റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്റ്റെൽത്തിന്റെ രൂപം; മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ബോംബുമായി ശത്രുപാളയങ്ങളിലേക്ക് പാഞ്ഞെത്തും; 40 മൈൽ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കും; ലോകത്തിൽ യുദ്ധരംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായ എകെ 47 തോക്കുമായി എത്തിയ കലാഷ്നിക്കോവ് കുഞ്ഞൻ ഡ്രോണുമായി വീണ്ടും ഞെട്ടിക്കുന്നു; അബുദാബിയിലെ പ്രതിരോധ എക്സിബിഷനിൽ എത്തുന്ന ഈ 'ഇത്തിരിക്കുഞ്ഞൻ' ലോക യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കുമോ?
മറുനാടൻ ഡെസ്ക്
അബുദാബി: ഒറ്റനോട്ടത്തിൽ റഡാറുകളെ വെട്ടിച്ച് മുന്നേറുന്ന അമേരിക്കൻ സ്റ്റെൽത്തിന്റെ കുഞ്ഞൻരൂപം. വീതി വെറും നാലടി. ഒറ്റ ചാർജിൽ അരമണിക്കുറിലേറെ പറക്കും. അതും മണിക്കൂറിൽ 80 മൈൽ വേഗത്തിൽ. മൂന്നുകിലോയോളം ഭാരമുള്ള മാരക ബോംബുകൾ വഹിക്കാം.
40 മൈൽ അകലെയുള്ള ലക്ഷ്യങ്ങളിലേക്ക് കൃത്യമായി പറന്നെത്തി ശക്തമായ സ്ഫോടനം നടത്തും... പറഞ്ഞുവരുന്നത് ഒരു ഇത്തിരിക്കുഞ്ഞനെ പറ്റിയാണ്. ലോകത്ത് യുദ്ധങ്ങളെ തന്നെ കഴിഞ്ഞ കുറച്ച് ദശകങ്ങളിൽ മാറ്റിമറിച്ച എകെ 47 എന്ന കലാഷ്നിക്കോവ് തോക്കിന്റെ 'ഇപ്പോൾ പിറന്നുവീഴുന്ന' കുഞ്ഞനുജനെപ്പറ്റി. ഒരു പുതിയ ആളില്ലാ വിമാനത്തെപ്പറ്റി.
അതേ, ഒരുകാലത്ത് ലോകം കീഴടക്കിയ, തീവ്രവാദികൾക്കും വിവിധ രാജ്യങ്ങളിലെ സൈനികർക്കും ഒരുപോലെ ആയുധമായ എകെ-47 എന്ന കലാഷ്നിക്കോവ് റൈഫിളിന്റെ ഉപജ്ഞാതാക്കൾ വീണ്ടുമൊരു കണ്ടുപിടിത്തവുമായി എത്തുന്നു. അതോടെ ഇതും ലോകത്ത് യുദ്ധരംഗങ്ങളിൽ വലിയ തരംഗമാകും എകെ-47 പോലെ എന്ന ചർച്ചകൾ സജീവമായി.
റഷ്യയിലെ കലാഷ് നിക്കോവ് ഉപജ്ഞാതാക്കളാണ് ഈയാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയിൽ നടക്കുന്ന ഡിഫൻസ് എക്സിബിഷനിൽ ഇത്തരമൊരു ആളില്ലാ വിമാനം അഥവാ ഡ്രോൺ അവതരിപ്പിക്കുന്നത്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ പ്രദർശനത്തിൽ കലാഷ്നിക്കോവ് അവതരിപ്പിക്കുന്ന ഡ്രോൺ ഒന്നു കാണാൻ.. അതിന്റെ വിശേഷങ്ങൾ കേൾക്കാൻ.
ലോകത്ത് യുദ്ധമുങ്ങൾ തന്നെ മാറ്റിമറിക്കും ഈ ഡ്രോൺ എന്ന് ഇപ്പോൾതന്നെ വിലയിരുത്തലുകൾ വന്നുകഴിഞ്ഞു. എകെ-47 പോലെ തന്നെ കുറഞ്ഞ വിലയിൽ ഈ ഡ്രോണും ലഭ്യമാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ലോകത്താകമാനം തന്റെ 'ചേട്ടന്' കിട്ടിയതിനേക്കാൾ സ്വീകാര്യത ഈ 'കുഞ്ഞനുജനും' കിട്ടുമെന്ന് പ്രതിരോധ വിദഗ്ദ്ധർ തന്നെ വിലയിരുത്തുന്നു.
ലോകം കീഴടക്കിയ എകെ-47 അഥവാ കലാഷ്നിക്കോവ്
കുറഞ്ഞ വില, കൃത്യതയ്യാർന്ന ഉപയോഗക്ഷമത, ആർക്കും അനായാസം ഉപയോഗിക്കാവുന്ന സാങ്കേതികത. ഇതെല്ലാമായിരുന്നു കലാഷ് നിക്കോവ് എന്ന റഷ്യക്കാരന്റെ കണ്ടുപിടിത്തമായ എകെ-47. രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ടിയാണ് ഉണ്ടാക്കിയതെങ്കിലും അത് പിന്നീട് ലോകത്താകമാനം സൈന്യവും അതിലേക്കാൾ ഉപരി വിവിധ ഭീകരസംഘടനകളും വ്യാപകമായി ഉപയോഗിച്ചു എന്നത് ചരിത്രം. ഇന്നും മറ്റേതൊരു തോക്കിനേക്കാളും എല്ലാവിഭാഗത്തിനും പ്രിയങ്കരമാണ് എകെ-47 എന്നറിയുമ്പോഴാണ് ലോകത്ത് എത്രത്തോളം യുദ്ധരംഗത്തെ മാറ്റിമറിച്ച ആയുധമായിരുന്നു അതെന്ന് മനസ്സിലാവുക.
യഥാർത്ഥത്തിൽ അതൊരു വിപ്ളവം തന്നെയായിരുന്നു. പല യുദ്ധങ്ങളിലും വിജയത്തിൽ നിർണായക ഘടകമായി മാറി എകെ-47ന്റെ സാന്നിധ്യം. അത് കൈവശമുള്ളവർ ജയിച്ചുകയറുകയും എതിരാളികൾ നിശബ്ദം മരിച്ചുവീഴുകയും ചെയ്തു. ഇപ്പോൾ അതിലും മികച്ച തോക്കുകൾ എത്തിയെങ്കിലും ഇന്നും അത് പലർക്കും പ്രിയങ്കരമാണെന്നത് മറ്റൊരു സത്യം. '
ഏറ്റവും ഒടുവിൽ തങ്ങളുടെ ആയുധങ്ങൾ ശത്രുക്കളുടെ കൈവശം കിട്ടിയാൽ അത് അവർ നിർമ്മിച്ചേക്കുമെന്ന ആശങ്കയിൽ ലോകപൊലീസ് ആയ അമേരിക്ക തന്നെ അഫ്ഗാൻ യുദ്ധകാലത്ത് തങ്ങൾക്കൊപ്പം ചേർന്ന അഫ്ഗാൻ സേനയ്ക്കും മറ്റും എകെ-47 ആണ് വാങ്ങി നൽകിയതെന്നുകൂടി അറിയുമ്പോൾ ഇപ്പോഴും യുദ്ധരംഗത്ത് അവിഭാജ്യ ഘടകമാണ് ഈ തോക്കെന്ന് മനസ്സിലാകും.
ഇത്തരത്തിൽ ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും എല്ലാം യുദ്ധചരിത്രങ്ങൾ മാറ്റിയെഴുതി കലാഷ്നിക്കോവ് അഥവാ എകെ-47. പെന്റഗൺ സെക്കൻഡ് ഹാൻഡ് എകെ-47 വാങ്ങിയാണ് സിറിയയിലും അഫ്ഗാനിലും തങ്ങളുടെ സഖ്യകക്ഷികൾക്ക് നൽകിയത്. ശ്രീലങ്കൻ യുദ്ധത്തിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടു എകെ-47. ഇന്ന് ഇന്ത്യയിലെ നക്സലുകൾ വരെ ഉപയോഗിക്കുന്നു ഈ ആയുധം. സമാനമായ രീതിയിൽ കഴിവുള്ള മറ്റേതൊരു തോക്കിനേക്കാളും വലിയ വിലക്കുറവ് തന്നെയാണ് എകെ-47 സേനകൾക്കും ഭീകരവാദികൾക്കും ഒരുപോലെ പ്രിയങ്കരമാകാൻ കാരണം.
കെയുബി-യുഎവി - ചരിത്രമെഴുതാൻ പുതിയ കലാഷ്നിക്കോവ് ഡ്രോൺ
കെയുബി-യുഎവി എന്നാണ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഡ്രോണിന് കലാഷ്നിക്കോവ് പേരിട്ടിരിക്കുന്നത്. പ്രവർത്തിപ്പിക്കാൻ വളരെയെളുപ്പം. വിലക്കുറവ്, വളരെ കൃത്യതയ്യാർന്ന നീക്കം - ഇതെല്ലാം തന്നെയാണ് മുഖ്യ ആകർഷണങ്ങൾ. യുദ്ധമുഖത്തെ ഏറ്റവും നൂതനമായ കണ്ടുപിടിത്തം എ്ന നിലയിലാണ് ഇത് ഡിഫൻസ് ഷോയിൽ അവതരിപ്പിക്കപ്പെടുന്നതെന്ന റഷ്യയുടെ റോസ്്റ്റെക് ആംസ് ചെയർമാൻ സെർഗെ ഷെമ്സോവ് പറയുന്നു. റോസ്റ്റെക് ആംസിന്റെ കൂടെ ചേർന്നാണ് കലാഷ്നിക്കോവ് ഈ പുതിയ ആയുധം യുദ്ധരംഗത്ത് അവതരിപ്പിക്കുന്നത്.
ഒരു കുഞ്ഞൻ ടേബിളിന്റെ വലുപ്പം മാത്രമേയുള്ള കെയുബിക്ക്. മുപ്പത് മിനിറ്റ് നേരം പറക്കാം. അതും 80 മൈൽ വേഗത്തിൽ. ചുരുക്കിപ്പറഞ്ഞാൽ 40-50 മൈൽ അകലെയുള്ള ലക്ഷ്യം കൃത്യമായി തകർക്കാൻ ഇവന് കഴിയും. മൂന്നുകിലോയോളം ആയുധം വഹിക്കാനാകുമെന്നതിനാൽ ഇനിയുള്ള കാലം യുദ്ധങ്ങളിൽ നിർണായകമാകും ഈ ഡ്രോൺ. ഒരു ചെറിയ ക്രൂയിസ് മിസൈലിനേക്കാൾ ഫലപ്രദമായിരിക്കും ഈ ഡ്രോൺ. ചെറു ദൂരത്തിലെ ലക്ഷ്യങ്ങളാണെങ്കിൽ ബോംബ് വർഷിച്ച് തിരിച്ചെത്താനും കഴിയുമെന്നതിനാൽ പുനരുപയോഗ സാധ്യതയും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
ഏതായാലും ഇത്തരമൊരു കുഞ്ഞൻ ബോംബർ വരുന്നതിനെ അമേരിക്ക ഉൾപ്പെടെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്. അവരുടെ കൈവശമുള്ള ചെറു സ്മാർട്ട് ബോംബുകളേക്കാൾ ഒരുപക്ഷേ വളരെ ഫലവത്താകും ഈ പുതിയ ഡ്രോൺ ബോംബെന്നാണ് പ്രതിരോധ വിദഗ്ധരും വിലയിരുത്തുന്നത്. എകെ 47 പോലെ പൊടുന്നനെ സാർവത്രികമാകുകയും ലോകം മുഴുവൻ വ്യാപിക്കുകയും ചെയ്താൽ ഈ ഡ്രോൺ ഭരണകൂടങ്ങൾക്കും വലിയ തലവേദനയാകുമെന്ന് ഉറപ്പാണ്.
ഒരുതരം ചാവേറിന്റെ ഫലംചെയ്യുന്ന ഡ്രോണാണിത്. ഇത്തരം ഡ്രോണുകൾ പുത്തരിയല്ലെങ്കിലും കലാഷ്നിക്കോവ് ഇതിൽ ഒളിപ്പിച്ചിരിക്കുന്ന പ്രത്യേകതകൾ എന്തെല്ലാം ആയിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഡാറുകളെ ഉൾപ്പെടെ കബളിപ്പിക്കും വിധം ശക്തമാണ് ഈ ആയുധമെന്ന ഊഹങ്ങളും ഇതിനകം പുറത്തുവന്നുകഴിഞ്ഞു.
Stories you may Like
- പഞ്ചാബ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് ബിഎസ്എഫ്
- പുടിനെ വധിക്കാൻ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച് യുക്രെയിൻ
- പുടിന് നേരേ യുക്രെയിന്റെ വധശ്രമം
- പൊലീസ് സേനയിൽ നിർമ്മിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി
- നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് ആക്ഷേപം; എറിക് നീതി തേടി കോടതിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍