കർഷകരോഷത്തിൽ പുകഞ്ഞ് ഇടുക്കി; അടിമാലിയിലും തൊടുപുഴയിലും കണ്ടത് ആരെ വിശ്വസിക്കണമെന്ന് ഇനിയും അറിയാത്ത നിഷ്കളങ്കഷരായ ഗ്രാമീണരുടെ രോഷം; അഴിമതിയും ജനവിരുദ്ധ നയങ്ങളും ശബരിമലയും ചർച്ചചെയ്ത് മധ്യകേരളവും; തൃശൂരിലും ചാലക്കുടിയിലും ആലപ്പുഴയിലും കൊച്ചിയിലും മികച്ച പ്രതികരണം; മറുനാടൻ സർവേ ഫലങ്ങൾ 11ന്
ടീം മറുനാടൻ
ഇടുക്കി: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേക്ക് മധ്യകേരളത്തിലും വൻ പിന്തുണ. പങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഇലക്ഷൻ സർവേയായി ഇത് മാറിക്കഴിഞ്ഞു. സർവേയുടെ ആദ്യഫലങ്ങൾ ഈ മാസം 11 തിങ്കളാഴ്ച മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി പറുത്തുവിടും.
മറുനാടൻ മലയാളിയുടെ ഇലക്ഷൻ സർവേയ്ക്ക് മലനാട് നൽകിയത് മനം നിറഞ്ഞ വരവേൽപ്പാണ്. രാഷ്ട്രീയത്തിന്റെയോ ജാതി-മത-വർഗ്ഗ വിഭാഗങ്ങളുടെയോ വേർതിരിവുകളില്ലാതെ പൊതു ഇടങ്ങളിലെത്തുന്ന ആളുകളിൽ നിന്നും അഭിപ്രായവും വിലയിരുത്തലുകളും പ്രതികരണങ്ങളുമെല്ലാം സ്വീകരിച്ചാണ് സർവേ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഭരണമാറ്റം അനിവാര്യമെന്നും ഭരണ നേതൃത്വങ്ങൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെന്നും മറ്റുമായിരുന്നു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിട്ടും ഉൽപ്പന്നങ്ങൾക്ക് വിലകുറഞ്ഞ് കർഷകർ കടക്കെണിയിലായിട്ടും തിരിഞ്ഞുനോക്കാൻ ആളില്ലത്ത അവസസ്ഥ നിലനിൽക്കുന്നു എന്നും ഭരണത്തിലെത്തുന്നവർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അഭിപ്രായപ്പെട്ടവരും കുറവല്ല. ഏത് മുന്നണി അധികാരത്തിലെത്തിയാലും പാവപ്പെട്ടവന് രക്ഷയില്ലെന്ന് പരിതപിച്ചവരുമുണ്ട്. സാധാരണക്കാരെ പരിഗണി്ക്കുന്ന സർക്കാർ അധികാരത്തിലെത്തണമെന്ന് ആശിക്കുന്നവരും ഏറെയാണ്. മടികൂടാതെ പ്രതികരിച്ചതിൽ മുൻപന്തിയിൽ സ്ത്രീസമൂഹം ആണെന്നതാണ് ശ്രദ്ധേയം. ഒന്നും പറയാനില്ലന്ന് പറഞ്ഞ് അൽപം ഭയാശങ്കകളോടെ പുരുഷന്മാരിൽ ചിലരൊക്കെ പിന്മാറിയപ്പോൾ യാത്രക്കാരികളായ സ്ത്രീകൾ മുൻപിൻ നോക്കാതെ മൈക്കിന് മുന്നിൽ മനസ്സുതുറന്നു.
ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളായ അടിമാലിയിലും തൊടുപുഴയിലുമാണ് സർവേ നടന്നത്. രാവിലെ 10 മണിയോടടുത്ത് അടിമാലിയിൽ എത്തുമ്പോൾ ബസ്റ്റാന്റിൽ ഏവിടെയും കാര്യമായ ആൾക്കൂട്ടം കണ്ടില്ല. അൽപസമയം സ്റ്റാന്റിൽ ചുറ്റിക്കറങ്ങി. പിന്നെ ഓരോരുത്തരെയായി കണ്ട് സർവ്വേയുടെ ഭാഗമായുള്ള അഭിപ്രായം രേഖപ്പെടുത്തൽ തുടങ്ങി. സർവേ പ്രവർത്തനങ്ങൾ കാമറയിൽ ആക്കാൻ നീക്കം നടത്തിയപ്പോൾ ചിലർ എടുക്കല്ലേയെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. പേരും വിലാസവുമൊന്നും ഇല്ലാതെയാണ് സർവ്വേ എടുക്കുന്നതെന്നും നിങ്ങളുടെ അഭിപ്രായം ആർക്കും നൽകുന്നില്ലെന്നും മറ്റും പറഞ്ഞിട്ടും ഇവരുടെ ഭീതിയൊഴിഞ്ഞില്ല. വീഡിയോ ചിത്രീകരിക്കില്ലെന്ന ഉറപ്പിലാണ് ഇവർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായത്.
ബസ്സുകളിലെ പ്രതികരണം തേടൽ വേറിട്ട അനുഭമായി. ഇലക്ഷനായിരുന്നു വിഷയമെങ്കിലും പലരും പ്രതികരിച്ചത് സ്വന്തം വിഷമതകളെക്കുറിച്ചായിരുന്നു. ചിലർ അടുത്തു വിളിച്ചിരുത്തി തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സവിസ്തരം അവതരിപ്പിച്ചു. വീട്ടമ്മമാരുടെ പ്രതികരണങ്ങളാണ് വേറിട്ട് നിന്നത്. ഒരാൾ പ്രതികരി്ക്കുന്നത് കണ്ടപ്പോൾ അടുത്ത സീറ്റിലിരുന്ന യാത്രക്കാരി പിൻതാങ്ങുകയും പിന്നീട് എനിക്കും പറയാനുണ്ടെന്ന് പറഞ്ഞ് ഇവർ വീറോടെ പ്രതികരിച്ചതും ശ്രദ്ധേയമായി. പ്രളയത്തിൽ തകർന്ന വീട് നന്നാക്കിയില്ല, സഞ്ചരിക്കാൻ വഴിയില്ലാ തുടങ്ങി പോരായ്മകളുടെ പട്ടികകൾ നിരത്തിയവരും കുറവല്ല. ഇതെല്ലാം നിങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ എന്ത് കാര്യമെന്നായിരുന്നു ഇവരിൽ ഒരാളുടെ ചോദ്യം.
കാർഷിക വിളകൾക്ക് വിലകുറഞ്ഞതാണ് മേഖല നേരിടുന്ന പ്രധാന പ്രശ്നമെന്നാണ് യാത്രക്കാരിൽ ഭൂരിപക്ഷത്തിന്റെയും വിലയിരുത്തൽ. തൊടുപുഴയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. എങ്ങും കാര്യമായ ആൾക്കൂട്ടമില്ല. ടൗണിലൂടെ പലഭാഗത്തും സഞ്ചരിച്ച് തൊഴിലാളികൾ ചെറുകിട വ്യാപാരികൾ ഉന്തുവണ്ടികച്ചവടക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നുവേണ്ട സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായവും വിലയിരുത്തലുകളുമെല്ലാം ശേഖരിച്ചു. ബസ് സ്റ്റാൻഡ്, ഓട്ടോറിക്ഷ സ്റ്റാന്റുകൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ തുടങ്ങി അളുകൾ കൂടുന്ന പ്രധാന കേന്ദ്രങ്ങളിളിലെല്ലാം പോയാണ് സർവേ പൂർത്തീകരിച്ചത്.
സ്വരാജ് റൗണ്ട് തൊട്ട് ചാലക്കുടിവരെ
മറുനാടൻ മലയാളി ഇലക്ഷൻ സർവേ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളിൽ കാണാൻ കഴിഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ തൃപ്തി പ്രകടിപ്പിച്ചും അതൃപ്തി രേഖപ്പെടുത്തിയുമാണ് ഭൂരിഭാഗം പേരും സർവ്വേയിൽ പങ്കെടുത്തത്. വിതരണം ചെയ്ത സർവേ ഫോമുകൾ ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന വ്യഗ്രതയോടെയാണ് കയ്യിലെടുത്തതും അഭിപ്രായം രേഖപ്പെടുത്തിയതും. രഹസ്യമായാണ് ഒട്ടുമുക്കാലും ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയത് എങ്കിലും ചിലർ പരസ്യമായി തന്നെ തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണം അഭിപ്രായമാക്കി തന്നു. ശബരിമല യുവതീ പ്രവേശന വിഷയമാണ് പലരും ചർച്ച ചെയ്തത്. എന്നാൽ കേന്ദ്ര ഗവൺമെന്റിന്റ അഴിമതിയും കേരളത്തോടുള്ള അവഗണനയും ചിലർ പരസ്യമായി പറഞ്ഞു. ഒരു മാറ്റം വേണമെന്ന് ചിലർ പറയുമ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മറ്റു ചിലർ ഉയർത്തിക്കാട്ടുന്നു. രാഹുൽഗാന്ധിയുടെ നേതൃത്വവും പ്രിയങ്കാ ഗാന്ധിയുടെ കടന്നു വരവും ചിലർക്ക് ആവേശമുണ്ടാക്കുന്നതായും സർവേ നടന്ന ഇടങ്ങളിൽ നിന്നും വ്യക്തമായി.
തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്ര മൈതാനത്തും റൗണ്ടിലുമാണ് പ്രധാനമായും സർവ്വേ നടത്തിയ സ്ഥലം. മൈതാനത്ത് സൊറ പറഞ്ഞിരിക്കുന്നവർക്കിടയിലേക്ക് ചെന്നപ്പോൾ ആദ്യം തങ്ങളുടെ രാഷ്ട്രീയം അറിയാനെത്തിയതാണോ എന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇത് തികച്ചും രഹസ്യമായും അഭിപ്രായം രേഖപ്പെടുത്തുന്നയാളുടെ രാഷ്ട്രീയവും പുറത്ത് വിടില്ല എന്ന തരത്തിൽ സംസാരിച്ച് സർവ്വേ എങ്ങനെയാണ് എന്ന് വിശദീകരിച്ചു കൊടുത്തു. കൂടി ഇരുന്നവരിൽ നിന്നും രണ്ട് അഭിപ്രായ സർവേ എടുത്ത് മൈതാനത്തിന്റെ തന്നെ മറ്റൊരു കോണിലേക്ക് പോയി.
അവിടെ ചെറുപ്പക്കാർക്കിടയിലും മുതിർന്നവർക്കിടയിലും സർവേ നടത്തി. ഒന്നിച്ചിരിക്കുന്നവരുടെ രാഷ്ട്രീയം വേഗം മനസ്സിലാകുന്നതിനാൽ അവർക്ക് ഒന്നിലധികം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ചിലരൊക്കെ അതിനാൽ തങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്തണമെന്ന് പറഞ്ഞ് തട്ടിക്കയറുക വരെയുണ്ടായി. പിന്നീട് റൗണ്ടിൽ റോഡരികിലൂടെ നടന്ന് വരുന്നവരുടെയും മാർക്കറ്റിൽ നിന്നും വന്നവരുടെയും അഭിപ്രായമെടുത്തു. കൂടുതലും സ്ത്രീകളാണ് വ്യക്തമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ചിലർ ഒഴിവാകാൻ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവം പറഞ്ഞപ്പോൾ അവർ അഭിപ്രായം രേഖപ്പെടുത്തി നന്ദിയും പറഞ്ഞാണ് മടങ്ങിയത്.
തൃശ്ശൂരിൽ നിന്നും ചാലക്കുടിയിലേക്കായിരുന്നു യാത്ര. മണിച്ചേട്ടന്റെ സ്വന്തം നാട്ടിൽ ശബരിമല വിഷയമാണ് മുന്നിട്ട് നിന്നത്. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗപരിമിതയായ വനിതയ്ക്ക് പറയാനുണ്ടായിരുന്നത് അവഗണനയുടെ ആൾ രൂപങ്ങളായ പഞ്ചായത്ത് അധികൃതരെപറ്റിയും എംപിയെ പറ്റിയുമായിരുന്നു. നിരവധി തവണ അവർ അനുഭവിക്കുന്ന ദുരിതം ഇവരെയൊക്കെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് അവർ വേദനയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രതീക്ഷയുള്ള സർക്കാറായിരുന്നു, എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവവും അവർ പറഞ്ഞു. ഇവിടെയും സ്ത്രീ പങ്കാളിത്തം കൂടുതലായിരുന്നു.
സ്വാഗതം ചെയത് എറണാകുളവും ആലപ്പുഴയും
എറണാകുളത്ത് സർവ്വേ എടുക്കുക എന്നത് ഏറെ ക്ലേശകരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇവിടെയുള്ള മിക്കവരും മറ്റ് ജില്ലകളിൽ ഉള്ളവരാണ്. എങ്കിലും അതിന് വേണ്ടി തിരഞ്ഞെടുത്തത് ജനറൽ ഹോസ്പിറ്റലും നഗരസഭയുടെ ഓഫീസുമായിരുന്നു. ഇവിടെയെത്തിയവരെയെല്ലാം സർവ്വേയിൽ പങ്കെടുപ്പിച്ചു. ജനറൽ ആശുപത്രിയിലെത്തിയ നാനാജാതി മതസ്ഥരും മികച്ച പ്രതികരണമാണ് നൽകിയത്. ചിലർക്ക് ഏത് മുന്നണി അധികാരത്തിൽ വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന രീതിയിലാണ് പ്രതികരിച്ചത്. യുവജനങ്ങളും മുതിർന്നവരും എല്ലാം സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്തി. കൂടാതെ കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. ഓട്ടോറിക്ഷാ തൊഴിലാളികളും തങ്ങളുടെ പ്രതീക്ഷ സർവ്വേയിൽ രേഖപ്പെടുത്തി. ഒരു സർക്കാർ ജീവനക്കാരൻ പറഞ്ഞത് തങ്ങളുടെ ശമ്പളത്തിൽ നിന്നും നിർബ്ബന്ധിപ്പിച്ച് പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം എടുത്തതിലുള്ള പ്രതിഷേധം ഈ തെരഞ്ഞടുപ്പിൽ രേഖപ്പടുത്തുമെന്നാണ്.
ആലപ്പുഴയിൽ കെ,സി വേണുഗോപാലിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർ തൃപ്തി രേഖപ്പെടുത്തി. തട്ടു കടക്കാരനും ഹോട്ടൽ ഉടമയും വരെ പറയുന്നതും കോൺഗ്രസ്സ് എന്ന വാക്ക് മാത്രമായിരുന്നു. എന്നാൽ ഇടതുപക്ഷം വരണമെന്ന് പരസ്യമായി പറയുന്നവരും ഉണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സർവ്വേയിൽ പങ്കെടുത്ത ശേഷം പറഞ്ഞത് ഒരു മാറ്റം ഞങ്ങളും ആഗ്രഹിക്കുന്നു എന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്