ഐഎപിസി ആറാം വർഷത്തിലേക്ക്; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റായി നവനേതൃത്വം സ്ഥാനമേറ്റു
ഡോ മാത്യു ജോയിസ് ബോർഡ് സെക്രട്ടറി
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിനെ (ഐഎപിസി) 2019 ൽ നയിക്കാനുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി സ്ഥാനമേറ്റു. ഐഎപിസിയെ ആറാം വർഷത്തിൽ നയിക്കാൻ പ്രമുഖ മാധ്യമസംരംഭകൻ സുനിൽ ജോസഫ് കൂഴമ്പാലയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയാണ് സത്യപ്രതിജ്ഞ ചെയ്തത് സ്ഥാനമേറ്റത്. സുനിൽ ജോസഫ് കൂഴമ്പാല കേരളത്തിലെ പ്രമുഖ പത്രമായ രാഷ്ട്രദീപികയുടെ മാനേജിങ് ഡയറക്ടറും പബ്ലീഷറുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുനിൽ ജോസഫ് കൂഴമ്പാല ദീർഘവീക്ഷണമുള്ള നേതാവാണെന്നു ഐഎപിസി സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ പറഞ്ഞു. ന്യൂയോർക്കിലെ ഹിക്സ്വില്ലിലുള്ള ആന്റണ്സ് ബൈ മിനാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢോജ്ജ്വലമായ ചടങ്ങിൽ ഇൻഡോ അമേരിക്കൻ കമ്മ്യൂണിറ്റിയുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായി.
നാഷ്ണൽ കമ്മറ്റിക്കൊപ്പം ന്യൂയോർക്ക്, ഫിലാഡാൽഫിയ ചാപ്റ്ററുകളുടെ പുതിയ നേതൃത്വവും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. മറ്റേതൊരു വിജയകരമായ സംഘടനയേയും പോലെ, അംഗങ്ങളുടെ ആത്മാഭിമാനം ഉയർത്തുകയും മറ്റ് സംഘടനകൾക്ക് അസൂയ സൃഷ്ടിക്കുന്ന തരത്തിലുമുള്ള പ്രവർത്തനങ്ങളുമായാണ് ഐഎപിസിയും മുന്നോട്ടുപോകുന്നതെന്ന് സ്വാഗത പ്രസംഗം നടത്തിയ ഐഎപിസി ജനറൽ സെക്രട്ടറി മാത്യുക്കുട്ടി ഈശോ പറഞ്ഞു.
മികച്ച വേതനവും പെൻഷൻ പദ്ധതി പോലുള്ള ആനുകൂല്യങ്ങളും ലഭിക്കാത്ത ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകർക്ക് ശക്തമായ വേദിയാണ് ഐഎപിസിയെന്ന് ബോർഡ് അംഗവും ദി സൗത്ത് ഏഷ്യൻ ടൈംസ് പ്രസാധകനുമായ കമലേഷ് മേത്ത പറഞ്ഞു. സമൂഹത്തിൽനിന്നുള്ള പിന്തുണയോടെ അവർക്കു ചില സുരക്ഷകൾ നൽകാനാണ് ഐഎപിസി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സമൂഹത്തിന്റെ ഊർജ സ്രോതസെന്ന് അറിയപ്പെടുന്ന, സാമൂഹിക നേതാവും മനുഷ്യസ്നേഹിയുമായ കാഞ്ചന പൂലയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. ന്യൂയോർക്ക് തമിഴ് സംഘത്തിന്റെ (എൻവൈടിഎസ്) പ്രസിഡന്റായിരുന്ന പൂല, ഇപ്പോൾ സംഘടനയുടെ ഉപദേശകരിൽ ഒരാളാണ്. ഫെറ്റ്നയുടെ ആജീവനാന്ത അംഗമായ പൂല, അമേരിക്കൻ തമിഴ്് സംരംഭകരുടെ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ഏഷ്യൻ ഇറ, അക്ഷരം മാസികകളുടെ കോ-ചെയർപേഴ്സൻ ആണ്്. വിദ്യാഭ്യാസം, പാവപ്പെട്ടവർ, ദരിദ്രർ എന്നിവർക്കുള്ള സഹായം തുടങ്ങിയ മൂല്യങ്ങൾ പിതാവിൽനിന്നാണു തനിക്കു ലഭിച്ചതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് കാഞ്ചന പൂല പറഞ്ഞു.
ഡോ.നീത ജെയിൻ (സിവിക് കമ്മ്യൂണിറ്റി ലീഡർ), ദേവദാസൻ നായർ (ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫേഴ്സ് കോൺസിലർ), അശോക് വ്യാസ് ( ഐടിവി പ്രോഗ്രാം ഡയറക്ടർ ), വെൺ പരമേശ്വരൻ (മികച്ച എഴുത്തുകാരൻ നിരൂപകൻ), വർക്കി എബ്രാഹം (സംരംഭകൻ), ഗുരുജി ദിലീപ്കുമാർ തങ്കപ്പൻ (യോഗാചാര്യൻ), ബിസിബി ബാങ്ക്് (രൂപം മൈനി, മാനേജർ), മോഹൻ നന്നപാനേനി (ടീം എയ്ഡ്), സുജിത് രാജൻ (എക്സിക്യൂട്ടീവ് എഡിറ്റർ ,ന്യു ഇന്ത്യാ ടൈമ്സ്, ദേശി ടോക് ന്യൂസ് പേപ്പേഴ്സ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പേനയും വാക്കുകളും ഉപയോഗിച്ച് ലോകത്തിൽ വലിയ മാറ്റങ്ങൾ വരുത്താനാകും എന്നതിനാൽ മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്ന്, പുരസ്കാരം സ്വീകരിച്ചുകൊണ്ട് ന്യൂയോർക്കിലെ 25-ാം അസംബ്ളി ഡിസ്ട്രിക്റ്റ് (പാർട്ട് ബി), ഡെമോക്രാറ്റിക് നേതാവായ നീത ജെയ്ൻ പറഞ്ഞു.
മാധ്യമങ്ങൾ എല്ലായ്പ്പോഴും സത്യസന്ധവും ശരിയായതുമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ കമ്യൂണിസ്റ്റ് അഫയേഴ്സ് കോൺസലായ ദേവദാസൻ നായർ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള മാധ്യമപ്രവർത്തകരെയും സംഘടനയിൽ ഉൾപ്പെടുത്തണമെന്നു നിർദേശിച്ച അദ്ദേഹം, ഇത് അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു സംഘടനയായി മാറട്ടെയെന്ന് ആശംസിച്ചു.
അമേരിക്കയും ജപ്പാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, ഇന്ത്യയുടെ പങ്കാളിത്ത രാഷ്ട്രമായ ജപ്പാനെക്കുറിച്ചും, ചടങ്ങിൽ വിശിഷ്ടാതിഥിയായ യുഎന്നിലെ ജപ്പാന്റെ സ്ഥിരം ഉപപ്രതിനിധി ഡോ. തോഷിയ ഹൊഷിമോ എടുത്തുപറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ഭാരവാഹിയായ ദീപക് മിശ്ര ചടങ്ങിലുടനീളം പങ്കെടുത്തു. കോൺഗ്രസ്മെൻ ടോം സുവോസി, ഓസ്റ്റർ ബേ സൂപ്പർവൈസർ ജോസഫ് സലാഡിനോ എന്നിവർ ഐഎപിസിക്ക് ആശംസകൾ അറിയിച്ചു.
എക്സിക്യുട്ടീവ് എഡിറ്ററായ സുജീത് രാജനെയും ഐടിവി ഗോൾഡ് പ്രോഗ്രാമിങ് ഡയറക്ടറായ അശോക് വ്യാസിനെയും പരീഖ് വേൾഡൈ്വഡ് മീഡിയ ചെയർമാൻ പത്മശ്രീ ഡോ. സുധീർ പരീഖ് ഐഎപിസി അംഗീകാരം നേടിയതിൽ അഭിനന്ദിച്ചു. ആറു വർഷത്തിനിടെ ഐഎപിസി കരുത്തരായി വളർന്നു കഴിഞ്ഞെന്ന് അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യൻ സമൂഹത്തെ കൂട്ടിയോജിപ്പിച്ചുകൊണ്ടും ഇന്ത്യ-യുഎസ് പങ്കാളിത്തത്തിലൂടെയും, അമേരിക്കയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ ഇന്ത്യൻ മാധ്യമങ്ങൾ നിർണായക പങ്കാണു വഹിക്കുന്നതെന്ന് എയർ ഇന്ത്യയുടെ അമേരിക്ക റീജണൽ മാനേജർ ഭുവന റാവു പറഞ്ഞു.
ഇന്റർഫെയ്ത്ത് ജേർണലായ വൺ വേൾഡ് അണ്ടർ ഗോഡിന്റെ ഏഴു ലക്കങ്ങൾ അടങ്ങിയ, ഗ്ലോബൽ റിലീജിയൻസ് എന്ന പേരിലുള്ള കോഫി ടേബിൾ ബുക്ക് ചടങ്ങിൽ പ്രകാശനം ചെയ്തു. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ദർശൻ സിങ് ഭഗ്ഗ, കഴിഞ്ഞ വർഷം സ്ഥാപിച്ച ഗ്ലോബൽ ഇന്റർഫെയ്ത്ത് ഫൗണ്ടേഷനാണു പുസ്തകം പുറത്തിറക്കുന്നത്. ദി സൗത്ത് ഏഷ്യൻ ടൈംസ് മാനേജിങ് എഡിറ്ററായ പർവീൺ ചോപ്ര പുസ്തകം എഡിറ്റ് ചെയ്തു.
ആഘോഷങ്ങളോട് അനുബന്ധിച്ച് കേരള കലാരൂപമായ ചെണ്ടമേളം, സുവർ ഭാംഗ്ര ഗ്രൂപ്പ് എന്നിവ ഒരുക്കിയിരുന്നു. മാലിനി നായരുടെ നേതൃത്വത്തിലുള്ള സൗപർണിക ഡാൻസ് അക്കാഡമി നൃത്തരൂപങ്ങൾ അവതരിപ്പിച്ചു.
ഐഎപിസി വൈസ് ചെയർപേഴ്സൺ വിനീത നായർ യോഗത്തിനു തുടക്കംകുറിച്ചശേഷം, ജിനു ആൻ മാത്യു, ആൻഡ്രൂ ജി. സക്കറിയ എന്നിവർ എംസിമാരായി. ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദി പറഞ്ഞു.
ബോബി കുമാർ, ഭുവന റാവു, ഡോ. രാജ് ഭയാനി, ജഗദീഷ് സ്വൈനി, നാഗേന്ദ്ര ഗുപ്ത, ശേഖർ നെലനുത്തല, സുനിൽ ഹാലി, ശരൺജിത് സിങ്, ഡോ. രാജ് ഉപ്പൽ, ലളിത് അറേ, അരവിന്ദ് വോറ, രാജേഷ് ഷാ, സുനിൽ മോദി, റിസ്വാൻ ഖുറേഷി, ഡോ. തോമസ് മാത്യു, തോമസ് കൂവള്ളൂർ, സിബി ഡേവിഡ്, ഗുഞ്ജൻ റസ്തോഗി, ബീന കോത്താരി, ബിന സഭാപതി, നിലിമ മദൻ, പിങ്കി ജഗ്ഗി, ദിലീപ് ചൗഹാൻ, രവി ഭൂപ്ലാപുർ, ആൻഡി ഭാട്ടിയ, ശിവ് ദാസ്, അർജെൻ ബത്തേജ, ഡേവ് ശർമ, ഇന്ദു ഗജ്വാനി, രശ്മി സിൻഹ, രൂപം മൈനി, ദേവേന്ദ്ര വോറ, ആനന്ദ് അഹൂജ, ഡോ. എം.എൻ. കൃഷ്ണൻ, ശശികല, ഡോ. ബാല സ്വാമിനാഥൻ, ഡോ. കാശിനാഥൻ, ഗോബിന്ദ് മുഞ്ജാൽ, ഡോ. സയിദ് യൂസഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍