Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനമനസ്സ് ആർക്കൊപ്പം? കഴിഞ്ഞ അസംബ്ലി ഇലക്ഷൻ മുതൽ പാലാവരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച മറുനാടൻ ടീം വീണ്ടും രംഗത്ത്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള മണ്ഡലങ്ങളിലേ വോട്ടർമാരെ നേരിട്ടുകണ്ട് ഫീൽഡ് സർവേയുമായി മറുനാടൻ പ്രതിനിധികൾ യാത്ര തുടങ്ങി; 'ഉപതെരഞ്ഞെുടുപ്പ്-2019' അഭിപ്രായ സർവേ ഫലം ബുധനാഴ്ച മുതൽ

മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനമനസ്സ് ആർക്കൊപ്പം? കഴിഞ്ഞ അസംബ്ലി ഇലക്ഷൻ മുതൽ പാലാവരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച മറുനാടൻ ടീം വീണ്ടും രംഗത്ത്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള മണ്ഡലങ്ങളിലേ വോട്ടർമാരെ നേരിട്ടുകണ്ട് ഫീൽഡ് സർവേയുമായി മറുനാടൻ പ്രതിനിധികൾ യാത്ര തുടങ്ങി; 'ഉപതെരഞ്ഞെുടുപ്പ്-2019' അഭിപ്രായ സർവേ ഫലം ബുധനാഴ്ച മുതൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിക്കപ്പെടുന്ന, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ജന മനസ്സറിയാനുള്ള അഭിപ്രായ സർവേയുമായി മറുനാടൻ മലയാളി ടീം രംഗത്ത്. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച്, മഞ്ചേശ്വരം, എറണാംകുളം, അരുർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ മറുനാടൻ പ്രതിനിധികൾ നേരിട്ടെത്തി നടത്തുന്ന ഫീൽഡ്് സർവേ തുടങ്ങിയിരിക്കയാണ്. ഇതിന്റെ ഫലം ഈ മാസം 16ന്് ബുധനാഴ്ച മുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി സംപ്രേഷണം ചെയ്യും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും, ലോക്‌സഭാ തെരഞ്ഞെടുപ്പും, പാലാ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് സർവേ നടത്തുന്നത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. പിണറായി സർക്കാറിന്റെ ഭരണം, മണ്ഡലത്തിലെ വികസനം, സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ മികവ് ,സാമുദായിക രാഷ്ട്രീയം, ശബരിമല, സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ തുടങ്ങിയ വിഷയങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ഈ വിഷയങ്ങളിൽ ജന വികാരം എന്താണെന്ന് അറിയാനുള്ള ശ്രമവും ഞങ്ങൾ നടത്തുന്നുണ്ട്.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയാനും സർവേ സംഘം ശ്രമിക്കുന്നുണ്ട്. ഓരോ മണ്ഡലത്തിൽ നിന്നും 2000ത്തോളം സാമ്പിളുകൾ എടുക്കുന്ന മറുനാടൻ സർവേ, കേരളത്തിലെ ഏറ്റവും വലിയ സാമ്പിൾ സർവേകളിൽ ഒന്നാവുകയാണ്.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്‌സിറ്റ്പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.

മാറ്റുരക്കുന്നത് പ്രമുഖർ

ഈ മാസം 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രഗൽഭരായ സ്ഥാനാർത്ഥികളെയാണ് മുന്നണികൾ രംഗത്തിറക്കിയത്. എറ്റവും കടുത്ത പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവിൽ ജനകീയ പ്രതിഛായയുള്ള മേയർ വി.കെ പ്രശാന്തിനെ ഇടതുമുന്നണി രംഗത്തിറക്കിയതോടെ ത്രികോണ മൽസരത്തിനാണ് കളമൊരുങ്ങിയത്. കെ മുരളീധരൻ എം പിയായതിനെ തുടർന്ന് ഒഴിവുവന്ന തങ്ങളുടെ സിറ്റിങ്ങ് സീറ്റിൽ ഡോ. കെ മോഹൻകുമാറിനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. കുമ്മനം രാജശേഖരനായി ബിജെപി കാത്തിരുന്നെങ്കിലും ഒടുവിൽ ഇവിടെ നറുക്കുവീണത്, ജില്ലാ സെക്രട്ടറി എസ് സുരേഷിനാണ്. അടൂർ പ്രകാശ് ആറ്റിങ്ങൽ എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ കോന്നിയിൽ, കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കി എൻഡിഎ ഇരു മുന്നണികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. യുഡിഎഫ് സ്ഥാനാഥിയായി പി മോഹൻരാജും, എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ യു ജനീഷ് കുമാറുമാണ് ഇവിടെ മാറ്റുരക്കുന്നത്.

അരൂർ സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണ്. എംഎൽഎ ആരിഫ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മനു സി പുളിക്കൻ എന്ന യുവ സ്ഥാനാർത്ഥിയെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരുക്കുന്നത്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും തികഞ്ഞ പ്രതീക്ഷയിലാണ്. ബിജെപിക്കായി പ്രകാശ് ബാബുവും കളം നിറഞ്ഞ് വോട്ട് പിടിക്കുന്നുണ്ട്. പരമ്പരാഗത യുഡിഎഫ മണ്ഡലം എന്ന് വിളിക്കാവുന്ന എറണാകുളത്തും തെരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയിലാണ്.

യു.ഡി.എഫ് സ്ഥാനാഥി ടി.ജെ വിനോദ് പ്രചാരണത്തിൽ സജീവമാണ്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയി അട്ടിമറി പ്രതീക്ഷ കൈവിട്ടിട്ടല്ല. ബിജെപിയുടെ രാജഗോപാലും വലിയ ആവേശത്തോടെയാണ് വോട്ട് ചോദിക്കുന്നത്.ത്രികോണ മൽസരം നടക്കുന്ന മഞ്ചേശ്വരത്ത് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീനും, എൽഡിഎഫ് സ്ഥാനാർത്ഥി എം ശങ്കർ റൈയും, എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറും ഇവിടെ തികഞ്ഞ ആവേശത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP