സൈനിക ആവശ്യങ്ങൾക്ക് മാത്രമായി ഒരു ഫോൺ; സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ അമേരിക്കൻ പട്ടാളത്തിനായി; പൊതുജനത്തിന് അപ്രാപ്യമായ ഫോണിന്റെ വിശേഷങ്ങൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
അമേരിക്കൻ സൈന്യത്തിന്റെ പ്രത്യേക നീക്കങ്ങൾക്ക് സഹായകരമാകുന്ന ഫോൺ നിർമ്മിച്ച് നൽകി സാംസങ്. സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ എന്ന ഫോൺ പൊതുജനങ്ങൾക്ക് വാങ്ങാനാകില്ല. അമേരിക്കയുടെ ഫെഡറൽ ഗവൺമെന്റ്, പ്രതിരോധ വകുപ്പ് എന്നിവിടങ്ങളിലുള്ളവർക്കു മാത്രമാണ് ഇത് പ്രാപ്തമാകുക. സാംസങ് ഇലക്ട്രോണിക്സ് അമേരിക്ക അവതരിപ്പിച്ച സാംസങ് ഗാലക്സി എസ് 20 ടാക്റ്റിക്കൽ പതിപ്പ് (ടിഇ) തന്ത്രപരമായ റേഡിയോകൾ, ഡ്രോൺ ഫീഡുകൾ, ലേസർ റേഞ്ച് ഫൈൻഡറുകൾ, ബാഹ്യ ജിപിഎസ് എന്നിവ പിന്തുണയ്ക്കുന്നു.
ദൗത്യ പൂർത്തീകരണ ഫോൺ എന്നാണ് സാംസങ് തങ്ങളുടെ ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷനെ വിളിക്കുന്നത്. ഇത് പൊതുവിപണിയിൽ ലഭ്യമായ എസ്20 തന്നെയാണ് അതിന് അധിക സുരക്ഷാ ഫീച്ചറുകൾ നൽയിട്ടുണ്ട് എന്നേയുള്ളുവെന്നും പറയുന്നു. ഒരു സൈനിക ദൗത്യം പ്ലാൻ ചെയ്യാനും, പരിശീലിക്കാനും, സൈനിക നടപടികൾക്കും, ദൈനംദിന ഉപയോഗത്തിനും ഒരേ പോലെ ഉപകരിക്കുന്നതാണ് തങ്ങളുടെ ഫോൺ എന്നാണ് സാംസങ് പറയുന്നത്. ഇത്രയും കാലം ഒരേ തരത്തിലുള്ള ഫോണുകളാണ് മിക്കവരും ഉപയോഗിച്ചുവന്നത്. ഇനി ഈ രീതിക്ക് വ്യാപകമായി മാറ്റം വന്നേക്കുമെന്ന സൂചനയാണിത്. ടാക്ടിക്കൽ റേഡിയോകൾ, ഡ്രോൺ ഫീഡുകൾ, ലേസർ റെയ്ഞ്ച് ഫൈൻഡർ, ഒരു ദൗദ്യത്തിന്റെ മൊത്തം കാര്യങ്ങൾ വീക്ഷിക്കാൻ സാധിക്കുന്ന എക്സ്റ്റേണൽ ജിപിഎസ്, നൈറ്റ് വിഷൻ മോഡ്, പ്രച്ഛന്ന മോഡ്, നാസയോട് ക്ലാസിഫൈഡ് സംവാദിക്കൽ നടത്താനുള്ള ശേഷി തുടങ്ങിയവയൊക്കെ ഉൾക്കൊള്ളിച്ചാണ് ഫോൺ നിർമ്മിച്ചു നൽകിയിരിക്കുന്നത്.
പുതിയ ഫോൺ ബോക്സിൽ നിന്നു പുറത്തെടുത്ത് ഓൺ ചെയ്യുമ്പോൾത്തന്നെ മറ്റു കസ്റ്റമൈസേഷനുകളൊന്നും ഇല്ലാതെ തന്നെ ടാക്ടിക്കൽ റേഡിയോകളോടും, സൈനിക ദൗത്യ സിസ്റ്റങ്ങളോടും കണക്ടു ചെയ്യുമെന്നു കമ്പനി പറയുന്നു. ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് കമ്പനി നൽകുന്ന ഉത്തരം തങ്ങൾ മൾട്ടി എതർനെറ്റ് ശേഷി നൽകിയിരിക്കുന്നതിനാലാണ് എന്നാണ്. സ്വകാര്യ സിം, 5ജി, വൈ-ഫൈ 6, സിബിആർഎസ് തുടങ്ങിയ ഫീച്ചറുകളുണ്ട് എന്നാണ് കമ്പനി പറയുന്നത്
നൈറ്റ് വിഷൻ മോഡ് ഉപയോഗിക്കുമ്പോൾ, ഉപയോക്താവ് നൈറ്റ് വിഷൻ ഗ്ലാസ് അണിഞ്ഞിട്ടുണ്ടെങ്കിൽ ഡിസ്പ്ലെ അതിനനുസരിച്ച് ക്രമീകരിക്കാം. പ്രച്ഛന്ന മോദിൽ (stealth mode) ഫോണിന്റെ എൽടിഇ വേണ്ടെന്നു വയ്ക്കാം. ഫോണിന്റെ എല്ലാ ആർഎഫ് ബ്രോഡ്കാസ്റ്റിങും നിർത്തിവച്ച്, ഓഫ്-ഗ്രിഡ് കമ്മ്യൂണിക്കേഷനിലേക്കു പോകാം. മറ്റൊരു ഫീച്ചർ ഓട്ടോ-ടച്ച് സെൻസിറ്റിവിറ്റിയാണ്. ഗ്ലൗ ഇട്ട കൈ വച്ചും അത് പ്രവർത്തിപ്പിക്കാനാകും. പ്രോ ഗ്രെയ്ഡ് 64 എംപി ക്യാമറ ഉപയോഗിച്ച് റെസലൂഷൻ കൂടിയ ചിത്രങ്ങൾ എടുത്തയയ്ക്കാൻ സാധിക്കും. 8 കെ വിഡിയോ റെക്കോഡിങും ഉണ്ട്. ടാക്ടിക്കൽ റേഡിയോകളോടും ദൗത്യ സിസ്റ്റങ്ങളോടും എളുപ്പത്തിൽ കണക്ടു ചെയ്യാവുന്ന ഒന്നാണിത്.
സോഫ്റ്റ്വെയറിനുമുണ്ട് പ്രത്യേകത: സാംസങ് നോക്സ് (Knox) എന്ന സൈനിക ഗ്രെയ്ഡ് ഉള്ള മൊബൈൽ സുരക്ഷാ പ്ലാറ്റ്ഫോം ആണ് സുരക്ഷയൊരുക്കുന്നത്. ഇത് ഹാർഡ്വെയറിന് പല ലെയറുകളുള്ള സോഫ്റ്റ്വെയർ സുരക്ഷ ഒരുക്കുന്നു. ഡ്യൂവൽഡാർ (DualDAR) ആർക്കിടെക്ചർ സാംസങ് ഗ്യാലക്സി എസ്20 ടാക്ടിക്കൽ എഡിഷൻ സുരക്ഷയുടെ മറ്റൊരു ലെയർ കൂടെ നൽകുന്നു. രണ്ട് അധിക എൻക്രിപ്ഷനുകളാണ് ഇതിലൂടെ ലഭിക്കുന്നത്. ഫോൺ ഓഫ് ആയിക്കിടക്കുമ്പോഴും, ഓതന്റിക്കേറ്റു ചെയ്യാത്ത സമയത്തും പോലും ഇത് പ്രവർത്തന സജ്ജമായിരിക്കും.
എന്നാൽ, ഇത് അത്ര വലിയ ഫോണൊന്നുമല്ലെന്നു പറയുന്നവരും ഉണ്ട്. സ്റ്റെൽത്ത് മോദിൽ എൽടിഇ, ആർഎഫ് ബ്രോഡ്കാസ്റ്റിങ് തുടങ്ങിയവയൊക്കെ ഒഴിവാക്കി ഓഫ്ഗ്രിഡ് സംവാദിക്കൽ മോദിലേക്കു പോകാമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, ഇത് 'ഒരു വെറും സാധാരണ മനുഷ്യന്' എയർപ്ലെയ്ൻ മോദിൽ സാധ്യമല്ലാത്ത കാര്യമാണോ എന്നാണ് വിമർശകർ ചോദിക്കുന്നത്. സാംസങിന്റെ 'നാസാ നിലവാരത്തിലുള്ള' ഡ്യൂവൽഡാർ ഫീച്ചർ ആൻഡ്രോയിഡിൽ സ്വാഭാവികമായി ഉള്ള ഫയൽ ബെയ്സ്ഡ് എൻക്രിപ്ഷൻ തന്നെയാണെന്ന് ഉള്ളതെന്ന് സാംസങിന്റെ വിവരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണെന്നും വിമർശകർ പറയുന്നു.
കൂടാതെ ഡ്യൂവൽഡാർ ഗ്യാലക്സി എസ്10 മുതലുള്ള ഫ്ളാഗ്ഷിപ് ഫോണുകളിൽ നൽകിവരുന്നതുമാണ്. ഡ്യൂവൽഡാർ ഫീച്ചർ തങ്ങൾ 'അവതരിപ്പിക്കുന്നു' എന്നും മറ്റുമാണ് സാംസങ് പരസ്യത്തിലൂടെ അവകാശപ്പെടുന്നതെന്നും, വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ആകപ്പാടെ വ്യത്യാസമുള്ളത് ഫോൺ ബൂട്ടു ചെയ്തു വരുമ്പോൾ 'ടാക്ടിക്കൽ എഡിഷൻ' എന്ന് എഴുതിക്കാണിക്കും. അതാണ് ആകെയുള്ള വ്യത്യാസമെന്നാണ് അവർ പറയുന്നത്. ഫോണിനെ പൊതിഞ്ഞു നിൽക്കുന്ന സുരക്ഷാ കെയ്സ് ജഗർനട്ട് കെയ്സ് പോലെ തോന്നിക്കുന്നു. അതിനാണെങ്കിൽ 290 ഡോളർ വില വരും. അത് പട്ടാളക്കാരും പൊലിസുമൊക്കെ ഇപ്പോൾത്തന്നെ ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ, പുതിയ കെയ്സിന് ഐപി 67 വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. ഫോണിനാകട്ടെ ഐപി68 ഉം.
സൈനികതന്ത്രപരമായ എഡിഷൻ എന്നൊക്കെ പറയുന്നത് യാതൊരു അർഥവുമില്ലാത്ത വിശേഷണമാണെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ, അമേരിക്കൻ സൈന്യം പലതരത്തിലുമുള്ള ആൻഡ്രോയിഡ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടത്രെ. എറ്റിഎകെ ( ആൻഡ്രോയിഡ് ടാക്ടിക്കൽ അസൾട്ട് കിറ്റ്), എപിഎഎസ്എസ് (ആൻഡ്രോയിഡ് പ്രിസിഷൻ അസൾട്ട് സ്ട്രൈക് സ്യൂട്ട് ), കിൽസ്വിച്ച് (KILSWITCH--Kinetic Integrated Low-Cost Software Integrated Tactical Combat Handheld) തുടങ്ങിയവയാണ് അവ. ഇവയെല്ലാം ചില ലക്ഷ്യങ്ങൾക്കു വേണ്ടി പരുവപ്പെടുത്തിയവയാണ് - ആശയവിനിമയം, മാപ്പിങ്, ടാർഗറ്റിങ് തുടങ്ങിയവ. കട്ടിയുള്ള കെയ്സിൽ അടക്കം ചെയ്ത ഗ്യാലക്സി എസ്20 ഇതെല്ലാം ഒരുമിപ്പിക്കുന്ന കാര്യത്തിൽ വിജയിക്കുന്നുണ്ടാകാം. എന്നാൽ, അത് വിപ്ലവകരമായ മാറ്റമുള്ള ഫോണൊന്നുമല്ല എന്നാണ് വിമർശകർ പറയുന്നത്. പക്ഷേ, ഇതൊക്കെ തുടക്കം മാത്രമാകാം. ഇനി പൊതുജനത്തിനുള്ള ഫോണുകൾ ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കണമെന്നില്ല. അതായിരിക്കാം വരുന്ന മാറ്റം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍