എൽഡിഎഫിന് തുണയാവുന്നത് മികച്ച സ്ഥാനാർത്ഥികളും ഉപതെരഞ്ഞെടുപ്പിൽ സാധാരണ കാണാറുള്ള ഭരണകക്ഷി അനുകൂല വികാരവും; സംസ്ഥാന സർക്കാറിന്റെ ഭരണത്തെ ശരാശരിയെന്ന് ജനം വിലയിരുത്തുമ്പോളും അത് ഒരു ഭരണ വിരുദ്ധ തരംഗത്തിലേക്ക് പോകുന്നില്ല; യുഡിഎഫിന് സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള പ്രശ്നങ്ങൾ വട്ടിയൂർക്കാവിലും കോന്നിയും അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നു; ശബരിമല- മോദി വികാരം കത്തിപ്പിടിക്കാത്തത് എൻഡിഎയെയും ബാധിക്കുന്നു; ഉപതെരഞ്ഞെടുപ്പ് സർവേ ഫലം വിലയിരുത്തുമ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഈ മാസം 21ന് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ അഭിപ്രായ സർവേയുടെ ഫലം പുറത്തുവിടുമ്പോൾ, വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങൾ ഇടതുമുന്നണി പിടിച്ചെടുക്കുമെന്നും, മഞ്ചേശ്വരം എറണാകുളം മണ്ഡലങ്ങൾ ഐക്യമുന്നണി നിലനിർത്തും എന്നുള്ള വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ ഏക സിറ്റിങ്ങ് സീറ്റായ അരൂരിൽ കാര്യങ്ങൾ ഫോട്ടോ ഫിനീഷിലേക്ക് പോവുകയാണ്. വെറും ഒരു ശതാമനം വോട്ടിന്റെ ലീഡ് മാത്രമാണ് ഇവിടെ സർവേ പ്രകാരം ഇടതുമുന്നണിക്കുള്ളത്. എന്നാലും രണ്ട് യുഡിഎഫ് സിറ്റിങ്ങ് സീറ്റുകൾ പിടിച്ചെടുക്കാൻ കഴിയും എന്ന നിലയിലേക്ക് എൽഡിഎഫിനെ എത്തിച്ചത്, അവർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാട്ടിയ മികവ് തന്നെയാണെന്ന് സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽനിന്ന് വ്യക്താമണ്.
വ്യക്തിപരമായ മികവ് ഏത് സ്ഥാനാർത്ഥിക്കാണെന്ന സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് മഞ്ചേശ്വരത്ത് ഒഴികെ, മറ്റ് നാലിടത്തും ഇടതു സ്ഥാനാർത്ഥികളുടെ പേരാണ് വോട്ടർമാർ ഉയർത്തിയത്. മഞ്ചേശ്വരത്ത് മുന്നിൽ നിൽക്കുന്നത് യുഡിഎഫ് സ്ഥാനാർത്ഥി എം സി കമറുദ്ദീൻ ആണ്. വട്ടിയൂർക്കാവ്, അരൂർ മണ്ഡലങ്ങളിലൊക്കെ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവ് ഇടതിന് വല്ലാതെ ഗുണം ചെയ്തിട്ടുണ്ട്. വട്ടിയൂർക്കാവിൽ ജനകീയനായ 'മേയർബ്രോ' എന്ന പേരിൽ അറിയപ്പെടുന്ന വി കെ പ്രശാന്തിന്റെ വ്യക്തിത്വത്തിന് 70 ശതമാനത്തോളം വോട്ടർമാരാണ് പിന്തുണ നൽകുന്നത്. അതായത് രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിനും എൻഡിഎക്കും വോട്ടുചെയ്യുന്നവർ പോലും പ്രശാന്തിന്റെ വ്യക്തിത്വത്തെ അംഗീകരിക്കുന്നുവെന്ന് ചുരുക്കം. അതേസമയം ഒരു തവണ വട്ടിയൂർക്കാവിൽനിന്ന് തോൽക്കുകയും, അത്ര കണ്ട് ജനകീയ പ്രതിഛായ ഇല്ലാത്തതുമായ ഡോ. മോഹൻകുമാറിനെ യുഡിഎഫ് രംഗത്തിറക്കിയത് പാർട്ടി പ്രവർത്തകരിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് കുമ്മനം രാജശേഖരനു പകരം, അഡ്വ. എസ് സുരേഷിനെ രംഗത്തിറക്കിയ ബിജെപിക്കും ഉണ്ടായിരിക്കുന്നത്.
കോന്നിയിലെ സർവേയിലും സ്ഥാനാർത്ഥിയുടെ മികവ് പ്രകടമായിരുന്നു. വ്യക്തിപരമായ മികവ് ആർക്കാണെന്ന സർവേയുടെ അനുബന്ധ ചോദ്യങ്ങൾക്ക് 65 വോട്ടർമാരും ഇടതുസ്ഥാനാർത്ഥി കെ യു ജനീഷ്കുമാറിന്റെ പേരാണ് പറയുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന ഉപാധ്യക്ഷനും, യുവജന കമ്മിഷൻ അംഗംവുമായ ജനീഷ്കുമാറിന്റെ (36) കന്നിയങ്കമാണിത്. കെപിസിസി അംഗവും മുൻ മുൻ ഡിസിസി അധ്യക്ഷൻ. പത്തനംതിട്ട നഗരസഭ മുൻ അധ്യക്ഷനുമായ 63കാരനായ പി. മോഹൻരാജാണ് യുഡിഎഫ് സ്ഥാനാർത്ഥി. '36കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തിട്ടുണ്ട്.അടൂർ പ്രകാശ് എന്ന കരുത്തനായ യുഡിഎഫ് നേതാവ് എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതും യുഡിഎഫിനെ ബാധിക്കുന്നുണ്ട്.
ഉപതെരഞ്ഞെുടുപ്പിൽ പതിവായി കാണുന്ന മറ്റൊരു വികാരമാണ് ഭരണകക്ഷിക്ക് അനകൂലമായി നിൽക്കാനുള്ള പ്രവണത. അതായത് ഇനി ഈ നിയമസഭക്ക് ഒന്നരവർഷം മാത്രമേ ഉള്ളൂ, ആ കാലയളവിൽ ഒരു ഭരണകക്ഷി എംഎൽഎയെ തെരഞ്ഞെടുത്താൽ കൂടുതൽ വികസനംവരും എന്ന ധാരണ പൊതുവെ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അനുബന്ധ ചോദ്യങ്ങളായി മറുനാടൻ സർവേ സംഘം ചോദിച്ചപ്പോൾ, മഞ്ചേശ്വരത്ത് ഒഴികെ മറ്റ് നാലിടങ്ങളിലും സമാനമായ ഉത്തരമാണ് കിട്ടിയത്. മറ്റിടങ്ങളിൽ 60 ശതമാനം വോട്ടർമാരും ഭരണകക്ഷി എംഎൽഎക്ക് കൂടുതൽ വികസനം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതികരിച്ചത്.
അതേസമയം സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഒന്നും തന്നെ ജനങ്ങളിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടില്ല. അഞ്ചുമണ്ഡലങ്ങളിലും നടത്തിയ സർവേയിൽ പിണറായി സർക്കാറിന്റെ ഭരണത്തിന് ശരാശരി മാർക്കുമാത്രമാണ് ജനം നൽകിയത്. അടുത്തകാലത്തായി പിണറായി സർക്കാറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കാനിടയു്ണ്ടെന്ന് 55 ശതമാനം വോട്ടർമാരും പറയുന്നു. എന്നാലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ കണ്ടപോലെ ശക്തമായ ഒരു ഭരണവിരുദ്ധ വികാരത്തിലേക്ക് ഇത് മാറിയിട്ടില്ല. അതേസമയം പ്രതിപക്ഷത്തിന്റെ പ്രകടനം എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിനും ശരാശരി എന്ന മറുപടിയാണ് ജനം നൽകുന്നത്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും എതിരായ വികാരത്തിൽനിന്ന് മുതലെടുക്കാൻ പക്ഷേ എൻഡിഎക്കും ആവുന്നില്ല.
ഈ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും പിറകോട്ട് പോവുന്നത് എൻഡിഎയാണ്. മഞ്ചേശ്വരത്ത് രണ്ടാമത് എത്തുന്നത് ഒഴിച്ചാൽ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയില്ല. ബിജെപിയുടെ തുറപ്പുചീട്ടായ ശബരിമല വികാരം മഞ്ചേശ്വരത്ത് ഒഴികെ എവിടെയും പ്രകടമല്ലെന്ന് സർവേ റിപ്പോർട്ടുകളിൽ കാണുന്നു. 15 ശതമാനത്തിൽ താഴെ വോട്ടർമാർ മാത്രമാണ്, ഇത്തവണ ശബരിമല സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്. ലോകസഭാ തെരഞ്ഞെടുപ്പിലൊക്കെ ബിജെപിയെ തുണച്ചിരുന്ന മോദി ഫാക്ടർ ഇത്തവണ എവിടെയുമില്ല. ഉപതെരഞ്ഞെടുപ്പുകളിൽ ഈ ട്രെൻഡ് മാത്രമാണ്.
പക്ഷേ ഒരു സർവേയിലും കിട്ടാത്ത ഒന്നാണ് അവസാനവട്ട അടിയൊഴുക്കുകൾ. യുഡിഎഫിന് പ്രതീക്ഷയാകുന്നതും ഈ ജാതി-മത സമവാക്യങ്ങളിലും മറ്റുമാണ്. വട്ടിയൂർക്കാവിലും കോന്നിയിലുമൊക്കെ ചരിത്രത്തിൽ ഇല്ലാത്ത ജാതിക്കളിയാണ് നടക്കുന്നത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണ യുഡിഎഫിന് കരുത്താവുകയാണ്. അരൂരിലും ജാതി- മത ധ്രുവീകരണവും കൃത്യമായി ഉണ്ടായിട്ടുണ്ട്. ഈ അടിയൊഴുക്കുകൾ ആരെ തുണക്കുമെന്ന് കണ്ടറിയണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍