വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നധിക്ഷേപിച്ചു; കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി രാഷ്ട്രീയക്കാരെ പോക്കറ്റിലാക്കി മുക്കി; ഫണ്ട് ധൂർത്തിനും ഗൂണ്ടാവിളയാട്ടത്തിനും ഒത്താശ ചെയ്ത ഒല്ലൂർ ഫൊറോന പള്ളി വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസികളുടെ പ്രക്ഷോഭം കടുക്കുമ്പോൾ അന്വേഷണ കമ്മീഷനെ വച്ച് കൈകഴുകാൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ഒല്ലൂർ ഫൊറോന പള്ളിയിൽ വികാരിയും വിശ്വാസികളും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ആരോപണ-പ്രത്യാരോപണങ്ങൾ രൂക്ഷമായി. തൃശൂർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിന്റെ പിൻബലത്തിൽ പള്ളി വികാരി ഫാ.ജോൺ അയ്യങ്കാനയിൽ കാട്ടുന്നത് താൻപ്രമാണിത്വവും ധൂർത്തുമാണെന്ന് കേരള കത്തോലിക്ക ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ വി.കെ.ജോയ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ഫാദർ ജോൺ അയ്യങ്കാനയിൽ തൃശൂരിലെ കുരിയച്ചിറ പള്ളിവികാരിയായിരുന്ന കാലത്തെ ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അയ്യങ്കാനയിലിനെതിരെ ഒരു കന്യാസ്ത്രീ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അരമനയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടി പ്രശ്നം കുഴിച്ചുമൂടുകയായിരുന്നു. പരാതിക്കാരി പിന്മാറിയതിനെ തുടർന്ന് അയ്യങ്കാനയിൽ രക്ഷപ്പെടുകയായിരുന്നു.
തൃശൂർ സെന്റ് അലോഷ്യസ് കോളജിലെ അദ്ധ്യാപികയായിരുന്ന പ്രൊഫ. റജീനയായിരുന്നു പരാതിക്കാരി. ഫ്രാൻസിസ്കൻ ക്ലെയെഴ്സ് സഭയുടെ കീഴിൽ കന്യാസ്ത്രീയായിരുന്ന റജീന തന്റെ അദ്ധ്യാപന വൃത്തിയിൽ നിന്നുള്ള ന്യായമായ സമ്പാദ്യം അവകാശപ്പെട്ടപ്പോൾ സഭ റജീനയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പിന്നീട് റജീന സഭാവസ്ത്രം അഴിച്ചുമാറ്റിയിരുന്നു.ഏതാണ്ട് സമാന സ്വഭാവമുള്ള സംഭവത്തിൽ നേരത്തെ തൃശൂരിലെ സെന്റ് മേരീസ് കോളജ് അദ്ധ്യാപികയായിരുന്ന സിസ്റ്റർ ജെസ്മിയും പ്രതികരിച്ചിരുന്നു. എന്നാൽ സിസ്റ്റർ ജെസ്മിയോളം ചങ്കൂറ്റം കാണിക്കാൻ റജീന തയ്യാറായിരുന്നില്ല. അതുകൊണ്ടുമാത്രമാണ് ഫാദർ അയ്യങ്കാനയിൽ അന്ന് രക്ഷപ്പെട്ടത്.
സന്ന്യാസ ജീവിതം അവസാനിപ്പിച്ച റജീന പിന്നീട് തൃശൂരിലെ കാട്ടൂർ പ്രദേശത്തെ ഇടവകയിലേക്ക് സ്വന്തമായി വീട് വച്ച് താമസം മാറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില പള്ളിരേഖകൾ ആവശ്യപ്പെട്ടപ്പോൾ ഫാദർ അയ്യങ്കാനയിൽ അത് നിഷേധിക്കുകയായിരുന്നു. എന്നാൽ തനിക്ക് അവകാശപ്പെട്ട രേഖകൾ കിട്ടിയാലേ താൻ ഫാദർ അയ്യങ്കാനയിലിന്റെ പള്ളിമുറിയിൽ നിന്ന് പോകൂ എന്ന് വാശിപിടിച്ച റജീനയോട് ഒരു വൈദീകന് നിരക്കാത്ത രീതിയിൽ പെരുമാറിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച പരാതി അന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കൊടുത്തെങ്കിലും അരമനയിലെ ഉന്നതരും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും കൂടി പരാതി മുക്കുകയായിരുന്നു.
വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള സഭയുടെ കടന്നുകയറ്റത്തെക്കുറിച്ച് പൊതുവേദികളിൽ റജീന സംസാരിച്ചിരുന്നു. സഭാദ്ധ്യക്ഷന്മാരെ സർവ്വേശ്വരൻ നിയമിച്ചതല്ലെന്നും അതുകൊണ്ടുതന്നെ അവരെ അന്ധമായി അനുസരിക്കാനാവില്ലെന്നും റജീന തുറന്നടിച്ചിരുന്നു. ഈശ്വരന്റെ മുമ്പിൽ സർവ്വരും സമന്മാരാണെന്നും വ്യക്തിപരമായും സമൂഹത്തെ സേവിക്കാനും സ്നേഹിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും സഭ ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണെന്നും റജീന പൊതുവേദികളിൽ പ്രസംഗിച്ചിരുന്നു.കന്യാസ്ത്രി മഠങ്ങളിലെ ഇപ്പോഴുള്ള ദുരവസ്ഥ മാറണമെന്നും സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ സഭ തയ്യാറാവണമെന്നും റജീന പൊതുവേദികൾ പ്രസംഗിച്ചിരുന്നു. ഇത്തരത്തിൽ മാറ്റങ്ങൾക്ക് സഭ തയ്യാറാവുന്നില്ലെങ്കിൽ ഭാവിയിൽ കന്യാസ്ത്രീ മഠങ്ങളിൽ പെൺകുട്ടികൾ വരില്ലെന്നും റജീന മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ ഇറച്ചി വിപണിയുടെ സിരാകേന്ദ്രമായ ഒല്ലൂരിലെ വിശ്വാസികളെ ഇറച്ചിവെട്ടുകാർ എന്നുവിളിച്ചുകൊണ്ട് ഫാദർ അയ്യങ്കാനയിൽ അധിക്ഷേപിച്ചിരുന്നു. ഇതിനെതിരെ വിശ്വാസികൾ അരമനയിൽ പരാതികൊടുക്കുകയും അയ്യങ്കാനയിലിനെ സ്ഥലം മാറ്റണമെന്നും അപേക്ഷിച്ചിരുന്നു. പക്ഷെ ബിഷപ്പ് താഴത്തിലിന്റെ സ്വന്തക്കാരനായ അയ്യങ്കാനയിലിനെ ഒല്ലൂരിൽ തന്നെ വാഴിക്കുകയായിരുന്നു.
വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദർ ജോൺ അയ്യങ്കാനയിൽ തനിക്ക് താൽപ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളി ഭരണം കയ്യാളിയതും പള്ളിയുടെ ഫണ്ട് ധൂർത്തടിച്ചതുമാണ് ഒല്ലൂരിലെ വിശ്വാസികളെ ഇപ്പോൾ ചൊടിപ്പിച്ചത്. തന്നിഷ്ടപ്രകാരം പള്ളിവാതിലുകൾ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്ന ആരോപണവും നിലനിൽക്കുന്നു.പ്രശ്നമുണ്ടായാൽ സ്വകാര്യമുറിയിൽ കടന്ന് വാതിലടയ്ക്കുന്ന ഫാദർ ജോൺ അറിയപ്പെടുന്നത് ഫാദർ കുഴിയാന എന്നത്രെ.
ഇടവകയിലെ പെൺകുട്ടികൾ വിവാഹത്തി്ന്റെ മുന്നോടിയായി നമസ്കാരം മന:പ്പാഠം ചൊല്ലികേൾപ്പിക്കാൻ വന്നാൽ ഫാദർ ജോൺ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ല. ഇതിൽ സഹികെട്ട ഒരാൾ ഫാദർ ജോണിനോട് ഇങ്ങനെ ചോദിച്ചത്രേ; ' അച്ചൻ ഇപ്പോഴും പ്രാർത്ഥനാപുസ്തകം നോക്കിത്തന്നെയാണല്ലോ കുർബ്ബാന ചെല്ലുന്നത്.'' ഇതുകേട്ട ഫാദർ കുട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും പറയപ്പെടുന്നു. പിന്നീട് വീട്ടുകാർ ഇടപെട്ടാണ് കാര്യങ്ങൾ അവസാനിപ്പിച്ചതത്രേ..
പണമുള്ള വീട്ടിൽ നിന്നാണ് നമസ്കാരം ചൊല്ലിക്കേൾക്കാൻ വരുന്നതെങ്കിൽ ഫാദർ ജോണിന് നമസ്കാരം തൃപ്തിയാവണമെങ്കിൽ അമ്പതിനായിരം രൂപ കൈക്കൂലിയായി കൊടുക്കണമെന്നും ആരോപണമുണ്ട്. ഫാദർ ജോൺ തുകയിന്മേൽ വില പേശി പേശി നിൽക്കുമത്രെ. അവസാനം പതിനായിരത്തിലോ അയ്യായിരത്തിലോ കച്ചവടം ഉറപ്പിക്കുമെന്നും ആരോപണമുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂർ പള്ളിയിൽ വിശ്വാസികൾ കലാപം ആരംഭിച്ചിട്ട്. ഇക്കഴിഞ്ഞ ദിവസം സംഘർഷമുണ്ടായി. ഫാദർ ജോൺ അയ്യങ്കാനയിലിന്റെ ഗുണ്ടകൾ പള്ളിയുടെ താക്കോൽക്കൂട്ടം കൊണ്ട് വിശ്വാസിയായ മുൻ കോർപറേഷൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്ത്തി. അങ്ങനെയാണ് വിശ്വാസികൾ അരമനയിലേക്ക് മാർച്ച് നടത്തിയത്.
പൊറുതിമുട്ടിയ വിശ്വാസികൾ തൃശൂർ ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണർത്തിക്കവെയാണ് കാര്യങ്ങൾ തെളിഞ്ഞുവന്നത്.വിശ്വാസികൾ തന്നെ കാണാൻ വരുന്നുണ്ടെന്നറിഞ്ഞ ആർച്ച് ബിഷപ് ് ആലപ്പുഴയ്ക്ക് പോകുകയാണെന്നുപറഞ്ഞു തടിതപ്പാൻ നോക്കി. വിശ്വാസികൾ ബിഷപ്പിന്റെ കാർ തടഞ്ഞപ്പോൾ ''തല്ലുകൊണ്ടവർ ആശുപത്രിയിൽ പോയി കിടക്കടാ. അരമനയിൽ അല്ലടാ വരേണ്ടത്.'' എന്നുപറഞ്ഞു ബിഷപ്പ് ആക്രോശിച്ചു.
പിന്നീട് ഗത്യന്തരമില്ലാതെ വന്നപ്പോൾ രാത്രി എട്ടു മണിക്ക് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞ് ആർച്ച് ബിഷപ് സ്ഥലം വിടുകയായിരുന്നു. വൈകീട്ട് എഴുമണി മുതൽ അരമനയിൽ വിശ്വാസികൾ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികൾ അരമനയിൽ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആർച്ച് ബിഷപ് ് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസിനെ കൂട്ടിയായിരുന്നു വരവ്. ചർച്ചയിൽ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാൻ തയ്യാറായില്ല.
ഫാദർ ജോൺ അയ്യങ്കാനയിൽ വികാരിയായ എല്ലാ പള്ളികളിലും പ്രശ്നക്കാരൻ തന്നെ. പള്ളി ഫണ്ട് വിശ്വാസികളറിയാതെ അടിച്ചുമാറ്റുകയാണ് മുഖ്യ ലക്ഷ്യം. ആരെങ്കിലും ചോദ്യം ചെയ്താൽ ധാർഷ്ട്യത്തോടുകൂടി അവരെ പള്ളി ഗുണ്ടകളെ വച്ച് അടിച്ചമർത്തുകയാണ് അയ്യങ്കാനയിലിന്റെ പണി. എടോ പോടോ വിളികളാണ് അയ്യങ്കാനയിലിന്റെ എപ്പോഴത്തെയും വിശുദ്ധ വിളികൾ.
പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റോ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദർ കുരിയിച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറോട് പറഞ്ഞു; ''എന്നെ ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ ആന്റോ എന്ന് വിളിച്ചാൽ മതി.'' അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചു. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കി. എന്നിട്ട് ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദർ ജോൺ അയ്യങ്കാനയിലിന്റെ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചുകൊണ്ട് വിവാഹ കൂദാശ നിർവഹിക്കുകയായിരുന്നു.
ഈ മാസം 14 ന് വിശ്വാസികളുമായുള്ള ചർച്ച അക്ഷരാർഥത്തിൽ അലങ്കോലമായി. ചർച്ച അലങ്കോലമാകുമെന്ന മുൻകരുതലിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പൊലീസിന്റെ സഹായം തേടിയിരുന്നു. ചർച്ചയ്ക്ക് വരുന്നവർ ആദ്യം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിനെ (എ.സി.പി.) കണ്ട് ഹാജർ കൊടുത്തതിനുശേഷമായിരുന്നു അരമനയിൽ ചർച്ച അരങ്ങേറിയത്.
ചർച്ചക്ക് വരാൻ അനുവദിച്ചത് പത്തോളം വിശ്വാസികളെ മാത്രമാണെങ്കിലും ഒട്ടേറെ വിശ്വാസികൾ എ.സി.പി.യുടെ ഓഫീസിലും അരമനയിലും എത്തിയിരുന്നു. ചർച്ച ആരംഭിക്കുന്നതിനുമുമ്പുതന്നെ ബിഷപ്പ് താഴത്ത് നയം വ്യക്തമാക്കി, ''പള്ളി ഭരണം കാനോൻ നിയമം പ്രകാരം നടത്തും. വിശ്വാസികൾ പറയുംപോലെ പള്ളിഭരണം നടത്താൻ പറ്റില്ല. അതുകൊണ്ട് ഒല്ലൂർ പള്ളി പ്രശ്നത്തിൽ കാനോൻ നിയമം പ്രകാരം തൽക്കാലം ഒന്നും ചെയ്യാനില്ല. ഫാദർ ജോൺ അയ്യങ്കാനയിൽ ഒല്ലൂർ പള്ളി വികാരിയായി തുടരും.'' ബിഷപ്പിന്റെ ഈ പ്രഖ്യാപനത്തിലൂടെ ചർച്ചകളുടെ വാതിലുകൾ കൊട്ടിയടഞ്ഞു. രോഷാകുലരായ വിശ്വാസികൾ പൊലീസ് വിരട്ടിയതിനെ തുടർന്ന് അരമന വിട്ടു. വിശ്വാസികളുടെ തുടർ നടപടികൾ അണിയറയിൽ ചർച്ച ചെയ്തു വരുന്നു. അതിനിടെ സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, ഒല്ലൂർ പള്ളി പരിസരത്ത് ആര്ച്ച് ബിഷപ്പിനും ഫാദർ അയ്യങ്കാനയിലിനുമെതിരെ ഫ്ളെക്സ് ബോഡുകൾ ഉയർന്നു. കാനോൻ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള വിശദാംശങ്ങളാണ് ഫ്ളെക്സ് ബോഡുകളിൽ എഴുതിയിരിക്കുന്നത്. ഇടവകയിലെ പള്ളി സ്വത്തിന്മേൽ ഇടവകയിലെ വിശ്വാസികൾക്ക് കൂടി അധികാരവും അവകാശവും ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്െളക്സെഴുത്തുകളാണ് കൂടുതലും.
എന്തായാലും വരും നാളുകൾ ഒല്ലൂരിൽ സംഘർഷത്തിന്റെ നാളുകളായിരിക്കും. ഫാദർ അയ്യങ്കാനയിലിനെ ഒല്ലൂരിൽ നിന്ന് മാറ്റുക എന്നുതന്നെയായിരിക്കും വിശ്വാസികളുടെ പ്രധാന അജണ്ട. വരും നാളുകളിൽ വിജയിക്കുന്നത് ബിഷപ്പ് ആൻഡ്രൂസ് താഴത്തിലിന്റെ കാനോൻ നിയമമോ ഒല്ലൂരിലെ വിശ്വാസികൾ മുന്നോട്ടുവക്കുന്ന ഇടവക നിയമമോ? കേരളം കാതോർക്കുന്നതും ഇതിന്നുത്തരമാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്