കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു
ഒറ്റ അവസരം കൊണ്ട് ജീവിതം മാറുക. സ്വന്തം പേരു പോലും ആളുകൾ വിളിക്കാതെ വരിക. പ്രകാശ് പോളിന്റെ ജീവിതാവസ്ഥയാണ് ഇത്. എന്നാൽ പ്രകാശ് പോളെന്ന് പറഞ്ഞാൽ ആരും തിരിച്ചറിയില്ല. ഈ നടൻ പ്രേക്ഷകർക്ക് കടമറ്റത്ത് കത്തനാരാണ്. ആ ബഹുമാനവും വിശ്വാസവും മലയാളി കത്തനാർക്ക് നൽകുന്നു. ഇതു തന്നെയാണ് പ്രകാശ് പോൾ എന്ന നടന്റെ ബാക്കിയുള്ള സമ്പാദ്യം.
'കത്തനാർ ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പ്രകാശ് പോൾ എന്ന പേര് അധികമാർക്കും അറിയില്ല. എനിക്കു വരുന്ന ഫോൺകോളുകളെല്ലാം 'അച്ചനല്ലേ' അല്ലെങ്കിൽ 'കത്തനാരല്ലേ' എന്നു പറഞ്ഞിട്ടാണ്. ആദ്യമെല്ലാം ഞാൻ തിരുത്തുമായിരുന്നു. ഞാൻ കത്തനാരല്ല കത്തനാരായി അഭിനയിക്കുന്ന പ്രകാശ് പോളാണ്. ഉടൻ മറുപടി വരും 'ശരി അച്ചോ' പിന്നീട് എനിക്കു മനസ്സിലായി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എത്ര തിരുത്തിയാലും പ്രേക്ഷകരുടെ മനസ്സിൽ കത്തനാരാണു ഞാൻ. പ്രകാശ് പോൾ എന്ന പേര് ആളുകളുടെ മനസ്സിൽ പതിയുന്നതേയില്ല. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രകാശ് പോൾ തന്നെ സ്വന്തം അവസ്ഥ വിശദീകരിക്കുന്നു.
ആലപ്പുഴയിലെ നൂറനാടാണ് പ്രകാശ് പോളെന്ന കത്തനാരുടെ നാട്. പ്രീഡിഗ്രി മുതൽ പഠനം പല നാടുകളിലായിരുന്നു. 1993 ലാണ് ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചത്. യാദൃശ്ചികമായി ഒരു സുഹൃത്ത് വഴി വന്ന അവസരമായിരുന്നു അത്. ആ കഥാപാത്രം അത്ര നന്നായില്ലെന്നായിരുന്നു എന്റെ വിലയിരുത്തൽ. എന്നിട്ടും പിറ്റേ വർഷം മുതൽ ഈസ്റ്ററിനും ക്രിസ്തുമസിനുമെല്ലാം യേശുക്രിസ്തുവിന്റെ വേഷത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിത്തുടങ്ങി. എന്റെ രൂപം കാരണമാകണം അത്തരം വേഷങ്ങൾ തേടിയെത്തിയത്. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന സീരിയലിൽ അഭിനയിച്ചു. അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വേഷമാണത്. പിന്നീട് കുറച്ചുകാലം അഭിനയരംഗത്ത് കാര്യമായി ഒന്നും ചെയ്തില്ലമിനി സ്ക്രീനിലെ കത്തനാർ ഓർക്കുന്നു.
അപ്രതീക്ഷിതമായ സമയത്താണ് കടമറ്റത്തു കത്തനാർ എന്ന കഥാപാത്രം തേടിയെത്തിയത്. അറിയപ്പെടുന്ന പല നടന്മാരേയും ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. രൂപമാവാം എനിക്ക് തുണയായത്. കത്തനാരായി അഭിനയിക്കാൻ തുടങ്ങിയപ്പോൾ സീരിയൽ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നു കരുതിയിരുന്നില്ല. സീരിയലിന്റെ ടൈറ്റിൽ സോങ്ങിനുവേണ്ടി ദൂരെ നിന്നു നടന്നു വരുന്ന സീനുകളാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇടത്തേക്കാൽ മുന്നോട്ട് വച്ചിട്ടാണ് ഞാൻ നടക്കുക. കാലിനു ചെറിയ നീളവ്യത്യാസമുള്ളതുകൊണ്ട് കുതിച്ചു നടക്കുന്നത് പോലെയാണ് തോന്നുക. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നടപ്പിന്റെ പ്രശ്നം പരിഹരിക്കണമെന്നു ഞാൻ തീരുമാനിച്ചു.
കാടിനു നടുവിലായിരുന്നു ഷൂട്ടിങ്. കുറച്ചു പറങ്കിമാവിലകൾ പെറുക്കിയെടുത്തു ഷൂസിനകത്തു വച്ച് നടന്നു നോക്കിയപ്പോൾ എന്റെ നടത്തം ശരിയായതായി തോന്നി. പ്രശ്നം പരിഹരിച്ച സമാധാനത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നീട് ഷൂട്ടിങ് ആരംഭിച്ചപ്പോൾ സംവിധായകൻ ടി എസ് സുരേഷ് ബാബു പറഞ്ഞു പ്രകാശിന്റെ നടത്തം ശരിയാകുന്നില്ലല്ലോ. ഇപ്പോഴാണ് നടത്തം ശരിയായത് ഞാൻ ഗമയിൽ പറഞ്ഞു. കഥയെല്ലാം കേട്ട സുരേഷ് പറഞ്ഞത് ആ ഇലകളെടുത്തു കളയാനാണ്. നീരസത്തോടെ ഞാനത് അനുസരിച്ചു കുതിച്ചുള്ള എന്റെ നടത്തമാണ് സുരേഷിനു നന്നായി തോന്നിയത്. എനിക്കു നേരെ തിരിച്ചും.
അതുപോലെ തന്നെയായിരുന്നു ഡബ്ബിങ്ങിന്റെ കാര്യവും. എന്റെ ശബ്ദം ഡബ്ബ് ചെയ്യാൻ കൊള്ളില്ലെന്നാണു ഞാൻ കരുതിയിരുന്നത്. മുമ്പ് അഭിനയിച്ച സീരിയലുകളിലെല്ലാം എനിക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. കത്തനാരിൽ അഭിനയിക്കാനെത്തിയപ്പോൾ സുരേഷ് പറഞ്ഞു അഭിനേതാക്കൾ സ്വന്തം ശബ്ദം നൽകുന്നതാണ് നല്ലതെന്ന്. ആദ്യം ഞാൻ ഒഴിവാകാൻ നോക്കി. അവർ ക്ഷമയോടെ വീണ്ടും എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു. സീരിയൽ തുടങ്ങിക്കഴിഞ്ഞ് ആളുകളെല്ലാം വിളിച്ചു പറഞ്ഞത് ഞങ്ങൾക്ക് അച്ചന്റെ നടപ്പും സംസാരവുമാ ഇഷ്ടം എന്നാണ്. അത് കേട്ടപ്പോൾ ഞാൻ സംവിധായകൻ സുരേഷിനെ മനസ്സിൽ സ്തുതിച്ചു.
കത്തനാരിനുശേഷം അഭിനയരംഗത്ത് ഇടം കിട്ടാത്തതിൽ നിരാശയൊന്നുമില്ല. നല്ല കഥാപാത്രം വന്നാൽ ഞാൻ ഇനിയും അഭിനയിക്കും. ഈ ഇടവേള എനിക്കു പുതുമയേയല്ല. പണ്ടേ ഞാൻ സ്ഥിരമായി ഒരേ ജോലിയിൽ നിന്നിട്ടില്ല. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു. പിന്നീട് കോട്ടയത്ത് ഒരു പാരലൽ കോളേജ് നടത്തി. അത് അധികകാലം നീണ്ടുനിന്നില്ല. പുസ്തകങ്ങളോടും വായനയോടും ഇഷ്ടമുള്ള ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് പുസ്തക പ്രസാധകരെ ഒരുമിച്ചു ചേർത്ത് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിരുന്നു. ആദ്യം നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും കുറച്ചു കാലത്തിനുശേഷം ആ സംഘം പിരിഞ്ഞു. കുറെക്കാലം ജോലിയില്ലാതെ വെറുതെയിരുന്നിട്ടുമുണ്ടെന്ന് പ്രകാശ് പോൾ പറയുന്നു.
അതിൽ നിന്ന് കരകയറാൻ ഒന്നര വർഷം മുമ്പാണ് വീഡിയോ പ്രൊഡക്ഷൻ സ്ഥാപനം തുടങ്ങിയത്. മക്കളായ ജീൻ പ്രകാശും ജിജിൻ പ്രകാശും സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ കൂടെയുണ്ട്. ജീൻ മലയാള സിനിമാ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നുമുണ്ട്. ജിജിൻ ആർട്ടിസ്റ്റാണ്. ഭാര്യ ഐവി കോട്ടയം ദേവലോകത്ത് ബ്യൂട്ടിപാർലർ നടത്തുന്നു. ഒരു സിനിമയുടെ പിന്നണിയിലാണിപ്പോൾ ഞങ്ങളുടെ സ്ഥാപനം. ആ സിനിമ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടണമെന്നാണ് ആഗ്രഹമെന്ന് പ്രകാശ് പോൾ പറയുന്നു.
Stories you may Like
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- വെളിപ്പെടുത്തലുമായി സീരിയൽ നടി; വെള്ളയാണിയിലെ ഉപദ്രവം ചർച്ചകളിൽ
- ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു
- ഹൃദയാഘാതം: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍