Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎപിസി ഇന്റർനാഷണൽ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ. വിനോദ് കെ. ഷായ്ക്ക് കർമ്മ ശ്രേഷ്ഠ അവാർഡ്; നിതിൻ നോഹ്രിയയും രഞ്ജനി സൈഗലും സത്കർമ്മ അവാർഡ് പങ്കിട്ടു

ഐഎപിസി ഇന്റർനാഷണൽ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ. വിനോദ് കെ. ഷായ്ക്ക് കർമ്മ ശ്രേഷ്ഠ അവാർഡ്; നിതിൻ നോഹ്രിയയും രഞ്ജനി സൈഗലും സത്കർമ്മ അവാർഡ് പങ്കിട്ടു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മുന്നോടിയായി ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് അന്താരാഷ്ട്ര മികവിനുള്ളഅവാർഡ് ജേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചു. സസ്റ്റേയ്‌നബിലിറ്റി പരിപാടികൾ നടപ്പിലാക്കുന്നതിലൂടെ സാംബത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര സംഘടനകളുമായും എൻജിഒകളുമായും പങ്കാളിത്തമുള്ള ''വീൽസ്‌ഗ്ലോബൽ ഫൗണ്ടേഷൻ'' (ഡബ്ല്യുജിഎഫ്) എന്ന സംഘടനയ്ക്ക് സത്ഭാവനഅവാർഡ് ലഭിച്ചു.അമേരിക്കയിൽ ഉള്ള IIT അലുമ്‌നിഅസ്സോസ്സിയെഷനായPANIIT-യുടെ ചാരിറ്റി ഓർഗനൈസെഷൻ ആണു വീൽസ്.

പ്രമുഖ കാർഡിയോളജിസ്റ്റ് ആയ ഡോ. വിനോദ് കെ. ഷായ്ക്ക് ആജീവനാന്തനേട്ടങ്ങൾക്കുള്ളകർമ്മ ശ്രേഷ്ഠപുരസ്‌കാരം ലഭിച്ചു. ബോംബെ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ. ഷാ,ജോർജ്ജ്‌ ടൗൺ ആശുപത്രിയിലും വിർജീനിയ ആശുപത്രിയിലും കാർഡിയോളജി പരിശീലനം പൂർത്തിയാക്കി. 35 വർഷം മുമ്പ് സതേൺ മേരിലാൻഡിലേക്ക് താമസം മാറ്റിയ ഡോ. ഷാ, ശിശുരോഗവിദഗ്ദ്ധനായ ഭാര്യ ഡോ. ഇലാഷായും സഹോദരൻ ഡോ. യു.കെ ഷായും ചേർന്നു ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഷാ അസോസിയേറ്റ്‌സ് സ്ഥാപിച്ചു. സതേൺ മേരിലാൻഡിലെയും വാഷിങ്ടൺ ഡി.സിയിലെയും അറിയപ്പെടുന്ന കാർഡിയോളജിസ്റ്റ് എന്നതിനുപുറമെ, സെന്റ് മേരീസ് റൈക്കൻ ഹൈസ്‌കൂൾ, സെന്റ് മേരീസ് കോളേജ്, റോട്ടറി ക്ലബ് ഓഫ് ചാർലോട്ട്ഹാൾ തുടങ്ങി നിരവധി കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളുമായിഡോ.വിനോദ് വളരെ അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും ഊന്നൽ നൽകിക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് അദ്ദേഹത്തിന്റെആഗ്രഹം.

ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ നിലവിലെ ഡീൻ ആയ നിതിൻ നോഹ്രിയയ്ക്ക്‌സത്കർമ്മ അവാർഡ് ലഭിച്ചു. ഹാർവാർഡ് ബിസിനസ് സ്‌കൂളിന്റെപത്താമത്തെയും നിലവിലെ ഡീനായും സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ-അമേരിക്കൻ അക്കാദമിക്‌നിതിൻ നോഹ്രിയ,ജോർജ്ജ് എഫ്. ബേക്കർ അഡ്‌മിനിസ്‌ട്രേഷൻ പ്രൊഫസർ കൂടിയാണ്. പ്രസിഡന്റ്‌ ഡൊണാൾഡ്ട്രംപിന്റെ''ഒറ്റപ്പെടുത്തൽ'' പെരുമാറ്റം അമേരിക്കൻ സാമ്പത്തിക അഭിവൃദ്ധിക്ക് ഹാനികരമാണെന്ന് നോഹ്രിയ വാദിച്ചു, അതു വിദേശികളെ അമേരിക്കയിലേക്ക് കുടിയേറുന്നതിൽ നിന്ന് ഇത് നിരുത്സാഹപ്പെടുത്തുന്നതായും അദ്ദെഹം വാദിച്ചു. MIT-യിൽ നിന്ന് മാനേജ്മെന്റിൽ PhD. നേടിയ നോഹ്രിയ, എച്ച്ബിഎസ്‌പ്രൊഫസർ രാകേഷ് ഖുറാന, വേൾഡ് ഇക്കണോമിക് ഫോറം, ആസ്പൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി ചേർന്ന്ആഗോളതലത്തിൽ ഉപയോഗിക്കാവുന്ന MBA oath സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ്.

ഏകൽ വിദ്യാലയത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രഞ്ജനി സൈഗൽ സത്കർമ അവാർഡ്മിസ്റ്റർ നോഹ്രിയയുമായി പങ്കിടുന്നു. മസാച്ചുസെറ്റ്‌സ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT), ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ 25 വർഷത്തിലധികമായിസാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളശ്രീമതി സൈഗൾ നിരവധി അദ്ധ്യാപന പഠന ഉപകരണങ്ങളുടെ വികസനം, പൈലറ്റിങ്, വിന്യാസം എന്നിവ രൂപപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലുംസാമൂഹിക സംരംഭങ്ങളിലും ശക്തമായി വിശ്വസിക്കുന്നക്ലാസിക്കൽ നർത്തകിയായശ്രീമതി സൈഗൾ ഒരിക്കൽ ഡിഎൻഎയുടെ ശാസ്ത്രീയ ആശയം വിശദീകരിക്കാൻ ഭരതനാട്യം ഉപയോഗിച്ചു ശ്രദ്ധയാകർഷിച്ചു.ലോക്വാനി ഡോട്ട് കോം എന്ന ദ്വി-പ്രതിവാരദക്ഷിണേഷ്യൻ ഇ-മാസികയുടെ സഹസ്ഥാപകയാണ് ശ്രീമതിസൈഗൾ. 2012 ൽ ഇന്ത്യ ന്യൂ ഇംഗ്ലണ്ട് വുമൺ ഓഫ് ദ ഇയർ അവാർഡ്ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

സാഹിത്യത്തിലെ മികവിനുള്ളഅവാർഡ് കിട്ടിയ അംബാസഡർ പ്രദീപ് കുമാർ കപൂർ, ഒരു ''ലുമിനറി നയതന്ത്രജ്ഞനും'', ലോകമെമ്പാടുമുള്ള നേതാക്കളുമായും നയനിർമ്മാതാക്കളുമായും പ്രവർത്തിച്ച ഒരു വിശിഷ്ട കരിയറിനു ഉടമയുമാണ്. ''ബിയോണ്ട്‌ കോവിഡ് -19 പാൻഡെമിക്: ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപാന്തരപ്പെടുത്തി മെച്ചപ്പെട്ട ലോകത്തെ സങ്കൽപ്പിക്കുക'' എന്ന പുസ്തകത്തിന്റെരചയിതാവായ ഇദ്ദേഹം, ചിലിയിലെയും കംബോഡിയയിലെയും ഇന്ത്യയുടെ അംബാസഡറായിരുന്നു. പ്രശസ്ത ഇന്ത്യ-നേപ്പാൾ സംരംഭമായ ബിപികൊയ്‌രാലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ‌സയൻസസ് സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ സംരക്ഷണ സംഭാവനകളിൽ ഒന്നാണു. കൂടാതെ, ദശകങ്ങളുടെ ആഗോള പൊതുനയ അനുഭവവും ചരിത്രപരമായ വീക്ഷണകോണുകളും കൊണ്ട് ആഗോള പ്രശസ്തി നേടിയ അംബാസഡർ കപൂർ,ഇന്ത്യൻ IIT-Delhi-യിലെപൂർവ്വവിദ്യാർത്ഥി ആയ അദ്ദേഹം WHEELS ഗ്ലോബൽ ഫൗണ്ടേഷന്റെസ്മാർട്ട് വില്ലേജ് ഡെവലപ്‌മെന്റ്ഫണ്ടിന്റെ (എസ്വിഡിഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ്.

സാൻ ഡിയേഗോയിലുള്ളയൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയചാൻസലർ പ്രദീപ് കുമാർ ഖോസ്ലയ്ക്ക്എക്സലൻസ് ഇൻ ടെക്നോളജിആൻഡ്എഡ്യൂക്കേഷൻഅവാർഡ് ലഭിച്ചു. കാർനെഗീമെലൺ കോളേജ്(CMU) ഓഫ് എഞ്ചിനീയറിംഗിന്റെ ഡീൻ, ഫിലിപ്പ്, മാർഷഡൗഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഓഫ് ഇലക്ട്രിക്കൽ ആൻഡ്കമ്പ്യൂട്ടർ എഞ്ചിനീയറിങ്, റോബോട്ടിക്സ്‌പ്രൊഫസർ എന്നിവയാണ് ഖോസ്ലയുടെമറ്റു നേട്ടങ്ങൾ. CMU-ൽ നിരവധി അഡ്‌മിനിസ്‌ട്രേറ്റീവ്, ലീഡർഷിപ്പ്പദവികൾ വഹിച്ചിട്ടുള്ള ഇദ്ദേഹം കാർനെഗീമെലൺ സൈലാബ് സ്ഥാപക ഡയറക്ടർ കൂടിയാണ്. ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിങ് വകുപ്പ് മേധാവിയായും, ഇൻഫർമേഷൻ നെറ്റ്‌വർക്കിങ്ഇൻസ്റ്റിറ്റ്യൂട്ട്ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപ്ലക്‌സ് എഞ്ചിനീയേർഡ് സിസ്റ്റംസ് (ഐസിഇഎസ്) സ്ഥാപക ഡയറക്ടർ എന്ന പദവികളും ഇദ്ദെഹത്തിന്റെനേട്ടങ്ങളിൽ പെടും. ഖോസ്ലയുടെഗവേഷണത്തിന്റെ ഫലമായി മൂന്ന് പുസ്തകങ്ങളും 350 ലധികംജേർണൽ ലേഖനങ്ങളുംപ്രസിധീകരിക്കപ്പെട്ടു. ഫോർച്യൂൺ മാഗസിനും വേൾഡ് ഇക്കണോമിക് ഫോറവും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പതിവായി മുഖ്യ പ്രഭാഷകനാണ് ഖോസ്ല. 1999 ലെ വിദ്യാഭ്യാസത്തിനുള്ള എഎസ്ഇജോർജ്ജ്വെസ്റ്റിങ് ഹൗസ് അവാർഡ്, വിദ്യാഭ്യാസത്തിലും ടെക്നോളജിയിലും ഉള്ള മികവിനുള്ള സിലിക്കൺ-ഇന്ത്യ ലീഡർഷിപ്പ്അവാർഡ് ലഭിച്ചഖോസ്ല അസോസിയേഷൻ ഓഫ് പബ്ലിക് ആൻഡ്‌ലാൻഡ്ഗ്രാന്റ്യൂണിവേഴ്സിറ്റീസ്‌കമ്മീഷൻ ഓഫ് ഇന്നൊവേഷൻ ചെയർമാനായിസേവനമനുഷ്ഠിച്ചിട്ടുണ്ട്. 'ടെക്‌നോളജി ട്രാൻസ്ഫർ എവലൂഷൻ: ഡ്രൈവിങ് ഇക്കണോമിക് പ്രോസ്‌പെരിറ്റി' എന്ന യൂണിവേഴ്‌സിറ്റി നവീകരണത്തെക്കുറിച്ച് ഉള്ള ഒരു സുപ്രധാന റിപ്പോർട്ട് അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.

ജോർജിയയിലെഡഗ്ലസിലുള്ളഗ്യാസ്‌ട്രോഎൻട്രോളജിസ്പെഷ്യലിസ്റ്റായഎക്സലൻസ് ഇൻ ലീഡർഷിപ്പ്അവാർഡ് ജേതാവ് ഡോ. സുധാകർ ജോന്നലഗദ്ദഎംഡിക്കുമെഡിക്കൽ രംഗത്ത് 40 വർഷത്തിലേറെപ്രവർത്തനപരിചയമുണ്ട്. പ്രാദേശികമായി ഡോ. എസ്. ജോന്ന എന്നറിയപ്പെടുന്ന അദ്ദേഹം ഗ്യാസ്‌ട്രോഎൻട്രോളജി, ട്രാൻസ്പ്ലാന്റ്‌ഹെപ്പറ്റോളജി ചികിത്സയോടൊപ്പം കോഫിറീജിയണൽ മെഡിക്കൽ സെന്റർ സ്റ്റാഫിലെ സജീവ അംഗവുമാണ്. ജോർജിയയിലെമെഡിക്കൽ കോളേജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജോന്നലഗദ്ദകോഫിറീജിയണൽ മെഡിക്കൽ സ്റ്റാഫ് 2018 ന്റെപ്രസിഡന്റായിരുന്നു, കൂടാതെ 2016 മുതൽ ജോർജിയബോർഡ്ഓഫ് മെഡിക്കൽ അസോസിയേഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ജോർജിയഅസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഹെറിറ്റേജ് 2007-2008 ന്റെപ്രസിഡന്റായും ഡോ. ജോന്നലഗദ്ദപ്രവർത്തിച്ചിട്ടുണ്ട്. ഐഎംജി വിഭാഗത്തിലെ മെഡിക്കൽ അസോസിയേഷൻ ഓഫ് ജോർജിയയുടെചെയർമാനായ അദ്ദേഹം ജോർജിയഫിസിഷ്യൻസ്ലീഡർഷിപ്പ് അക്കാദമി ബിരുദധാരിയായിരുന്നു. അടുത്തിടെ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (എഎപിഐ) അദ്ദേഹത്തെ 37-ാമത്തെ പ്രസിഡന്റായിപ്രഖ്യാപിക്കുകയുണ്ടായി.

ഐഏപിസിയുടെഹ്യൂമാനിറ്റേറിയൻ അവാർഡ് ലഭിച്ച ഡോ. സുനിൽ ഡി. കുമാർ പ്ലാന്റേഷൻ, ഫ്‌ളോറിഡയിൽജോലി ചെയ്യുന്നു. ക്രിട്ടിക്കൽ കെയർ മെഡിസിൻ, പൾമണറി ഡിസീസ്, സ്ലീപ്‌മെഡിസിൻ എന്നിവയിൽ വിദഗ്ധനായ ഡോകുമാർ,ബ്രോവാർഡ്‌ഹെൽത്ത്‌മെഡിക്കൽ സെന്റർ, കിൻഡ്രെഡ്‌ഹോസ്പിറ്റൽ ഫോർട്ട്‌ലോഡർഡേൽ, വെസ്റ്റ് സൈഡ്‌റീജിയണൽ മെഡിക്കൽ സെന്റർ എന്നിവടങ്ങളിൽ അഫിലിയേറ്റ് ആണ്. ഡോ.കുമാറിന്റെ''COVID-19 രോഗികളിൽ വെന്റിലേറ്റർ ഉപയോഗത്തിന്റെ ആവശ്യകത പ്രവചിക്കാനുള്ള നോവൽ സ്‌കോറിങ് സംവിധാനം'' എന്ന ഗവേഷണ പ്രബന്ധം CoVID രോഗികൾക്ക് വ്യത്യസ്ത തെറാപ്പികളുടെ ആവശ്യകത നിർണ്ണയിക്കാൻ സഹായിക്കും. ഡോ. കുമാർഹാർട്ട്ആൻഡ്‌ലംഗ്അസോസിയേറ്റ്‌സ്, പിഎയുടെപ്രസിഡന്റും, മെഡിക്കൽ ക്രെഡൻഷ്യലിങ്&യൂട്ടിലൈസേഷൻ റിവ്യൂ ചെയർമാൻ കൂടിയാണു. വിവിധ മെഡിക്കൽ അസോസിയേഷനുകളിൽ അംഗവുമാണ് ഇദ്ദേഹം.

ഈ വർഷത്തെകമ്മ്യൂണിറ്റി സർവീസ്അവാർഡ് സതീഷ് കോർപ്പേയുംമാധവൻ നായരും പങ്കിട്ടു. പൊട്ടോമാക് എഞ്ചിനീയേഴ്‌സ് ഇൻകോർപ്പറേഷൻ CEO ആയ സതീഷ് കോർപ്പേമേരിലാൻഡിലെയുംവിർജീനിയയിലെയും ചെറുകിട ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു. പ്രാദേശിക സംഘടനകളിൽ സജീവമായ കോർപ്പേ ഇന്ത്യൻ അമേരിക്കൻ ഫോറം ഫോർ പൊളിറ്റിക്കൽ എഡ്യൂക്കേഷന്റെമുൻ പ്രസിഡെന്റും, വിർജീനിയ ഏഷ്യൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും ആണ്.കൂടാതെ ബോർഡ് ഓഫ് സേഫ്റ്റി ആൻഡ്‌ഹെൽത്ത്‌കോഡ്‌സ്‌ബോർഡ്‌കോമൺവെൽത്ത് ഓഫ് വിർജീനിയയിലും അംഗമായിരുന്നു.

എംബിഎൻ എന്നറിയപ്പെടുന്ന മാധവൻ ബി നായർ എല്ലായ്‌പ്പോഴുംസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സംരംഭകനാണ്. ചാർട്ടേഡ്ഫിനാൻഷ്യൽ കൺസൾട്ടന്റായഎംബിഎൻ അമേരിക്കൻ മലയാളികളുടെ അസ്സോസ്സിയെഷനായഫോക്കാനയുടെപ്രസിഡന്റാണ്. ഈ സമയത്ത് അദ്ദേഹം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസം, ബിൽഡ്‌കേരള, എയ്ഞ്ചൽ കണക്ട്, ഫ്‌ളവർസ് ടിവിയുമായിസംയുക്തമായി തുടങ്ങിയ സ്റ്റുഡന്റ്സ്റ്റാർട്ട് അപ്പ് പ്രോജക്ടുകൾ, ലോക മലയാളി കണക്റ്റ് 2020 തുടങ്ങി വിവിധ പദ്ധതികൾ ഇദ്ദെഹം ആരംഭിച്ചു. കേരളത്തിലെ 10 ജില്ലകളിലെ 100 വീടുകൾക്ക് കേരള സർക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി ചേർന്നുഫോക്കാന ഭവന പദ്ധതി തുടങ്ങുവാൻ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.സാമൂഹ്യ സേവനങ്ങൾക്കായി 2018ൽ ''വേലു തമ്പി ദളവദേശീയ അവാർഡ്''എംബിഎനു ലഭിച്ചു. യുക്മ(യുകെ മലയാളി അസോസിയേഷനുകളുടെ യൂണിയൻ) മാതൃ സംഘടന 2020 ഫെബ്രുവരിയിൽ ലണ്ടനിൽ വച്ച് മികച്ച ട്രാൻസ്-അറ്റ്‌ലാന്റിക് നേതാവായി അവാർഡ്‌നൽകിഎംബിഎനിന് ആദരിച്ചു. സമൂഹത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് എംബിഎന് കേരളത്തിലെ ആദി ശങ്കരഗ്രൂപ്പ് 2019ലെ ആദി ശങ്കരഎക്‌സലൻസ്അവാർഡുംനൽകി. യുഎസ്എയിലെന്യൂ ജേർസിയിലുള്ള'NAMAM'(നോർത്ത് അമേരിക്കൻ മലയാളിസ്ആൻഡ്അസോസിയേറ്റഡ്‌മെംബെർസ്) സ്ഥാപകനും ചെയർമാനുമാണ്. NAMAM എക്‌സലൻസ്അവാർഡ്അമേരിക്കയിലുള്ള മലയാളികൾക്കു ലഭിക്കാവുന്ന മികച്ച പുരസ്‌കാരങ്ങളിൽ ഒന്നാണ്.

ഈ വർഷത്തെഐഎപിസി മീഡിയ എക്‌സലൻസ്അവാർഡ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പിടിഐ) ചീഫ് യുഎസ്‌കറസ്‌പോണ്ടന്റ്‌ലളിത് കെ ഝായ്ക്ക് ലഭിച്ചു. 500ലധികം പത്രങ്ങളും നിരവധി ടിവി ചാനലുകളും സബ്സ്‌ക്രൈബുചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താഏജൻസിയാണ്പിടിഐ. വാഷിങ്ടൺ ഡി.സി മെട്രോ ഏരിയയിൽ പ്രവർത്തിക്കുന്നലളിത് വൈറ്റ് ഹൗസ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, യുഎസ്‌കോൺഗ്രസ് എന്നിവയെ ഇന്ത്യൻ കാഴ്ചപ്പാടിൽ നിന്നുറിപ്പോർട്ട് ചെയ്യുന്നു. പത്രപ്രവർത്തകനെന്നനിലയിൽ 15 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള ലളിത് എൻഡിടിവി.കോം, ദി ഇന്ത്യൻ എക്സ്‌പ്രസ് - നോർത്ത് അമേരിക്കൻ പതിപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെയും മ്യാന്മറിലെയും പല പത്ര പ്രസിദ്ധീകരണങ്ങളുടെയും ലേഖകനായിരുന്നു ലളിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP