങ്ങനെ ഉപയോഗപ്പെടുത്തന്നതിനെ ആശ്രയിച്ചിരിക്കും. രാജ്യതന്ത്രഞ്ജതക്കും, രാഷ്ട്രീയങ്ങൾക്കും, മതത്തിനും, മൂല്യങ്ങൾക്കും ഒക്കെ രൂപ-ഭാവ-ഭേദം ഉണ്ടാകാം.
പക്ഷെ, നമ്മുടെ സ്വകാര്യതക്ക് കനത്ത വില നൽകേണ്ടിവരും എന്നതാണ് ഇതിന്റെ ഒരു മറുവശം. ടെക്നോളജി ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു അളവുകോലായി ഓരോനിമിഷവും നമ്മെ അരിച്ചുപെറുക്കുമ്പോൾ, അവിടെ സ്വകാര്യതക്കു സ്ഥാനമില്ലാതാകും. എങ്ങനെ ഈ അശ്വമേധത്തെ പിടിച്ചുനിറുത്താനാവും എന്നത് ഒരു ആശങ്ക തന്നെയാണ്. കമ്പനികൾ അനുവദിച്ചുതരുന്ന സ്വാതന്ത്ര്യം, അവർ വച്ചുനീട്ടുന്ന വിശ്വസ്തത, സമർപ്പണം, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങൾ ആയിരിക്കും നാളയുടെ മാനദണ്ഡം.
നമ്മുടെ ശീലങ്ങൾ അവർ നിശ്ചയിക്കും അതിനുള്ള ചിലവും നമ്മളിൽ നിന്നുംതന്നെ അവർ ഈടാക്കും. കഴിവുള്ളവനും പ്രാപ്തിയുള്ളവനും മെച്ചമായ പ്രീമിയം പ്രോഡക്ടസ് നൽകി വരേണ്യവർഗ്ഗത്തിന്റെ ഒരു പുതിയ കാഴ്ചപ്പാട് അവർ സൃഷ്ട്ടിക്കും. നമ്മുടെ സാധാരണ പ്രക്രിയകൾക്കു ബദൽ മാർഗരൂപം എപ്പോഴും നല്കിക്കൊണ്ടിരിക്കും , അതാണ് നല്ലത് എന്ന് നമ്മെ ബോധ്യപ്പെടുത്താനുള്ള ശരികളും അതോടൊപ്പം അവർ ചേർത്തുവെയ്ക്കും. നമ്മളെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിക്കും അവർ തിരഞ്ഞെടുത്ത ഉത്തരങ്ങൾ നമ്മെ സംതൃപ്തരാക്കും. മറക്കാനും പൊറുക്കാനും ഉള്ള നമ്മുടെ കഴിവ് ഇല്ലാതാകും, കാരണം എത്ര കാലം കഴിഞ്ഞാലും ഓരോ ശരികളും തെറ്റുകളും നമ്മുടെ മുന്നിൽ അനുനിമിഷം വന്നു നൃത്തം വയ്ക്കും.
കമ്പനികൾ നമ്മുടെ അനുവാദമില്ലാതെ നമ്മുടെ സ്വകാര്യതയിൽ കടന്നുകയറുകയും നമ്മുടെ സ്വതന്ത്ര ചിന്തകളെ നിയന്ത്രിക്കയും ചെയ്യുന്നത് നിയമപരമായി തടയാനാവുമോ? ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ വൻ കമ്പനികളെ വിശ്വസിക്കാനാവുമോ? അലക്സാ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമിനോട് എത്ര നിഷ്കളങ്കമായിട്ടാണ് നാം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ ഓരോ ചോദ്യവും അവർക്കുവിളവെടുപ്പുകാലമാണ്. ഈ നവജീവിതരീതികൾ നമ്മുടെ വ്യക്തിഗത ചിന്താഗതിയെ മാറ്റി ഗ്രൂപ്പായിട്ടു ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്. നാം അറിയാതെ മനുഷ്യത്വം നശിച്ച ശിഥിലമായ ഒരു കൂട്ടമായി മാറ്റപ്പെടുകയാണ്.
യൂറോപ്പിൽ, സ്വകാര്യതയുടെ നിയമപരമായ പരിധികൾ ഉയർത്തിയിട്ടുണ്ട് . അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അവ നിയന്ത്രിത നിലയിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനു കമ്പനികളോട് അപേക്ഷിക്കയല്ല ശക്തമായ നിയമങ്ങളും മുന്തിയ പിഴകളും കൊണ്ടുവരേണ്ടതുണ്ട്. കമ്പനികൾ ഉത്തരവാദിത്വത്തോടുകൂടി, ജാഗ്രതയോടെ, സ്വകാര്യത നിലനിർത്താൻ തയ്യാറായില്ലെങ്കിൽ ഒരു വിരലിൽ എണ്ണാവുന്ന ആളുകൾ ലോകത്തെയും രാജ്യങ്ങളെയും വിരൽത്തുമ്പിൽ നിറുത്തുന്നകാലം അതിവിദൂരമല്ല.
കമ്പനികളുടെ താല്പര്യസംരക്ഷകരായ ജനപ്രതിനിധികൾ ഒരിക്കലും തിരഞ്ഞെടുക്കപ്പെടരുത്. അറിവുതേടുന്ന, ബുദ്ധിയുള്ള, വിശ്വസിക്കാവുന്ന, ലളിതജീവിതം നയിക്കുന്ന പ്ലേറ്റോയുടെ ഫിലോസഫർ-കിങ് ആകട്ടെ നമ്മുടെ പ്രതിനിധികൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്