ഇല്ല അതിൽ ആമിയില്ല ..... മാധവിക്കുട്ടിയില്ല ... കമലാദാസോ കമലാ സുരയ്യയോ ഇല്ല .... കേവല കേട്ടുകേൾവി മാത്രമുള്ളവർക്കും പൊതുബോധത്തിന്റെ അടിമകൾക്കും വേണ്ടിയാണ് തനി ഭീരുവായ കമൽ ആമി നിർമ്മിച്ചിരിക്കുന്നത്; ലൗ ജിഹാദെന്ന പെരും നുണയ്ക്കും മുസ്ലിം വിരുദ്ധ പൊതു ബോധത്തിനായുള്ള മുതൽക്കൂട്ടാണ് ഈ സിനിമ; ശ്രീജ നെയ്യാറ്റിൻകര എഴുതുന്നു
ശ്രീജ നെയ്യാറ്റിൻകര
മൂന്നു മണിക്കൂറുകൾ ഞാൻ സ്ക്രീനിൽ ആമിയെ തെരഞ്ഞു ... ഇല്ല അതിൽ ആമിയില്ല ..... മാധവിക്കുട്ടിയില്ല ... കമലാദാസോ കമലാ സുരയ്യയോ ഇല്ല .... കമലയെ കുറിച്ച് കേവല കേട്ടുകേൾവി മാത്രമുള്ളവർക്കും പൊതുബോധത്തിന്റെ അടിമകൾക്കും വേണ്ടിയാണ് തനി ഭീരുവായ കമൽ ആമി നിർമ്മിച്ചിരിക്കുന്നതെന്നു പറയാതിരിക്കാനാകുന്നില്ല .... മാത്രമല്ല കമൽ അറിഞ്ഞോ അറിയാതെയോ വിശ്വ പ്രസിദ്ധയായൊരു സാഹിത്യ കാരിയുടെ ജീവിതം വച്ച് മതപരിവർത്തനത്തെ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നുമുണ്ട് ...
രണ്ട് ഭാഗങ്ങളാണ് സിനിമ ആദ്യ ഭാഗം പൈങ്കിളിയും രണ്ടാം ഭാഗം മതപരിവർത്തനവും ഊഹാപോഹങ്ങളും
മിസ്റ്റർ കമൽ താങ്കളെ ഞാൻ കുറ്റം പറയില്ല കാരണം താങ്കൾ വായിച്ച ആമിയെ ... കമലാ ദാസിനെ ... മാധവിക്കുട്ടിയെ ...കമല സുരയ്യയെ ഒക്കെയാണ് താങ്കൾ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് അഥവാ നിങ്ങൾ അറിഞ്ഞ കമല ഒരു പൈങ്കിളി മനസ്സിനുടമയായിരുന്നു .... എന്നാൽ അവരുടെ ഓരോ വരികളിലും ജ്വലിച്ചു നിന്ന രാഷ്ട്രീയം തിരിച്ചറിഞ്ഞവർക്ക് അവർ പൈങ്കിളിയല്ല ... ഒരാളുടെ ജീവിതം സിനിമയാക്കുമ്പോൾ പ്രത്യേകിച്ചും ഒരു സ്ത്രീയുടെ ജീവിതം അഭ്രപാളികളിൽ വരച്ചിടുമ്പോൾ സത്യസന്ധത പുലർത്തണം അതിനു കഴിഞ്ഞില്ലെങ്കിൽ ആ ശ്രമം ഉപേക്ഷിച്ചു കൊണ്ട് അവരോടു നീതി കാണിക്കണം ...
ആമി തിയേറ്ററിൽ പ്രദർശനത്തിനെത്തുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു റിവ്യൂകളൊന്നും വായിക്കാതെ അഥവാ മുൻ വിധികളൊന്നുമില്ലാതെ തന്നെ സിനിമ കാണണമെന്ന് ... ഇന്നാണ് കാണാൻ കഴിഞ്ഞത് ... ബലാൽസംഗത്തിനിരയായ സ്ത്രീയോട് ഡെറ്റോളിട്ടു കുളിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് കമല പറഞ്ഞ കാലം ഏതെന്ന് നിങ്ങൾക്കറിയാമോ ....? ഇക്കാലത്തു പോലും അങ്ങനൊന്നു ചിന്തിക്കാൻ പൊതുബോധത്തിനു കഴിയുമോ ...? അത്രയ്ക്കും ഉയർന്ന സ്ത്രീപക്ഷ ചിന്തയുടെ ഉടമയായിരുന്നു കമല .... നടപ്പുരീതികളുടെ കാവൽക്കാരിയായിരുന്നില്ല അവർ ...അഥവാ കുലസ്ത്രീ പട്ടം അവർക്കു പുല്ലുവിലയായിരുന്നു എന്ന് സാരം .... പ്രണയവും രതിയും ഒക്കെ തുറന്നെഴുതിയും സംസാരിച്ചും അവർ അടയാളപ്പെടുത്തിയത് രാഷ്ട്രീയമായിരുന്നു .... അവരുടെ തെരഞ്ഞെടുപ്പുകൾ കേവലവുമായിരുന്നില്ല ... പ്രണയത്തിന്റെ രാജകുമാരി പ്രണയത്തെ പൊതുബോധത്തിന്റെ കണ്ണിലൂടെയല്ല നോക്കിക്കണ്ടതും ...
കമല കമല സുരയ്യയാകുന്ന സാമൂഹിക സാഹചര്യമല്ല ഇപ്പോഴുള്ളത് .... ലൗ ജിഹാദെന്ന പെരും നുണ ആധിപത്യം സ്ഥാപിച്ച സമൂഹമാണ് ഇപ്പോഴുള്ളത് ... മുസ്ലിംഭീതിയിൽ അമർന്നു പോയ സമൂഹമാണ് ഇപ്പോഴുള്ളത് ...അതിലേക്ക് കമൽ ആമിയിലൂടെ നന്നായി തന്നെ സംഭാവന നൽകുന്നുമുണ്ട് ... കപട മതേതരത്വത്തെ തൃപ്തിപ്പെടുത്തുക മാത്രമല്ല കമൽ ആമിയിലൂടെ ചെയ്യുന്നത് കമലയുടെ ജീവിതത്തിൽ നടന്നിട്ടില്ലാത്ത ഒരു സംഭവത്തെ സിനിമയിൽ ചൂണ്ടുന്നുമുണ്ട് .... അതിതാണ് കമല ഇസ്ലാം സ്വീകരിച്ചശേഷം മുസ്ലിം മതപണ്ഡിതന്മാർ അവരോട് പഴയതുപോലുള്ള തുറന്നെഴുത്ത് പാടില്ലെന്നും മുസ്ലിം സ്ത്രീ വേദഗ്രന്ഥത്തിൽ പറയുന്നത് പോലെ ജീവിക്കണമെന്നും താക്കീതിന്റെ സ്വരത്തിൽ പറയുന്നു .... നിങ്ങൾ പറയുന്നത് പോലെയൊക്കെ ഇസ്ലാമിനെക്കുറിച്ചു ഞാൻ കോഴിക്കോടും മറ്റും പോയി പ്രസംഗിക്കുന്നുണ്ടല്ലോ അത് പോരേ എന്റെ എഴുത്തിൽ കൈ വയ്ക്കണോ എന്ന് കമല മറുപടിയിൽ പറയുന്നു ... ഇങ്ങനൊരു സംഭവം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .... അങ്ങനൊന്നു ഉണ്ടായിട്ടുണ്ടെങ്കിൽ കേരളത്തിലതു ചർച്ചയാകേണ്ടതാണ് ... അങ്ങനൊരു കേട്ടറിവ് പോലും എന്റെ ഓർമ്മയിലില്ല ..
(അങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ പോസ്റ്റ് ഞാൻ തിരുത്തുന്നതായിരിക്കും ) എവിടെ നിന്നാണ് കമലിന് ഇത് കിട്ടിയെന്നറിയില്ല ...മുസ്ലിംവിരുദ്ധ പൊതുബോധം പേറുന്ന സമൂഹത്തിലെ പുതുതലമുറയെ എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കണം മിസ്റ്റർ കമൽ ...
ഒരു മുസൽമാനുമായുള്ള പ്രണയമാണ് മതം മാറ്റത്തിലേക്ക് നയിച്ചതെന്ന് കമല എവിടേയും പറഞ്ഞിട്ടില്ല അത് പറഞ്ഞത് ലീലാ മേനോനായിരുന്നു അതുകൊണ്ടുതന്നെ അക്കാര്യം ആധികാരികമായെടുത്ത് വിശ്വസിക്കാൻ കഴിയില്ല ... കമല അത്തരത്തിലൊന്ന് ചൂണ്ടിക്കാണിക്കാത്ത പക്ഷം പ്രണയമാണ് മതം മാറ്റത്തിന് കാരണമായതെന്ന് എങ്ങനെയാണ് അവരുടെ ജീവിതകഥയിൽ കോറിയിടാൻ കഴിയുക ... അമ്മയുടെ മതം മാറ്റം പ്രണയത്തിനു വേണ്ടിയാണെന്ന് പറഞ്ഞവർ അസംബന്ധം പറയുകയാണെന്ന് കമലയുടെ മകനടക്കം പൊതുസമൂഹത്തിൽ വിളിച്ചു പറഞ്ഞതാണ് ... ആ അസംബന്ധമാണ് കമൽ സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ അഭ്രപാളിയിൽ വിരിയിച്ചത് ....ലൗ ജിഹാദ് നുണകഥകൾ പറന്നു നടക്കുന്ന സംഘ് കാലഘട്ടത്തിൽ കമൽ നൽകിയ സംഭാവന വളരെ 'വലുത് ' തന്നെയാണ് ... സിനിമയിൽ പ്രണയത്തെ സ്വന്തമാക്കാൻ മതം മാറിയ കമലയെ നിർണ്ണായക ഘട്ടത്തിൽ വഴിയിലുപേക്ഷിക്കുന്ന മുസ്ലിം കഥാപാത്രം പൊതുബോധത്തെ ഇക്കാലത്തു എവ്വിധം സ്വാധീനിക്കും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ ..അതും ഊഹാപോഹങ്ങൾക്കിരയായ ആ മനുഷ്യൻ ജീവിച്ചിരിക്കുന്ന സാഹചര്യത്തിൽ ..
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ അങ്ങേയറ്റം മതേതരനായ ശ്രീകൃഷ്ണനെ പൊതുബോധത്തെ തൃപ്തിപ്പെടുത്തി നന്ദനം മോഡലിൽ സ്ക്രീനിൽ നിറച്ചു നിർത്താൻ കമൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നുണ്ട് ....അഥവാ അങ്ങേയറ്റം ശക്തയും സ്വതന്ത്രയും ആയ കമലയെ . വ്യവസ്ഥിതിയോടു നിരന്തരം കലഹിച്ചിരുന്ന റിബലായ കമലയെ . നിത്യ പ്രണയിനിയായ കമലയെ കുലസ്ത്രീപട്ടം കെട്ടി കൃഷ്ണനെന്ന മായകാഴ്ചയിൽ തളച്ചിട്ടു അവർ പോലും ആഗ്രഹിക്കാത്ത സെയ്ഫ് സോണിൽ നിർത്താൻ കമൽ പെട്ട പാട് ചില്ലറയല്ല എന്ന് കമലയെ അറിഞ്ഞ . കമലയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ആർക്കും മനസിലാകും ....
ഞങ്ങൾ വായിച്ച കണ്ടും കേട്ടും അറിഞ്ഞ കമലയ്ക്കു എങ്ങനെ കുലസ്ത്രീയായി ഒതുങ്ങാൻ കഴിയും മിസ്റ്റർ കമൽ ?
ഭീരുവായ താങ്കൾ പൈങ്കിളി വത്കരണത്തിലൂടെ ബോധപൂർവ്വം കുഴിച്ചു മൂടിയത് ശക്തയായ കമലയുടെ രാഷ്ട്രീയ നിലപാടുകൾ മാത്രമല്ല ... പാളയത്തെ മുസ്ലിം പള്ളിയിൽ ഖബറടക്കണമെന്നു ജീവിച്ചിരുന്നപ്പോൾ അവരെടുത്ത കൃത്യമായ തീരുമാനം ... തുടർന്ന് മരണ ശേഷം അവരുടെ പ്രിയപ്പെട്ട ബന്ധുക്കളുടേയും ആരാധകരുടേയും സാന്നിധ്യത്തിൽ നടന്ന മയ്യത്ത് നമസ്കാരവും ഖബറടക്കവും ... അതിലേക്ക് ക്യാമറ തിരിക്കാനുള്ള ചങ്കുറപ്പ് ഈ സംഘ് കാലത്ത് കമൽ താങ്കൾക്കുണ്ടാകില്ല എന്ന ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട് ....
മിസ്റ്റർ കമൽ ആമിയും മാധവിക്കുട്ടിയും കമല സുരയ്യയുമൊന്നും ഞങ്ങൾക്ക് കേവല പേരുകളല്ല അതുകൊണ്ടു തന്നെ നിങ്ങളുടെ ആമി ഞങ്ങളെ തെല്ലും സ്വാധീനിക്കില്ല .... ഞങ്ങളുടെ ആമിയുടെ നിഴൽ രൂപം മാത്രമായി നിങ്ങളുടെ ആമി ഉടഞ്ഞു പോകും ....
ഭീരുക്കൾക്കും ഷോവനിസ്റ്റുകൾക്കും ശക്തയായ സ്ത്രീകളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം പോലും സാധ്യമല്ല മിസ്റ്റർ കമൽ ...
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍