പത്തനംതിട്ടയിൽ 5ൽ നാലിലും മുന്നിലെത്തും; കൊല്ലത്ത് 11ൽ ഏഴും തിരുവനന്തപുരത്തെ 14ൽ ഒമ്പതും ഇടതിന്; കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ; നേമത്ത് ഫോട്ടോ ഫിനീഷിൽ കുമ്മനം രാജശേഖരൻ; 140 മണ്ഡലങ്ങളിലെയും സർവേഫലം പുറത്തുവിടുമ്പോൾ എൽ.ഡി.എഫ് 83, യു.ഡി.എഫ് 55, എൻ.ഡി.എ-1, ട്വന്റി 20-1; ഭരണത്തുടർച്ചയുമായി ചരിത്രം കുറിക്കാൻ പിണറായി
മറുനാടൻ സർവേ ടീം
തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രീ പോൾ ഇലക്ഷൻ സർവേയുടെ, 140 മണ്ഡലങ്ങളുടെയും ഫലം പുറത്തുവിടുമ്പോൾ ഭരണത്തുടർച്ച ഉറപ്പിച്ച് പിണറായി സർക്കാർ. 83 സീറ്റ് നേടി ഇടതുമുന്നണി ബഹുദൂരം മുന്നിലെത്തുമ്പോൾ, യു.ഡി.എഫിന് വെറും 55 സീറ്റുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരനിലൂടെ ബിജെപി താമര വീണ്ടും വിരിയും. ഇത് കൂടാതെ തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരത്തും ഫോട്ടോ ഫിനീഷിൽ ബിജെപി പ്രതീക്ഷ വെക്കുന്നു. പുതുരാഷ്ട്രീയ രൂപമായ ട്വിന്റി 20 കുന്നത്തുനാട്ടിൽ ജയിച്ച് നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്ന പ്രത്യേകതയും മറുനാടൻ സർവേയിൽ ദൃശ്യമായി.
മറുനാടൻ സർവേയുടെ അന്തിമ ചിത്രം ഇങ്ങനെയാണ്.
എൽ.ഡി.എഫ്-83.
യു.ഡി.എഫ്-55.
എൻ.ഡി.എ-1.
ട്വന്റി 20-1.
അവസാനഘട്ടത്തിൽ മറുനാടൻ സർവേ പരിശോധിച്ച പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലും ഇടത് മുന്നേറ്റമാണ് കണ്ടത്. പത്തനംതിട്ടയിൽ ഒരു സീറ്റും, കൊല്ലത്ത് അഞ്ച് സീറ്റും, തിരുവനന്തപുരത്ത് നാലു സീറ്റുമാണ് യു.ഡി.എഫിന് നേടാനായത്. ജില്ലാ അടിസ്ഥാനത്തിൽ നോക്കുമ്പോൾ മലപ്പുറം, എറണാകുളം ജില്ലകൾ മാത്രമാണ് യു.ഡി.എഫിനെ തുണച്ചത്. മുസ്ലിം ലീഗ് തങ്ങളുടെ പരമ്പരാഗത കോട്ടകളിൽ നിഷ്പ്രയാസം ജയിച്ച് കയറുമ്പോൾ, കോൺഗ്രസ് പിറകോട്ട് അടിക്കുന്ന കാഴ്ച്ചയാണ് പൊതുവെ പ്രകടമായത്. ജോസ് കെ മാണിയുടെയും എൽ.ജെ.ഡിയുടെയും മുന്നണി മാറ്റം യു.ഡി.എഫിനെ ബാധിച്ചുവെന്ന സൂചനയാണ് സർവേയിൽ വ്യക്തമാകുന്നത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ ഒന്നാംഘട്ട സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും, യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ മൂന്നു ജില്ലകളിലെ 41 മണ്ഡലങ്ങളിൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ, എൽ.ഡി.എഫിന് 21 സീറ്റുകളും യു.ഡി.എഫിന് 20 സീറ്റുകളുമാണ് ലഭിച്ചത്. മൂന്നാംഘട്ടത്തിൽ 18 സീറ്റുകളുമായി ഇരുമുന്നണികളും ഒപ്പം എത്തിയപ്പോൾ, കുന്നത്തുനാട്ടിൽ ട്വന്റി 20യും ഒന്നാമതെത്തി. അവസാനഘട്ടത്തിൽ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മുപ്പത് സീറ്റുകളുടെ ഫലമാണ് പുറത്തുവിട്ടത്. ഇതിൽ എൽ.ഡി.എഫ് 20 സീറ്റും, യു.ഡി.എഫ് 9 സീറ്റും, എൻ.ഡി.എ ഒരു സീറ്റുമാണ് നേടിയത്.
കിറ്റും പിണറായിയുടെ ഇമേജും വോട്ടാകുന്നു
എൽ.ഡി.എഫിനെ മികച്ച വിജയത്തിലേക്ക് നയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം മുഖ്യമന്ത്രി പിണറായി വിജയന്റെ ഇമേജ് തന്നെയാണെന്ന് മറുനാടൻ സർവേയും അടിവരയിടുന്നു. സർവേയിൽ പങ്കെടുത്ത 51 ശതമാനംപേരും പിണറായി വിജയൻ മുഖ്യമന്ത്രയായി കാണാൻ ആഗ്രഹിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് 28 ശതമാനവും, രമേശ് ചെന്നിത്തലക്ക് വെറും 12 ശതമാനവുമാണ് ജനപ്രീതിയുള്ളത്. ഇ ശ്രീധരൻ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവർ 14 ശതമാനമാണ്. അതുപോലെ കിറ്റും, പെൻഷനുകളും അടക്കമുള്ള സംസ്ഥാന സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വലിയ സ്വാധീനമാണ് അടിസ്ഥാന വർഗത്തിൽ ചെലുത്തുന്നത്. സ്വർണ്ണക്കടത്തും പിൻവാതിൽ നിയമനവുമൊക്കെയായി നിരവധി ആരോപണങ്ങൾ സർക്കാർ നേരിട്ടിട്ടും അതിനെയെല്ലാം അതിജീവിക്കാൻ കഴിയുന്നത് ഈ വെൽഫയർ പൊളിറ്റിക്സ് കൊണ്ടാണെന്ന്, സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക്, ജനം നൽകിയ മറുപടി വ്യക്തമാകുന്നു.പിണറായി വിജയന്റെ ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നവർ 53 ശതമാനമാണ്.
ശബരിമല വിഷയം സജീവമായി നിലനിൽക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കത്തക്ക കീ ഫാക്ടറായി അത് ഉയർന്നു വന്നിട്ടില്ല. അതുപോലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ ഇടപെടലുകൾ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് ഇടതിനോട് അടുപ്പിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിക്കാത്ത ഇടങ്ങളിൽ ആ വോട്ട് ഇടതുപക്ഷത്തേക്കാണ് പോകുന്നത്. ആത്യന്തികമായി ഇതിന്റെ ക്ഷീണം സംഭവിക്കുന്നത് കോൺഗ്രസിന് തന്നെയാണ്.
ജില്ലാ അവലോകനം- പത്തനംതിട്ട
അഞ്ചിൽ നാലും ഇടത്തോട്ട്
ആകെ സീറ്റ്- 5. എൽ.ഡി.എഫ്-4, യു.ഡി.എഫ്-1
എൽ.ഡി.എഫ്- തിരുവല്ല, അടൂർ, ആറന്മ്മുള, കോന്നി
യു.ഡി.എഫ്- റാന്നി ( ബലാബലം)
മറുനാടൻ മലയാളി പ്രീപോൾ ഇലക്ഷൻ സർവേയിൽ പത്തനംതിട്ട ജില്ലയിലും ഇടത് തരംഗം. അഞ്ചിൽ നാല് മണ്ഡലങ്ങളും മുന്നിലെത്തുന്ന എൽ.ഡി.എഫ് സിറ്റിങ്ങ് സീറ്റായ റാന്നിയിൽ മാത്രമാണ് നേരിയ വോട്ടിന് പിന്നിൽ നിൽക്കുന്നത്. രാജു എബ്രഹാം ഇത്തവണ മത്സരിക്കാൻ ഇല്ലാത്തത് ഇടതിന്റെ സാധ്യതകളെ ഇവിടെ ബാധിക്കുന്നുണ്ട്. സർവേ സൂചകങ്ങൾ അനുസരിച്ച് യു.ഡി.എഫിലെ റിങ്കു ചെറിയാൻ ഇവിടെ 2 ശതമാനം വോട്ടിന് മുന്നിലാണ്്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ ത്രികോണ പ്രതീതി ഉയരുന്നുണ്ടെങ്കിലും ജയ സാധ്യത ഇടതിനാണെന്ന് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇവിടെ യു.ഡി.എഫാണ് രണ്ടാമത് എത്തുന്നത്. തിരുവല്ലയിൽ മാത്യു ടി തോമസും, ആറന്മ്മുളയിൽ വീണാജോർജും, മോശമല്ലാത്ത ഭൂരിപക്ഷത്തിന് ജയിക്കാൻ സാധ്യതയുണ്ട്. ആറന്മുളയിൽ ബിജെപി വൻ തോതിൽ വോട്ട് ഉയർത്തുന്നുണ്ട്.
തിരുവല്ലയിൽ മാത്യു ടി തോമസ് തന്നെ
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 37
എൻ.ഡി.എ- 13
മറ്റുള്ളവർ/ 'നോട്ട- 3
അടൂർ എൽ.ഡി.എഫ് നിലനിർത്തുന്നു
എൽ.ഡി.എഫ്- 47
യു.ഡി.എഫ്- 37
എൻ.ഡി.എ- 10
മറ്റുള്ളവർ/നോട്ട- 6
റാന്നിയിൽ യു.ഡി.എഫിന് നേരിയ മേൽക്കൈ
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 40
എൻ.ഡി.എ- 13
മറ്റുള്ളവർ/ നോട്ട- 5
കോന്നി ഇടതിനൊപ്പം; കെ സുരേന്ദ്രൻ മൂന്നാമത്
എൽ.ഡി.എഫ്- 38
യു.ഡി.എഫ്- 31
എൻ.ഡി.എ- 29
മറ്റുള്ളവർ/നോട്ട- 2
ആറന്മ്മുളയും ഇടതിന്
എൽ.ഡി.എഫ്- 35
യു.ഡി.എഫ്- 31
എൻ.ഡി.എ- 30
മറ്റുള്ളവർ/ നോട്ട- 4
ജില്ലാ അവലോകനം- കൊല്ലം
കാറ്റുമാറാതെ കൊല്ലവും; ഇടതിന് 7 സീറ്റ്
ആകെ സീറ്റ്-11. എൽ.ഡി.എഫ്-7, യു.ഡി.എഫ്-4
യു.ഡി.എഫ്- ചവറ, കുണ്ടറ ( ബലാബലം), കൊല്ലം, കരുനാഗപ്പള്ളി
എൽ.ഡി.എഫ്- കൊട്ടാരക്കര, പുനലൂർ, പത്തനാപുരം ( ബലാബലം) ചടയമംഗലം, കുന്നത്തൂർ, ചാത്തന്നൂർ, ഇരവിപുരം.
ഇടതുപക്ഷത്തിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾ ഉൾപ്പെടുന്ന കൊല്ലം ജില്ലയിൽ ഇത്തവണയും യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് മറുനാടൻ സർവേ റിപ്പോർട്ട് പറയുന്നത്. കുണ്ടറിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ, യു.ഡി.എഫ് സ്ഥാനാർത്ഥി പി സി വിഷ്ണുനാഥിന് പിറകിലാണ്. കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ് മണ്ഡലം വലത്തോട്ട് അടുപ്പിക്കാൻ സാധ്യതയുണ്ടെന്നും സർവേ വ്യക്തമാക്കുന്നു. കൊല്ലത്ത് ബിന്ദുകൃഷ്ണ മുകേഷിനെ അട്ടിമറിക്കുമെന്നതാണ് ജില്ലയിലെ വലിയ നേട്ടം. ചവറയാണ് യു.ഡി.ഫിന് സാധ്യതയുള്ള മറ്റൊരു മണ്ഡലം. ഇവിടെ ഷിബു ബേബി ജോൺ, വ്യക്തമായ ഭൂരിപക്ഷത്തിന് മുന്നിലാണ്. അതുപോലെ ഈസി വാക്കോവർപോലെ ഗണേശ് കുമാർ ജയിക്കാറുള്ള പത്താനപുരത്ത്, ഇത്തവണ അതിശക്തമായ മത്സരമാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല കാഴ്ച്ചവെക്കുന്നത്. വെറും രണ്ട് ശതമാനം വോട്ടിനാണ് ഇവിടെ ഗണേശ് മുന്നിൽ നിൽക്കുന്നത്. മണ്ഡലം ഏത് സമയവും മറിയാമെന്ന് ചുരുക്കം. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലും മറ്റ് പ്രമുഖ ഇടത് സ്ഥാനാർത്ഥികൾക്കും സുരക്ഷിതമായ ലീഡ് ഉണ്ടെന്ന് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
പുനലൂരിൽ ഇടത് തന്നെ
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 35
എൻ.ഡി.എ-18
മറ്റുള്ളവർ/നോട്ട- 2
ചവറയിൽ ഷിബു ബേബി ജോൺ
യു.ഡി.എഫ്- 46
എൽ.ഡി.എഫ് -40
എൻ.ഡി.എ- 12
മറ്റുള്ളവർ/ നോട്ട-2
കൊട്ടാരക്കരയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 30
എൻ.ഡി.എ- 18
മറ്റുള്ളവർ/നോട്ട- 7
കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പിന്നിൽ
യു.ഡി.എഫ് -44
എൽ.ഡി.എഫ് -42
എൻ.ഡി.എ-12
മറ്റുള്ളവർ/ നോട്ട-2
ചടയമംഗലം ഇടതിന് തന്നെ
എൽ.ഡി.എഫ്-49
യു.ഡി.എഫ്- 41
എൻ.ഡി.എ- 8
മറ്റുള്ളവർ/ നോട്ട-2
കൊല്ലത്ത് ബിന്ദു കൃഷ്ണ അട്ടിമറിക്കും
യു.ഡി.എഫ്- 40
എൽ.ഡി.എഫ്-39
എൻ.ഡി.എ -13
മറ്റുള്ളവർ/ നോട്ട- 8
പത്തനാപുരത്ത് ഗണേശ് നേരിയ വോട്ടിന് മുന്നിൽ
എൽ.ഡി.എഫ്-42
യു.ഡി.എഫ്- 40
എൻ.ഡി.എ- 17
മറ്റുള്ളവർ/ നോട്ട- 1
കുന്നത്തൂർ ഇടതിന് തന്നെ
എൽ.ഡി.എഫ്- 41
യു.ഡി.എഫ്- 39
എൻ.ഡി.എ- 18
മറ്റുള്ളവർ/നോട്ട- 2
കരുനാഗപ്പള്ളിയിൽ അട്ടിമറി; യു.ഡി.എഫ് മുന്നിൽ
യു.ഡി.എഫ് - 42
എൽ.ഡി.എഫ് -39
എൻ.ഡി.എ-15
മറ്റുള്ളവർ/ നോട്ട-4
ഇരവിപുരം ഇടതിന്
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 39
എൻ.ഡി.എ- 15
മറ്റുള്ളവർ/നോട്ട-1
ചാത്തന്നൂരിലും എൽ.ഡി.എഫ്
എൽ.ഡി.എഫ്-36
യു.ഡി.എഫ്- 28
എൻ.ഡി.എ-30
മറ്റുള്ളവർ/നോട്ട-6
ജില്ലാ അവലോകനം- തിരുവനന്തപുരം
14ൽ ഒമ്പത് ഇടതിന്; എൻ.ഡി.എക്ക് 1
ആകെ സീറ്റ്- 14. എൽ.ഡി.എഫ്- 9, യു.ഡി.എഫ്-4, എൻ.ഡി.എ-1
എൽ.ഡി.എഫ്- ചിറയിൽകീഴ്, ആറ്റിങ്ങൽ, വാമനപുരം, കാട്ടാക്കട, വട്ടിയൂർക്കാവ്, കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശ്ശാല, തിരുവനന്തപുരം
യു.ഡി.എഫ്- അരുവിക്കര, നെടുമങ്ങാട് (ബാലാബലം), വർക്കല (ബലാബലം), കോവളം
എൻ.ഡി.എ- നേമം (ബലാബലം)
സംസ്ഥാന വ്യാപകമായി അലയടിക്കുന്ന ഇടതു മുന്നേറ്റം മറുനാടൻ സർവേയിൽ തിരുവനന്തപുരത്തും പ്രകടമാണ്. എൽ.ഡി.എഫിന് 9 സീറ്റുകളും യു.ഡി.എഫിന് 4 സീറ്റുകളും, എൻ.ഡി.എക്ക് ഒരു സീറ്റുമാണ് സർവേ പ്രവചിക്കുന്നത്. ഇതിൽ എൻ.ഡി.എ മുന്നിട്ട് നിൽക്കുന്നത് അവരുടെ സിറ്റിങ് സീറ്റായ നേമത്താണ്. യു.ഡി.എഫിലെ കെ മുരളീധരൻ രണ്ടാം സ്ഥാനത്തും ശിവൻകുട്ടി മൂന്നാം സ്ഥാനത്തുമാണ്. ഇതെല്ലാം നേരിയ വ്യത്യാസത്തിനാണ് എന്നതിനാൽ തന്നെ പ്രവചനം അസാധ്യമാകുകയാണ്. തിരുവനന്തപുരമാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. എൻഡിഎയിലെ കൃഷ്ണകുാർ രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ സിറ്റിങ്ങ് എം എൽ എയായ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്.
അതുപോലെ കാട്ടക്കടയിൽ ബിജെപി നേതാവ് കൃഷ്ണദാസും, കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും എൽ.ഡി.എഫിന് പിന്നിൽ രണ്ടാമത് എത്തുകയാണ്. വർക്കലയിലും നെടുമങ്ങാട്ടുമാണ് യു.ഡി.എഫ് ഗംഭീര പ്രകടനം കാഴ്ചവെക്കുന്നത്. ഇവിടെ എൽ.ഡി.എഫിനേക്കാൾ നേരിയ ഭൂരിപക്ഷം യു.ഡി.എഫിനാണ്. ഇടതിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ ഇത്തവണയും മാറ്റം ഉണ്ടാകാൻ ഇടയില്ല എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അരുവിക്കരയിൽ വീണ്ടും ശബരീനാഥ്
യു.ഡി.എഫ്- 44
എൽ.ഡി.എഫ്-40
എൻ.ഡി.എ-12
മറ്റുള്ളവർ-4
ആറ്റിങ്ങൽ ഇടത്തോട്ട് തന്നെ
എൽ.ഡി.എഫ്- 41
യു.ഡി.എഫ്- 34
എൻ.ഡി.എ-23
മറ്റുള്ളവർ/നോട്ട- 2
വാമനപുരത്ത് ഡി. കെ മുരളി തന്നെ
എൽ.ഡി.എഫ്-45
യു.ഡി.എഫ്- 38
എൻ.ഡി.എ-15
മറ്റുള്ളവർ/നോട്ട- 2
നെടുമങ്ങാട് അട്ടിമറി; യു.ഡി.എഫിന് നേരിയ മുൻതൂക്കം
യു.ഡി.എഫ്-39
എൽ.ഡി.എഫ്- 38
എൻ.ഡി.എ-21
മറ്റുള്ളവർ/ നോട്ട -2
ചിറയിൽകീഴ് ഇടതിന്
എൽ.ഡി.എഫ്-42
യു.ഡി.എഫ്- 36
എൻ.ഡി.എ-15
മറ്റുള്ളവർ/നോട്ട-7
വർക്കലയിൽ യു.ഡി.എഫിന് മുൻതൂക്കം
യു.ഡി.എഫ്-35
എൽ.ഡി.എഫ്- 34
എൻ.ഡി.എ-25
മറ്റുള്ളവർ/ നോട്ട-6
കോവളത്ത് യുഡിഎഫ്
യു.ഡി.എഫ്-40
എൽ.ഡി.എഫ്- 38
എൻ.ഡി.എ-21
മറ്റുള്ളവർന നോട്ട- 4
കാട്ടാക്കടയിൽ ഇടത്; എൻ.ഡി.എ രണ്ടാമത്
എൽ.ഡി.എഫ്- 36
എൻ.ഡി.എ- 31
യു.ഡി.എഫ്- 30
മറ്റുള്ളവർന നോട്ട- 3
വട്ടിയൂർക്കാവിൽ വീണ്ടും വി കെ പ്രശാന്ത്
എൽ.ഡി.എഫ്- 37
യു.ഡി.എഫ്- 31
എൻ.ഡി.എ- 30
മറ്റുള്ളവർ- 2
കഴക്കൂട്ടത്ത് കടകംപള്ളി; എൻ.ഡി.എ രണ്ടാമത്
എൽ.ഡി.എഫ്- 37
എൻ.ഡി.എ- 33
യു.ഡി.എഫ്-27
മറ്റുള്ളവർ / നോട്ട-3
തിരുവനന്തപുരത്ത് അട്ടിമറി, എൽഡിഎഫ്
എൽ.ഡി.എഫ്- 34
എൻ.ഡി.എ- 33
യു.ഡി.എഫ്- 31
മറ്റുള്ളവർ/നോട്ട- 2
നേമത്ത് ഫോട്ടോഫിനീഷിൽ കുമ്മനം
എൻ.ഡി.എ - 34
യു.ഡി.എഫ് - 33
എൽ.ഡി.എഫ് - 30
മറ്റുള്ളവർ/നോട്ട- 3
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 43
യു.ഡി.എഫ്- 35
എൻ.ഡി.എ- 20
മറ്റുള്ളവർ/ നോട്ട-2
പാറശ്ശാല ഇടതിന്
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 37
എൻ.ഡി.എ-21
മറ്റുള്ളവർ/ നോട്ട-3
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്