ദീർഘദൂര ഓട്ടക്കാരന് ഫോട്ടോഗ്രാഫിയും സംഗീതവും പ്രിയപ്പെട്ടവ; മാരത്തോണിനെ പ്രണയിക്കുന്ന നാമക്കല്ലുകാരൻ ഇനി എയർ ഇന്ത്യയെ നയിക്കും; എയർ ഇന്ത്യയുടെ തലപ്പത്തേക്ക് ഈ തമിഴ്നാട്ടുകാരൻ എത്തുന്നത് അർപ്പണ ബോധത്തിലൂടെ ടാറ്റയെ കുതിപ്പിലേക്ക് നയിച്ച്; നടരാജൻ ചന്ദ്രശേഖരൻ ഇന്ത്യയുടെ ആകാശ പ്രതീക്ഷയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ടാറ്റ സൺസ് മേധാവി എൻ.ചന്ദ്രശേഖരൻ (നടരാജൻ ചന്ദ്രശേഖരൻ) എയർ ഇന്ത്യയുടെ ചെയർമാനാകുമ്പോൾ തമിഴ്നാട്ടുകാരനായ ഈ മാരത്തോൺ ഓട്ടക്കാരന് മുമ്പിൽ വെല്ലുവിളികൾ ഏറെ. എയർ ഇന്ത്യയുടെ തലപ്പത്തേക്കു തുർക്കി സ്വദേശി ഇക്കർ ആയ്സിയെ നേരത്തേ നിയമിച്ചെങ്കിലും ഇന്ത്യയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം സ്ഥാനം നിരാകരിച്ചിരുന്നു. ഇതിന് ശേഷമാണ് ചന്ദ്രശേഖരനെ തേടി പദവിയെത്തുന്നത്. സാധാരണ ചുറ്റുപാടുകളിൽ നിന്ന് പഠന മികവുമായി കുതിച്ചുയർന്നാണ് ചന്ദ്രശേഖരൻ എയർ ഇന്ത്യയുടം അമരത്ത് എത്തുന്നത്.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ ചെയർമാനായി ടാറ്റാ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ നിയമിക്കുകയായിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന ബോർഡ് യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകി. ജനറൽ ഇൻഷുറൻസ് കോർപറേഷൻ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യനെ എയർലൈൻ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി ഉൾപ്പെടുത്തും. 2016 ഒക്ടോബറിൽ ടാറ്റാ സൺസ് ബോർഡിൽ ചേർന്ന ചന്ദ്രശേഖരൻ 2017 ജനുവരിയിൽ ചെയർമാനായി നിയമിതനായി.
ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപറേറ്റിങ് കമ്പനികളുടെ ബോർഡുകളുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തിൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. ടിസിഎസിലെ 30 വർഷത്തെ ബിസിനസ് ജീവിതത്തിനൊടുവിലാണ് ചെയർമാനായി അദ്ദേഹത്തിന്റെ നിയമനം. എയർ ഇന്ത്യയേയും ചന്ദ്രശേഖരൻ വിജയത്തിലേക്ക് നയിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.
പ്രമുഖ ആഗോള ഐടി സൊല്യൂഷൻ ആൻഡ് കൺസൾട്ടിങ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായി ചന്ദ്രശേഖരൻ പ്രവർത്തിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റാ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിനെതിരേ എതിർപ്പുമായി ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്ന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനവും മാനേജിങ് ഡയറക്ടർ സ്ഥാനവും നിരസിക്കുകയാണെന്ന് മെഹ്മത് ഇൽകർ എയ്സി പ്രഖ്യാപിച്ചു.
തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് ത്വയ്യിബ ഉർദൂഗാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) കോ- ഓഡിനേറ്റിങ് കൺവീനർ അശ്വനി മഹാജനാണ് രംഗത്തുവന്നത്. തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്മത് ഇൽകർ എയ്സി. ഇതോടെയാണ് നടരാജന് അവസരം ഒരുങ്ങിയത്.
തമിഴ്നാട്ടിലെ നാമക്കല്ലിനു സമീപം മോഹനൂരിലാണ് നടരാജൻ ജനിച്ചത് തമിഴ്നാട്. ആംസ്റ്റർഡാം, ബോസ്റ്റൺ, ഷിക്കാഗോ, ബെർലിൻ, മുംബൈ, ന്യൂയോർക്ക്, ടോക്കിയോ എന്നിവിടങ്ങളിൽ മാരത്തൺ പൂർത്തിയാക്കിയ ചന്ദ്രശേഖരൻ ഒരു ഫോട്ടോഗ്രാഫർ, സംഗീത ആരാധകൻ, ദീർഘദൂര ഓട്ടക്കാരൻ എന്നിവയെല്ലാമാണ്. ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തണിൽ (2014) തന്റെ വേഗതയേറിയ മാരത്തൺ അല്ലെങ്കിൽ പേഴ്സണൽ റെക്കോർഡ് (പിആർ) 5 മണിക്കൂർ 00 മിനിറ്റ് 52 സെക്കൻഡ് പൂർത്തിയാക്കി. ഇങ്ങനെ ദീർഘദൂര ഓട്ടത്തെ പ്രണയിക്കുന്ന വ്യക്തിക്കാണ് എയർ ഇന്ത്യയുടെ ചുമതല കിട്ടുന്നത്.
2016ൽ ടാറ്റ സൺസ് ബോർഡിൽ അംഗമായ ചന്ദ്രശേഖരനെ, 2017ൽ ടാറ്റ സൺസ് ചെയർമാനായി നിയമിച്ചിരുന്നു. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടഴ്സ്, ടാറ്റ പവർ, ടാറ്റ കൺസൾറ്റൻസി സർവീസസ് തുടങ്ങി ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ഒട്ടേറെ കമ്പനികളുടെ ബോർഡ് അംഗം കൂടിയാണ് ചന്ദ്രശേഖരൻ. ടാറ്റ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തുന്ന ആദ്യ പാഴ്സി ഇതര വിഭാഗക്കാരനും പ്രഫഷനൽ എക്സിക്യൂട്ടിവുമാണ് ഇദ്ദേഹം. ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ ചീഫ് ഓപറേറ്റിങ്ങ് ഓഫീസർ ആയിരുന്ന നടരാജൻ 2009 -ൽ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറി.
ടാറ്റ മോട്ടോഴ്സിന്റെയും ടാറ്റ ഗ്ലോബൽ ബീവറേജ്സ്ന്റെയും ചെയർമാനുമായിരുന്നു അദ്ദേഹം. 2019 ഡിസംബർ 18-ന് നാഷണൽ കമ്പനി ഓഫ് ലോ അപ്പെലേറ്റ് അഥോറിറ്റി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സൈറസ് മിസ്ത്രിയെ എക്സിക്ക്യൂട്ടീവ് ചെയർമാനായി തിരികെ കൊണ്ടുവന്നുവെങ്കിലും 2020 ജനുവരിയിൽ സുപ്രീം കോടതി ഈ ഉത്തരവിനെ തള്ളിക്കളയുകയായിരുന്നു. മോഹനൂരിലെ ഒരു തമിഴ് സർക്കാർ സ്കൂളിലാണ് ചന്ദ്രശേഖരൻ പഠിച്ചത്.
പിന്നീട് തമിഴ്നാട്ടിലെ കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) തന്റെ മാസ്റ്റർ ആൾക്കും പ്രാദേശിക എൻജിനീയറിങ് കോളേജ്, തിരുച്ചിറപ്പള്ളി (ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും, തിരുച്ചിറപ്പള്ളി )യിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ (എംസിഎ) നേടി. 1987 ൽ ടിസിഎസിൽ ചേർന്ന ചന്ദ്രശേഖരൻ 2009 ഒക്ടോബർ 6 ന് സിഇഒ ആയി ചുമതലയേറ്റു. അതിനുമുമ്പ് അദ്ദേഹം സിഒഒയും ടിസിഎസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയേഴ്സിന്റെ ( ഐഇഇഇ ) സീനിയർ അംഗവും കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ, ബ്രിട്ടീഷ് കമ്പ്യൂട്ടർ സൊസൈറ്റി എന്നിവയുടെ സജീവ അംഗവുമാണ് ചന്ദ്രശേഖരൻ. 2015 ഏപ്രിലിൽ ഇന്ത്യൻ ഐടി വ്യവസായ സ്ഥാപനമായ നാസ്കോമിന്റെ ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
തമിഴ്നാട്ടിലെ ട്രിച്ചിയിലെ റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1987 ൽ ടിസിഎസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അതിവേഗതയിൽ മുമ്പോട്ട് കുതിച്ച ചന്ദ്രശേഖരന്റെ ഉയർച്ച കഠിനാധ്വാനത്തിന്റെ വിജയകഥ കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടിസിഎസ് 2015-16 ൽ 16.5 ബില്യൺ യുഎസ് ഡോളർ ഏകീകൃത വരുമാനം നേടി. ടിസിഎസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽ ദാതാവായി മാറി. നടരാജൻ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ ചെയർമാനായി 3 വർഷം പൂർത്തിയാക്കിയപ്പോൾ തന്നെ കമ്പനിയുടെ വിപണി മൂലധനത്തിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്തി. ഉപ്പ് മുതൽ സോഫ്റ്റ് വെയർ വരെയുള്ള എല്ലാ മേഖലകളിലും കമ്പനി നിലയുറപ്പിച്ച് കഴിഞ്ഞു.
2017 ലാണ് ടി.സി.എസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന നടരാജൻ ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിച്ചത്. ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് തലപ്പത്തുനിന്ന് പുറത്താക്കി തൊട്ടു പിന്നാലെ രത്തൻ ടാറ്റ താത്കാലിക ചെയർമാൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ടാറ്റ സൺസ് ബോർഡ് ചേർന്നാണ് ചന്ദ്രശേഖരനെ ചെയർമാനായി തീരുമാനിച്ചത്.
ടാറ്റ കൺസൾട്ടൻസി സർവീസ്(ടിസിഎസ്) മാനേജിങ് ഡയറക്ടർ/ചീഫ് എക്സിക്യുട്ടിവ് ഓഫീസർ സ്ഥാനത്തുനിന്നാണ് എൻ.ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയർമാനായി നിയമിച്ചത്.
Stories you may Like
- സുബേദാർ മേജറെ മെഴുവേലി പഞ്ചായത്ത് വട്ടം ചുറ്റിച്ചത് 13 വർഷം
- മലയാളിയായ നടരാജന് ഏറെ വൈകാതെ ചാൾസ് രാജാവിനോടൊപ്പം വിരുന്നുണ്ണാം
- 25 കോടിയുടെ ഓണം ബമ്പർ അടിച്ചത് തമിഴ്നാട് സ്വദേശികൾക്ക്
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- 'സമരാഗ്നി' യാത്രയിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ കോൺഗ്രസ് നേതൃത്വം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്