രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞാൽ നമ്മുടെ അടുക്കളകൾ എങ്ങനെ ആയിരിക്കും? ഓക്സിജൻ ലഭിക്കാതെ ഭൂമുഖത്ത് നിന്നും ജീവൻ മുഴുവൻ തുടച്ചു നീക്കപ്പെടുന്ന കാലം വരും; രണ്ടു അന്വേഷണ റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ
മറുനാടൻ ഡെസ്ക്
ഭാവിയേ കുറിച്ച് മനുഷ്യൻ എന്നും ആശങ്കപ്പെടുന്നുണ്ട്. ഇത്തരം ആശങ്കകളാണ് പ്രവചനങ്ങളിലേക്കും ജോതിഷത്തിലേക്കും എല്ലാം മനുഷ്യരെ ആകൃഷ്ടരാക്കുന്നത്. ഇന്നത്തെ ലോകത്തിൽ മാത്രം ജീവിക്കുക എന്ന തത്വശാസ്ത്ര വാചകങ്ങൾ തട്ടിവിടുമ്പോഴും അവനെ അലട്ടുന്നത് ഭാവിയെ കുറിച്ചുള്ള ചിന്തകളാണ്. എക്കാലവും അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന ഒന്നാണ് മനുഷ്യ ജീവിതം. അതുകൊണ്ട് തന്നെ ഭാവിയെക്കുറിച്ച് അവൻ വ്യാകുലനുമാണ്. അതീന്ദ്രിയ ശക്തികളേയും ജ്യോതിഷം പോലുള്ളവയേയും ഒക്കെ മനുഷ്യർ ഭാവിയെക്കുറിച്ചറിയുവാൻ ആശ്രയിക്കുന്നതുപോലെ, പല ശാസ്ത്രജ്ഞരും പലപ്പോഴായി ശാസ്ത്രീയ വിശകലനങ്ങളിലൂടെ ഭാവിയെക്കുറിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. അത്തരത്തിലുള്ള രണ്ട് പഠന റിപ്പോർട്ടുകളാണ് ഇവിടെ
മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറത്തെ ഒരു അടുക്കള
ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടും. നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇതുവരെ നാം സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാക്കിയ സാഹചര്യത്തിൽ, ഒരു വീട്ടിലെ ഏറ്റവും പ്രധാന ഇടമായ അടുക്കളുടെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കുകയാണ് ഈ രംഗത്തെ വിദഗ്ദർ. വൈദ്യൂതി ഉദ്പാദിപ്പിക്കുന്ന ചവറ്റുകൊട്ടകൾ മുതൽ കൈയടിച്ചാൽ തുറക്കുന്ന ഷെൽഫുകൾ വര ആധുനിക അടുക്കളയുടെ ചിത്രം വരച്ചുകാട്ടുകയാണവർ.
പ്രശസ്ത ജർമ്മൻ അടുക്കള ഉപകരണനിർമ്മാതാക്കളായ കച്ചൻഹൗസ് ആണ്20 വർഷങ്ങൾക്കപ്പുറം ഇന്നത്തെ അടുക്കളയിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഉപകരണങ്ങൾ സഹിതമുള്ള ഒരു അടുക്കളയുടെ രേഖാ ചിത്രം പുറത്തുവിട്ടത്. ലോക്ക്ഡൗൺ കാലത്ത് പതിവിലേറെ സമയം വീടുകളിൽ ചെലവഴിക്കേണ്ടി വന്നതിനാൽ അഞ്ചിൽ ഒരു ബ്രിട്ടീഷുകാരൻ തന്റെ അടുക്കള നവീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന സർവ്വേഫലം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് കച്ചൻഹൗസ് ഈ രേഖാ ചിത്രവുമായി എത്തിയത്.
ഒരു അടുക്കള നവീകരിക്കുമ്പോൾ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും നൽകിയത് ജോലികൾ കൂടുതൽ എളുപ്പമാക്കുക എന്ന ഉത്തരമായിരുന്നു. ഇന്നത്തെ സാങ്കേതിക വിദ്യയിലെ പുരോഗതിയുടെ അടിസ്ഥാനത്തിൽ, പരസ്പരം ആശയവിനിമയം നടത്താവുന്ന സ്മാർട്ട് ഉപകരണങ്ങളുടെ ആവിർഭാവം സമീപകാലത്തു തന്നെ സാധ്യമാവും എന്നാണ് കച്ചൻഹൗസ് ഫ്രാഞ്ചൈസി ഉടമയായ ക്രിസ് സ്മിത്ത് പറയുന്നത്. ഇത് മനുഷ്യൻ അടുക്കളയിൽ ചെലവിടുന്ന സമയം കാര്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു.
കച്ചൻഹൗസിന്റെ രൂപരേഖ അടുക്കളയിൽ ആർക്കും ജോലി എളുപ്പമാക്കുന്നതും പ്രകാശപൂരിതമായതുമാണ്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ അടങ്ങിയ ഒരു ദ്വീപ് എന്ന് ഈ അടുക്കളയെ വിശേഷിപ്പിക്കാം. അവയിൽ ചിലത് ഇനി പറയുന്നവയാണ്.
ഏയർ പ്യുരിഫയർ: ഇത് ആധുനിക സെനസറുകൾ ഉപയോഗിച്ച് അടുക്കളയിലെ വായുവിന്റെ ഗുണമേന്മ പരിശോധിക്കുകയും ആവശ്യമെങ്കിൽ അതിനെ ശുദ്ധീകരിക്കുകയും ചെയ്യും.
ഹോം ഹബ് യൂണിറ്റ്: ഇതായിരിക്കും ആധുനിക അടുക്കളയുടെ ഹൃദയഭാഗം. അടുക്കളയിലെ മുഴുവൻ ഉപകരണങ്ങളേയും സിസ്റ്റങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഇതിലൂടെയാണ്. ഇത് ഉപയോഗിച്ച്, അടുക്കളയിലെ ഉപകരണങ്ങളെ മാത്രമല്ല, വീട്ടിലെ എല്ലാ മുറികളിലുമുള്ള ഉപകരണങ്ങളേയും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. ഇന്റർനെറ്റ് ആക്സസ്, ഫോൺ അപ്ഡേറ്റ്സ് എന്നിവയും ലഭ്യമാക്കും.
വോയ്സ് കൺട്രോൾഡ് മൂഡ് ലൈറ്റിങ്: ഇത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള എൽ ഇ ഡി ലൈറ്റിങ് സംവിധാനമാണ്. സമയം, മറ്റ് പല സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് ഏതൊരു മുറിയിലേയും പ്രകാശ തീവ്രതയിൽ മാറ്റം വരുത്താൻ ഇതിനാകും.
വെർച്വൽ കിച്ചൻ അസിസ്റ്റന്റ്: അടുക്കളയിലെ ഉപകരണങ്ങളെയൊക്കെ കൂടുതൽ ഉയർന്ന തലത്തിൽ ഏകോപിപ്പിക്കുവാൻ ഇതിനാകും. സ്മാർട്ട് സ്പീക്കറുകളുമായി ഏകോപിപ്പിക്കപ്പെടുമ്പോൾ ആവശ്യമായ നിർദ്ദേശങ്ങളും മറ്റും നൽകാനും ഇതിനാവും.
ഫുഡ് വേയ്സ്റ്റ് പവേർഡ് ജനറേറ്റർ: വീടുകളിൽ അധികം വരുന്ന ഭക്ഷണവും അതുപോലെ പാചകത്തിന്റെ ഭാഗമായി വരുന്ന അവശിഷ്ടങ്ങളും മറ്റ് അടുക്കള മാലിന്യങ്ങളും ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ വൈദ്യൂതി ഇത് ഉദ്പാദിപ്പിക്കും.
സ്മാർട്ട് ഫ്രിഡ്ജ്: ഇത് ഇപ്പോൾ തന്നെ സാധാരണമാകാൻ തുടങ്ങിയിട്ടുണ്ട്. അകത്തു വച്ചിരിക്കുന്ന സാധനങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്ക് ആവശ്യമായ താപനില സ്വയം ക്രമീകരിക്കാൻ കഴിവുള്ളവയാണ് ഈ ഫ്രിഡ്ജുകൾ. മാത്രമല്ല, ഒരു ബാർകോഡ് സിസ്റ്റത്തിന്റെ സഹായത്തോടെ എ വസ്തുക്കൾ കാലപ്പഴക്കം വരുന്ന തീയതി തുടങ്ങിയ വിശദാംശങ്ങളും ഇതിന് അറിയിക്കാൻ കഴിയും.
ഇതിനു പുറമേ സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, ഡിഷ് വാഷുകൾ സൗരോർജ്ജം ഉപയോഗിച്ചുള്ള പ്രകാശ സംവിധാനം തുടങ്ങിയവയും ആധുനിക അടുക്കളയുടെ ഭാഗമായിരിക്കും. മാത്രമല്ല, കാലാവസ്ഥ, വെളിയിലെ വെളിച്ചത്തിന്റെ സാന്ദ്രത, തുടങ്ങിയവയ്ക്കൊപ്പം അടുക്കള കൂടുതൽ സുഖപ്രദമാക്കാനുള്ള വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഓട്ടോ ആക്ടീവ് ബ്ലൈൻഡുകളും ഈ അടുക്കളയുടെ ഭാഗമാണ്.
ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ അവസാനിക്കാൻ ഇനി ഒരു ബില്ല്യൺ വർഷങ്ങൾ
ഒരു ഭാഗത്ത് സാങ്കേതിക വിദ്യയിലെ വളർച്ച മനുഷ്യ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുമെന്ന് ആലോചിക്കുമ്പോൾ തന്നെ എന്നും മുന്നിൽ ഭീതിയുണർത്തുന്ന ജീവിതാവസാനവും മനുഷ്യന്റെ ഉള്ളിൽ ഒരു ചിന്തയായി അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഭൂമിയിലെ ജീവന്റെ തുടിപ്പിനെ കുറിച്ച് ശാസ്ത്രജ്ഞന്മാർ തുടർച്ചയായ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു പഠന ത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓക്സിജന്റെ അളവിൽ കാര്യമായ കുറവുണ്ടാകുന്നതിനാൽ ഒരു ബില്ല്യൺ വർഷങ്ങൾക്ക് ശേഷം ഭൂമിയിലെ ഭൂരിഭാഗം ജീവികളും മരണമടയും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.
ജീവശാസ്ത്രപരവും കാലാവസ്ഥാപരവും അതുമോലെ ഭൂവിജ്ഞാന ശാസ്ത്രപരവുമായി ഭൂമിയുടെ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ജപ്പാനിലേയും അമേരിക്കയിലേയും ശാസ്ത്രജ്ഞന്മാർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സൂര്യനിലെ താപനിലയും തിളക്കവും വർദ്ധിക്കുന്നതിനനുസരിച്ച് ഭൗമോപരിതലത്തിലെ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവും പ്രകാശസംശ്ലേഷണത്തിൽ വരുന്ന കുറവും നിമിത്തമാണ് ഓക്സിജന്റെ അളവിൽ ഇടിവ് സംഭവിക്കുക.
ഒരു ബില്ല്യൺ വർഷങ്ങൾക്ക് ശേഷം ഓക്സിജനൊഴിഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജനവാസയോഗ്യമല്ലാത്ത മീതെയ് സമ്പുഷ്ടമായ അന്തരീക്ഷമായി മാറുമെന്നും ഇവർ പറയുന്നു. അതായത് ജീവന്റെ നാമ്പുകൾ പൊട്ടിമുളയ്ക്കുന്നതിനു മുൻപുള്ള അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകും. ഇതിനു ശേഷമായിരിക്കും ഇർപ്പമായ ഹരിതഗൃഹ അവസ്ഥയുണ്ടാകുന്നത്. ഇത്തരം അവസ്ഥയിൽ അന്തരീക്ഷത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാൻ ആരംഭിക്കും.
2.4 ബില്ല്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ അന്തരീക്ഷത്തിൽ മീതെയ്ൻ, അമോണിയ, നീരാവി, ഉത്കൃഷ്ടവാതകമായ നിയോൺ എന്നിവയായിരുന്നു സമൃദ്ധമായി ഉണ്ടായിരുന്നത്. സ്വതന്ത്ര ഓക്സിജൻ ഉണ്ടായിരുന്നില്ല. പിന്നീടാണ് മഹാ ഓക്സീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രക്രിയ ആരംഭിക്കുന്നത്. കടലിൽ ജീവിച്ചിരുന്ന സൈനോ ബാക്ടീരിയകൾ പ്രകാശസംശ്ലേഷണം വഴി ഓക്സിജൻ വലിയതോതിൽ ഉദ്പാദിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അന്തരീക്ഷത്തിൽ സ്വതന്ത്ര ഓക്സിജന്റെ സാന്നിദ്ധ്യമുണ്ടായത്.
പിന്നീട് ഏകകോശജീവികളും അതിനുശേഷം ബഹുകോശ ജീവികളുമൊക്കെ ഇവിടെയുണ്ടായി. എന്നാൽ ഇതുവരെ ഉണ്ടായ പരിണാമത്തിന്റെ എതിർദിശയിലേക്കാണ് ഇപ്പോൾ ഭൂമി സഞ്ചരിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്