ആഞ്ഞുപിടിച്ചാൽ അനന്തപുരിയിൽ താമര വിരിയും; കുമ്മനം പിന്നിട്ടു നിൽക്കുന്നത് ഒറ്റ ശതമാനം വോട്ടിന്; വോട്ടുകൾ ഇരട്ടിയാക്കി കെ സുര്രേന്ദൻ കയറി വരുന്നു; ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും വോട്ടുയർത്തുന്നു; കാസർകോട്ടും പാലക്കാട്ടും ശക്തമായി പൊരുതുന്നു; ശബരിമല ഇഫക്ടിൽ എല്ലായിടത്തും വോട്ട് കൂടുന്നെങ്കിലും വിജയസാധ്യത തിരുവനന്തപുരത്തു മാത്രം; മറുനാടൻ സർവേയിലെ എൻഡിഎയുടെ സാധ്യതകൾ ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: ശബരിമല സമരത്തിന്റെയൊക്കെ അലയൊലികളുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി ഇത്തവണ ഒരു സീറ്റെങ്കിലും പിടിക്കുമോ? മറുനാടൻ മലയാളിലും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായ നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ എല്ലായിടത്തും എൻഡിഎക്ക് വോട്ടുകൂടുന്നുണ്ടെങ്കിലും അത് വിജയിക്കുന്ന രീതിയിലേക്ക് മാറുന്നത് തിരുവനന്തപുരത്ത് മാത്രമാണ്. അതേസമയം പത്തനംതിട്ടയിൽ മറുനാടൻ ഒന്നാംഘട്ട സർവേയിൽ കണ്ടതിൽനിന്ന് വോട്ടുകൾ ഇരട്ടിയാക്കിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറി വരുന്നുണ്ട്. ആറ്റിങ്ങലിൽ ശോഭസുരേന്ദ്രനും, തൃശൂരിൽ സുരേഷ് ഗോപിയും, പാലക്കാട്ട് കൃഷണകുമാറും, കാസർകോട്ട് രവീശ തന്ത്രിയും വോട്ടുയർത്തുന്നുണ്ടെങ്കിലും അവയൊന്നും വിജയത്തിനടുത്ത് എത്തുന്നില്ല. തിരുവനന്തപുരം ഒഴികെ ഒരിടത്തും മറുനാടൻ സർവേ പ്രകാരം എൻഡിഎ രണ്ടാംസ്ഥാനത്ത് എത്തുന്നില്ല.
തിരുവനന്തപുരത്ത് ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ബിജെപി വെറും ഒറ്റ ശതമാനം വോട്ടിന് മാത്രമാണ്, പിന്നിട്ട് നിൽക്കുന്നത്. തരൂരിന് 33 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 32 ശതമാനം വോട്ടുമായി തൊട്ടുപിറകിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ഇടതു സ്ഥാനാർത്ഥി സി ദിവാകരന് 29 ശതമാനം വോട്ടുകളാണ് കിട്ടുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, തിരുവനന്തപുരത്ത്് നോട്ടയും മറ്റുള്ളവർക്കും ചേർന്ന് ആറ് ശതമാനം വോട്ടുകൾ കിട്ടുന്നുണ്ട് എന്നതാണ്. ഈ വോട്ടുകൾ രണ്ടു ശതമാനം മറിഞ്ഞാൽ തിരുവനന്തപുരത്തെ ഫലം മാറിമറിയും. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണത്തിന്റെ ഗതി അനുസരിച്ചായിരിക്കും അനന്തപുരിയുടെ അന്തിമ ഫലമെന്ന് വ്യക്തമാണ്.
മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന ആ സർവേയിൽ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു മൽസരം. എന്നാൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി വന്നതോടെ എൽഡിഎഫ്് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ആദ്യഘട്ടത്തിൽ യുഡിഎഫിന് 33 ശതമാനം വോട്ടുകളും, എൽഡിഎഫിന് 31 ശതമാനവും, എൻഡിഎക്ക് 30 ശതമാനവും ആയിരുന്നു വോട്ടു വിഹിതം. എന്നാൽ രണ്ടാംഘട്ടത്തിൽ യുഡിഎഫ് അതേവോട്ട് നിലനിർത്തുമ്പോൾ, എൽഡിഎഫ് വോട്ട് 31ൽ നിന്ന് 29ലേക്ക് കുറയുകയാണ്. എൻഡിഎയുടെ വോട്ട് ആകട്ടെ 30ൽനിന്ന് 32ൽ എത്തുകയും ചെയ്തു. അതായത് തിരുവനന്തപുരത്ത് ബിജെപി പിടിക്കുന്നത് എൽഡിഎഫിന്റെ കൂടി വോട്ടുകളാണെന്ന് വ്യക്തം. ശബരിമല സമരവും കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും എങ്ങനെ വോട്ടർമാരെ സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അനന്തപുരിയുടെ അന്തിമ ചിത്രം.
പത്തനംതിട്ടയിൽ വൻ പ്രചാരണവുമായി മുന്നേറുന്ന എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 28 ശതമാനം വോട്ടുകൾ നേടുന്നുണ്ട്. മൂന്നാം സ്ഥാനത്താണെങ്കിലും പത്തനംതിട്ടയിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയ ഏറ്റവും വലിയ വോട്ടു വിഹിതമാണ് ഇത്. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും പത്തനംതിട്ടയിൽ യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഗണ്യമായി വോട്ടുകുറയുകയും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറിവരികയും ചെയ്യുന്ന കാഴ്ചയാണ് രണ്ടാംഘട്ടത്തിൽ കാണാനായത്. ഒന്നാംഘട്ടത്തിൽ 40 ശതമാനമുള്ള യുഡിഎഫ് വോട്ടുകൾ, രണ്ടാംഘട്ടത്തിൽ 36 ശതമാനമായി കുറയുകയാണ്. 36 ശതമാനമുള്ള ഇടതുമുന്നണിയുടെ വോട്ടുകൾ അഞ്ചു ശതമാനം കുറഞ്ഞ് 31ലും എത്തി. എന്നാൽ എൻഡിഎയുടെ വോട്ട് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു ശേഷം 12 ശതമാനം കുതിച്ച് ഉയർന്ന് 28ൽ എത്തിനിൽക്കയാണ്. ശബരിമല നിലനിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസികളുടെ വോട്ട് ബിജെപിയെ തുണക്കുന്നു എന്ന വ്യക്തമായ സൂചനയും സർവേ ഫലങ്ങൾ നൽകുന്നു. പിസി ജോർജിന്റെ ജനപക്ഷം എൻഡിഎയിൽ ചേർന്നതും സുരേന്ദ്രന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനും വോട്ടുവിഹിതം വൻതോതിൽ ഉയർത്തുന്നുണ്ട്. ശോഭാ സുര്രേന്ദൻ ഇവിടെ 22 ശതമാനം വോട്ടു നേടുമെന്ന് സർവേ സൂചിപ്പിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ടുകൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഒന്നാംഘട്ട സർവേയിലെ എൻഡിഎയുടെ 17 ശതമാനം 22 ആയി ഉയർന്നപ്പോൾ, എൽഡിഎഫ് വോട്ട് 40ൽനിന്ന് 39ലേക്കും യുഡിഎഫ് വോട്ട് 36ൽ നിന്ന് 35ലേക്കും കുറയുകയാണ്. ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തന്നെയാണ് ആറ്റിങ്ങലിലെ സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നത്.
തൃശൂരിൽ സുരേഷ്് ഗോപി 18 ശതമാനം വോട്ടുകളും, കാസർകോട്ട് രവീശ തന്ത്രി 20 ശതാമാനം വോട്ടുകളും. പാലക്കാട് കൃഷ്ണകുമാർ 18 ശതാമനം നേടിയും കനത്തപോരാട്ടം നടത്തുന്നുണ്ട്്. ഇതിൽ സുരേഷ്ഗോപിയുടെ വോട്ട് ഇതിലും കൂടാനാണ് സാധ്യതയെന്ന് അദ്ദേഹത്തിന്റെ കാമ്പയിനുള്ള ആൾക്കൂട്ടും സൂചിപ്പിക്കുന്നുണ്ട്. വരും ദിനങ്ങളിൽ ദേശീയ നേതാക്കൾകൂടി വരുന്നതോടെ ബിജെപിയുടെ പ്രചാരണം കൊഴുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍