Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആ റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ വീണേക്കും; പതിക്കുക ജനവാസമേഖലയിലെന്ന് യുഎസ് സർക്കാറിന്റെ മുന്നറിയിപ്പ്; ചങ്കിടിപ്പോടെ ലോകം; വിഷയത്തിൽ പ്രതികരിക്കാതെ ചൈന

ആ റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ വീണേക്കും; പതിക്കുക ജനവാസമേഖലയിലെന്ന് യുഎസ് സർക്കാറിന്റെ മുന്നറിയിപ്പ്; ചങ്കിടിപ്പോടെ ലോകം; വിഷയത്തിൽ പ്രതികരിക്കാതെ ചൈന

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്ങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് നിർമ്മിത റോക്കറ്റ് ശനിയാഴ്ചയോടെ ഭൂമിയിൽ പതിക്കും. 21 ടൺ ഭാരമുള്ള ഈ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങൾ ന്യൂയോർക്ക് ഉൾപ്പെടെയുള്ള ഏതെങ്കിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വീണേക്കുമെന്നാണ് ഇപ്പോൾ
കരുതുന്നത്. എന്നാൽ അതു കൃത്യമായി പതിക്കുന്ന സ്ഥലവും സമയവും എവിടെയാണെന്ന് നിർണയിക്കാൻ ഇതുവരെയും ശാസ്ത്രലോകത്തിനു കഴിഞ്ഞിട്ടില്ല. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് മണിക്കൂറുകൾക്കുള്ളിൽ മാത്രമേ ഇതിന്റെ ഗതി കൃത്യമായി നിർണ്ണയിക്കാൻ കഴിയൂവെന്നാണ് ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നത്.

ലോംഗ് മാർച്ച് 5 ബി എന്നാണ് ഈ ചൈനീസ് റോക്കറ്റിന്റെ പേര്, ശനിയാഴ്ച (മെയ് 8) ഭൂമിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്ന ഇത് ജനവാസമേഖലയിൽ പതിക്കുമെന്ന് യുഎസ് സർക്കാരാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. കാലിഫോർണിയ, ന്യൂയോർക്ക് സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഇതിനോടകം നൽകി കഴിഞ്ഞു. യുഎസ് പ്രതിരോധ വകുപ്പ് വക്താവ് മൈക്ക് ഹോവാർഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പ്രവേശിക്കുന്ന തീയതി വെളിപ്പെടുത്തിയെങ്കിലും നിലവിൽ മറ്റൊന്നും നിർണ്ണയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൊക്കേഷനെക്കുറിച്ചുള്ള ദൈനംദിന അപ്ഡേറ്റുകൾ സ്പേസ് ട്രാക്കിൽ പോസ്റ്റുചെയ്യുന്നുണ്ട്. കൂടാതെ 'ലഭ്യമാകുമ്പോൾ' കൂടുതൽ വിവരങ്ങൾ നൽകുമെന്നു ഹാർവാർഡ് സ്മിത്സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ജ്യോതിശാസ്ത്രജ്ഞനായ ജോനാഥൻ മക്ഡൊവൽ പറഞ്ഞു.

എന്നാൽ നിയന്ത്രണം നഷ്ടപ്പെട്ട തങ്ങളുടെ റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നതിനെക്കുറിച്ച് ചൈനയക്ക് അറിയാമെങ്കിലും അതു സമുദ്രത്തിലേ വീഴുവെന്നാണ് അവരുടെ നിലപാട്. അതിന്റെ പാത ന്യൂയോർക്ക്, മാഡ്രിഡ് എന്നിവയുമായി ഏകദേശം ഒരു അക്ഷാംശത്തിലും തെക്ക് ചിലിയിലും ന്യൂസിലാന്റിലെ വെല്ലിങ്ടണിലും തുടങ്ങി ഈ ശ്രേണിയിൽ എവിടെയും വീഴാവുന്ന സ്ഥിതിയാണുള്ളത്. എങ്കിലും നിലത്തുതട്ടുന്നതിന് മുമ്പ് മിക്ക ഭാഗങ്ങളും അന്തരീക്ഷത്തിൽ കത്തിപോയേക്കാമെന്ന് പ്രതീക്ഷിക്കുന്നു. കത്താത്ത അവശിഷ്ടങ്ങൾ സമുദ്രങ്ങളിലേക്കോ ജനവാസമില്ലാത്ത പ്രദേശങ്ങളിലേക്കോ വീണേക്കാമെന്നാണ് ചൈനയുടെ ഭാഷ്യം. പക്ഷേ ആളുകൾക്കോ സ്വത്തിനോ നാശനഷ്ടമുണ്ടാകാനുള്ള സാധ്യത അവശേഷിക്കുന്നു, 'സ്പേസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് ഭൂമിയിലേക്ക് സാവധാനത്തിൽ നീങ്ങുന്നതായി ബഹിരാകാശ ട്രാക്കറുകൾ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോംഗ് മാർച്ച് 5 ബി ലോഞ്ചിനു ശേഷം കഴിഞ്ഞ വർഷം മെയ് മാസത്തിൽ എക്കാലത്തെയും വലിയ റീ എൻട്രി കണ്ടു. അന്ന്, ലോസ് ഏഞ്ചൽസിനും ന്യൂയോർക്ക് നഗരത്തിനും മുകളിലൂടെ പറന്നശേഷം പശ്ചിമാഫ്രിക്കയുടെ തീരത്ത് മൗറിറ്റാനിയയുടെ പടിഞ്ഞാറൻ തീരത്തുള്ള വെള്ളത്തിലാണ് ഇതിന്റെ അവശിഷ്ടങ്ങൾ വീണത്.

100 അടി നീളവും 16 അടി വീതിയുമുള്ള റോക്കറ്റ് ബോഡി സാറ്റലൈറ്റ് ട്രാക്കറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ '2021-035 ബി' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത് സെക്കൻഡിൽ നാല് മൈലിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഭൂമിയെ ചുറ്റാൻ കഴിയുന്നത്ര വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. ചൈനയുടെ വരാനിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ നിർമ്മാണ ബ്ലോക്കായ ടിയാൻഹെയെ കഴിഞ്ഞയാഴ്ച ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാർച്ച് റോക്കറ്റ് 5 ബി ചൈന വിക്ഷേപിച്ചത്.

ചൈനയിലെ ഏറ്റവും വലിയ കാരിയർ റോക്കറ്റാണ് ലോംഗ് മാർച്ച് 5 ബി. ചൈനയിലെ ഹൈനാനിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വ്യാഴാഴ്ച (ഏപ്രിൽ 29)യാണ് ഇത് വിക്ഷേപിച്ചത്. കഴിഞ്ഞ തവണ ലോംഗ് മാർച്ച് 5 ബി റോക്കറ്റ് വിക്ഷേപിച്ചപ്പോഴും സമാന പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന്, ഈ റോക്കറ്റിന്റെ നിരവധി അവശിഷ്ടങ്ങൾ ആകാശത്തിലൂടെ പറന്ന് ഐവറി കോസ്റ്റിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തി. എന്നാൽ ഇത്തവണ, റോക്കറ്റിന്റെ പ്രധാന ഘട്ടം, പ്രധാനമായും റോക്കറ്റിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കുന്ന ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അനിയന്ത്രിതമായി പ്രവേശിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP