കടലിന്റെ ഇരമ്പലിന് കാതോർക്കുക; ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ഏറ്റെടുക്കാതിരിക്കുക; ഫോൺ റിങ് ചെയ്യുമ്പോൾ എടുക്കാതിരിക്കുക; പ്രതിദിനം ഒരു മണിക്കൂർ കൂടുതൽ നേടി ജീവിതം വിജയം നേടാനുള്ള വഴികൾ ഇതാ
മറുനാടൻ ഡെസ്ക്
ലോക്ക്ഡൗൺ കാലത്ത് മൂന്ന് സുഹൃത്തുക്കൾക്കുണ്ടായ ചിന്തയായിരുന്നു, സമയം പാഴാക്കുന്നത് എങ്ങനെ തടയാം എന്നത്. ഓരോ സെക്കന്റും ഫലവത്തായി ഉപയോഗിച്ച് എങ്ങനെ ജീവിതവിജയം കണ്ടെത്താമെന്നത്. മ്യുസിക് ആപ്പായ സ്പോടിഫൈ, സൂം എന്നിവയുടെ സ്ഥാപകർ ഉൾപ്പടെ, ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച 300 പേരെ ഇതറിയുവാനായി അവർ സമീപിച്ചു. അവരുടെ അനുഭവങ്ങൾ, വിജയത്തിലേക്കുള്ള യാത്രയുടെ നാൾവഴികൾ എല്ലാം നമുക്ക് പകർന്നുതരുന്നത്, എങ്ങനെ ജീവിതത്തെ കൂടുതൽ കാര്യക്ഷമമാക്കാം എന്നതിനുള്ള പാഠങ്ങളാണ്.
കൂടുതൽ നേരം ജോലിചെയ്യുക എന്നതല്ല, ജോലി ചെയ്യുന്ന സമയത്ത്, അത് കൂടുതൽ കാര്യക്ഷമമായി ചെയ്യുക എന്നതിലാണ് കാര്യം എന്ന് ഇവരുടെ അനുഭവം തെളിയിക്കുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരാഴ്ച്ച 40 മണിക്കൂർ ചെയ്യുന്ന ജോലി ഒന്നു ശ്രദ്ധിച്ചാൽ അതിന്റെ പകുതിയിൽ ഒരല്പം കൂടുതൽ സമയംകൊണ്ട് ചെയ്ത് തീർക്കാനാകും. നിങ്ങളുടെ വരുമാനത്തിൽ കുറവുണ്ടാവുകയുമില്ല. അതായത്, സായാഹ്നത്തിൽ നിങ്ങളുടെ വീട്ടുമുറ്റത്തെ തോട്ടത്തിൽ ഉലാത്തുവാനും, കുട്ടികളോടൊത്ത് കളിക്കുവാനുമൊക്കെ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കും.
ഉപയോഗിക്കുന്ന സമയത്തേക്കാളേറെ സമയം നമ്മൾ ഓരോരുത്തരും പാഴാക്കുന്നു എന്നതാണ് സത്യം. അത് ഒഴിവാക്കുവാനും ഉദ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാനുമുള്ള മാർഗ്ഗങ്ങളായിരുന്നു ഇവരോട് ആരാഞ്ഞത്. ഈ മുൻനിര വ്യവസായികൾ പറഞ്ഞത് പൂർണ്ണമായും അനുസരിക്കാമെങ്കിൽ ആഴ്ച്ചയിൽ 16 മണീക്കൂർ വരെ ലാഭിക്കാം.ഇതെല്ലാം എല്ലാവർക്കും ചെയ്യാവുന്ന നിസാരമായ ചില കാര്യങ്ങളാണുതാനും.
മീറ്റിംഗുകൾ കഴിയുന്നതും ഒഴിവാക്കുക
ഔദ്യോഗിക ജീവിതത്തിൽ ഒഴിവാക്കാനാകത്ത ഒന്നാണ് മീറ്റിംഗുകൾ. എന്നാൽ, പല മീറ്റിംഗുകളും കാര്യമായ ഒന്നും തന്നെ നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മിക്കവയും വെറും സമയം കൊല്ലികളായിരിക്കും. അതിനാൽ,ം നിങ്ങൾക്ക് ഒരു മീറ്റിംഗിന് ക്ഷണം ലഭിച്ചാൽ, അത് നിങ്ങളുടെ ജോലിക്ക് എത്രമാത്രം ഉപകാരപ്പെടുമെന്ന് സ്വയം ആലോചിക്കുക. നിങ്ങൾക്ക് കാര്യമായ പ്രയോജനം ഇല്ലാത്ത മീറ്റിങ് ആണെങ്കിൽ, വിനയപുരസ്സരം അത് ഒഴിവാക്കുക. അതുപോലെ, നിങ്ങളാണ് മീറ്റിങ് സംഘടിപ്പിക്കുന്നതെങ്കിൽ, ക്ഷണിതാക്കളുടെ എണ്ണം പരിമിതപ്പെടുത്തുക. എന്ത് ഉദ്ദേശത്തിനാണോ നിങ്ങൾ മീറ്റിങ് വിളിക്കുന്നത്, അതുമായി നേരിട്ട് ബന്ധപ്പെട്ടവരെ മാത്രം മീറ്റിംഗിന് ക്ഷണിക്കുക.
ഒരേസമയം പലകാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക
ഒരേസമയം പല കാര്യങ്ങൾ ചെയ്താൽ പണി പെട്ടെന്ന് പൂർത്തിയാക്കാം എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. എന്നാൽ കാര്യക്ഷമത കുറയുന്നതിന് ഒരു പ്രധാനകാരണം ഇതാണ്. ഒരു കാര്യം ഒരേയിരൂപ്പിൽ ചെയ്തു തീർക്കാൻ, അത് പലപ്പോഴായി ചെയ്യുന്നതിനേക്കാൾ കുറച്ചു സമയം മതി എന്നതാണ് സത്യം. 1950-ൽ സുൻ കാൾസൺ സ്ഥാപിച്ച ഈ കാര്യം ഇന്ന് കാൾസൺ സിദ്ധാന്തം എന്നപേരിൽ അറിയപ്പെടുന്നു.
മാത്രമല്ല പലകാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയുന്നത് നിങ്ങളുടെ ബൗദ്ധികമായ കഴിവിനേയും വിപരീതമായി ബാധിക്കും എന്ന് പ്രശസ്ത സൈക്കോളജിസ്റ്റായ ഗ്ലെൻ വിൽസൺ പറയുന്നു. ഏറ്റവും കാര്യക്ഷമതയുള്ളവർ, അവർ ആ നിമിഷം ചെയ്യുന്ന ജോലി പൂർത്തിയാക്കുന്നതുവരെ അതിൽ തന്നെ ശ്രദ്ധകേന്ദ്രീകരിക്കും. ജോലിക്കിടയിൽ ഒരു ഈമെയിലിലേക്കോ ഫോൺ കോളിലേക്കോ പോകുന്നതും ഈ വിധത്തിൽ ഒരേ സമയം പലകാര്യങ്ങൾ ചെയ്യുന്നതിന് തുല്യമാണ്. അതിനാൽ, ജോലി സമയത്ത് കഴിയുന്നതും ഫോൺ കോളുകളും മറ്റും ഒഴിവാക്കുക.
സിഗാർനിക് സ്വാധീനം ഒഴിവാക്കുക
പൂർത്തിയാക്കാത്ത കാര്യങ്ങളിലായിരിക്കും, പൂർത്തീകരിച്ചവയേക്കാളേറെ നമ്മുടെ ചിന്തയും മനസ്സും കേന്ദ്രീകരിക്കപ്പെടുക എന്നത് പ്രമുഖ റഷ്യൻ മനഃശാസ്ത്രജ്ഞൻ ബ്ല്യുമ സിഗാർനിക്കിന്റെ സിദ്ധാന്തമാണ്,. ഇതാണ് സിഗാർനിക് പ്രഭാവം എന്നപേരിൽ അറിയപ്പെറ്റുന്നത്. ഇത് ഒഴിവാക്കുവാൻ, ഓരോ ദിവസവും പൂർത്തിയാക്കേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുക. പട്ടിക തയ്യാറാക്കിയാൽ മാത്രം പോര, അത് വേണ്ടവിധം ഉപയോഗിക്കുകയും വേണം.
രണ്ട് മിനിറ്റ് നിയമം പാലിക്കുക
ഗെറ്റിങ് തിങ്സ് ഡൺ എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ഡേവിഡ് അല്ലെനാണ് രണ്ട് മിനിറ്റ് നിയമത്തിന്റെ പ്രോക്താവ്. നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ പട്ടികപ്പെടുത്തിയതിൽ, രണ്ടു മിനിറ്റിൽ കുറവ് സമയം കൊണ്ട് തീർക്കാവുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഉടനടി ചെയ്തു തീർക്കുക എന്നതാണ് രണ്ട് മിനിറ്റ് നിയമം. ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും വായിച്ചു സമയംകളയാതിരിക്കാനുംമറ്റ് പ്രധാനകര്യങ്ങൾക്കിടയിൽ ചെയ്യൂവാൻ ശ്രമിക്കാതിരിക്കാനും ഇത് സഹായിക്കും.
കടലിന്റെ ഇരമ്പലിന് കാതോർക്കുക
കടലിന്റെ ഇരമ്പൽ മാത്രമല്ല, ഒരു കുയിലിന്റെ മനോഹരമായ ഗാനമാകാം അല്ലെങ്കിൽ കർക്കിടക മഴയുടെ കിലുക്കമാകാം, നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്വരം കാതോർത്തിരുന്ന് ജോലിചെയ്യു. കാര്യക്ഷമത വർദ്ധിക്കുന്നത് കാണാം. ഇത്തരത്തിലുള്ള നിരവധി സൗണ്ട്സ്കേപ്പുകൾ ലഭ്യമായ ഇന്നത്തെ കാലത്ത്, നിങ്ങളുടെ മുറിയിൽ തന്നെ കടലും, കാറ്റും കർക്കിടക മഴയുമൊക്കെ സജ്ജമാക്കാൻ വലിയ പ്രയാസവുമില്ല.
ഫോൺ കോളുകൾക്ക് മറുപടി നൽകുന്നത് നിർത്തുക
സർവ്വേയിൽ പങ്കെടുത്ത ഒട്ടുമിക്കവരും പറഞ്ഞത്, പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ, ജോലി സമയത്ത് എടുക്കാറില്ല എന്നാണ്. ചിലർ ഒരു പടികൂടി കടന്ന് ഒരു കോളും എടുക്കാറില്ല. അതിന് കാരണമുണ്ട്. വിളിക്കുന്നയാൾ അയാളുടെ സൗകര്യമുള്ള സമയത്തായിരിക്കും വിളിക്കുക. എന്നാൽ ഇപ്പുറത്തുള്ളയാൾ അങ്ങിനെയാകണമെന്നില്ല, ജോലിത്തിരക്കിലായിരിക്കും.
നിങ്ങളുടെ മേലധികാരിയോ സുപ്രധാന ക്ലൈന്റോ ആണെങ്കിൽ കോൾ നിശ്ചയമായും എടുത്തിരിക്കണം. എന്നാൽ ഫോൺ എടുക്കുന്നത് അത്തരം കോളുകളിൽ മാത്രമായി ചുരുക്കുക. മിക്കവരും നിർദ്ദേശിക്കുന്നത് വോയ്സ് മെയിൽ സൗകര്യം ഉപയോഗിക്കുവാനാണ്.
'ഇൻബോക്സ് സീറോ' രീതി പ്രാവർത്തികമാക്കുക
കാര്യക്ഷമത വർദ്ധിപ്പിക്കുവാൻ ഏറ്റവും ഉതകിയ മാർഗ്ഗമാണിത്. നിങ്ങളുടെ മെയിലിലെ ഇൻബോക്സ് ശൂന്യമാണെങ്കിൽ നിങ്ങളുടെ മനസ്സ് ശാന്തമായിരിക്കും. നിങ്ങളുടെ ഈ മെയിൽ ആർക്കൈവ് ചെയ്താൽ ഇൻബോക്സ് ശൂന്യമാകും. അതേ സമയം സേർച്ച് ചെയ്ത് ആവശ്യമുള്ളത് കണ്ടുപിടിക്കാനും കഴിയും. ഒരു ദിവസം മൂന്നിൽ കൂടുതൽ തവണ ഇൻബോക്സ് ചെയ്യരുതെന്നാണ് സർവ്വേയിൽ പങ്കെടുത്ത മിക്കവരും പറയുന്നത്. എന്നാൽ, നമ്മളിൽ പലരും 15 തവണവരെ ഈ മെയിൽ ചെക്ക് ചെയ്യും. വാഷിങ് മെഷിനിൽ ഓരോരോ വസ്ത്രമിട്ട് നമ്മൾ അലക്കാറില്ല, മറിച്ച്, അത് നിറയുന്നതുവരെ കാത്തിരിക്കും. അതുപോലെയാണ് ഈ മെയിലിന്റെ കാര്യവും എന്നാണ് ഇവർ പറയുന്നത്.
സുപ്രധാന കാര്യങ്ങൾ ആദ്യം ചെയ്തുതീർക്കുക
ഓരോ ദിവസവും പൂർത്തിയാക്കേണ്ടതായ നിരവധി കാര്യങ്ങൾ നിങ്ങൾക്കുണ്ടാകാം. അവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും. എന്നാൽ ഏത് കാര്യം എപ്പോൾ ചെയ്യണമെന്നതും പ്രാധാന്യമുള്ള വിഷയമാണ്. സർവ്വേയിൽ പങ്കെടുത്ത മിക്കവരും ഇക്കാര്യത്തിൽ പിന്തുടരുന്നത് മൂന്നിന്റെ നിയമമാണ്. ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങൾക്ക് പട്ടികയിൽ മുൻഗണന നൽകുന്നതാണ് മൂന്നിന്റെ നിയമം എന്നപേരിൽ അറിയപ്പെടുന്നത്. ഇവ ആദ്യമേ ചെയ്ത് തീർക്കുവാൻ ശ്രമിക്കുക. അതിനുശേഷം, ബാക്കി കാര്യങ്ങൾ അവയുടെ പ്രാധാന്യം അനുസരിച്ച് ചെയ്യുക.
സ്വയം ഉത്തേജിതരാകുക
നമുക്ക് എന്ത് കാര്യവും കാര്യക്ഷമമായി ചെയ്തു തീർക്കാൻ പ്രചോദനം ആവശ്യമാണ്. എന്നാൽ പ്രചോദനത്തിനായി കാത്തിരിക്കാതെ, സ്വയം ഉത്തേജിതരാകണമെന്നാണ് ഇവർ പറയുന്നത്. ഉദാഹരണത്തിന് നിങ്ങൾക്ക് 100 മീറ്റർ ഓടുവാനുള്ള പ്രചോദനം ആവശ്യമെങ്കിൽ 30 അടി ദൂരം ജോഗ്ഗിങ് ചെയ്യുക. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു പ്രസന്റേഷൻ എഴുതി തയ്യാറാക്കണമെങ്കിൽ, അതിലെ ആദ്യ ചില വാക്കുകൾ എഴുതിത്ത്തുടങ്ങുക. നിങ്ങൾക്ക് പ്രചോദനം ലഭിക്കും.
ജോലി സമയത്ത് അല്ലാതെ ജോലി ചെയ്യുന്നത് ഒഴിവാക്കുക
നിങ്ങളുടെ ഔദ്യോഗിക ഈമെയിലുകൾ ജോലിസമയം കഴിഞ്ഞാൽ വായിക്കാതിരിക്കുക. ഒഴിവു ദിനങ്ങളിൽ ഔദ്യോഗിക മെയിലുകൾ വായിച്ചാലും നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല. എന്നു മാത്രമല്ല, അതിനെ കുറിച്ചുള്ള ചിന്ത നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. തൊട്ടടുത്ത പ്രവർത്തി ദിവസത്തേക്ക് ആ മെയിൽ മാറ്റിവയ്ക്കുക.
മതിയായ ഇടവേളകൾ എടുക്കുക
ജോലിക്കിടയിലെ ഇടവേളകൾ എന്നു പറയുന്നത അലസത നിറഞ്ഞ നിമിഷങ്ങളല്ല. അത് നിങ്ങൾക്ക് താത്പര്യമുള്ള മറ്റുകാര്യങ്ങൾ ചെയ്യുവാൻ ഉപയോഗിക്കാം. ഉദാഹരണത്തിന് വായന. ഇത് നിങ്ങളുടെ മനസ്സിനെ കൂടുതൽ ശക്തമാക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്