ഉദ്യോഗസ്ഥരുടെ കടുംപിടുത്തത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് നഷ്ട്ടമായത് 15 ലക്ഷം; രണ്ട് മണിക്കൂർ ചൈനീസ് കപ്പൽ ബർത്ത് ചോദിച്ചപ്പോൾ 10 കോടി ബാങ്ക് ഗ്യാരന്റി ചോദിച്ചു; സമ്മതമെന്നറിയിച്ചപ്പോൾ ബെർത്ത് ഒഴിവില്ലെന്ന് പറഞ്ഞു; കപ്പൽ ജീനവക്കാരന്റെ മരണത്തിൽ ഫോറൻസിക് തെളിവെടുപ്പിനായി കൊച്ചിയിലെത്തിയ സിവിയാൻ വോയേജ് കപ്പലിനെയും ഉദ്യോഗസ്ഥരെയും പോർട്ട്ട്രസ്റ്റ് അധികൃതർ വട്ടം ചുറ്റിച്ചതിങ്ങനെ
ആർ.പീയൂഷ്
കൊച്ചി: കപ്പൽ ജീവനക്കാരൻ മരിച്ചതിനെ തുടർന്ന് ഫോറൻസിക് തെളിവെടുപ്പിനായി അടിയന്തിരമായി തുറമുഖത്തടുക്കാൻ ചൈനീസ് ചരക്ക് കപ്പലിന് അനുമതി നിഷേധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. സിവിയാൻ വോയേജ്' എന്ന കപ്പലിൽ ജീവനക്കാരൻ മരിച്ചതിനെ തുടർന്ന് ഫോറൻസിക് പരിശോധനകൾക്കായി കപ്പൽ കൊണ്ടുവന്നത് നാലു ദിവസം മുമ്പാണ്. എന്നാൽ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കാഞ്ഞതിനാൽ കപ്പൽ പുറങ്കടലിൽ തന്നെ കിടന്നു. പോർട്ടിൽ ബെർത്ത് ഒഴിവില്ലെന്ന വാദമാണ് പോർട്ട് അധികൃതർ ആദ്യം പറഞ്ഞത്. കപ്പലിന് അനുവാദം നൽകണമെങ്കിൽ പത്ത് കോടി രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്ന് അവർ പിന്നീട് പറഞ്ഞു. അത് നൽകാനും കപ്പൽ ഏജൻസി തയ്യാറായിരുന്നു. രണ്ടു മണിക്കൂർ മാത്രം ബെർത്തിൽ കിടക്കാനുള്ള അനുവാദമാണ് ചോദിച്ചത്. അതിന് വേണ്ടിവരുന്ന എല്ലാ ബാധ്യതയും വഹിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.
കപ്പലിനെ കയറ്റാതിരിക്കാൻ വീണ്ടും മുട്ടു ന്യായങ്ങൾ നിരത്തി പോർട്ട് ട്രസ്റ്റ് അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ തുറമുഖത്ത് അടുക്കാൻ കപ്പലുകൾക്ക് അനുമതി നൽകുക എന്നത് സാമാന്യ മര്യാദയാണെന്നും വനിതാ ഉദ്യോഗസ്ഥയ്ക്ക് കടലിൽ പോയി കപ്പലിൽ കയറാനാവാത്തതുകൊണ്ടാണ് കൊച്ചിയിൽ ബെർത്തിൽ അടുപ്പിക്കാൻ ശ്രമിച്ചതെന്നും ഇതിന് കേരള പൊലീസ്, പോർട്ട് ട്രസ്റ്റിനോട് അനുവാദം തേടിയിരുന്നുവെന്നും സംസ്ഥാന മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു പറഞ്ഞു. എന്നാൽ കൊച്ചി തുറമുഖാധികൃതർ ഇക്കാര്യത്തിൽ നിയമവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും കപ്പൽ കയറിയിരുന്നെങ്കിൽ കുറഞ്ഞത് 15 ലക്ഷം രൂപയെങ്കിലും പോർട്ടിന് ലഭിക്കുമായിരുന്നുവെന്നും അദ്ധേഹം പ്രതികരിച്ചു.
കൊച്ചി തുറമുഖത്ത് പ്രവേശിക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പുറങ്കടലിൽ കിടക്കുന്ന ചൈനീസ് കപ്പലിലേക്ക് ഉദ്യോഗസ്ഥർ മീൻപിടിത്ത ബോട്ടിൽ ചെന്ന് പരിശോധന നടത്തി. വിഴിഞ്ഞത്തുനിന്ന് ഏതാനും പൊലീസുകാരും അന്വേഷണത്തിന്റെ ഭാഗമായി ആ കപ്പലിൽ കയറിയിരുന്നു. അവർക്കും കപ്പലിൽനിന്ന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഒടുവിൽ വെള്ളിയാഴ്ച രാത്രി മീൻപിടിത്ത ബോട്ടുമായി ചെന്നാണ് തീരദേശ പൊലീസ് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്.
ശനിയാഴ്ച രാത്രി വരെ കാത്തുനിന്നിട്ടും പോർട്ട് ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിക്കാതെ വന്നപ്പോൾ, ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുമായി കപ്പലിലേക്ക് പോകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഈ തീരുമാനമെടുത്തത്. ഫോറൻസിക് വിദഗ്ദ്ധരെല്ലാം വനിതകളായതിനാലാണ് കപ്പൽ കരയിൽ അടുപ്പിച്ച ശേഷം അവരെ കയറ്റാമെന്ന് തീരുമാനിച്ചത്. എന്നാൽ തുറമുഖാധികൃതരുടെ സഹകരണമില്ലാത്തതിനാൽ വനിതാ ഉദ്യോഗസ്ഥരെ ബോട്ടിൽ കയറ്റി പുറങ്കടലിൽ കൊണ്ടുപോയി കപ്പലിൽ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.
തൂത്തുക്കുടിയിൽനിന്ന് തടി കയറ്റി ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് പോകുകയായിരുന്നു ഈ കപ്പൽ. കപ്പലിലെ മാൻഹോളിൽ വീണാണ് ജീവനക്കാരൻ മരിച്ചത്. അപകടം നടന്ന സമയത്ത് കപ്പൽ കേരളത്തിന്റെ അതിർത്തിയിലായിരുന്നു. അതുകൊണ്ട് വിഴിഞ്ഞത്തു വച്ച് ജീവനക്കാരന്റെ മൃതദേഹം കരയിലേക്ക് മാറ്റി. അവിടെ നിന്നാണ് പൊലീസ് കപ്പലിൽ കയറിയത്. അപകട മരണമായതിനാലാണ് ഫോറൻസിക് പരിശോധന വേണ്ടിവന്നത്.
തുറമുഖത്തെ ബെർത്തുകളൊക്കെ മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ ഒഴിവില്ലാത്തതിനാലാണ് ചൈനീസ് കപ്പലിന് അനുമതി നൽകാൻ കഴിയാതെ വന്നതെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ പറയുന്നു. പോർട്ട് ബെർത്തുകൾ നാവികസേനയ്ക്കു വേണ്ടി നേരത്തെ ബുക്ക് ചെയ്തിരുന്നതാണ്. ചൈനീസ് കപ്പലിന് 9.5 മീറ്റർ ഡ്രാഫ്റ്റ് ഉള്ളതിനാൽ പല ബെർത്തിലും കയറാനാവില്ല. ക്രമം തെറ്റിച്ച് കപ്പലുകൾക്ക് ബെർത്ത് നൽകിയാൽ അടുത്ത ദിവസങ്ങളിലെത്തേണ്ട കപ്പലുകളെ അത് ബാധിക്കും. അതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് കൊച്ചി പോർട്ട് ട്രസ്റ്റിന്റെ വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍