അറിഞ്ഞില്ലേ കുന്നിയൂർ മാധവൻ ഇനി പുതിയ റോളിൽ! ബിസിനസ് ഗുരുവായ ഷെൽഗിക്കറുടെ വാക്കുകൾ കേട്ടുള്ള 'എടുത്തുചാട്ടങ്ങൾ' എല്ലാം വലിയ ക്യാൻവാസിൽ; സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവൻ സിഐഎ മീഡിയ ആൻഡ് എന്റർടെയ്ന്മെന്റ് ദേശീയ കമ്മിറ്റി ചെയർമാൻ; ഫെഡറൽ ബാങ്കിലെ ജോലി രാജി വച്ചാൽ കുടുംബം പെരുവഴിയാകുമെന്ന് ഒരുകാലത്ത് ഭയപ്പെട്ടിരുന്ന വടകരക്കാരനെ കാത്തിരുന്ന മറ്റൊരു വിസ്മയം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഒട്ടും പ്രതീക്ഷിക്കാത്ത ചിലരായിരിക്കും ആപത്ഘട്ടങ്ങളിൽ നമ്മുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിക്കുക എന്ന് എം ടി.വാസുദേവൻ നായർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ചിലരുടെ വരവ് വഴികാട്ടിയായിട്ടാവും. ഷെൽഗിക്കറുടെ വരവാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് കെ.മാധവൻ പറയുന്നു. സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ.മാധാവനെ കുറിച്ച് തന്നെ. 'ചില മനുഷ്യർ പെട്ടെന്നാണ് ജീവിതത്തിലേക്ക് കയറിവരുക. അത്തരക്കാർ ഒരു വെളിപാടുപോലെ ചിലതുപറയും. അവർ പറയുന്നത് ആദ്യം അവിശ്വസനീയമായി തോന്നുമെങ്കിലും പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ അവരിലൂടെ സംസാരിച്ചത് ഏതോ അജ്ഞാതശക്തിതന്നെയാണെന്ന് ബോധ്യപ്പെടും-അടുത്തിടെ മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ കോഴിക്കോട് വടകരക്കാരനായ കുന്നിയൂർ മാധവൻ ഇങ്ങനെ പറഞ്ഞു. കുന്നിയൂർ മാധവന് ഇപ്പോൾ പുതിയ വിശേഷം. 2020-21 വർഷത്തേക്കുള്ള മീഡിയ ആൻഡ് എന്റർടൈന്മെന്റിന്റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ ,(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീ) നിയമിച്ചു.
ഷെൽഗികറിന്റെ വരവാണ് എന്നെ ഏഷ്യാനെറ്റിൽ എത്തിച്ചത്-അദ്ദേഹം പറയുന്നു. ആരാണ് ഷെൽഗിക്കറെന്ന് എല്ലാവരും അന്വേഷണമായി. 'മുംബൈയിലെ പല കമ്പനിയുടെയും ഉപദേശകനായിരുന്നു ഷെൽഗികർ. കമ്പനിനിയമവും ഭഗവദ്ഗീതയും ഒരുപോലെ കൈകാര്യംചെയ്യാൻ സാധിക്കുന്നയാളായിരുന്നു അദ്ദേഹം. ഞങ്ങളുടെ ബാങ്കിൽ അദ്ദേഹം മിക്കവാറും ദിവസവും വരുമായിരുന്നു. അങ്ങനെയാണ് പരിചയമായത്. പരിചയം കൂടുതൽ ദൃഢമായപ്പോൾ ഒരു ദിവസം അദ്ദേഹം എന്നോടുപറഞ്ഞു: 'മാധവൻ താങ്കൾക്ക് ഇതിലും വലിയ കാര്യങ്ങൾചെയ്യാൻ സാധിക്കും. എത്രയും പെട്ടെന്ന് രാജിവെക്കണം.' എല്ലായ്പ്പോഴും ഞാനത് ചിരിച്ചുതള്ളും. അടുത്തതവണ കാണുമ്പോഴും അദ്ദേഹം ഇതുതന്നെ പറയും. അതെ അങ്ങനെയുള്ള ചില 'എടുത്തുചാട്ടങ്ങളാണ്' മാധവനെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് നിശ്ശംശയം പറയാം.
2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടെയും പുതിയ കൺട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവൻ മേൽനോട്ടം വഹിക്കുന്നു.
ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ഇന്ത്യ നെറ്റ്വർക്കിന്റെ ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് കെ മാധവൻ. സ്റ്റാർ പ്ലസ്, സ്റ്റാർ ജൽസ, സ്റ്റാർ ഭാരത്, ലൈഫ് ഓക്കേ, സ്റ്റാർ സ്പോർട്സ് തുടങ്ങി സ്റ്റാർ ഇന്ത്യയുടെ കീഴിലുള്ള നാഷണൽ ചാനലുകൾക്കൊപ്പം പ്രാദേശിക ഭാഷാ ചാനലുകളുടെ ചുമതലയും കെ മാധവനാണ്. പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനും, സ്റ്റാർ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളർച്ചക്കും നേതൃത്വം നൽകി. ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്റെ ശ്രമഫലമായിട്ടാണ്. മിഡിൽ ഈസ്റ്റ് മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്റെ ദീർഘവീക്ഷണ ഫലമായിരുന്നു.
2019 ഡിസംബറിലാണ് സ്റ്റാർ ആൻഡ് സിഡ്നി ഇന്ത്യയുടെ കൺട്രി മാനേജരായി കെ മാധവൻ ചുമതലയേൽക്കുന്നത്. പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിനെ ഇന്ത്യയിലെ തന്നെ മുൻനിര ചാനലാക്കുന്നതിനും, സ്റ്റാർ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രാദേശിക ഭാഷാ ചാനലുകളുടെ വളർച്ചക്കും അദ്ദേ?ഹം നേതൃത്വം നൽകി. ഏഷ്യാനെറ്റിനെ അമേരിക്ക, യൂറോപ്പ്, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനായതും കെ മാധവന്റെ ശ്രമഫലമായിട്ടാണ്. മിഡിൽ ഈസ്റ്റ് മലയാളികൾക്ക് വേണ്ടി ആദ്യമായി മിഡിൽ ഈസ്റ്റ് ചാനൽ തുടങ്ങിയതും കെ മാധവന്റെ ദീർഘവീക്ഷണ ഫലമായിരുന്നു.
നിലവിൽ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമാണ് കെ മാധവൻ. റുപ്പർട്ട് മർഡോക്കിന് കീഴിലുള്ള ട്വന്റീത് സെഞ്ച്വറി ഫോക്്സിന്റെ ഭൂരിഭാഗം ഓഹരികളും രണ്ട് വർഷം മുമ്പാണ് വാൾട് ഡിസ്നി വാങ്ങിയത്. ജൂൺ 2018ലായിരുന്നു 5240 കോടിയുടെ ഏറ്റെടുക്കൽ. ഫോക്സ് സ്റ്റാറിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷൻ ബിസിനസ്, ജനപ്രിയ വിനോദ പരിപാടികൾ, നാഷനൽ ജിയോഗ്രഫിക്, സ്റ്റാർ ഇന്ത്യ, ഹോട്ട് സ്റ്റാർ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, എന്നിവ നിലവിൽ ഡിസ്നിയുടെ ഉടമസ്ഥതയിലാണ്. സ്റ്റാർ ഇന്ത്യയുടെ കീഴിൽ ഇന്ത്യയിൽ എട്ട് ഭാഷകളിലായി ഏഷ്യാനെറ്റ്, സ്റ്റാർ വിജയ് ഉൾപ്പെടെ 69 ടിവി ചാനലുകൾ ഉണ്ട്.
സ്റ്റാർ ഇന്ത്യ കൂടാതെ, ഡിസ്നിയുടെ ഉടമസ്ഥതയിൽ വരുന്ന മറ്റ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് ബിസിനസുകൾ ഇവയാണ്: നാഷണൽ ജിയോഗ്രഫിക് പാർട്ണർസ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, ഫോക്സ് സേർച്ച് ലൈറ്റ് പിക്ചേഴ്സ്, ഫോക്സ് 2000 പിക്ചേഴ്സ്, ഫോക്സ് ഫാമിലി, ഫോക്സ് അനിമേഷൻ, ടെലിവിഷൻ ക്രീയേറ്റീവ് യൂണിറ്റുകൾ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ടെലിവിഷൻ, എഫ്എക്സ് പ്രൊഡക്ഷൻസ്, ഫോക്സ് 21, എഫ്എക്സ് നെറ്റ്വർക്സ്, ഫോക്സ് നെറ്റ്വർക്സ് ഗ്രൂപ്പ് ഇന്റർനാഷണൽ.
ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് പുതിയ ചരിത്രങ്ങൾ കുറിച്ച വ്യക്തിയാണ് കെ മാധവൻ. ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി 1982ൽ കരിയർ ആരംഭിച്ച വ്യക്തിയാണ്. ശങ്കരൻ നമ്പ്യാരുടെയും സത്യഭാമയുടെയും മകനായ മാധവൻ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഫെഡറൽ ബാങ്കിലെത്തിയത്. ആദ്യ നിയമനം ഷില്ലോംഗിലായിരുന്നു. അവിടെ ജോലി ചെയ്തതിന്റെ പേരിൽ പിന്നീടുള്ള നിയമനം ബാങ്ക് ജന്മനാടായ വടകരയിൽ തന്നെ നൽകിയിരുന്നു. അവിടെ നിന്നും മുംബൈയിലേക്ക് സ്ഥലംമാറ്റത്തിന് സ്വയം ആവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്നിലെ ബിസിനസുകാരനെ വളർത്തിയത്.
മുംബൈ നഗരം മാധവനിലെ പ്രൊഫഷണലിനെ തേച്ചുമിനുക്കി. അവിടത്തെ ട്രെയ്ൻ യാത്ര പോലും ഏറ്റവും മികച്ച ജീവിത, പ്രൊഫഷണൽ പാഠങ്ങളാണെന്ന് വിലയിരുത്തുന്ന മാധവൻ കണ്ടുമുട്ടിയ ഭിക്ഷക്കാരനിൽ നിന്നു പോലും ഗ്രഹിച്ചതും അറിഞ്ഞതും മികവിന്റെ പുതിയ തലങ്ങളായിരുന്നു. പിന്നീട് ഫെഡെക്സ് സെക്യൂരിറ്റീസ് എന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് വിഭാഗത്തിലേക്ക് ചേക്കേറിയ ഇദ്ദേഹം അവിടെ നിന്നാണ് 2000ത്തിൽ പൂർണമായും ഏഷ്യാനെറ്റിലേക്ക് എത്തുന്നത്.
പ്രാരംഭനാളുകളിൽ ഏഷ്യാനെറ്റിന്റെ പുളിയറക്കോണത്തെ സ്റ്റുഡിയോയിൽ തന്നെയായിരുന്നു താമസം. എവിടെ പോയാലും എന്തുകണ്ടാലും അതെങ്ങനെ ജനങ്ങളെ ആകർഷിക്കുന്ന വിധത്തിൽ ഏഷ്യാനെറ്റിലൂടെ കൊണ്ടുവരാം എന്നതായിരുന്നു ചിന്ത. പൊതുവേ പത്രങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകിടക്കുന്ന അന്നത്തെ പരസ്യദാതാക്കളെ ദൃശ്യമാധ്യമത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഏറെ പണിപ്പെട്ടിരുന്നു മാധവനും ഏഷ്യാനെറ്റും. വലിയ കാൻവാസിൽ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളികളെ അത്ഭുതപ്പെടുത്തുന്ന പ്രോഗ്രാമുകൾ സ്വന്തം വീട്ടകത്തെ ടെലിവിഷൻ സ്ക്രീനിലേക്ക് എത്തിച്ചു. കണ്ടന്റിന്റെ ഗുണമേന്മയിൽ ഒരുതരത്തിലും വിട്ടു വീഴ്ച ചെയ്യാതെ, എപ്പിസോഡിന് ലക്ഷങ്ങൾ ചെലവാകുന്നവയായിരുന്നു പല പ്രോഗ്രാമുകളും.
കുറഞ്ഞ സമയം കൊണ്ട് എങ്ങനെയെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങൾ വിജയം കൊണ്ടുവരില്ലെന്ന വിശ്വാസമാണ് മാധവനെ മുന്നോട്ടുനയിക്കുന്നത്. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ കൊണ്ടു വന്ന് ഗൾഫിലെ വേദിയിൽ വെച്ച് ഫിലിം അവാർഡ് ഏഷ്യാനെറ്റ് വിതരണം ചെയ്തപ്പോൾ പലരും സംശയിച്ചു ഇതിലും മേലെ ഇനിയെന്ത്? അതിനു മറുപടിയായി മലയാളിയുടെ നടന വിസ്മയം മോഹൻലാൽ 45 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റേജ് ഷോ അവതരിപ്പിച്ചു അടുത്ത ഫിലിം അവാർഡ് വേദിയിൽ. ഈ പരിപാടി ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്തപ്പോൾ ലോകമെമ്പാടുമുള്ള മലയാളി ടെലിവിഷൻ പ്രേക്ഷകരിൽ 93 ശതമാനം പേരും കണ്ടത് ഇതായിരുന്നു! ഫിലിം അവാർഡുകളുടെ സംപ്രേഷണം നടക്കുമ്പോൾ ശരാശരി 83 ശതമാനം പേരും കാണുന്നത് അതായിരിക്കും. ഇതാണ് ഏഷ്യാനെറ്റിന്റെ ജനപ്രിയതയുടെ യഥാർത്ഥ അളവുകോൽ.
ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ കടുത്ത ആരാധകനാണ് മാധവൻ. ഉള്ളടക്കത്തിലെ പുതുമയും അതിന്റെ ഗുണമേന്മയും, ഏറ്റവും പുതിയ സാങ്കേതിക വിദ്യ, അനുദിനം മികവ് കൂട്ടുന്ന ശൈലി ഇവയ്ക്കൊപ്പം പ്രവർത്തന സ്വാതന്ത്ര്യം നൽകി മികച്ച പ്രതിഭകളെ കൂടെ നിർത്താനും മാധവൻ ശ്രമിച്ചപ്പോൾ ഏഷ്യാനെറ്റ് ജനപ്രീതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഇതിനിടെ വളർച്ചയ്ക്കായുള്ള വഴികൾ തിരയാതിരുന്നില്ല അദ്ദേഹം. സ്റ്റാർ ഗ്രൂപ്പുമായുള്ള പങ്കാളിത്തവും ഏറ്റെടുക്കലും അങ്ങനെയാണ് സംഭവിച്ചത്. ഏഷ്യാനെറ്റിന്റെ എൻർടെയ്ന്മെന്റ് ചാനലുകളെല്ലാം സ്റ്റാറിന്റെ കുടക്കീഴിൽ എത്തിയതോടെ ഗ്രൂപ്പ് വളർച്ചയുടെ പുതിയ പടവുകൾ കയറി. മാധവൻ സ്റ്റാർ സൗത്ത് ഇന്ത്യയുടെ സാരഥ്യത്തിലേക്കും കൂടി ഉയർന്നു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ ഭാഷകളിലെ വ്യത്യസ്ത മേഖലകളിലെ 12ഓളം ചാനലുകൾക്കാണ് മാധവൻ ഇന്ന് നേതൃത്വം നൽകി വന്നത്. ഇപ്പോൾ ആ ചുമതല വീണ്ടും വലുതായിരിക്കുന്നു. 63 ചാനലുകളുടെ അമരക്കാരനായാണ് ഇന്ന് മാധവൻ മാറിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്