രാമായണത്തിലെ അതിപ്രധാനമായ ഒരിടം; എതിരിടുന്നവന്റെ പാതിബലം തന്നിലേക്കാവാഹിച്ചെടുക്കാൻ കെല്പുള്ള ബാലി വാണ കിഷ്ക്കിണ്ഡ; ആഞ്ജനേയ ജന്മഭൂമിയായ അഞ്ജനാദ്രി; ഹനുമാന് ആദ്യമായി ശ്രീരാമദർശനം ലഭിച്ച പമ്പാ സരോവർ: രാമായണ ഭൂമികയിലൂടെ ഒരു യാത്ര - കിഷ്ക്കിണ്ഡാകാണ്ഡം: രവികുമാർ അമ്പാടി എഴുതുന്നു...
രവികുമാർ അമ്പാടി
ബംഗലൂരുവിൽ നിന്നുള്ള ഏഴുമണിക്കൂർ നീണ്ട കാർ യാത്രക്കൊടുവിൽ ഹംപിയിൽ എത്തുമ്പോഴേക്കും ക്ഷീണിതരായിരുന്നു. ഹംപിക്കരികിലുള്ള നാരായൺപേട്ട് എന്ന ഗ്രാമത്തിലെ നാട്ടിടവഴിയിലൂടെ കാർ മെല്ലെ നീങ്ങുമ്പോൾ ഇരുവശവുമുള്ള വയലുകളിൽ അന്ധകാരം പരക്കുവാൻ ആരംഭിച്ചു. ആട്ടിടയന്മാർ അന്നത്തെ ജോലിതീർത്ത് ആട്ടിൻപറ്റങ്ങളുമായി മടങ്ങുന്നു. അതൊഴിച്ചാൽ വഴിയിലെങ്ങും ആരുമില്ല.
'ഇറ്റ്സ് റിയലീ എ റിമോട്ട് പ്ലേസ്, സ്റ്റിൽ ദ ലൈഫ് ഈസ് റോക്കിങ് എവരിവേർ'. നഗരാർഭാടങ്ങളിൽ ജീവിതം കണ്ടെത്തിയിരുന്ന സുഹൃത്തിന് ആഹ്ലാദം അടക്കുവാനായില്ല. പരിശുദ്ധമായ വായു, ഇരുവശത്തും പരന്നുകിടക്കുന്ന നെൽവയൽ, ഇടയ്ക്കൊക്കെ തലയുയർത്തി നിൽക്കുന്ന കരിമ്പനകൾ, ഒന്നു കാതോർത്താൽ അധികം ദൂരെനിന്നാല്ലാതെ എത്തുന്ന തുംഗഭദ്രയുടെ കിളിക്കൊഞ്ചലുകൾ. ജീവന്റെ തുടിപ്പുകൾ അതിന്റെ ഔന്നത്യത്തിലെത്തി നിൽക്കുന്ന അന്തരീക്ഷം.
തുംഗഭദ്രയുടെ ഒരു കരയിൽ ചരിത്രമുറങ്ങുമ്പോൾ, മറുതീരം ഇതിഹാസഭൂമിയാണ്. രാമായണത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും സാക്ഷിയായ പുണ്യഭൂമി. ഇത്തവണത്തെ ഹംപിയാത്രയിൽ ലക്ഷ്യമിട്ടതും ഈ രാമായണഭൂമിയിലൂടെയുള്ള ഒരു യാത്രയായിരുന്നു.
കുറ്റിക്കാടുകൾ അതിരുതീർത്ത നാട്ടുപാതയും വയലുകളെ തൊട്ടുരുമ്മിയുള്ള ടാർ വിരിച്ച വഴിയും കടന്ന് ഒരല്പം വീതിയുള്ള പ്രധാനപാതയിലേക്ക് കാർ തിരിഞ്ഞു. ഇടതുഭാഗം മുഴുവൻ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ. വലത് ഭാഗത്ത് താഴോട്ട് ഇറങ്ങിക്കിടക്കുന്ന താഴ്വരയിൽ ഇടയ്ക്കിടയ്ക്ക് വീടുകളും കടകളും ഒക്കെ കാണാം. കുറച്ചു മുന്നോട്ടുപോയപ്പോൾ വഴിയരികിൽ നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.
'ഇവിടെ ഇറങ്ങാം.'ഗൈഡിന്റെ നിർദ്ദേശം 'ഇവിടുന്ന് ഒരല്പം മുന്നോട്ട് നടന്നാൽ മതി അഞ്ജനാദ്രിയിലേക്കുള്ള പ്രവേശനകവാടത്തിലെത്താം.'
ഞങ്ങൾ ഇറങ്ങി നടന്നു. സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനത്തിനരികിലായി രണ്ടുമൂന്നു ചെറിയ കടകൾ. പൂജാദ്രവ്യങ്ങളും ശീതളപാനീയങ്ങളുമൊക്കെയാണ് വില്പന. ഇടക്ക് ഒന്നുരണ്ടു കടകളിൽ നീളത്തിലുള്ള ജുബ്ബയും മുണ്ടും തൂക്കിയിട്ടിരിക്കുന്നതും കണ്ടു.
സന്ദർശകർ ഉണ്ടായിരുന്നെങ്കിലും കഠിനമായ തിരക്കൊന്നുമില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
'ശനിയാഴ്ച ദിവസങ്ങളിലാണ് സാധാരണ തിരക്ക് അനുഭവപ്പെടുക.' ഗൈഡായി എത്തിയ രാമറാവു തന്റെ അറിവ് പകർന്നു തരാൻ തുടങ്ങി.'മൊത്തം അഞ്ഞൂറ്റി എഴുപത് പടികളുണ്ട് കയറുവാൻ...'
ഇത് അഞ്ജനാദ്രി. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള അഞ്ജനാദേവിയുടെ ആശ്രമം സ്ഥിതിചെയ്ത ഇടം. ആഞ്ജനേയ സ്വാമി ജന്മം കൊണ്ട പുണ്യഭൂമിക. ആ നിസ്വാർത്ഥ ഭക്തനെ ഒരു നിമിഷം മനസ്സിൽ ധ്യാനിച്ച്ഞങ്ങൾ പടികൾ കയറാൻ ആരംഭിച്ചു. ആദ്യത്തെ ഇരുന്നൂറോളം പടികൾ വരെ മുകളിൽ ആസ്ബസ്റ്റോഴ്സ് ഷീറ്റിട്ട്, ഇരുപുറവും കമ്പിവേലികൾ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. പിന്നീടുള്ള പടികൾ കൂടുതൽ കുത്തനെയും പാറക്കെട്ടുകൾക്കിടയിലൂടെയുള്ളതുമാണ്. ഒന്നുരണ്ടിടത്ത് പാറകൾ വഴിയിലേക്ക നീണ്ടു നിൽക്കുന്നതിനാൽ ഗുഹയ്ക്കുള്ളിലൂടെ എന്നപോലെ നൂഴ്ന്നുവേണം പോകുവാൻ.
അതിരാവിലെ മലകയറിയവർ മുകളിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ ദർശനവും കഴിഞ്ഞ് പടിയിറങ്ങി വരുന്നുണ്ടായിരുന്നു. ജയ് ശ്രീരാം വിളികൾ അന്തരീക്ഷമാകെ തളം കെട്ടിനിന്നു. കാർമേഘമൊഴിഞ്ഞ ആകാശത്തിലെത്തിയ സൂര്യന് പതിവിലുമധികം ചൂട്. എങ്കിലും തുംഗഭദ്രയിൽ നിന്നുള്ള കുളിർകാറ്റ് ഒരു ആശ്വാസം നൽകി. ഇടയ്ക്കൊക്കെ പടവുകൾക്കരികിലെ പാറകളിൽ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച്ഞങ്ങൾ മെല്ലെ മുകളിലെത്തി.
കിഷ്കിണ്ഡയിലെ പുരാതന പ്രജകളുടെ ന്യൂജനറേഷൻ നിരവധിയുണ്ടവിടെ. ഞങ്ങൾ കൊണ്ടുവന്ന ശീതളപാനീയത്തിന്റെ കുപ്പി അവരിലൊരാൾ തട്ടിപ്പറിച്ചു. മുറുക്കിയടക്കാത്ത അടപ്പ് തുറന്ന് അത് മുഴുവനും കുടിച്ചുതീർക്കുകയും ചെയ്തു അദ്ദേഹം. ആ അപൂർവ്വരംഗം കാമറയിൽ പകർത്തി ഞങ്ങൾ ക്ഷേത്രത്തിനകത്ത് കയറി.
അധികം വലുതല്ലാത്ത ഒരു ക്ഷേത്രം. അത്ര പുരാതനവുമല്ല. മാർബിൾ വിരിച്ച നിലത്ത് അവിടവിടെയായി ദർശനം കഴിഞ്ഞ് ഭക്തർ ഇരിക്കുന്നു. അവരെ മറികടന്ന് ശ്രീകോവിലിനു മുന്നിലെത്തി. ചുവന്ന നിറത്തിലുള്ള വലിയൊരു ഹനുമത് വിഗ്രഹം. ആരതിയുഴിഞ്ഞ് പ്രസാദവുമായി പ്രധാന പുരോഹിതൻ പുറത്തേക്ക് വന്നു. തീർത്ഥവും കൽക്കണ്ടവുമാണ് പ്രസാദമായി നൽകുന്നത്. പിന്നെ, തിളങ്ങുന്ന ഓറഞ്ച് വർണ്ണത്തിലുള്ള ചാന്ത്പൊട്ടും.
ദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന വഴിയുടെ വലതുഭാഗത്തായി ഒരു വലിയ കണ്ണാടിക്കൂട്. രാമസേതു നിർമ്മാണത്തിനുപയോഗിച്ച ശിലകളിൽ ഒന്ന് അതിൽ സൂക്ഷിച്ചിരിക്കുന്നു. ഏകദേശം ഇരുപത്തഞ്ച് കിലോ ഭാരം വരുന്ന, രാമപാദമേറ്റ് ധന്യമായ ആ ശിലയേ വണങ്ങി പുറത്തേക്ക് കടന്നു.
കേസരി പിച്ചവെച്ചുനടന്ന പാറക്കെട്ടുകൾക്ക് മുകളിലൂടെ നടന്നു. നാലുപുറവും അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങൾ. ദൂരെ ഒരു അരഞ്ഞാണം പോലെ മനോഹരിയായ തുംഗഭദ്ര. ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരവും ഇവിടെനിന്നാൽ കാണാം. അന്തരീക്ഷത്തിൽ നിറഞ്ഞ ദൈവീകഭാവത്തെ മനസ്സിൽ ആവാഹിച്ച് മലയിറങ്ങാൻ തുടങ്ങി.
'ഇനിയുള്ള യാത്ര പമ്പാ സരോവറിലേക്കാണ്' രാമറാവു പറഞ്ഞു മൂന്നതിരുകളിലും തലയുയർത്തി നിൽക്കുന്ന പർവ്വതങ്ങൾക്കിടയിലെ തെളിനീർ നിറî ജലാശയം. അതിനടുത്തും ഒരു ഹനുമാൻ ക്ഷേത്രമുണ്ട്.
'സൃഷ്ടികർമ്മത്തിനൊടുവിൽ ബ്രഹ്മാവ് സൃഷ്ടിച്ച പഞ്ചസരോവരങ്ങളിൽ ഒന്നാണ് പമ്പാ സരോവർ. ഇതിന്റെ തീരത്ത് വച്ചാണ് ഹനുമാൻ ആദ്യമായി ശ്രീരാമനെ കണ്ടുമുട്ടുന്നതും രമഭക്തനായി മാറുന്നതും' ക്ഷേത്രത്തിലെ പുരോഹിതനാണ് ഐതിഹ്യം വിവരിച്ചു തന്നത്. ഏതാണ്ട് ഉപ്പുമാവിനോട് സാദൃശ്യമുള്ള ഒന്നായിരുന്നു അവിടത്തെ പ്രസാദം. അതും സ്വീകരിച്ച് പമ്പാസരോവറിനരികിൽ ഒരല്പനേരം വിശ്രമിച്ച്ഞങ്ങൾ യാത്ര തുടർന്നു.
ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചശേഷം കാർ വീണ്ടും നിർത്തി.
'ഇവിടെയാണ് സർ, ബാലി ഉപാസിച്ചിരുന്ന ദേവീക്ഷേത്രം.' ഗൈഡിന്റെ നിർദ്ദേശമനുസരിച്ച്ഞങ്ങൾ ഇറങ്ങി നടന്നു. അധികം ദൂരെയല്ലാതെ, ഏതാനും കല്പടവുകൾ. അത് കയറിയാൽ ക്ഷേത്രമായി. പുരാതന ക്ഷേത്രം ഇന്ന് പുതുക്കിപ്പണിതിരിക്കുന്നു. ഭക്തരുടെ തിരക്കുണ്ട്. ദേവിക്ക് കാണിക്കയായി നൃത്തവും സംഗീതവും അവതരിപ്പിക്കുന്ന ഭക്തർ. ക്ഷേത്ര ദർശനത്തിനു ശേഷം അതിനു വലതുഭാഗത്തുള്ള നടവഴിയിലൂടെ നടത്തമാരംഭിച്ചു. ഇടക്കിടെ പാറക്കെട്ടുകളും കുറ്റിക്കാടുകളുമൊക്കെയുള്ള വഴിയിലൂടെ നടന്നാൽ ഒരു പുരാതനമായ കോട്ടയുടെ അവശിഷ്ടം കാണാം.
'ഇതാണ് ബാലിയുടെ കോട്ട...' ആരാലും ജയിക്കാനാകാത്ത ബാലി വാണരുളിയ കിഷ്കിണ്ഡയുടെ ഭരണസിരാകേന്ദ്രം ഇന്ന് കാടുപിടിച്ചു കിടക്കുന്നു. അതുവഴി നടക്കുവാൻ ഏറെ ക്ലേശിക്കണം. എങ്കിലും ഇതിഹാസഭൂമിയിലാണ് നിൽക്കുന്നതെന്ന തിരിച്ചറിവ് ആവേശം പകർന്നു. അരക്കിലോമീറ്ററോളം നടന്നാൽ നവഗ്രഹ ക്ഷേത്രവും ഒരു ശിവക്ഷേത്രവും ഉണ്ട്. അതും കഴിഞ്ഞ് ഒരല്പം പോയാൽ ഒരു കൂറ്റൻ ഗുഹയ്ക്കരികിലെത്തും. വലിയൊരു പാറകൊണ്ട് പാതിയടച്ച കവാടമുള്ളൊരു ഗുഹ. മൊബൈലിലെ ടോർച്ചിന്റെ പ്രകാശത്തിൽ ഇരുളടഞ്ഞ ഗുഹയ്ക്കുള്ളിലേക്ക് കയറി.
'ഇതിനകത്തായിരുന്നു ബാലിയും ദുന്ദുഭി എന്ന രാക്ഷസനുമായുള്ള ദ്വന്ദയുദ്ധം നടന്നത്.' രാമറാവു ഞങ്ങളെ ഇതിഹാസത്തിന്റെ താളുകളിലേക്ക് കൊണ്ടുപോയി. യുദ്ധത്തിൽ തൻ മരിച്ചാൽ ഗുഹാമുഖത്തേയ്ക്ക് ചോരയൊഴുകുമെന്നും അങ്ങനെയായാൽ ഗുഹാമുഖമടച്ച് മടങ്ങണം. ദുന്ദുഭിയെ രക്ഷപ്പെടാൻ അനുവദിക്കരുത്. ഇതായിരുന്നു ബാലി തന്റെ അനുജൻ സുഗ്രീവന് നൽകിയ നിർദ്ദേശം. യുദ്ധത്തിൽ പരാജയമടഞ്ഞ ദുന്ദുഭി, തന്റെ മായയാൽ പുറത്തേക്ക് രക്തമൊഴുക്കി. ജ്യേഷ്ഠൻ മരിച്ചെന്നു ധരിച്ച സുഗ്രീവൻ ശോകത്താലും അതിലേറെ കോപത്താലും വിറച്ചു. പിന്നെ, ജ്യേഷ്ഠന്റെ കല്പനയനുസരിച്ച് വലിയൊരു പാറയെടുത്ത് ഗുഹാമുഖം അടച്ചിട്ട് കോട്ടയിലേക്ക് യാത്രയായി.
യുദ്ധത്തിൽ വിജയിയായെങ്കിലും ക്ഷീണിതനായ ബാലി തള്ളിത്തുറന്നിട്ട ഭാഗമാണ് ഇന്ന് ഗുഹയുടെ പ്രവേശന കവാടം. ഗുഹയ്ക്കുള്ളിലൂടെ നടന്ന് മറുഭാഗത്തുള്ള മറ്റൊരു കവാടം വഴി പുറത്തുകടന്നാൽ അതിനടുത്തൊരു ഗണപതി ക്ഷേത്രവുമുണ്ട്.
ബാലിയും സുഗ്രീവനുമായുള്ള ശത്രുത ആരംഭിച്ച സ്ഥലത്ത് നിന്നു നോക്കിയാൽ അങ്ങകലെ കാണാം ബാലികേറാ മല. അതിനടുത്തായാണ് ഇപ്പോൾ ചിന്താമണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിനും, പാറക്കെട്ടുകൾക്കിടയിലൂടെ കുലുങ്ങിച്ചിരിച്ചുകൊണ്ടൊഴുകുന്ന തുംഗഭദ്രയ്ക്കും ഇടയിലൂടെ കരിങ്കൽ പാകിയ നടവഴി. അതിലൂടെ നടന്നെത്തിയാൽ കാണാം വേറൊരു ഗുഹ.
'ബാലി വധത്തിനു മുൻപായി ശ്രീരാമൻ ധ്യാനിച്ചിരുന്നത് ഈ ഗുഹയ്ക്കകത്തായിരുന്നു.' രാമറാവുവിന്റെ വിവരണം ആരംഭിച്ചു. 'അതിനുശേഷം ഇതിനു മുന്നിൽ നിന്നാണ് രാമൻ ബാലിക്ക് നേരേ ശസ്ത്രം തൊടുത്തത്' ശ്രീരാമൻ ബാലിക്ക് നേരെ അസ്ത്രം തൊടുത്തു എന്ന് വിശ്വസിക്കുന്ന സ്ഥലത്ത്, പാറമുകളിൽ ശ്രീരാമന്റെതെന്ന് വിശ്വസിക്കുന്ന കാല്പാദങ്ങൾ കാണാം. തൊട്ടുമുൻപിലായി. പാറമുകളിൽ ഒരു വില്ലിന്റെ ആകൃതിയിൽ പോറിയ പോലുള്ള ഒരു അടയാളവും. ബാലിവധത്തിനു ശേഷം ഭഗവാൻ തന്റെ വില്ല് ഇവിടെ വച്ചുവത്രെ!
നദിക്കക്കരെയുള്ള ഒരു ചെറിയ മണ്ഡപത്തിലേക്ക് ചൂണ്ടി രാമറാവു വിവരണം തുടർന്നു.
'അവിടെയാണ് ബാലിയെ സംസ്കരിച്ചത്. ഇന്ന് അത് ബാലിയുടെ സ്മാരകമായി സൂക്ഷിക്കുന്നു.'
തിരിച്ചുനടക്കുന്നതിനിടെ തുംഗഭദ്രയുടെ തീരത്ത് ഒരല്പനേരം ഇരുന്നു, ഒന്നും മിണ്ടാതെ. തഴുകാൻ ഓടിയണഞ്ഞ കാറ്റിലും ഉണ്ടായിരുന്നു രാമായണശ്ശീലുകൾ. വിരഹവേദനയിൽ മനംനൊന്ത ഭഗവാന് സാന്ത്വനമാകാൻ കഴിഞ്ഞ തുംഗഭദ്രയുടെ പുണ്യം മനസ്സിലെ കളങ്കമെല്ലാം കഴുകിക്കളഞ്ഞത് പോലെ. മറയാൻ മടിച്ചെന്നപോലെ പിന്നെയും ഹംപിയുടെ ആകാശത്ത് കാത്ത് നിൽക്കുന്ന സൂര്യനോട് മനസ്സില്ലാ മനസ്സോടെ യാത്രപറഞ്ഞ് കാറിൽ കയറുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു. ഇനിയുമെത്തണം ഈ പുണ്യഭൂമിയിലേക്ക്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്