അഭിനയം തലയ്ക്ക് പിടിച്ച് സമയം നെടുമുടി വേണുചേട്ടന് വഴിയാണ് ഞാൻ കാവാലം സാറിന്റെ അടുത്തെത്തിയത്; ദക്ഷിണ നൽകി കഴിഞ്ഞാണ് അദ്ദേഹം ആരാണ് എന്നുപോലും ചോദിച്ചത്; സിനിമ തലയ്ക്ക് പിടിച്ച് നടക്കുമ്പോൾ തനത് നാടകവേദിയിലേക്ക് കൈപിടിച്ച് കയറ്റിയത് കാവാലം സാർ; ശാണ്ഡില്യനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഓടിയെത്തിയത് ഭരത് ഗോപി ചേട്ടന്റെ അരികിൽ; ഉപ്പും മുളകിലും പയറ്റിയത് പഠിച്ചത് പാടരുത് എന്ന കളരിയിലെ നിയമം; മനസ് തുറന്ന് ബിജു സോപാനം
മറുനാടൻ ഡെസ്ക്
ഉപ്പും മുളകിലെ ബാലചന്ദ്രൻ തമ്പിയായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടനാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകകളരിയിലൂടെയാണ് ബിജുവിന്റെ അഭിനയകലയുടെ ആരംഭം കുറിച്ചത്. കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തിൽ സംസ്കൃത നാടകങ്ങളിൽ അഭിനയിച്ചു. ഇവിടെ നിന്ന് സിനിമയിലെ ചെറിയ വേഷങ്ങൾ.
പിന്നീട് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ബാലചന്ദ്രൻ തമ്പിയായി അരങ്ങേറ്റവും. സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജു സോപാനത്തിന് ഏറെ പങ്കുണ്ട്. കാവാലം കളരിയിലേക്കും പിന്നീട് മിനിസ്ക്രീനിലേക്കും സിനിമയിലേക്കുമുള്ള വളർച്ചയെകുറിച്ച് മറുനാടനോട് മനസ് തുറക്കുകയാണ് ബിജു സോപാനം.
അഭിനയ കലയിലേക്കുള്ള അരങ്ങേറ്റം?
കുട്ടിക്കാലം മുതലെ അഭിനയത്തോട് അഭിനിവേശമാണ്. അന്ന് എന്നോട് അടുത്ത് നിൽക്കുന്നവർ പറയും ഇവന് അഭിനയിക്കാനുള്ള കഴിവുണ്ട് എന്നത്. പലർക്കും ഈ വാക്ക് ജീവിതത്തിൽ ദോഷമായി ഭവിച്ചിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ച് അങ്ങനെ ആയില്ല എന്ന് പറയാം.സ്കൂൾ പഠനകാലത്തും, പ്രീഡിഗ്രി സമയത്തും നാടകങ്ങളിൽ അഭിനയിച്ചു. അക്കാലത്ത് ദൂരദർശനിൽ പാട്ടെടുത്ത് പരസ്യത്തിലൂടെ അൽപം വരുമാനം കണ്ടെത്തുന്ന പരിപാടി ഉണ്ടായിരുന്നു. പിന്നീട് പാട്ട് വിട്ട് രണ്ട് എപ്പിസോഡുള്ള ടെലിഫിലിം ചെയ്യാൻ തീരുമാനിച്ചു.
എന്നാൽ ആ ടെലി ഫിലിം വെളിച്ചം കണ്ടിട്ട് പോലുമില്ല. സിനിമാ മോഹമുണ്ട് പക്ഷേ സംവിധായകരുടെ അടുത്തേക്ക് പോകാനോ സാധിച്ചില്ല. വീട്ടിനടുത്തുള്ള നാരായണൻ ചേട്ടനുണ്ട്. അദ്ദേഹം വീണ വായിക്കുന്ന ആളാണ്. കാവാലം സാറിന്റെ കളരിയിൽ സംസ്കൃത നാടകങ്ങൾക്ക് വീണ വായിക്കാറുണ്ട്. അവിടെ ലൈവായിട്ടാണ് സംഗീതങ്ങളെല്ലാം എത്തുന്നത്. ഒപ്പം തന്നെ നെടുമുടി വേണു ചേട്ടന്റെ അടുത്ത് വീണ പഠിപ്പിക്കാനും പോകുന്നുണ്ട്. അന്ന് വേണു ചേട്ടനെ കണ്ടിട്ട് ടിവിയിൽ കയറാൻ ഒരു അവസരം ചോദിച്ചു. കൈരളി വിലാസം ലോഡ്്ജ് കത്തി നിൽക്കുന്ന സമയത്താണ് ഞാൻ അദ്ദേഹത്തെ കാണാൻ ചെല്ലുന്നത്. ആവശ്യം പറഞ്ഞപ്പോഴേ അദ്ദേഹം പറഞ്ഞത് പണിക്കർ സാറിന്റെ അവിടെ ചെന്ന് നിൽക്കു ആദ്യം,അടിത്തറ ഉണ്ടാക്കു എന്നതായിരുന്നു.
നല്ല അടിത്തറ വേണം. അന്ന് ഫീൽഡിൽ നിൽക്കുന്നവരെല്ലാം വലിയ വലിയ നടന്മാരുടെ മക്കൾ. കളരിയടക്കം പഠിച്ചവരാണ് പലരും. പെൺകുട്ടികളാണെങ്കിൽ മോഹിനിയാട്ടം അഭ്യസിച്ചവരും. കാവാലം കളരി എന്നത് ഒരു ഗുരുകുല വിദ്യഭ്യാസ സംമ്പ്രദായം തന്നെയായിരുന്നു. വേണുചേട്ടൻ പറഞ്ഞു.. നല്ലപോലെ പുസ്തകം വായിക്കണം, അദ്ദേഹത്തിന് അതെല്ലാം നിർബന്ധമാണ് എന്നൊക്കെ. ഞാൻ കാവാലം സാറിനെ കണ്ട് കാലിൽ തൊട്ട് തൊഴുതതിന് ശേഷമാണ് ആരാണ് താങ്കൾ എന്ന് എന്നോട് ചോദിച്ചത്. നാരായണൻ ചേട്ടൻ പറഞ്ഞു.. സാർ ഇതാണ് ബിജു എന്ന്. സാർ പറഞ്ഞത് ഇനിയിപ്പോൾ എടുക്കാതിരിക്കാൻ നിവർത്തിയില്ല... കാരണം ദക്ഷിണ സ്വീകരിച്ച് പോയില്ലെ എന്നാണ്. അഭിനയിക്കുമോ എന്നായിരുന്നു ആദ്യ ചോദ്യം. ആഗ്രഹം ഉണ്ട് എന്ന് മറുപടി നൽകി. ആദ്യമായി ഹാർമോണിയം എടുത്ത് കയ്യിൽ തന്ന് രാഗം നോക്കി. ശ്രൂതി നോക്കി, ചൊല്ലുകൾ പറഞ്ഞുതന്ന് താളം ചവിട്ടിപ്പിച്ചു. ആദ്യമായി ഗ്രൂപ്പിലിറങ്ങട്ടെ എന്ന് പറഞ്ഞ്് ഗ്രൂപ്പിലാണ് എന്നെ ഇറക്കുന്നത്.
പിന്നീടാണ് ഭരത് ഗോപി ചേട്ടനും കൃഷ്ണൻ കുട്ടിചേട്ടനും, കൈതപ്രം സാറും, അരവിന്ദൻ സാറിന്റെ അവിടുത്തെ കോൺട്രിബ്യൂഷനും എല്ലാം തിരിച്ചറിഞ്ഞത്. നമ്മൾ അണിയുന്ന കോസ്റ്റും പോലും ഡിസൈൻ ചെയ്യുന്നത് മഹാനായ അരവിന്ദൻ സാറാണ് എന്നറിഞ്ഞപ്പോൾ ഷോക്കായി പോയി. പിന്നീട് സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഒരു സമയത്ത് പോലും കടന്നുവന്നിരുന്നില്ല എന്ന് വേണം കരുതാൻ. അയ്യപ്പൻ ചേട്ടനും ഗിരീഷ് ചേട്ടനും പോലെ സീനിയേഴ്സ് ആയിട്ടുള്ള ആർട്ടിസ്റ്റുകൾ ചെയ്ത വേഷം ചെയ്യാൻ എനിക്കും ആഗ്രഹം തോന്നി. ചതുർവിധാഭിനയം എന്ന് പറയുന്ന രീതി ഗീതവാദ്യ വേദി, ഇവെയെല്ലാം അഭ്യസിക്കേണ്ടതായി വന്നു. കണ്ണും കാതും കൈയുമെല്ലാം താളാധിഷ്ടിതമായിരിക്കണം എന്ന് അദ്ദേഹം ഓർമിപ്പിച്ചിട്ടുണ്ട്. കളരിയടക്കമുള്ള മുറകൾ കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞതിന് ശേഷമാണ് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു വേഷം കിട്ടുന്നത്. അങ്ങനെ ഒട്ടനവധി കഥാപാത്രങ്ങളെ അഭിനയിപ്പിക്കാൻ കഴിഞ്ഞു. ഭീമനായും നളനായിട്ടും എല്ലാം കഥാപാത്രം ചെയ്യാൻ കഴിഞ്ഞു. നാടകത്തിൽ അഭിനയിച്ച് നിൽക്കുമ്പോഴാണ് കല്യാണം എത്തിയത്.
കാവാലം കളരിയിലെ അഭിനയ രീതികൾ?
നാടകത്തിന്റെ അഭിനയം തന്നെ പഠിച്ചത് മറക്കുക എന്ന രീതിയാണ്. അതാണ് ഞാൻ ഉപ്പും മുളകിൽ ചെയ്യുന്നത്. പഠിച്ചത് തന്നെ പാടിക്കഴിഞ്ഞാൽ പ്രശ്നമാകും. പിന്നെ ഞങ്ങളുടേതായിട്ടുള്ള സമർപ്പണം അവിടെയില്ല. കാവാലം സാർ എപ്പോഴും പറയും ഒരു നടന് എപ്പോഴും വേണ്ടത് വരികൾക്കിടയിലെ വ്യാഖ്യാനമാണ് എന്നത്. സ്ക്രിപ്റ്റ് റൈറ്റർക്കോ, സംവിധായകനോ എല്ലാം പറഞ്ഞുതരണം എന്നില്ല. നടനെ സംബന്ധിച്ച് ഈ സമയത്ത് എന്തെല്ലാം പ്രയോഗിക്കാൻ പറ്റും എന്നത് മാത്രമായിരിക്കും മുന്നിൽ കാണുക.
ശാണ്ഡില്യനായി എന്നെ കാവാലം സാർ തിരഞ്ഞെടുത്തപ്പോൾ ഞാൻ നേരെ ഓടിചെന്നത് ഭരത് ഗോപി ചേട്ടന്റെ വീട്ടിലേക്കാണ്. ഞാൻ ചേട്ടനോട് ചോദിച്ചത് ചേട്ടൻ ചെയ്ത കഥാപാത്രമല്ലെ അത്. അതെങ്ങനെയാണ് ചെയ്യേണ്ടത് എന്നയായിരുന്നു. ചേട്ടൻ നൽകിയ മറുപടി ഞാൻ ചെയ്തത് പറഞ്ഞു തരില്ല എന്നും, ഞാൻ വളർന്ന രീതി, എന്റെ സാഹചര്യം, എന്റെ സ്വഭാവം അതനുസരിച്ച് ഇരിക്കും എന്റെ ശാണ്ഡില്യൻ. അതെ. നീ എന്തൊക്കെ അന്വേഷിച്ച് കണ്ടെത്തി, അതാണ് നിന്റെ ശാണ്ഡില്യനെന്ന് ചിരിയയോടെ അദ്ദേഹം പറഞ്ഞു. ഇത്തരം രീതികളാണ് കാവാലം കളരിയിൽ പഠിപ്പിക്കുന്നത് പോലും. അദ്ദേഹത്തിന് ഒരച്ഛന്റെ സ്ഥാനമായിരുന്നു.പലപ്രഗൽഭരും കടന്ന് വന്നിട്ടുണ്ട് കളരിയിൽ. കണ്ടും കേട്ടും പഠിക്കുക, ചിട്ടയായ ഒരു സമ്പ്രദായം അതിൽ തന്നെയുണ്ട്. സാറിനൊപ്പമുള്ള യാത്രകൾ എപ്പോഴും പത്ത് പുസ്തകം വായിച്ചതിന്റെ ഫലം ചെയ്യും.
82 വയസുവരെ സാർ ഞങ്ങൾക്കൊപ്പം വരുമായിരുന്നു. സാർ വാതോരാതെ സംസാരിക്കുമ്പോൾ സാറിന്റെ വായിൽ നിന്ന് കിട്ടുന്ന ഓരോ അനുഭവങ്ങളും പകർത്താൻ പഠിച്ചു.
കഥാപാത്രങ്ങളിലേക്കുള്ള ചൂണ്ടുവരിൽ.!
ഞാൻ മധ്യമവ്യയോഗത്തിലെ ഭീമനെ കണ്ടിട്ടില്ല. എഴുതി വച്ചിരിക്കുക മാത്രമാണ്. ഞാൻ ചെയ്ത ഭീമനെ കണ്ടപ്പോൾ സാർ പറഞ്ഞ് ഇതിൽ ഒരു കുട്ടിത്തം ഉണ്ടെന്നാണ്. കളരി ഗോപിച്ചേട്ടൻ ചെയ്ത ഭീമൻ ഭീമാകാരവും ഗാഭീര്യവുമായിരുന്നു. ഞാൻ ഭീമൻ ചെയ്തപ്പോൾ ഗാഭീര്യമുണ്ടെങ്കിലും ഘടോൽഖജനായി ഒരു സംഘട്ടനമുണ്ട്്. അതിൽ പഴയഭീമനിൽ നിന്ന് എന്നെ കണ്ടവർ പറഞ്ഞു നിന്നിൽ ഒരു കുട്ടിത്തമുണ്ടെന്ന്. നിശ്ചിതമായ ഒരു വ്യവസ്ഥ നാടകത്തിലില്ല. നമ്മൂടെ ജീവിതരീതിയും ചിട്ടവട്ടവും തന്നെയാണ് ഓരോ കഥാപാത്രത്തേയും മെനഞ്ഞെടുക്കുന്നത് പോലും.
വരികൾക്കിടയിലെ വ്യാഖ്യാനം നെടുമുടി വേണു..!
ഉപ്പും മുളകിലേക്ക് ചെന്നപ്പോൾ തന്നെ നെടുമുടി വേണു ചേട്ടൻ പറഞ്ഞത് നമ്മളെ പോലെ നാടകളരിയിൽ നിന്ന് അത്തരമൊരു വേദിയിലേക്ക് ചെല്ലുമ്പോൾ അതിഭാവുകത്വം കൂടും എന്നാണ്. അതിനെ പൊട്ടിച്ച് കടന്ന് വന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ക്യമറയിലെ ഗുരു മറക്കാനാകാത്ത അനുഭവം..!
നാടകത്തിൽ കാവാലം സാർ എന്ന പോലെ ക്യാമറയ്്ക്ക് മുന്നിലെ എന്റെ ഗുരു ശിവകുമാർജി എന്ന വ്യക്തിയാണ്. ശ്രാരമകൃഷ്ണ ആശ്രമത്തിലെ ഡിവോട്ടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെയായിരുന്നു. ഞാൻ. അദ്ദേഹം പല ഉപദേശങ്ങൾ തന്നു. ഡയലോഗിലല്ല. അവ്സ്ഥയ്ക്ക് അനുസരിച്ച് മനസും ശരീരവും സജ്ജമാക്കുകയാണ് അഭിനയം എന്ന് മറ്റൊരർത്ഥത്തിൽ തിരിച്ചറിഞ്ഞു.
(തുടരും)
റിപ്പോർട്ട്: എം. മനോജ് കുമാർ, എം.എസ് ശംഭു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്