പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിൽ തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല; കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തുകലും പുലിയും കരടിയും എല്ലാം കൈ എത്തും ദൂരത്ത്; ഗവി ടൂറിസം വീണ്ടും സജീവമാകുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
പത്തനംതിട്ട; തളിർത്തുലഞ്ഞ് ഹരിതശോഭയുടെ നിറകുടമായി വനമേഖല. മലനിരകളും താഴ്വാരങ്ങളും പച്ചപ്പട്ടണിഞ്ഞു.കൂട്ടിന് മഞ്ഞും കുളിരും.ഗവി വീണ്ടും വിനോദ സഞ്ചാരികളുടെ പറുദീസയായി.
പ്രളയകാലം സമ്മാനിച്ച നാശഷ്ടങ്ങളിൽ നിന്നും ശരവേഗത്തിലാണ് ഇവിടുത്തെ വിനോദ സഞ്ചാരമേഖല അഭിമാനകരമായ പുരോഗതി സ്വന്തമാക്കിയിട്ടുള്ളത്.ഇവിടേയ്ക്കുള്ള റോഡുകൾ താറുമാറായതിനെത്തുടർന്ന് ഗവിയിലെ ഇക്കോ ടൂറിസം സെന്റർറിന്റെ പ്രവർത്തം കേരള വനംവികസന കോർപ്പറേഷൻ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഇപ്പോൾ സ്ഥിതിഗതികൾ പൂർവ്വ സ്ഥിതിയിലേയ്ക്കെക്കിയതായിട്ടാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ഉൾക്കൊള്ളാനാവാത്ത വിധം സഞ്ചാരികളെത്തിയിരുന്നു.ദിവസം രണ്ടര ലക്ഷത്തോളമെത്തുന്ന കളക്ഷൻ ഇവിടെ നിന്നും കേരള വനംവികസന കോർപ്പറേഷന് ലഭിക്കുന്നതായിട്ടാണ് സൂചന.
ഇതുവഴി സർവ്വീസ് നടത്തിവരുന്ന കെ എസ് ആർ ടി സി ബസ്സുകൾ നിറയെ സഞ്ചാരികളുമായിട്ടാണ് ഗവിയിലേയ്ക്കെത്തുന്നത്.ദിവസത്തിൽ കമുളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുള്ള ഓരോ ട്രിപ്പുവീതമാണ് കെ എസ് ആർ ടി സി ഗവി വഴി നടത്തുന്നത്. ഈ കെ എസ് ആർ ടി സി ഓർഡിനറി സർവ്വീസുകൾ മാത്രമാണ് ടാക്സിവാഹനങ്ങളല്ലാതെ ഗവിയിലേയ്ക്കെത്താനുള്ള നിലവിലുള്ള പൊതുഗതാഗത മാർഗ്ഗം.
മനംമയക്കും പ്രകൃതി ഭംഗി ആസ്വദിച്ച് 10 കിലോമീറ്റർ ദൂരം വരുന്ന ട്രക്കിംഗിനും കാട്ടാനക്കൂട്ടങ്ങളെയും കാട്ടുപോത്തിനെയും പുലിയെയും കരടിയേയുമെല്ലാം കൈ എത്തും ദൂരത്ത് കണ്ട് ഉൾക്കാട്ടിൽ കഴിയുന്നതിനുള്ള സൗകര്യവും ഇവിടെ സന്ദർശകർക്ക് ലഭ്യമാണ്.ഗവി ജലാശയത്തിലും കൊച്ചുപമ്പ ജലാശയത്തിലും ബോട്ടിങ് സൗകര്യവും ലഭ്യമാണ്.കൊച്ചു പമ്പ ജലാശയത്തിൽ സന്ദർശകർക്കായി കുട്ടവഞ്ചി യാത്രയും ഒരുക്കിയിട്ടുണ്ട്.
എലിഫന്റ് സ്കെട്ടൻ മ്യൂസിയമാണ് ഇവിടെ സന്ദർശകരെ മറ്റൊരു പ്രധാന ആകർഷക കേന്ദ്രം.പല വനപ്രദേശങ്ങളിൽ നിന്നും ലഭിച്ച അസ്തി കൂടത്തിന്റെ ഭാഗങ്ങൾ കൂട്ടിയിണക്കി പൂർണ്ണരൂപത്തിൽ തയ്യാറാക്കിയ ആനയുടെ അസ്ഥികൂടം പ്രത്യേക പ്രാകാശ സംവിധാനത്തിൽ ഇവിടെ ദർശിക്കാം.
മികച്ച താമസ-ഭക്ഷണ സൗകര്യവും ഇവിടെ സജ്ജമാണ്.ഡേ,നൈറ്റ് എന്നീ രണ്ട് പായ്ക്കുകളാണ് വിനോദ സഞ്ചാരികൾക്കായി കേരളവനം വികസന കോർപ്പറേഷൻ ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. താഴ്വാരങ്ങളും മലനിരകളും വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളുമെല്ലാം ഒത്തുചേർന്ന പ്രകൃതി ഭംഗിയും നട്ടുച്ച വെയിലിലും കുളിർമ്മ അനുഭവപ്പെടുന്ന അന്തരീക്ഷവുമാണ് വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്ന പ്രധാനഘടകം.
സന്ദർശകർക്കായി താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള ഗ്രീന്മാൻഷൻ ലോഡ്ജിനടുത്തുനിന്നാണ് ശബരിമല വ്യൂപോയന്റിലേയ്ക്കുള്ള നടപ്പാത ആരംഭിക്കുന്നത്. കുത്തനേയുള്ള മലകയറി മുകളിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ശബരിമല പൂങ്കാവനവും പൊന്നമ്പലമേടും കാണാൻ സാധിക്കും.തണുപ്പ് കൂടുന്ന ദിവസങ്ങളിൾ രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ മലനിരകൾ മഞ്ഞ് മൂടുക പതിവാണ്്.
ഉൾക്കാട്ടിൽ ഒരുക്കിയിട്ടുള്ള ജംഗിൾ ക്യാമ്പിലെ താമസം സന്ദർശകർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തുനിന്നും രണ്ടര കിലോമീറ്റർ ഉൾക്കാട്ടിലാണ് ടെന്റുകളിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും നൈറ്റ് വാച്ചറും പാചകക്കാരനുമടക്കം മൂന്ന് പേർ സന്ദർശകർക്കൊപ്പം ഇവിടെ ഉണ്ടാവും.
ചുറ്റും കിടങ്ങ് തീർത്തിട്ടുള്ളതിനാൽ ഇവിടേയ്ക്ക് മൃഗങ്ങൾ കടന്നുവരില്ല.ഇതുവഴി കടന്നുപോകുന്ന മൃഗങ്ങളെ അടുത്തുകാണാനും സാധിക്കും.വെളിച്ചത്തിന് അത്യവശ്യ സമയങ്ങളിൽ എമർജൻസി ലൈറ്റുകൾ ഉപയോഗിക്കും. രാത്രി കാലങ്ങളിൽ മരക്കഷണങ്ങൾ കത്തിച്ച് ആഴി ഒരുക്കും.വെളിച്ചത്തിനും ഇതാണ് പ്രധാനമാർഗ്ഗം.വിനോദ സഞ്ചാരികളിൽ ചിലർ തുടർച്ചയായി മൂന്നും നാലും ദിവസമൊക്കെ ഇവിടെ ടെന്റുകളിൽ കഴിയാറുണ്ടെന്ന് ഗൈഡുകൾ പറഞ്ഞു.
ജംഗിൾ വാലി വ്യൂപോയിന്റും ഇതിനടുത്താണ്.ചെന്താരമരകൊക്ക എന്നറിയപ്പെടുന്ന വനപ്രദേശവും വെള്ളച്ചാട്ടവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.ഉയരത്തിൽ വളർന്ന മരങ്ങൾ തിങ്ങി നിറഞ്ഞ താഴ്വാരം കാട്ടാനകൂട്ടങ്ങളുടെ പ്രധാന വിഹാര കേന്ദ്രമാണ്. വർഷകാലത്ത് ഏറെ ആകർഷകമാവുന്ന ഇവിടുത്തെ വെള്ളച്ചാട്ടം വേനൽക്കാലത്ത് നാമമാത്രമായി പരിണമിക്കും.പാറക്കുഴികളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഈ ഭാഗത്തേയ്ക്ക് മൃഗങ്ങൾ കൂട്ടമായി എത്തുന്നുണ്ട്.
പുലർച്ചെ 6-ന് ട്രക്കിങ് ആരംഭിക്കും. സന്ദർശകരുടെ അഭിരുചിക്കനുസരിച്ചാണ് ട്രക്കിങ് റൂട്ടുകൾ നിശ്ചയിക്കുക.ഒന്നര കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ നീളുന്നതാണ് ഇവിടുത്തെ ട്രക്കിങ് പാതകൾ.1 മണിക്കൂർ 2 മണിക്കൂർ, 3 മണിക്കൂർ എന്നിങ്ങിനെ 3 വിഭാഗങ്ങളായിട്ടാണ് ട്രക്കിങ് ക്രമീകരിച്ചിട്ടുള്ളത്.
ആനത്താരകളിലൂടെയും മറ്റ് വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളിലൂടെയുമാണ് ട്രക്കിങ് പാതകൾ കടന്നുപോകുന്നത്.പാതയെക്കുറിച്ചുള്ള വിവരണവും യാത്രയിൽ സ്വീകരിയ്ക്കേണ്ട മുന്നൊരുക്കങ്ങളും ഗൈഡുകൾ നേരത്തെ സന്ദർശകരെ ധരിപ്പിക്കും. വിദേശീയരായ വിനോദസഞ്ചാരികളാണ് വനമേഖലയിലെ ദീർഘദൂര ട്രക്കിംഗിന് കൂടുതൽ താൽപര്യം കാണിക്കുന്നത്.മനോഹരമായ വെള്ളച്ചാട്ടങ്ങളും താഴ്വാരങ്ങളും മഞ്ഞ് മൂടിയ മലമടക്കുകളുമൊക്കെ കാണാൻ കഴിയുന്ന ട്രക്കിങ് പാതകളാണ് ഇവർക്ക് ഏറെ പ്രയങ്കരം.
ശബരിഗിരി പദ്ധതിയുടെ ഭാഗമായ ഗവിയാർ ജലാശയത്തിൽ ഉച്ചയോടെയാണ് ബോട്ടിങ്ആരംഭിക്കുക.കൊച്ചുപമ്പയിൽ സഞ്ചാരികൾ എത്തുന്നതനുകരിച്ച് പകൽ സമയങ്ങളിൽ ബോട്ടംഗ് നടക്കും.ഗ്രീന്മാൻഷൻ ലോഡ്ജിന്റെ സമീപത്തെ റോഡുകളിലാണ് സൈക്കിങ് നടത്താൻ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. ലോഡ്ജിന് എതിർവശത്ത് ഓപ്പൺ റെസ്റ്റോറന്റിലാണ് ഭക്ഷണം ലഭിക്കുക.പ്രാഭാത ഭക്ഷണം മുതൽ അത്താഴം വരെ ഇവിടെ നിന്നും ലഭിക്കും.ഉച്ചയൂണിന് എല്ലാ ദിവസവും പായസവും നൽകുന്നുണ്ട്.
അസ്ഥികൾ ക്രമത്തിൽ യോജിപ്പിച്ച് ആനയുടെ അസ്ഥികൂടം തയ്യാറാക്കി സ്ഥാപിച്ചിട്ടുള്ള എലിഫെന്റ് സ്കെൽട്ടൻ മ്യൂസിയം സന്ദർശകരെ വിസ്മയിപ്പിമെന്ന കാര്യത്തിൽ തർക്കമില്ല. വനമേഖലകളിൽ നിന്നും ശേഖരിച്ച അസ്ഥികൾ കൂട്ടിയോജിപ്പിച്ചാണ് അസ്ഥികൂടം തയ്യാറാക്കിയിട്ടുള്ളത്.കാട്ടുപോത്ത് ,മാൻ ഉൾപ്പെടെ നിരവധി മൃഗങ്ങളുടെ അസ്ഥികളും ഇവിടെ കാണാം.
സുഗീത് ചിത്രമായ ഓർഡനിറി ഗവിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് വേഗതകൂട്ടിയിരുന്നു.ഇവിടുത്തെ പ്രകൃതി ദൃശ്യങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഇക്കോടൂറിസം മേഖല പ്ലാസ്റ്റിക് നിരോധിത മേഖലയാക്കിയിട്ടുണ്ട്.പ്രവേശന കവാടത്തിൽ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.റസ്റ്റോറന്റിലേയ്ക്കുള്ള പാതയിൽ തീർത്തിട്ടുള്ള പൂപന്തലും സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതെന്ന് പറയപ്പെടുന്ന ഗോഫർ മരവും ഭൂമുഖത്തുനിന്നും അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ക്യാൻസർ ചികത്സയിക്കുള്ള മരുന്നിന് പ്രയോജനപ്പെടുന്നതും പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമായ പീനാറി എന്ന സസ്യവുവുമുൾപ്പെടെ നൂറികണക്കിന് അപൂർവ്വവും അത്യപൂർവ്വുമായ സസ്യജാലങ്ങളുടെ കലവറയാണ് ഇവിടം.
സിംഹവാലൻ കുരങ്ങകളും മലയണ്ണാനും വരയാടും പുലിയും കരടിയും ആനയുമുൾപ്പെടെ 60-ൽപ്പരം ഇനം മൃഗങ്ങളുടെയും 45-ൽപ്പരം ഇനം ഉരഗങ്ങളുടെയും മലമുഴക്കി വേഴാമ്പൽ, മരംകൊത്തികൾ ഉൾപ്പെടെ 320-ൽപ്പരം പക്ഷികളുടെയും വിഹാരകേന്ദ്രമാണ് ഈ വനമേഖല. പത്തനംതിട്ട ജില്ലയിൽ സമുദ്ര നിരപ്പിൽ നിന്നും 1036 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശത്തുകൊടുംവേനലിലും വൈകുന്നേരങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രിയിലെത്തും.
കൊല്ലം -മധുര ദേശീയ പാതയിൽ വണ്ടിപ്പെരിയാറിൽ നിന്നും 28 കിലോമീറ്ററോളം തെക്ക് മാറിയാണ് ഗവി സ്ഥിതിചെയ്യുന്നത്.ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയവും ഗവിയിലെ ആകർഷകഘടകമാണ്. ഗവി ഡിവിഷവൽ മാനേജർ ജെ ശശികുമാർ ,ഇക്കോ ടൂറിസം മാനേജർ സുജിത് പി കെ ,ഫീൽഡ് ഓഫീസർമാരായ രാജേഷ്, എൻ കെ സുരേഷ്കുമാർ എന്നിവരും വിദഗ്ധരായ ഒരു പറ്റം ഗൈഡുകളും വാച്ചർമാരും മറ്റുമാണ് ഗവിയിലെ പ്രകൃതി സൗഹൃദ ടൂറിസം പദ്ധതിയുടെ അമരക്കാർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്