മാധ്യമങ്ങൾ 'മൂഞ്ചി'യെന്ന പോസ്റ്റർ ഒട്ടിക്കുന്നത് തന്നെ വിമാനത്താവളത്തിൽ തടഞ്ഞില്ലെന്ന ബിനോയിയുടെ അഭിമുഖം കാട്ടി; 13 കോടിയെന്ന് പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെ 1.78 കോടിയായി എന്ന് ചോദിച്ചും പ്രശ്നം ലഘൂകരിക്കാൻ ശ്രമം; സോഷ്യൽ മീഡിയയിലെ സംഘ ടിത നീക്കങ്ങളിലൂടെ നാണക്കേടിന്റെ ശക്തി കുറയ്ക്കാൻ ഉറപ്പിച്ച് സിപിഎം സൈബർ സംഘം; അകലം പാലിച്ച് പാർട്ടി നേതൃത്വവും
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ബിനോയ് കോടിയേരിയെ ദുബായിൽ പൊലീസ് തടഞ്ഞു? എമിഗ്രേഷനിൽ പോയപ്പോൾ തടഞ്ഞു വച്ചോ? എല്ലാ വാദങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്ക് എതിരാണ്. ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് സിപിഎം തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ മകന് ഒരു കേസില്ലെന്ന് കോടിയേരിയും പറഞ്ഞിരുന്നു. പക്ഷേ കാര്യങ്ങളെല്ലാം ഇന്നലെ മാറി മറിഞ്ഞു. അത് മാധ്യമങ്ങൾ വലിയ വാർത്തയുമാക്കി. ഇത് എങ്ങനെ ന്യായീകരിക്കണമെന്ന് സിപിഎം നേതൃത്വത്തിന് എത്തും പിടിയുമില്ല. പക്ഷേ സൈബർ സഖാക്കൾ സജീവമായി തന്നെ രംഗത്ത് വരുന്നുണ്ട്. കൈരളിയിൽ ബിനോയ് പറഞ്ഞ കാര്യങ്ങളാണ് സൈബർ സഖാക്കളുടെ ആവേശത്തിന് കാരണം.
ഇതിലെല്ലാമുപരി കോടിയേരി ബാലകൃഷ്ണനോ സിപിഐ എമ്മിനോ ഈ ഇടപാടുമായി ഒരു ബന്ധവുമില്ല. ഇടപാടിൽ പാർട്ടിയും കോടിയേരിയും ഒരുഘട്ടത്തിലും ഇടപെട്ടിട്ടുമില്ല. ഇടപെടില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്്. ദുബായിലെ സാമ്പത്തിക ഇടപാടുകൾക്ക് ഇന്ത്യയിലോ കേരളത്തിലോ പരിഹാരംകാണാൻ നിയമപരമായി ഒരു സാധ്യതയുമില്ല. എന്നിട്ടും ചില കേന്ദ്രങ്ങൾ വിവാദം സൃഷ്ടിക്കുന്നത് വ്യക്തമായ സിപിഐ എം വിരുദ്ധ അജൻഡയോടെയാണെന്ന് ദേശാഭിമാനിയും എഴുതുന്നു. ഇതിന് അപ്പുറത്തേക്കാണ് സോഷ്യൽ മീഡിയയുടെ ഇടപെടൽ. മാധ്യമങ്ങൾ 'മൂഞ്ചിയെന്നാണ്' പോസ്റ്റർ പ്രചരണം. 13 കോടി എങ്ങനെ 1.78കോടിയായെന്ന പോയിന്റ് മാത്രമാണ് ഇവർക്ക് എടുത്തുകാട്ടാനുള്ളത്.
വിവാദവുമായി ബന്ധപ്പെട്ട് കൈരളി-പീപ്പിൾ ടിവിയിൽ ബിനോയിയുടെ അഭിമുഖം വന്നിരുന്നു. തന്നെ ദുബായ് എയർപോർട്ടിൽ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനോയി കോടിയേരി പറയുന്നു. യാത്രയ്ക്കായി എയർപോർട്ടിൽ പോയിട്ടില്ലെന്നും പാസ്പോർട്ട് പിടിച്ചു വച്ചിട്ടില്ലെന്നും ബിനോയി പീപ്പിൾ ടിവിയോട് പറഞ്ഞു. എല്ലാം അച്ഛനെ കുടുക്കാനുള്ള നീക്കമാണെന്നാണ് ബിനോയ് വിശദീകരിക്കുന്നത്. ഈ ഒറ്റ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും സൈബർ സഖാക്കളുടെ പ്രചരണം. ഇതിനൊപ്പം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ആരോപണമുന്നയിച്ച് സിപിഐ എമ്മിനെതിരെ നടത്തിയ സംഘടിത നുണപ്രചാരണങ്ങൾ തകർന്നടിഞ്ഞുവെന്ന് ദേശാഭിമാനിയും കുറിക്കുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് യുഎഇയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ വ്യക്തമായ വിശദീകരണം നൽകാൻ സിപിഎം നേതൃത്വം ഇനിയും തയ്യാറായിട്ടില്ല. ദുബായിലെ ജാസ് ടൂറിസം കമ്പനിക്കു നൽകിയ 10 ലക്ഷം ദിർഹത്തിന്റെ (1.74 കോടി രൂപ) ചെക്ക് മടങ്ങിയ കേസിലാണിത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ബിനോയ് അറിയിച്ചു.
ചെക്ക് മടങ്ങിയതിന് സിവിൽ കേസ് നടപടികളുടെ തുടക്കമായാണ് ദുബായ് അടിയന്തര കോടതിയിൽ ജാസ് ടൂറിസം യാത്രാവിലക്ക് അപേക്ഷ നൽകിയത്. ഇതുസംബന്ധിച്ച ക്രിമിനൽ കേസിൽ നവംബറിൽ ബിനോയ് 60,000 ദിർഹം (10.47 ലക്ഷം രൂപ) പിഴയടച്ചിരുന്നു. ചെക്ക് മടങ്ങുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കേസിൽ ശിക്ഷ വിധിച്ചാലും പണം തിരിച്ചുലഭിക്കണമെങ്കിൽ സിവിൽ കേസ് നൽകണം. പണം തിരികെ ലഭിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് സിവിൽ കേസിനുള്ള നടപടികൾ ജാസ് ടൂറിസം ആരംഭിച്ചത്.
കോടതിച്ചെലവടക്കം 13 കോടി രൂപ ബിനോയ് നൽകാനുണ്ടെന്നു കാണിച്ച് ജാസ് ടൂറിസം കമ്പനി ഉടമയും യുഎഇ പൗരനുമായ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യയിലെത്തി സിപിഎം കേന്ദ്രനേതാക്കൾക്കു പരാതി നൽകിയിരുന്നു. വിവാദം ചൂടുപിടിക്കുന്നതിനിടെ ബിനോയ് കഴിഞ്ഞാഴ്ച ദുബായിലെത്തി. മകൻ ദുബായിലുണ്ട്; അറബി ഇവിടെ കറങ്ങുന്നതെന്തിനെന്നു കോടിയേരി ബാലകൃഷ്ണൻ ചോദിക്കുകയും ചെയ്തു. നിയമനടപടിക്കു ദുബായിലാണല്ലോ അറബിക്കു സൗകര്യമെന്നും കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പ്രതികരണത്തിൽ കോടിയേരി പറഞ്ഞിരുന്നു. ഇതിനിടെയാണ് നേതൃത്വത്തെ ഞെട്ടിച്ച് ദുബായിൽ നിന്നും വാർത്തകളെത്തിയത്.
വെട്ടിലായത് കേന്ദ്ര നേതൃത്വം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ വിഷയത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ച അവകാശവാദങ്ങൾ പൊളിഞ്ഞതു പാർട്ടിയുടെ ദേശീയ നേതൃത്വത്തെയും വെട്ടിലാക്കി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും പ്രശ്നത്തിൽ കൃത്യമായ അകലം പാലിക്കും.
ജനറൽ സെക്രട്ടറിക്കു പരാതി ലഭിക്കുകയും അതു കോടിയേരിക്കു കൈമാറി നിലപാടു ചോദിക്കുകയും ചെയ്തശേഷവും അങ്ങനെയൊരു വിഷയമേയില്ലെന്ന മട്ടിൽ സംസ്ഥാന ഘടകവും കോടിയേരിയും നിലപാടെടുത്തത് എന്തിനെന്നു ദേശീയ നേതാക്കൾ ചോദ്യമുന്നയിക്കുന്നു. പാർട്ടിക്കു ബന്ധമില്ലാത്ത, പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിലുള്ള വിഷയമാണെങ്കിൽ എന്തിനാണു സംസ്ഥാന ഘടകം ബിനോയിയുടെ പേരു പറഞ്ഞു പ്രസ്താവനയിറക്കിയതെന്ന ചോദ്യവുമുണ്ട്. ഇത് സിപിഎം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കും.
ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകനെക്കുറിച്ചുള്ള ആരോപണങ്ങളിൽ ശക്തമായ നിലപാടെടുത്ത പാർട്ടിക്കു കോടിയേരിയുടെ മകന്റെ കാര്യത്തിൽ ഇരട്ടത്താപ്പില്ലെന്നു യച്ചൂരി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
എല്ലാം കെട്ടുകഥയെന്ന് സൈബർ സഖാക്കൾ
ആരോപണമുയർന്നതുതൊട്ട് ബിനോയ് പറഞ്ഞതാണ് ശരിയെന്നും മറ്റെല്ലാം കെട്ടുകഥകളാണെന്നും തിങ്കളാഴ്ചത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. നേരത്തെ ബിനോയ് പറഞ്ഞ അതേ കാര്യങ്ങളാണിപ്പോൾ മാധ്യമങ്ങൾ ആവർത്തിക്കുന്നത്. ഒരുവ്യത്യാസം മാത്രം. അന്ന് സൃഷ്ടിച്ച നുണയെല്ലാം മാധ്യമങ്ങൾ വിഴുങ്ങി. പുതിയ സംഭവങ്ങളെ സിപിഐ എമ്മിനും കോടിയേരിക്കുമെതിരായ ആയുധമാക്കാനാണ് ശ്രമം.
ബിനോയ് 13 കോടി വെട്ടിച്ചു, ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു, ദുബായിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും, അതിനാൽ ഒരുവർഷമായി ദുബായിൽ പോയില്ല, അവിടെ കാശ് കൊടുക്കാത്തതിന് ദുബായ് പൗരൻ കേരളത്തിൽ വാർത്താസമ്മേളനം നടത്തും എന്നീ നുണക്കഥകൾക്ക് തുടർച്ചയായി ഒരു വ്യവസായ പ്രമുഖൻ ദുബായ് പൗരന് കാശ് കൊടുത്ത് കേസ് ഒത്തുതീർത്തു എന്നുവരെ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ വന്നു.-ഇതാണ് ദേശാഭിമാനിയുടെ വിശദീകരണം. സംഭവത്തിൽ സിപിഎം നേതാക്കൾ പ്രതികരിക്കുന്നതു പോലുമില്ല. ഇതിനിടെയാണ് ദേശാഭിമാനിയും സൈബർ സഖാക്കളും വിവാദം ലഘൂകരിക്കാനുള്ള ഇടപെടലുമായി എത്തുന്നത്.
ദുബായിൽ ജാസ് ടൂറിസം കമ്പനിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും തർക്കം സ്വന്തം നിലയിൽ തീർത്തെങ്കിലും നൽകിയ ചെക്ക് തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും ബിനോയ് തന്നെ പറഞ്ഞിരുന്നു. അത് ശരിയാണെന്നതിന്റെ തെളിവാണ് ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന 'യാത്രാവിലക്ക'്. പത്ത് ലക്ഷം ദിർഹം നൽകാനുള്ളതിന് യാത്രാവിലക്കെന്നാണ് ഇപ്പോൾ പറയുന്നത്. അതായത,് ഏതാണ്ട് 1.72 കോടി ഇന്ത്യൻ രൂപ. 13 കോടിയെന്നത് ഒന്നരക്കോടിയിലേക്കെത്തി. ആരോപണമുയർന്ന് രണ്ടു നാളിനകം ബിനോയ് ദുബായിൽ വീണ്ടുമെത്തി. ഒരാഴ്ചയോളം ഒരു കേസുമുണ്ടായില്ല. കഴിഞ്ഞദിവസമാണ് സിവിൽ കേസ് നൽകിയതുപോലും. പരാതി കിട്ടിയാൽ ദുബായ് നിയമമനുസരിച്ച് സ്വീകരിക്കുന്ന സ്വാഭാവിക നടപടിക്രമമാണ് യാത്രാവിലക്ക്. ഇതിന് അപ്പീൽ നൽകാനും വിലക്ക് നീക്കാനും ബിനോയി്ക്ക് കോടതിയെ സമീപിക്കാനും കഴിയും.-ഇങ്ങനെ പോകുന്നു വിശദീകരണങ്ങൾ.
കോടതിവിലക്ക് കാരണം ദുബായ് പൗരൻ വാർത്താസമ്മേളനം റദ്ദാക്കിയെന്ന് തിരുവനന്തപുരം പ്രസ്ക്ലബ് ഭാരവാഹികളെ അറിയിച്ചെന്നാണ് അടുത്ത നുണ. ഒരാഴ്ച മുമ്പാണ് അഡ്വ. അരുൺ എന്ന ഒരാൾ ദുബായ് പൗരന് വേണ്ടി ഫീസടച്ച് പ്രസ്ക്ലബ് ബുക്ക് ചെയ്തത്. 9746929700 എന്ന നമ്പരാണ് നൽകിയത്. പിന്നീട് പലതവണ ബന്ധപ്പെട്ടപ്പോഴും ഫോൺ സ്വിച്ച്ഓഫായിരുന്നു, അല്ലെങ്കിൽ എടുത്തില്ല. ഒരുതവണ ഫോൺ കിട്ടിയപ്പോൾ താൻ അരുൺ അല്ലെന്നും സലീം ആണെന്നും പ്രസ്ക്ലബ്ബിൽ അപേക്ഷ നൽകിയിട്ടില്ലെന്നുമായിരുന്നു പ്രതികരണം.
ദുബായ് പൗരന്റെ അഭിഭാഷകനെന്നുകാട്ടി ഉത്തർപ്രദേശിലെ മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ റാംകിഷോർ സിങ് യാദവ് എന്ന പേരിൽ മറ്റൊരാളും പ്രസ്ക്ലബിലേക്ക് ഇമെയിൽ അയച്ചിരുന്നു. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. മുൻ അഡീ. എജിയാണെങ്കിലും യുപി സർക്കാരിന്റെ ഔദ്യോഗിക ലെറ്റർപാഡാണ് ഉപയോഗിച്ചത്. ഇതിനുമുകളിൽ എക്സ് എന്ന് എഴുതുകവഴിയാണ് ഇയാൾ മുൻ അഡീഷണൽ എജി എന്ന് ഊഹിക്കുന്നതും. അഡ്വ. അരുണും റാംകിഷോർയാദവും യഥാർഥ പേരുകാരാണോ എന്നുപോലും സംശയിക്കുംവിധമാണ് കാര്യങ്ങൾ.
ബിനോയിയുമായി തർക്കമുള്ള രാകുൽകൃഷ്ണ മാത്രമാണ് ചില മാധ്യമങ്ങളുമായി നേരിട്ട് ബന്ധം പുലർത്തുന്നത്. സബ്കോടതി വിലക്കുള്ളതിനാൽ വാർത്താസമ്മേളനം റദ്ദാക്കിയെന്ന് 'വേണ്ടപ്പെട്ട' മാധ്യമപ്രവർത്തകരെ അറിയിച്ചതും ഇയാളാണ്.-ഈ വാദങ്ങൾ നിരത്തിയാണ് ദേശാഭിനമാനിയുടെ പ്രതിരോധം.
പാസ്പോർട്ട് പിടിച്ചുവച്ചിട്ടില്ല: ബിനോയ് കോടിയേരി
30 ലക്ഷം ദിർഹത്തിന്റെ (5.23 കോടി രൂപ) ഇടപാടാണ് നടന്നതെങ്കിലും 20 ലക്ഷം ദിർഹം (3.49 കോടി ഇന്ത്യൻ രൂപ) മടക്കി നൽകിയെന്നു ബിനോയ് കോടിയേരി, ദുബായിൽ പറഞ്ഞു. ഇനി 10 ലക്ഷം ദിർഹമാണു നൽകാനുള്ളത്. അതിന്റെ പേരിലാണ് യാത്രാവിലക്ക്.
പാസ്പോർട്ട് പിടിച്ചുവച്ചിട്ടില്ലെന്നും തന്റെ കൈവശമുണ്ടെന്നും പാസ്പോർട്ട് കാട്ടി ബിനോയ് പറഞ്ഞു. ബിസിനസ് ആവശ്യത്തിനാണ് ദുബായിലെത്തിയത്. അതിനൊപ്പം, പണമിടപാട് കാര്യങ്ങളും തീർപ്പാക്കണമെന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്ന പ്രചാരണം തെറ്റാണ്. ഏതാനും ദിവസം ദുബായിൽ നിൽക്കാൻ തന്നെയാണു വന്നത്. മടങ്ങിപ്പോകാനുള്ള തീയിതി നിശ്ചയിട്ടില്ല - ബിനോയ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്