കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് അറിയപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മറുനാടൻ മലയാളിയും, പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ അവസാനഘട്ടം പുറത്തുവിടുമ്പോൾ ഇടതുമുന്നണിക്ക് അപ്രതീക്ഷ നേട്ടം. 23 വർഷം തുടർച്ചതായി യുഡിഎഫിലെ അടുർ പ്രകാശ് കൈയടക്കിവെച്ച കോന്നിയിൽ, അഞ്ചു ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിലാണ്. എന്നാൽ അരൂരിലെ സിറ്റിങ്ങ് സീറ്റിൽ ഇടതിന്റെ നില പരുങ്ങലിലാണ്.
ഫോട്ടോഫിനീഷിലേക്ക് നീങ്ങുന്ന ഈ മണ്ഡലത്തിൽ വെറും ഒരു ശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് എൽഡിഎഫിന് ഉള്ളത്. എട്ടു ശതമാനംപേർ ഇവിടെ മറ്റുള്ളവർക്കും നോട്ടക്കുമായി വോട്ടുചെയ്യുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഒരു ചെറിയ വിഭാഗം എന്ത് തീരുമാനം എടുക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അരൂരിലെ അന്തിമ ഫലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38,518 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ എം ആരിഫ് ജയിച്ച മണ്ഡലത്തിലാണ് ഇടതുമുന്നണി ഈ രീതിയിൽ പിറകോട്ട് അടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 648 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിനാണ് ലഭിച്ചത്.
വട്ടിയൂർക്കാവ്, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സർവേഫലം കഴിഞ്ഞ ദിവസങ്ങളിലായി മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു. ഇതിൽ വട്ടിയൂർക്കാവ് ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും, മഞ്ചേശ്വരവും എറണാകുളവും ഐക്യമുന്നണി നിലനിർത്തുമെന്നുമാണ് സൂചന ലഭിച്ചത്. മഞ്ചേശ്വരത്ത് രണ്ടാമതെത്തുന്നത് ഒഴിച്ചാൽ വിജയിക്കാവുന്ന നിലയിലേക്ക് എവിടെയും എൻഡിഎ എത്തിയിട്ടില്ല. അഞ്ചിടങ്ങിൽ ഒന്നുമാത്രം സിറ്റിങ്ങ് സീറ്റുള്ള എൽഡിഎഫിന് പാലാ മോഡലിൽ രാഷ്ട്രീയ നേട്ടമാണ് ഈ ഉപതെരഞ്ഞെടുപ്പിൽ കാണുന്നത്. എന്നാൽ ഇടതിന്റെ സിറ്റിങ്ങ് സീറ്റയായ അരൂരിൽ കാര്യങ്ങൾ കൈയാലപ്പുറത്താണ്. ഇവിടെ ഈ അവസ്ഥയിൽ ഇടതിന് വളരെ നേരിയ മുൻതൂക്കം മാത്രമാണ് ഉള്ളത്.
സർവേ അന്തിമ ചിത്രം ഇങ്ങനെ
എൽഡിഎഫ്- വട്ടിയൂർക്കാവ്, കോന്നി, അരൂർ
യുഡിഎഫ്- മഞ്ചേശ്വരം, എറണാകുളം.
മികച്ച സ്ഥാനാർത്ഥികളെ ഇറക്കാനായതും, ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവുമാണ് ഇടതുമുന്നിക്ക് തുണയാവുന്നത്. സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോയിട്ടില്ല. യുഡിഎഫിനാവട്ടെ സ്ഥാനാർത്ഥിയെചൊല്ലിയുള്ള പ്രശ്നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടതുപോലെ ശബരിമല വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയും ബാധിച്ചിട്ടുണ്ട്.
കോന്നിയിൽ അട്ടിമറി സാധ്യതയുമായി എൽഡിഎഫ്
യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ, അതും അടൂർപ്രകാശ് കഴിഞ്ഞ 23 വർഷമായി തുടർച്ചയായി എംഎൽഎ ആയ കോന്നിയിൽ എൽഡിഎഫ് കയറിവരുന്നതിന്റെ വ്യക്തമായ ചിത്രമാണ് സർവേ നൽകുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ യു ജനീഷ്കുമാറിന് 37 ശതമാനം വോട്ട് ലഭിക്കുമ്പോൾ, യുഡിഎഫിലെ പി മോഹൻരാജിന് ലഭിക്കുന്നത് 32 ശതമാനം വോട്ടുകളാണ്. 28 ശതമാനം വോട്ടുമായി ബിജെപിയിലെ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത് യുഡിഎഫിനെ ബാധിച്ചെന്ന് വോട്ടർമാരുടെ പ്രതികരണത്തിൽനിന്ന് സർവേ സംഘത്തിന് ബോധ്യപ്പെട്ടതാണ്. അടൂർ പ്രകാശ് ഇപ്പോൾ പ്രചാരണത്തിൽ സജീവമായതും, അവസാനഘട്ടത്തിലെ സാമുദായിക അടിയൊഴുക്കുകളും തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.
കോന്നിയിലെ സർവേ ചിത്രം ഇങ്ങനെ
എൽഡിഎഫ്- 37
യുഡിഎഫ്- 32
എൻഡിഎ- 28
മറ്റുള്ളവർ-3
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ മികവ് മണ്ഡലത്തിലെ വോട്ടർമാർ അംഗീകരിക്കുന്നതിന്റെ സൂചനകളാണ് സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ വ്യക്തമാവുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷനും, യുവജന കമ്മിഷൻ അംഗംവുമായ ജനീഷ്കുമാറിന്റെ (36) കന്നിയങ്കമാണിത്. കെപിസിസി അംഗവും മുൻ മുൻ ഡിസിസി അധ്യക്ഷൻ. പത്തനംതിട്ട നഗരസഭ മുൻ അധ്യക്ഷനുമായ 63കാരനായ പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. '36കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തിട്ടുണ്ട്.
അടൂർ പ്രകാശ് തുടർച്ചയായി ജയിച്ച 23 വർഷം തന്നെതാണ് യുഡിഎഫിന്റെ പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ട് യുഡിഎഫിന്. മെഡിക്കൽ കോളജിനു പണം നൽകിയതു തങ്ങളാണെന്നാണ് എൽഡിഎഫിന്റെ ബദൽവാദം.കോന്നിയിൽ കാണുന്നതൊന്നുമല്ല വികസനമെന്നും അതു കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കാനുള്ളതാണെന്നും എൻഡിഎയും പറയുന്നു.
മുമ്പെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം ഇവിടെ പ്രചാരണായുധമാണ്. മത, സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം മൽസരിക്കുന്നു. യുഡിഎഫും എൻഡിഎയും ശബരിമലയാണ് പ്രചാരണ വിഷയമാക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതിനാൽ എൽഡിഎഫിനും ശബരിമല പറയാതെ തരമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ തിരിച്ചും മറിച്ചും പ്രയോഗിക്കുകയാണ് മുന്നണികൾ. അതുകൊണ്ടുതന്നെ അടിയൊഴുക്കിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോഴും പറയാനാവില്ല.
65ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് ഇടത്, വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം തന്നെ പിന്നീട് തിരുത്തിച്ചു. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ നേടിയ ഭൂരിപക്ഷം 20,748. എന്നാൽ എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിലാണ്. യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ട് മാത്രം. ആഞ്ഞുപിടിച്ചാൽ ഈ വ്യത്യാസം മറികടക്കാമെന്നാണു പ്രതീക്ഷ.
എൻഡിഎയുടെ മനസ്സിലുള്ളതും ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെ. യുഡിഎഫുമായുള്ള അവരുടെ വോട്ട് വ്യത്യാസം കേവലം 3,161. 2016ൽ അടൂർ പ്രകാശ് നേടിയത് 72,800 വോട്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ യുഡിഎഫ് വോട്ട് 49,667 ആയി; 23,133 വോട്ടിന്റെ കുറവ്. 2016ൽ 52,052 വോട്ട് പിടിച്ച എൽഡിഎഫിനു ലോക്സഭയിലേക്കു ലഭിച്ചത് 46,946 വോട്ട്; 5,106 വോട്ടിന്റെ കുറവ്. ബിജെപിക്കാകട്ടെ, 2016ലെ 16,713 വോട്ട് 2019ൽ 46,506 ആക്കാനായി; 29,793 വോട്ടിന്റെ വർധന. ഇരുമുന്നണികളുടെയും വോട്ട് ബിജെപി പിടിക്കുന്നുവെന്നാണ് ഇവിടെ നിന്നു വരുന്ന കണക്കുകൾ.പക്ഷേ ഈ ഉപ തെരഞ്ഞെടുപ്പിൽ ആ രീതയിലുള്ള വർധന ബിജെപിക്ക് ഉണ്ടാക്കാൻ കഴിയില്ല ്എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
അരൂരിൽ ഫോട്ടോഫിനീഷ്
വട്ടിയൂർക്കാവും, കോന്നിയും പോലുള്ള യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ തിരിച്ചുപിടിക്കുന്ന ഇടതുമുന്നണി പക്ഷേ തങ്ങളുടെ സിറ്റിങ്ങ് സീറ്റായ അരൂരിൽ കിതക്കുന്ന കാഴ്ചയാണ് മറുനാടൻ സർവേ ഫലങ്ങളിൽ കാണാൻ കഴിയുന്നത്. ഇടതുസ്ഥാനാർത്ഥി മനു സി പുളിക്കന് 39 ശതമാനം വോട്ടുകിട്ടുമ്പോൾ, 38 ശതമാനം വോട്ടുമായി യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ തൊട്ടു പിറകെയുണ്ട്. എൻഡിഎ സ്ഥാനാർത്ഥി കെ പി പ്രകാശ് ബാബുവിന് ഇവിടെ 15 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിക്കുകയെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അരൂരിലെ സർവേ ചിത്രം ഇങ്ങനെ
എൽഡിഎഫ്- 39
യുഡിഎഫ്- 38
എൻഡിഎ- 15
നോട്ട -8
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് ജയിച്ച ഏക മണ്ഡലത്തിലാണ് അരൂർ. പക്ഷേ അരൂർ നിമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംഎൽഎയുമായ എം എം ആരിഫ് പിന്നിലായി. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ജയത്തിൽനിന്നാണ് ഈ ഇടിവ്. സംസ്ഥാനത്തു തോറ്റ ഏക ലോക്സഭാ മണ്ഡലമെന്ന നിലയിൽ കോൺഗ്രസും ഇവിടെ വിശദ പഠനം നടത്തിയിരുന്നു. ചില പ്രാദേശിക കമ്മിറ്റികൾ പിരിച്ചുവിട്ടു. സിപിമ്മിലും പ്രാദേശിക പ്രശ്നങ്ങൾ നിരവധിയായിരുന്നു. എൻഡിഎയിലെ പ്രശ്നം ബിഡിജെഎസ് പിണങ്ങി സീറ്റ് ഉപേക്ഷിച്ചതായിരുന്നു. പക്ഷേ, ഇപ്പോൾ പ്രശ്നമൊന്നും ബാക്കിയില്ലെന്നു ബിജെപി നേതാക്കൾ ഉറപ്പിച്ചു പറയുന്നു.
തിരഞ്ഞെടുപ്പ് തുടങ്ങിയ അന്നുമുതൽ തുടങ്ങിയ നിരവധി വിവാദങ്ങൾ ആരെ ബാധിക്കുമെന്ന് വ്യക്തമല്ല. ചട്ടംഘിച്ചെന്നു പറഞ്ഞു റോഡുപണി തടയൽ, മന്ത്രി സുധാകരൻെർ പൂതന പ്രയോഗം, വാഗ്ദാനങ്ങളുമായി മന്ത്രിമാരും ഉദ്യോഗസ്ഥരും വീടുകയറുന്നെന്ന ആരോപണം, ഇടതുസ്ഥാനാർത്ഥിയുടെ തറവാടിനെതിരെ വയലാർ വെടിവയ്പുമായി ബന്ധപ്പെട്ട് ആരോപണം, ബിജെപി നേതാവിന്റെ വീട്ടിൽ സിപിഎം നേതാക്കളുടെ സന്ദർശനം, സിപിഎം നേതാവിന്റെ താമസസ്ഥലത്തിനു സമീപം യുഡിഎഫിന്റെ പ്രചാരണം വിലക്കിയെന്ന ആരോപണം എന്നിങ്ങനെ പലതുമുണ്ടായി. യുഡിഎഫ് നേതാക്കൾ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നാണ് ഇടത്്സ്ഥാനാർത്ഥി മനു സി പുളിക്കന്റെ ആരോപണം.
പ്രാദേശിക വികസനവും ശബരിമലയുമൊക്കെ പറഞ്ഞാണു പ്രചാരണം തുടങ്ങിയതെങ്കിലും പിന്നീട് വിഷയങ്ങൾ മാറിമാറിവന്നു. അവസാനം കൃത്യമായ ജാതി മത ധ്രുവീകരണവും ഇതോടൊപ്പം ഉണ്ടായിട്ടുണ്ട്. ഈ അടിയൊഴുക്കുകൾ ആരെ തുണക്കുമെന്ന് കണ്ടറിയണം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്