പാർട്ടിയും മുന്നണിയും പോലെ പ്രധാനമാണ് സ്ഥാനാർത്ഥികളെന്നും ജനം; കുറ്റിച്ചൂലിനും ഇറക്കുമതി സ്ഥാനാർത്ഥിക്കും വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു; മക്കൾ രാഷ്ട്രീയത്തിനെതിരെയും പ്രതിഷേധം; മുല്ലപ്പള്ളിക്ക് പറ്റിയ പകരക്കാരനെ കണ്ടെത്തയില്ലെങ്കിൽ വടകരയിൽ യുഡിഎഫിന് തിരിച്ചടിയാവും; കാസർകോട്ടും വടകരയിലും കോഴിക്കോട്ടും ഇടതിന്റെ ജയസാധ്യതകൾ സ്ഥാനാർത്ഥികൾക്ക് അനുസരിച്ച്; മറുനാടൻ സർവേയിൽ തെളിയുന്നത് മികച്ച സ്ഥാനാർത്ഥികൾക്കായുള്ള വോട്ടർമാരുടെ കാത്തിരിപ്പ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ ഇറക്കുമതിചെയ്യുന്ന ആരെയും അംഗീകരിക്കുവാൻ ജനം ഇക്കാലത്ത് തയ്യാറാവുമോ. സ്വന്തം പാർട്ടിക്കാരനാണെങ്കിൽ ഏത് കുറ്റിച്ചൂലിനെയും വോട്ട് ചെയ്ത വിജയിപ്പിക്കുകയെന്ന നയം ഇനി നടപ്പില്ലെന്ന് മറുനാടൻ മലയാളി സർവേയിലും തെളിയുന്നു. പാർട്ടിയേക്കാളും മുന്നണിയേക്കാളും ഉപരിയായ വ്യക്തികളെ നോക്കി വോട്ടുചെയ്യുന്ന ഒരു പ്രവണത കേരളത്തിലും ശക്തമാവുകയാണ്. സർവേക്കിടെ പലരും തങ്ങളുടെ തീരുമാനം സ്ഥാനാർത്ഥി പ്രഖ്യപനത്തിനുശേഷമാണെന്ന് തുറന്നു പറഞ്ഞിരുന്നു. പാർട്ടിയുടെ അനുഭാവിയാണെങ്കിലും സ്ഥാനാർത്ഥി ആരാണെന്ന് നോക്കിയിട്ടേ അന്തിമമായി വോട്ട് തീരുമാനിക്കുവെന്ന് പറഞ്ഞ് നിരവധിപേരാണ് സർവേയിൽനിന്ന് മാറി നിന്നത്.
കേഡർ പാർട്ടികൾക്കുംപോലും ഈ ജനകീയ വിചാരണയിൽനിന്ന് മാറി നിൽക്കാൻ കഴിയില്ല എന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കാസർകോട് ലോക്സഭാമണ്ഡലത്തിൽനിന്ന് സിപിഎം നേതാവ് പി കരുണാകരന്റെ മാറ്റം. കഴിഞ്ഞ തവണ ഭൂരിപക്ഷം ഇത്രയേറെ കുറയാൻ കാരണം കരുണാകരന്റെ ചില ജനകീയമല്ലാത്ത നടപടികളാണെന്ന് പാർട്ടിക്കകത്തുനിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ, മുൻ തൃക്കരിപ്പൂർ എംഎൽഎയും കാസർകോട്ടെ ജനകീയ മുഖവുമായ സതീഷ്ചന്ദ്രനെയാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് കേൾക്കുന്നത്. പാർട്ടി കേന്ദ്ര നേതാക്കൾ അടക്കമുള്ള പ്രമുഖരുടെപേരും പറഞ്ഞുകേൾക്കുന്നുണ്ട്. യുഡിഎഫിൽനിന്ന് എ പി അബ്ദുല്ലക്കുട്ടിയുടെപേര് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ കാരണത്താൽ അത് കോൺഗ്രസിനികത്തും പ്രശ്നമാണ്.
സ്ഥാനാർത്ഥിത്വം ഏറ്റവും നിർണ്ണയകമായ മണ്ഡലങ്ങളിൽ ഒന്ന് വടകരയാണെന്ന് സർവേ സംഘത്തിന് നിസ്സംശയം ബോധ്യമായിട്ടുണ്ട്. മുല്ലപ്പള്ളിക്കുപകരം ഇവിടെ ആരാണ് സ്ഥാനാർത്ഥി, അത് അറിഞ്ഞട്ടാണ് കാര്യങ്ങൾ തീരുമാനിക്കയെന്ന് പലരും തുറന്നു പറയുണ്ട്. സർവേയിൽ ഇവിടെ ഒരു മണ്ഡലത്തിലും ഇല്ലാത്ത രീതിയിൽ നോട്ടക്ക് 7 ശതമാനം വോട്ടുകൾ കിട്ടിയത് വേണമെങ്കിൽ തീരുമാനമെടുക്കാൻ കഴിയാത്ത നിഷ്പക്ഷരുടെ വോട്ടായി കണക്കാക്കാം. രാഷ്ട്രീയമായി തങ്ങൾക്ക് മേൽക്കയുള്ള മണ്ഡലം മുല്ലപ്പള്ളിയുടെ അഭാവത്തിൽ കൈപ്പടിയിൽ ഒതുക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. തങ്ങളുടെ പരമ്പരാഗത വോട്ടുകളിൽ ഒരു വിഭാഗവും മുല്ലപ്പള്ളിയുടെ വ്യകതിപ്രഭാവത്തിൽ ചോരുന്നുണ്ടെന്ന് സിപിഎം നേരത്തെ വിലയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിലായിരുന്നു ജനതാദൾ വീരേന്ദ്രകുമാർ വിഭാഗം ഇത്തവണ ഒപ്പമെത്തിയത് എൽഡിഎഫിന് പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. അതേസമയം ആർഎംപിയുടെ നിലപാടുകൾ യുഡിഎഫിനും ആശ്വാസമാവുന്നു. കഴിഞ്ഞ പ്രാവശ്യം ഒറ്റക്കുന്നിന്ന് പതിനേഴായിരത്തോളം വോട്ടുകൾ നേടിയ ആർഎംപി ഇത്തവണ യുഡിഎഫിന് പിന്തുണ നൽകുമെന്നാണ് അറിയുന്നത്. എന്നാൽ ഇത് രാഷ്ട്രീയ ആത്മഹത്യയാണെന്ന് പറഞ്ഞ് ആർഎംപിയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ ആർഎംപിയുടെ ഒരു വിഭാഗം വോട്ടുകൾ അദ്ദേഹത്തിന് പോകുമെന്നതും വസ്തുതതാണ്. അതായത് സ്ഥാനാർത്ഥിയെ അനുസരിച്ചായിരിക്കും വടകരയിൽ യുഡിഎഫിന്റെ സാധ്യതൾ എന്ന് വ്യക്തം.
വടകരയിലെ സമാനമായ സാഹചര്യമാണ് എൽഡിഎഫ്് കോഴിക്കോട്ട് അനുഭവിക്കുന്നത്. എം കെ രാഘവൻ എന്ന യുഡിഎഫിന്റെ ജനകീയനായ എംപിയുടെ പ്രതിഛായയുടെ മുകളിലാണ് ഇവിടെ യുഡിഎഫ്് അവസാന വട്ടം ജയിച്ചുകയറാണ്. 2009ൽ മണ്ഡല പുനനിർണ്ണയത്തെ തുടർന്ന് ബേപ്പുർ, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങൾ ചേരുകയും, തിരുവമ്പാടിയും വടക്കേ വയനാടും വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് പോവുകയും ചെയ്തതോടെ രാഷ്ട്രീയമായി എൽഡിഎഫിന് വലിയ മേൽക്കെയാണ് ഈ മണ്ഡലത്തിൽ ഉണ്ടായത്. എന്നാൽ 2009ലെ ഇലക്ഷനിൽ അന്ന് അത്രയൊന്നും അറിയപ്പെടാതിരുന്ന എം കെ രാഘവനെ ഇറക്കി യുഡിഎഫ് ഭാഗ്യം പരീക്ഷിച്ചപ്പോൾ, എൽഡിഎഫ് പുതുമുഖമായ മുഹമ്മദ് റിയാസിനെയാണ് രംഗത്തിറക്കിയത്. വെറും 600ൽപരം വോട്ടുകൾക്കാണ് അന്ന് മണ്ഡലം എൽഡിഎഫിനെ കൈവിട്ടത്. 2014ൽ എ വിജയരാഘവനെതിരെ പതിനാറായരത്തിലധികം വോട്ടുകളായി ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എ കെ രാഘവൻ വിജയം ആവർത്തിച്ചപ്പോഴും അണിയറയിൽ പറഞ്ഞുകേട്ടത്് സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം തന്നെയായിരുന്നു. ഇത്തവണ അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി പ്രവേശനത്തിലേക്ക് കടക്കുന്നത്. പത്തുവർഷം കൊണ്ട് ഇമേജ് ആകെ മാറിയ മുഹമ്മദ് റിയാസിന്റെ പേര് തൊട്ട് കേന്ദ്ര നേതാക്കളുടെ പേരുകൾവരെ ഈ മണ്ഡലത്തിലും പറഞ്ഞുകേൾക്കുന്നുണ്ട്.
സ്ഥാനാർത്ഥി വടംവലി ഇക്കുറിയും യുഡിഎഫിന് തലവേദനയാവുന്ന മണ്ഡലമാണ് തങ്ങളുടെ ഷുവർ സീറ്റകളിൽ ഒന്നായ വയനാട്. ഇവിടെ എം ഐ ഷാനവാസിന്റെ സ്ഥാനാർത്ഥിത്വത്തെചൊല്ലി കോൺഗ്രസും ലീഗും തമ്മിലുണ്ടായ പ്രശ്നങ്ങളായിരുന്നു, മുമ്പ് ഒന്നരലക്ഷം ഉണ്ടായിരുന്ന ഭൂരിപക്ഷത്തെ വെറും ഇരുപതിനായിരത്തിലേക്ക് താഴ്ത്തിയത്. ഇത്തവണ ഷാനവാസിന്റെ മകൾക്ക് സീറ്റ് കൊടുക്കന്നതിനെ ചൊല്ലി ഇവിടെ പ്രശ്നം നിലനിൽക്കയാണ്. ടി സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നിരവധിപേരുകളും കോൺഗ്രസിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ഇറക്കുമതി സ്ഥാനർഥികളും മക്കൾ രാഷ്ട്രീയവും ഇവിടെ വേണ്ട എന്ന് കെഎസയുവും യൂത്ത് കോൺഗ്രസും തുടങ്ങിയ കാമ്പയിൻ പൊതുജനങ്ങളും ഏറ്റെടുത്ത മട്ടിലാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്.
എത്രവലിയ രാഷ്ട്രീയ മേൽക്കൈയുള്ള മണ്ഡലമാണെങ്കിലും സ്ഥാനാർത്ഥി നന്നായില്ലെങ്കിൽ ജയിക്കാൻ കഴിയില്ല എന്നത് ഒരർഥത്തിൽ ജനാധിപത്യത്തിന്റെ വിജയം കൂടിയാണ്. ജനം ഏതെങ്കിലും ഒരു പാർട്ടിയുടെ അടിമകളല്ലെന്നും മികച്ച സ്ഥാനാർത്ഥികൾക്കായി അവർ കാത്തിരക്കയാണെന്നും മറുനാടൻ സർവേയിലും തെളിയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍