തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും
കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരേ പോലെ കൈകോർത്ത് പിടിച്ചാഘോഷിക്കുന്ന ഒരു തിരുനാൾ പോതയും കൈതയും കമ്മ്യൂണിസ്റ്റ് പച്ചയും കാപ്പിയും പൂത്തുലഞ്ഞ് നിൽക്കുന്ന കാലം രാത്രി സുഖമുള്ള കുളിര്, പകൽ സുഖമുള്ള വെയിൽ, ഇളംകാറ്റ് നീലാകാശം!
ക്രിസ്തുമസ് കാലം!
ഡിസംബർ ഒന്നു മുതൽ ഉണ്ണിയേശുവിന്റെ ജനനം വരെയുള്ള ഇരുപതിയഞ്ച് ദിവസ്സങ്ങൾ ഇരുപത്തഞ്ച് നോമ്പ് തുടങ്ങുന്നതിന് തലേ ഞായർ പേത്തറത്ത. ആ വാക്കിന്റെ ഉറവിടം നിശ്ചയമില്ല. അന്നാണ് കശാപ്പുകാർക്ക് ചാകര. ആടുമാടുകളുടെ കഷ്ടകാലം
ഞായറാഴ്ച രാവിലെ ആദ്യത്തെ കുർബാന കഴിഞ്ഞ് അച്ചൻ സമാപനാശിർവാദം കൊടുത്തു തീരുന്നതിന് മുൻപേ ഒരോട്ടമാണ് പ്ലാസ്റ്റിക് സഞ്ചീം കക്ഷത്തിൽ ഒതുക്കി ഇറച്ചിക്കടയിലേക്ക്. തേക്കിലയിൽ പൊതിഞ്ഞ ഇറച്ചി വീട്ടിൽ എത്തിച്ചാൽ പിന്നെ ഒരു ആകെയൊരു ബഹളമാണ്... വാഴയില വെട്ടി നിലത്തിട്ട് അതിന്മേൽ കൊരണ്ടിയിട്ട് ചിരട്ടപ്പുറത്ത് പിച്ചാത്തി ഉറപ്പിച്ച് കുത്തിയിരുന്നുള്ള ഇറച്ചി ഞുറുക്ക്. തലേ പ്രാവശ്യം പരവൻ വന്ന് തേങ്ങ ഇട്ടപ്പോൾ പ്രത്യേകം പറഞ്ഞ് പിരിയിച്ച ഇളവൻ തേങ്ങ് പൂളി കൊത്തിയത് ഒരു പാത്രത്തിൽ. നീളത്തിൽ കീറിയ പച്ചമുളക്, ചെറിയ ഉള്ളി, വറ്റൽ മുളക്, വറുത്ത മല്ലി, മഞ്ഞൾ, കറുവാ പട്ട, ഗ്രാമ്പു, ജാതിപത്രി തുടങ്ങിയ കൂട്ടിയുള്ള അരപ്പ് അരകല്ലിൽ അരച്ചെടുക്കുന്നു. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകു പൊട്ടിച്ച് ഉള്ളിയും മൂത്ത് കഴിയുമ്പോൾ അരപ്പ് ചേർക്കുന്ന മണം... കറി തിളക്കുമ്പോൾ മുതൽ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഇറച്ചി കറിയുടെ അനിർവ്വചനീയമായ സുഗന്ധം. ഒന്നും രണ്ടും പിഴിഞ്ഞ തേങ്ങാപ്പാൽ അതിലേക്ക് ഒഴിക്കുമ്പോൾ അടങ്ങുന്ന തിള. ചാറിൽ തെളിഞ്ഞ് നെയ്യോടു കൂടി കുറികിക്കിടക്കുന്ന ഇറച്ചിക്കറി കൂട്ടിയുള്ള ഉച്ചയൂണ്. കഴിക്കാവുന്നതിൽ ഇരട്ടി കഴിച്ച് മുയലിനെ വിഴുങ്ങിയ പാമ്പിനെ പോലുള്ള നടത്തം. ഊണ് കഴിഞ്ഞ് സുഖമായൊരു ഉറക്കം.
അടുത്ത ഇരുപത്തിയഞ്ച് ദിവസം കടുത്ത നോമ്പാണ്. പതിനാല് വയസ്സിന് മുകളിലോട്ടുള്ളവർ നിശ്ചയമായും നോമ്പ് അനുഷ്ഠിച്ചിരിക്കണം എന്നതാണ് നാട്ടു നടപ്പ്. മാംസവും മത്സ്യവും ഭക്ഷിക്കാൻ പാടില്ല. നോമ്പിന് പൂർണ്ണത നൽകാൻ മുട്ടയും പാലും കൂടി വർജ്ജിക്കുന്നവരുണ്ട്. ക്രിസ്മസ്സ് അടുക്കാറാകുമ്പോഴാണ് ഉത്സാഹം വർദ്ധിക്കുക. പുൽക്കൂട് കെട്ടണം, ദീപാലങ്കാരങ്ങൾ വലിച്ചു കെട്ടണം. വീടും പരിസരവും തോരണം കെട്ടി അലങ്കരിക്കണം. നക്ഷത്രം ഉണ്ടാക്കണം. അത് മുറ്റത്തെ മാവിൽ ഉയരത്തിൽ തൂക്കണം. പള്ളിയിലെ പുൽക്കൂട് നിർമ്മാണത്തിൽ പങ്ക് ചേരണം. അങ്ങനെ തിരക്കോട് തിരക്ക് തന്നെ. ആ കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ കരണ്ട് എത്തിയിരുന്നില്ല. അതിനാൽ നക്ഷത്രത്തിൽ മെഴുകുതിരിയാണ് കത്തിച്ചു വക്കുക. അത് മിക്കപ്പോഴും മറിഞ്ഞ് നക്ഷത്രം മുഴുവനോടെ കത്തിപ്പോകുന്നത് പതിവ് സംഭവമായിരുന്നു.
അടയ്ക്കാമരം (കവുങ്ങ്) വെട്ടിക്കീറിയാണ് പുൽക്കൂടിന് തൂണുകൾ ഉണ്ടാക്കുക. ചുറ്റിനും അഴിയിടാൻ ഈറക്കമ്പുകൾ, പുൽക്കൂട് മേയാൻ ഈന്തയുടെ ഇലകൾ. തൂണുകൾ ഉറയ്കാത്തതിനാൽ പാതി വഴി നിലം പതിച്ചിട്ടുണ്ട് പുൽക്കൂടുകൾ പലതവണ.
ഈറ്റ കീറി ഒരേ അളവിൽ മുറിച്ചെടുത്താണ് നക്ഷത്രം തല്ലിക്കൂട്ടുന്നത്. പല നിറത്തിലുള്ള വർണ്ണക്കടലാസ് മേടിച്ച് നക്ഷത്തിൽ ഒട്ടിക്കാനുള്ള രൂപത്തിലും ആകൃതിയിലും മുറിക്കും. ഒട്ടിക്കാൻ ചോറിന്റെ പശയാണ് ഉപയോഗിക്കുന്നത്. പുൽക്കൂട്ടിൽ ഒരു ബൾബ് ഉണ്ടാവും. അത് ഓട്ടോമാറ്റിക് ആണെന്ന് വരുത്തി തീർക്കാൻ വഴിയേ ആൾക്കാർ പോകുമ്പോൾ എന്റെ ചേട്ടൻ അകത്തിരുന്ന് ബാറ്ററിയിൽ വയറ് മുട്ടിച്ചോണ്ടിരിക്കും. ആളുകൾ പോയിക്കഴിമ്പോൾ നിറത്തും.
ക്രിസ്തുമസ്സിന് തലേ ആഴ്ചയാവും കരോൾ പിരിവ് തുടങ്ങുക. അടുത്തടുത്ത വീടുകൾ ആയ്കയാൽ ഒരു രാത്രി കൊണ്ട് ജാതിമത ഭേദമന്യേ മുപ്പതോളം വീടുകൾ കയറിയിറങ്ങാം. പെട്രോ മാക്സിന്റെ വെളിച്ചത്തിൽ സാന്തോക്ലോസിനെ മുൻപിൽ നിർത്തി ഈണവും താളവും ശ്രുതിയുമില്ലാത്ത ശാന്തി രാത്രിയും ഗ്ലോറിയയും പുൽക്കൂടിൽ വാഴുന്ന പൊന്നുണ്ണിയുമൊക്കെ പാടി തമ്പേറും അടിച്ച് വരുന്ന കരോൾ സംഘം അകലേന്ന് വരുമ്പോഴേ കണ്ണും തിരുമി എഴുന്നേൽക്കും. ഉറക്കപ്പിച്ചോടെ വായ്ക്കോട്ടയും വിട്ട് വള്ളി നിക്കറുമിട്ട് വരാന്തയിലെ അരമതിലിൽ കേറിയിരുന്ന അവരുടെ തമ്പേറടിച്ചുള്ള പാട്ടും നൃത്തം ചവിട്ടും ആസ്വദിച്ചിരിക്കും. പാട്ടും നൃത്തവും അവസാനിക്കുമ്പോൾ അച്ചാച്ചൻ തിരുമ്മി തിരുമ്മി പത്ത് രൂപ കൊടുക്കും. അവര്‍ പോയാലും പിന്നെ കിടന്നാൽ ഉറക്കം വരില്ല. വർണ്ണ ശബളമായ ആ ഘോഷ യാത്രയാവും മനസ്സ് നിറയെ. സാന്താക്ലോസായി വന്നത് ആരാവും എന്നോർത്ത് കിടന്നുറങ്ങിപ്പോകും.
വിലകൂടിയ ഐറ്റം ഒന്നും ഇല്ലെങ്കിലും മറ്റൊരു ആകർഷണമാണ് പടക്കങ്ങൾ. കത്തിക്കുമ്പോഴും പൊട്ടിക്കുമ്പോഴും അപകട സാധ്യത ഏറെ ഉള്ളതിനാൽ അതൊന്നും ഞങ്ങളുടെ വീട്ടിൽ പ്രോത്സാഹിപ്പിച്ചിരുന്നില്ല എങ്കിലും അയലക്കത്തെ വീടുകളിൽ പൊട്ടുന്നത് കാണാമായിരുന്നു. പ്രധാനമായും ബീഡിപ്പടക്കം. എറിഞ്ഞ് കൈയുടെ കുഴ തെറ്റിയാലും പൊട്ടാത്ത കുറെ ഏറു പടക്കം. പൂത്തിരി, കമ്പിത്തിരി, വാണം എന്നിവ സ്വന്തം വീട്ടിൽ പൊട്ടിക്കാൻ അധികം കിട്ടില്ലായെങ്കിലും അയല്പക്കത്തെയും ദൂര സ്ഥലങ്ങളും പൊട്ടിക്കുന്നത് വീട്ടിൽ നിന്നാൽ കാണുകയും കേൾക്കുകയും ചെയ്യുമായിരുന്നു.
ക്രിസ്തുമസ്സ് രാത്രി അമ്മച്ചി നേരത്തെ പിടിച്ചു കിടത്തി ഉറക്കും. പാതിര കുർബാനയ്ക്ക് പോകേണ്ടതല്ലേ. പതിനൊന്ന് മണിയാകുമ്പോ എഴുന്നേറ്റ് പല്ലും തേച്ച് പുത്തനുടുപ്പം ധരിച്ച് അമ്മച്ചിയുടെ കൂടെ വല്യ ഗമയിൽ അധികം ആർക്കും ഇല്ലാത്ത ടോർച്ചും തെളിച്ചു പിടിച്ചാണ് പോക്ക്. ഞങ്ങളുടെ കൂടെ ടോർച്ചു വെളിച്ചത്തിൽ വരാൻ അയല്പക്കത്തെ മൂന്നാല് പേരെങ്കിലും കാണും. അവരേം കൂടി കാണുമ്പോൾ എനിക്ക് ഗമ കൂടും. ശാന്തിയുടെയും സമാധാനത്തിന്റെയും സ്ഥിരം പല്ലവി അച്ചൻ പ്രസംഗത്തിൽ പറയാൻ തുടങ്ങുമ്പോഴേ കണ്ണുകൾ താനേ അടയാൻ തുടങ്ങും. പിന്നെ പ്രസംഗം തീരുന്നത് വരെ പള്ളി ഭിത്തിയിൽ ചാരായിരുന്ന് ഒരുറക്കം. അപ്പോൾ കാണുന്ന സ്വപ്നത്തിൽ വി. കുർബാനയ്ക്ക് ശേഷം വീട്ടിൽ ഉണ്ടാക്കാൻ പോകുന്ന കള്ളപ്പവും ചാറു നീട്ടി ഉണ്ടാക്കിയ പോത്തിറച്ചിയും അത് അപ്പത്തിന് മേലെ ഒഴിക്കുമ്പോൾ പൊങ്ങിപ്പറക്കുന്ന ആവിയുമായിരിക്കും.
അങ്ങനെ എത്രയെത്ര ക്രിസ്തുമസ്സ് രാവുകൾ! കരോൾ പിരുവുകൾ, എത്രയെത്ര നക്ഷത്രങ്ങൾ, പുൽക്കൂടുകൾ, ബീഡിപ്പടക്കങ്ങൾ, ആഘോഷങ്ങൾ... എല്ലാം ഓർമ്മകൾ അച്ചാച്ചനും അമ്മച്ചിയും യാത്രയായി മധുരിക്കുന്ന ആ ഓർമ്മകളും പേറി. കൊടിയിറങ്ങിയ പെരുന്നാൾ പറമ്പ് പോലെ മനസ്സ്. ശൂന്യം വെറും ശൂന്യം! ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത ബാല്യത്തിന്റെ വർണ്ണാഭാമായ ഏടുകൾ ബാക്കി വച്ച്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍