പ്ലസ്ടുക്കാരനായ 18കാരനെ മർദ്ദിച്ചവശനാക്കിയ ജയിൽ സൂപ്രണ്ടിനും വാർഡനും പണി കിട്ടിയത് ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ നേരിട്ടുള്ള ഇടപെടലിൽ; തടവുകാരനായ മകനെ മർദ്ദിച്ച സൂപ്രണ്ടിനെതിരെ തെളിവു സഹിതം പരാതിയുമായി ഡിജിപിക്ക് മുന്നിലെത്തിയത് സ്ക്കൂൾ അദ്ധ്യാപിക; കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ അവസ്ഥ നേരിൽകണ്ട് പൊട്ടിക്കരഞ്ഞ അമ്മയ്ക്ക് നീതി കിട്ടിയത് ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. കഞ്ചാവ് കൈവശം വെച്ചതിന് റിമാന്റിൽ കഴിഞ്ഞിരുന്ന പൽസ് ടു വിദ്യാർത്ഥിയെ നടയടിക്ക് വിധേയമാക്കിയതിനും പിന്നീട് തടവറക്കുളൽൽ പീഡിപ്പിച്ചതിനുമാണ് നെയ്യാറ്റിൻകര ജയിൽ സൂപ്രണ്ട് വേലപ്പൻ നായർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ രതീഷ് എന്നിവരെ ജയിൽ ഡിജിപി ആർ ശ്രീലേഖ സസ്പെൻഡു ചെയ്തത്. എക്സിയിസ് പിടികൂടിയ 18 വയസുള്ള പൽസ്ടു വിദ്യാർത്ഥി പ്രവീണിനെ ഈ മാസം 2നാണ് കോടതി റിമാന്റു ചെയ്തതിനെ തുടർന്ന് നെയ്യാറ്റിൻകര സബ്ജയിലിൽ എത്തുന്നത്.
മൂന്നാം തിയ്യതി വെരിഫിക്കേഷന്റെ ഭാഗമായി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ച പ്രവീണിനെ അവിടെവെച്ച്് ക്രൂരമായി മർദ്ദിച്ചു. സുപ്രണ്ടും വാർഡനും ചേർന്ന് കൈകാലുകൾ ബന്ധിപ്പിച്ച്് മണിക്കൂറൂകളോളം മർദ്ദനം തുടർന്നുവെന്നും അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് ഡിജിപിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച പ്രവീണിനെ ജയിൽ അധികൃതർ തന്നെ ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
ചികിത്സ കഴിഞ്ഞ് ചൊവ്വാഴ്ച തിരികെ എത്തിച്ച പ്രവീണിനെ ജയിൽ സൂപ്രണ്ടും വാർഡനും ചേർന്ന് വീണ്ടു മർദ്ദിച്ചു. ഇക്കാര്യം പ്രവീൺ തന്നെ കാണാൻ വന്ന ബന്ധുക്കളോടു പറഞ്ഞു. അമ്മയും അച്ഛനും സഹോദരിയുമാണ് ചൊവ്വാഴ്ച പ്രവീണിനെ സന്ദർശിച്ചത്. പിന്നീട് സൂപ്രണ്ടിനെ കണ്ട ബന്ധുക്കൾ പ്രവീണിനെ മർദ്ദിക്കരുതെന്ന് അപേക്ഷിച്ചു. ജയിലാകുമ്പോൾ മർദ്ദനം ഒക്കെ ഉണ്ടാകുമെന്നായിരുന്നു സുപ്രണ്ടിന്റെ മറുപടി. തിരിക വീട്ടിലെത്തിയശേഷം അദ്ധ്യാപിക കൂടിയായ പ്രവീണിന്റെ അമ്മ വീണ്ടും ജയിൽ സൂപ്രണ്ടിനെ വിളിച്ചു തന്റെ മകനെ ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് ജയിലിൽ നേരത്തെയും പ്രവീണിനെ മർദ്ദിച്ചുവെന്നും തടവുകാരനാകുമ്പോൾ പൂവിട്ട് പൂജിക്കാൻ പറ്റില്ലന്നും ഇനിയും അടി കൊടുക്കുമെന്നും സൂപ്രണ്ട് വേലപ്പൻ നായർ പറഞ്ഞത്.
ഇക്കാര്യം പ്രവീണിന്റെ അമ്മ പോണിൽ റിക്കോർഡു ചെയ്യുകയും ഇതടക്കം ബുധനാഴ്ച രാവിലെ ജയിൽ ഡിജിപിയെ നേരിൽ കണ്ട് പരാതി നൽകുകയും ചെയ്തു. പരാതി അടയന്തിര അന്വേഷണം ആവിശ്യപ്പെട്ട്് ജയിൽ ഡിജിപി ആർ ശ്രീലേഖ ദക്ഷണിമേഖലാ ഡി ഐ ജി പ്രദീപിന് കൈമാറി. ബുധനാഴ്ച തന്നെ ഉച്ചയോടെ നെയ്യാറ്റിൻകര ജയിലിൽ എത്തിയ ഡിഐ ജി പ്രദീപ് സൂപ്രണ്ടിനെയും വാർഡൻ രതീഷിനെയും നേരിൽ കണ്ട് തെളിവെടുത്തു. ഒപ്പം തടവുകാരനായ പൽസ്ടു വിദ്യാർത്ഥി പ്രവീണിനെയും നേരിൽ കണ്ട് കാര്യങ്ങൾ തിരക്കി. പ്രവീണിനെ നേരിൽ കണ്ട് ഡിഐജിക്ക് മർദ്ദന കാര്യം നേരിട്ടു തന്നെ ബോധ്യം വന്നു. പ്രവീണിന്റെ മൊഴിക്കൊപ്പം തന്റെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വ്യാഴ്ച രാവിലെ ഡിജിപിക്ക് ഡിഐജി റിപ്പോർട്ട് കൈമാറി.
ഡിഐജിയുടെ റിപ്പോർട്ടിന്റെയും തടവുകാരന്റെ അമ്മ ഹാജരാക്കിയ ടെലിഫോൺ സംഭാഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.വിരമിക്കാൻ നാലു മാസം മാത്രം ശേഷിക്കവെയാണ് സൂപ്രണ്ട് വേലപ്പൻ നായർ സസ്പൻഷനിലാവുന്നത്. ജയിലുകളിൽ മർദ്ദന മുറകളോ നടയടിയോ പാടില്ലന്ന് നിർദ്ദേശിച്ച്് ആർ ശ്രീലേഖ ഡിജിപി ആയി വന്നശേഷം മാത്രം രണ്ടു സർക്കുലറുകൾ ജയിൽ ആസ്ഥാനത്തു നിന്നും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും നടയടിയും മർദ്ദനങ്ങളും തുടരുകയാണെങ്കിൽ അത് വെച്ചുപൊറുപ്പിക്കില്ലന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ മറുനാടനോടു പറഞ്ഞു. നെയ്യാറ്റിൻകര ജയിൽ സൂപ്രണ്ട് വേലപ്പൻ നായർക്കെതിരെയും നേരത്തെയും ജയിൽ ആസ്ഥാനത്ത് പരാതി ലഭിച്ചിട്ടുണ്ട്. വാടക ഗുണ്ടകളായ ചില വിചാരണ തടവുകാരെ നടയടിക്ക് വിധേയമാക്കിയതായിരുന്നു ആ സംഭവം.
തടവുകാരിൽ ഒരാളുടെ പിതാവ്് പ്രതികൾക്ക് ജാമ്യം ലഭിച്ച ശേഷം ജയിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടന്ന് ഡിജിപിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടതിനാൽ അന്ന് വേലപ്പൻ നായർക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി മൊമോ നൽകിയിരുന്നു. ഇപ്പോൾ അന്വേഷണ വിധേയമായാണ് വേലപ്പൻ നായരെയും രതീഷിനെയും സസ്പെന്റു ചെയ്തിരിക്കുന്നത്. അടുത്തിടെ ജില്ലാ ജയിൽ സന്ദർശനത്തിനിടെ പേരൂർക്കടയിൽ അമ്മയെ കൊന്നശേഷം കത്തിച്ചു കളഞ്ഞ അക്ഷയിന് പൊലീസ് കസ്റ്റഡയിൽ ക്രൂര പീഡനം ഏറ്റവിവരം ജയിൽ ഡിജിപി സർക്കാരിലേക്ക് റിപ്പോർട്ട്് ചെയ്യുകയും ആഭ്യന്തരസെക്രട്ടറി സുബ്രതാ ബിശ്വാസ്്് അന്വേഷണത്തിന് ഡിജിപി ലൊക്നാഥ് ബെഹറക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ജനുവരി ആദ്യം ജില്ലാ ജയിലിലെ സെല്ലിൽ വേച്ചു വേച്ചു നിൽക്കുന്ന അക്ഷയിനെ കാണുകയും ജയിൽ ഡിജിപി വിവരം തിരക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ട് സത്യരാജിൽ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു.
യൂവാവിന് മർദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയിൽ ഡിജിപി ജയിലുകളിൽ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സർക്കുലറുകൾ കണ്ടിട്ടില്ലേ എന്നും ജയിൽ ഡിജിപി ചോദിച്ചു. എന്നാൽ ജില്ലാ ജയിലിൽ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയിൽ വെച്ച് മർദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയിൽ ഡിജിപിയെ ബോധിപ്പിച്ചു. തൂടർന്ന് നടക്കാൻ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആർ ശ്രീലേഖ ജയിലിൽ ആരൊക്കെയാണ് മർദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലിൽ ആരും മർദ്ദിച്ചില്ലന്നും പേരൂർക്കട പൊലീസാണ് മർദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യൂവാവ് പറഞ്ഞു. കസ്റ്റഡിയിൽ ക്രൂര പീഠനമായിരുന്നുവെന്നും ഗരുഡൻ തൂക്കം നടത്തിയെന്നും ജയിൽ അധികതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നൽകണണമെന്നും ആവിശ്യപ്പെട്ടു. ജയിലിൽ എത്തിയപ്പോൾ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി. ഡോക്ടറുടെ റിപ്പോർട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയിൽ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് എഞ്ചിനിയറിങ് വിദ്യാർത്ഥിയായ അക്ഷയ് അമ്മയെ കൊലപ്പെടുത്തിയശേഷം കത്തിച്ചു കളഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍