Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വട്ടിയൂർക്കാവ് ആർക്കൊപ്പം? യുഡിഎഫിനുവേണ്ടി സീറ്റ് നിലനിർത്താൻ ഡോ മോഹൻ കുമാറിന് ആവുമോ അതോ 'മേയർ ബ്രോ' ഇടതിനുവേണ്ടി അട്ടിമറിക്കുമോ; കഴിഞ്ഞ തവണ രണ്ടാമതെത്തിയ എൻഡിഎയുടെ സാധ്യതകൾ ഇത്തവണ എങ്ങനെ; കുമ്മനത്തെ മാറ്റിയത് എൻഡിഎയുടെ സാധ്യതകളെ ബാധിച്ചിട്ടുണ്ടോ; സാമുദായിക ഘടകങ്ങൾ ആർക്ക് ഗുണം ചെയ്യും; യുവാക്കളും സ്ത്രീകളും എങ്ങനെയാണ് ചിന്തിക്കുന്നത്; വികസനം വോട്ടാകുമോ; മറുനാടൻ അഭിപ്രായ സർവേ ഫലം നാളെ രാവിലെ 11 മണിക്ക്

വട്ടിയൂർക്കാവ് ആർക്കൊപ്പം? യുഡിഎഫിനുവേണ്ടി സീറ്റ് നിലനിർത്താൻ ഡോ മോഹൻ കുമാറിന് ആവുമോ അതോ 'മേയർ ബ്രോ' ഇടതിനുവേണ്ടി അട്ടിമറിക്കുമോ; കഴിഞ്ഞ തവണ രണ്ടാമതെത്തിയ എൻഡിഎയുടെ സാധ്യതകൾ ഇത്തവണ എങ്ങനെ; കുമ്മനത്തെ മാറ്റിയത് എൻഡിഎയുടെ സാധ്യതകളെ ബാധിച്ചിട്ടുണ്ടോ; സാമുദായിക ഘടകങ്ങൾ ആർക്ക് ഗുണം ചെയ്യും; യുവാക്കളും സ്ത്രീകളും എങ്ങനെയാണ് ചിന്തിക്കുന്നത്; വികസനം വോട്ടാകുമോ; മറുനാടൻ അഭിപ്രായ സർവേ ഫലം നാളെ രാവിലെ 11 മണിക്ക്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിന്റെ സെമി ഫൈനൽ എന്നറിയിപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ, പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പരി കൊള്ളുകയാണ്. ഈ പോരാട്ടച്ചൂട് ഏറ്റെടുത്ത് ജനഹിതം അറിയാനുള്ള അഭിപ്രായ സർവേയുമായി രംഗരത്തിറങ്ങിയിരിക്കയാണ് മറുനാടൻ മലയാളി ടീം. അഭിപ്രായ സർവേയുടെ ഭാഗമായി മറുനാടൻ മലയാളി ടീം മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള അഞ്ച് മണ്ഡലങ്ങളിലും ഫീൽഡ് സർവേ നടത്തിക്കൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യ ഫലമായ വട്ടിയൂർക്കാവിലേത് നാളെ രാവിലെ 11 മണിമുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി സംപ്രേഷണം ചെയ്യും..

പൊരിഞ്ഞ പോരാട്ടമാണ് ഇത്തവണ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ ജനകീയ ഇമേജുള്ള തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് എൽഡിഫ് സ്ഥാനാർത്ഥിയായതോടെ ഇവിടം ശരിക്കും ത്രികോണ മത്സരത്തിലേക്ക് ഉയർന്നത്്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ ഇവിടെ കെ മുരളീധരൻ, എം പി ആയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുതിർന്ന നേതാവ് ഡോ. കെ മോഹൻ കുമാറിനെയാണ് സീറ്റ് നിലനിർത്തനായി ഇവിടെ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. എൻഎസ്എസിന്റെ പ്രത്യക്ഷമായ പിന്തുണയും ജാതി-സാമുദായിക ഘടങ്ങളിലുമാണ് യുഡിഎഫിന്റെ പ്രതീക്ഷ.

പിണറായി സർക്കാറിന്റെ അഴിമതിയും, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതൃത്വം പ്രചാരണം കൊഴുപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിയുടെ കുമ്മനം രാജശേഖരനാണ് രണ്ടാമതെത്തിയത്. ഇത്തവണ ബിജെപി ജില്ലാ സെക്രട്ടറി എസ് സുരേഷാണ് ദേശീയ ജനാധിപത്യ സഖ്യത്തിനുവേണ്ടി ഗോദയിൽ ഇറങ്ങുന്നത്. ഇത്തവണയും ശബരിമലയും മോദി ഭരണത്തിന്റെ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൻഡിഎ വോട്ടുപിടിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തുപോയ മണ്ഡലം തിരിച്ചുപിടിക്കുന്നതിനായി അരയും തലയും മുറക്കി രംഗത്തിറങ്ങിയിരിക്കയാണ് ഇടതുമുന്നണി. പിണറായി സർക്കാറിന്റെ ഭരണ നേട്ടങ്ങളും വി കെ പ്രശാന്തിന്റെ വ്യക്തത്വവുമാണ് ഇവിടെ ഇടതുമുന്നണി ഉയർത്തിക്കാട്ടുന്നത്. വികസനവും, പിണറായി സർക്കാറിന്റെ ഭരണവും,ശബരിമലയും, സാമുദായിക ഘടകങ്ങളും അടക്കമുള്ള വിവിധ സാധ്യതകൾ ഈ സർവേയുടെ ഭാഗമായ അനുബന്ധ ചോദ്യങ്ങളിൽ മറുനാടൻ സർവേ സംഘം പരിശോധിച്ചിട്ടുണ്ട്.

സർവേ നടത്തിയത് ഇങ്ങനെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും, പാലാ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് അഭിപ്രായ സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ മാസം 12, 13, 14 തീയതികളിലായി വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് 2000ത്തോളം സാമ്പിളുകൾ എടുത്താണ് സർവേ പൂർത്തീകരിച്ചത്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയുകയും ചെയതു

.ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്‌പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP