Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്ലാസിക്ക് സെമിയിൽ നദാലിനെ വീഴത്തി ഫെഡററിന്റെ കുതിപ്പ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കു വിജയിച്ച്; വിരാമമായത് 11 വർഷത്തെ കാത്തിരിപ്പിന്; വിംബിൾഡണിൽ ചരിത്രം കുറിച്ച ഫെഡറർക്ക് കലാശ പോരാട്ടത്തിലെ എതിരാളി ദ്യോക്കോവിച്ച്; നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് ഫൈനൽ പോരാട്ടത്തിനെത്തിയത് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിയെ നിലംപരിശാക്കി

ക്ലാസിക്ക് സെമിയിൽ നദാലിനെ വീഴത്തി ഫെഡററിന്റെ കുതിപ്പ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കു വിജയിച്ച്; വിരാമമായത് 11 വർഷത്തെ കാത്തിരിപ്പിന്; വിംബിൾഡണിൽ ചരിത്രം കുറിച്ച ഫെഡറർക്ക് കലാശ പോരാട്ടത്തിലെ എതിരാളി ദ്യോക്കോവിച്ച്; നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് ഫൈനൽ പോരാട്ടത്തിനെത്തിയത് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിയെ നിലംപരിശാക്കി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒരിക്കൽക്കൂടി റാഫേൽ നദാലിനു മുൻപിൽ അടിയറവ് പറയേണ്ടി വന്നിരുന്നെങ്കിൽ ടെന്നീസ് കോർട്ടിലേക്ക് ഇനിയുണ്ടാവില്ലെന്ന് റോജർ ഫെഡറർ പ്രഖ്യാപിച്ചേക്കുമായിരുന്നോ? ഇനി ആ ചോദ്യം അപ്രസ്‌ക്തമാണ്. കാരണം നദാലിനെ പരാജയപ്പെടുത്തി വിംബിൾഡൺ ഫൈനലിൽ ആ 37-കാരൻ പ്രവേശിച്ചു.സ്‌കോർ: 7-6, 1-6, 6-3, 6-4. നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെമിയിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കു വിജയിച്ച് ഫെഡററിന്റെ ഫൈനൽ പ്രവേശം. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.

എട്ടുതവണ വിംബിൾഡൺ കിരീടം നേടിയ ഫെഡറർ, രണ്ടുതവണ നദാലുമായി ഏറ്റുമുട്ടിയപ്പോൾ 2008-ലെ വിംബിൾഡൺ ഫൈനലിന്റെ ഓർമയായിരുന്നു ടെന്നീസ് പ്രേമികൾക്ക്. ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്നു വിശേഷിപ്പിക്കപ്പെട്ട ആ മത്സരത്തിൽ നദാലിനായിരുന്നു വിജയം.11 വർഷത്തിനുശേഷമാണ് ഇരുവരും വിംബിൾഡണിൽ ഏറ്റുമുട്ടുന്നത് എന്നതും പ്രത്യേകതയാണ്. അന്ന് 22-കാരനായ നദാൽ 26-കാരനായ ഫെഡററെ വീഴ്‌ത്തിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗെയിം കളിച്ചാണ്.എന്നാൽ ഇന്ന് ഫെഡറർ പകരംവീട്ടി. രണ്ടാംസെറ്റൊഴികെ കാര്യമായ പിഴവുകളൊന്നുമില്ലാതെയായിരുന്നു ഫെഡററുടെ വിജയം.

നേരത്തേ നടന്ന സെമിയിൽ ദ്യോക്കോവിച്ച് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.സ്‌കോർ: 6-2, 4-6, 6-3, 6-2. ആറാംതവണയാണ് ദ്യോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്നത്.നാലുതവണ വിംബിൾഡൺ കിരീടം അണിഞ്ഞ ദ്യോക്കോവിച്ചിനെതിരെ 23-ാം സീഡായ അഗട്ടിന് ഒരു സെറ്റ് നേടാൻ കഴിഞ്ഞെങ്കിലും ബാക്കി മൂന്ന് സെറ്റുകളിൽ ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയർത്താൻ പോലും അദ്ദേഹത്തിനായില്ല.

തന്റെ 25-ാം ഗ്രാൻഡ് സ്ലാം ഫൈനലിനാണ് ദ്യോക്കോവിച്ച് യോഗ്യത നേടിയത്. മുൻപ് കളിച്ച 24 ഫൈനലുകളിൽ 15 എണ്ണത്തിലും വിജയിക്കാൻ താരത്തിനായിരുന്നു. വിബിംൾഡൺ ഫൈനലുകളിലാവട്ടെ നാലുതവണ ജയിച്ച അദ്ദേഹം, ഒരുതവണ മാത്രമാണ് പരാജയപ്പെട്ടത്. 2013-ൽ ആൻഡി മുറെയോടു മാത്രമാണു തോറ്റത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP