തിരുവനന്തപുരത്ത് തരൂരോ കുമ്മനമോ ദിവാകരനോ? വടകരയിൽ ജയരാജനോ മുരളീധരനോ? മറുനാടൻ സർവേയിൽ തെളിയുന്നത് എന്തൊക്കെ? സോഷ്യൽ മീഡിയയിലെ ട്രെൻഡ് അറിയാൻ മറുനാടൻ രണ്ട് മണ്ഡലങ്ങൾ തിരഞ്ഞെടുത്തപ്പോൾ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു? വോട്ടുചെയ്യാൻ നാളെ വരെ അവസരം
ടീം മറുനാടൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളിൽ മറുനാടൻ മലയാളി നടത്തുന്ന സർവേയ്ക്ക് ആവേശോജ്ജ്വല പ്രതികരണം. സോഷ്യൽ മീഡിയയിലെ തരംഗം ആർക്കാണ് അനുകൂലമെന്ന് വിലയിരുത്തുന്ന സർവേയാണ് മറുനാടൻ നടത്തുന്നത്.
ആദ്യദിവസം തന്നെ നിരവധി പേർ വടകരയിലേയും തിരുവനന്തപുരത്തേയും ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തി വോട്ടിംഗുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം എന്ന സർവേ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ പൾസറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും രംഗത്തിറങ്ങുന്നത്്. വടകരയിലും തിരുവനന്തപുരത്തും നിങ്ങൾ ആരോടൊപ്പം എന്നാണ് രണ്ടു ചോദ്യങ്ങൾ. എങ്ങനെയാണ് ഈ രണ്ടുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയ ചിന്തിക്കുന്നത് എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അഭിപ്രായം രേഖപ്പെടുത്താൻ രണ്ടുദിവസത്തെ ഓൺലൈൻ പോളിൽ മറുനാടൻ വായനക്കാർക്ക് പങ്കെടുക്കാം. നാളെ രാത്രിവരെയാണ് വോട്ടുചെയ്യാൻ അവസരം നൽകുക. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.
ശശി തരൂർ കോൺഗ്രസ് സ്ഥാനാർത്ഥിയായും ഗവർണർ സ്ഥാനം രാജിവച്ച് എത്തുന്ന എത്തുന്ന കുമ്മനം ബിജെപി സ്ഥാനാർത്ഥിയായും സി ദിവാകരൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായും രംഗത്തിറങ്ങുന്ന മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്. ശബരിമല വിഷയം വലിയ ചർച്ചയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറയുകയും പതിനയ്യായിരത്തിൽ താഴെയാകുകയും ചെയ്തിരുന്നു. ഒ രാജഗോപാൽ കഴിഞ്ഞകുറി രണ്ടാമത് എത്തിയ മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ഇക്കുറി ബിജെപിക്ക്. കേരളത്തിൽനിന്ന ഇക്കുറി ലോക്സഭയിലേക്ക് താമര വിരിയുമെന്ന പ്രതീക്ഷ നൽകുന്ന തലസ്ഥാനത്തെ മണ്ഡലത്തിൽ ആർക്കാകും ഇക്കുറി വിജയമെന്ന ചർച്ച നടക്കുന്നു. ഈ സാഹചര്യത്തിലാണ് മറുനാടൻ ഓൺലൈൻ സർവേ നടത്തുന്നത്.
സമാന രീതിയിൽ കേരളം ശ്രദ്ധിക്കുന്ന മറ്റൊരു മണ്ഡലമാണ് വടകര. ഇവിടെ പക്ഷെ, ബിജെപിക്ക് ശക്തമായ സാന്നിധ്യമില്ല. എന്നാൽ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചർച്ചയാകുന്ന വടകരയിൽ കണ്ണൂരിൽ നിന്ന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് എത്തുന്ന പി ജയരാജൻ എന്ന സിപിഎമ്മിന്റെ അതികായനാണ് മത്സരത്തിന് ഇറങ്ങുന്നത്.
പകരം നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് വിഷമിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം കേരളം കണ്ട വലിയൊരു നേതാവായ കെ കരുണാകരന്റെ മകനും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരൻ തന്നെ സ്ഥാനാർത്ഥിയാകുന്നു. ഇതോടെ മത്സരരംഗം ശക്തമായി. വലിയ പോരാട്ടം തന്നെ വടകരയിൽ നടക്കുമെന്ന സാഹചര്യമാണ് ഇപ്പോൾ. അതിനാൽ ഈ മണ്ഡലത്തിലും വായനക്കാരുടെ അഭിപ്രായം തേടുകയാണ് മറുനാടൻ.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ 'വടകര' ചൂടേറിയ ചർച്ചാവിഷയമാണ്. ഇരു പാർട്ടികളുടേയും പ്രസ്റ്റീജ് മത്സരമാണ് വടകരയിൽ. കണ്ണൂരിന്റെ 'ചെഞ്ചോര പൊൻകതിരായി' കണക്കാക്കുന്ന മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വടകരയിലേക്കുള്ള വരവ് ഇടതുജനാധിപത്യ മുന്നണി അണികളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എതിർ സ്ഥാനാർത്ഥി ദുർബലനാവരുതെന്ന ദൃഢനിശ്ചയത്തോടെ യുഡിഎഫ് മുരളീധരനെ കൊണ്ടുവന്നപ്പോൾ അത് വാശിയേറിയ പോരാട്ടത്തിന് വഴിതെളിച്ചിരിക്കുകയാണ്.
'ലീഗിന്റെ ഉറച്ച കോട്ടയായ കൊടുവള്ളിയിൽ യുഡിഎഫിനെ തകർത്തെറിഞ്ഞ മുരളീധരന് വടകരയിൽ യുഡിഎഫിനെ തോൽപ്പിക്കാൻ അധികം വിയർപ്പൊഴുക്കേണ്ട എന്ന് എല്ലാവരും ഓർത്തോളണം.' 'എംഎൽഎ മാർ മത്സരിക്കുന്നത് പാർട്ടിയുടെ ഗതികേട്, 'പി ജയരാജൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും'.'പി.ജെ.ഒരു ജനകീയ നേതാവാണ്', എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു. ശരിക്കും സോഷ്യൽമീഡിയ യുദ്ധംതന്നെ നടക്കുന്നു വടകരയുടെ പേരിൽ.
സമാന രീതിയിൽ തന്നെ ഹോട്ട് മണ്ഡലമാണ് തിരുവനന്തപുരം. അഖിലേന്ത്യാ തലത്തിൽ തന്നെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ യുദ്ധത്തിന് ചുക്കാൻ പിടിക്കുന്ന സാക്ഷാൽ തരൂർ തന്നെ തലസ്ഥാനത്ത് ഹാട്രിക് വിജയത്തിനായി ഇറങ്ങുന്നു. കേരളത്തിൽ എകെ ആന്റണിയുടെ മകന് സോഷ്യൽ മീഡിയ പ്രചരണത്തിന്റെ ചുമതല. അങ്ങനെയിരിക്കെയാണ് ഇക്കുറി മത്സരം. ഇതോടെ ഹാട്രിക് വിജയം തരൂർ നേടുമോ എന്നും അതോ കുമ്മനം ബിജെപിയുടെ കന്നിവിജയം സ്വന്തമാക്കുമോ എന്നും ചോദ്യം ഉയരുന്നു. എല്ലാവരേയും ഞെട്ടിച്ച് സിപിഐയുടെ സി ദിവാകരൻ ചുവപ്പുകോട്ടയാക്കുമോ തലസ്ഥാനത്തെ എന്നും ഉറ്റുനോക്കുകയാണ് എല്ലാവരും.
ഈ രണ്ടു മണ്ഡലങ്ങളുടേയും കാര്യത്തിൽ വായനക്കാർക്ക് വോട്ടു രേഖപ്പെടുത്താം. വ്യാഴാഴ്ച രാത്രി വരെയാണ് ഓൺലൈനിലൂടെ പോളിങ് രേഖപ്പെടുത്താൻ കഴിയുക. വെള്ളിയാഴ്ച രാവിലെ ഫലം പ്രഖ്യാപിക്കും.
വോട്ട് ചെയ്യാനായി ചുവടെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക:
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍