വിദേശപഠനത്തിന് സഹായിക്കുന്ന ഏജൻസികൾ ഗഫൂർ കാ ദോസ്തുമാരുടെ പുതിയ രൂപം; തൽക്കാലം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ സ്വിറ്റസർലാൻഡിലേക്കും പൈലറ്റ് ആവാൻ ഫിലിപ്പൈൻസിലേക്കും ഡോക്ടറാകാൻ ചൈനയിലേക്കും പോകും മുമ്പ് വിദ്യാർത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കേരളത്തിൽ എവിടെയും, സി ക്ളാസ്സ് ടൗണുകളിൽ ഉൾപ്പടെ വിദേശപഠനത്തിന് സഹായിക്കുന്ന ഏജൻസികളുടെ പരസ്യം കാണുന്നു. പത്രങ്ങളിലും. കേരളത്തിലെ ഏത് കോളേജിൽ പോയാലും കുട്ടികൾ ഈ കാര്യം ചോദിക്കുന്നു.
ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇപ്പോൾ കേരളത്തിൽ നിന്നും വിദേശത്തേക്ക് പോകുന്നത്. പണ്ടൊക്കെ അമേരിക്ക, കാനഡ, ആസ്ട്രേലിയ, യു കെ ഒക്കെ ആയിരുന്നു സ്ഥിരം ലക്ഷ്യം എങ്കിൽ ഇപ്പോൾ പുതിയ രാജ്യങ്ങൾ ആണ്. ഹോട്ടനേജ്മെന്റ് പഠിക്കാൻ സ്വിറ്റസർലാൻഡിലേക്ക്, പൈലറ്റ് ആവാൻ ഫിലിപ്പൈൻസിലേക്ക്, ഡോക്ടർ ആവാൻ ചൈന, എൻജിനീയർ ആവാൻ ഉക്രൈൻ എന്നിങ്ങനെ നമ്മൾക്ക് പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ ആണ് കുട്ടികൾ പോകാൻ ശ്രമിക്കുന്നതും ഏജൻസികൾ കയറ്റി വിടുന്നതും.
.
നമ്മുടെ കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകണം എന്നും അഞ്ചു സെന്റ് സ്ഥലം വിറ്റിട്ടാണെങ്കിലും കല്യാണത്തിന് രണ്ടായിരത്തിന് പകരം ഇരുന്നൂറു പേരെ വിളിച്ചിട്ടാണെങ്കിലും കുട്ടികളെ വിദേശത്ത് പഠിപ്പിക്കാൻ വിടണം എന്നും പറയുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ ഇതൊരു നല്ല കാര്യം ആണ് എന്ന് ഒറ്റയടിക്ക് തോന്നാം. പക്ഷെ ഇക്കാര്യത്തിൽ എവിടെ പോകണം എന്നോ എങ്ങനെ പോകണം എന്നോ വിദ്യാർത്ഥികൾക്ക് യാതൊരു അറിവും ഇല്ല, ബഹുഭൂരിപക്ഷം വരുന്ന മാതാപിതാക്കൾക്കും. അവർ ഏതെങ്കിലും ഏജൻസിയെ സമീപിക്കുന്നു, അല്ലെങ്കിൽ ഏജൻസികൾ അവരെ സമീപിക്കുന്നു.
ഈ ഏജൻസികൾ ആകട്ടെ കഴിഞ്ഞ തലമുറയിലെ ഗഫൂർ കാ ദോസ്തുമാരുടെ പുതിയ രൂപം ആണ്. എങ്ങനെയും കുട്ടികളെ വിദേശത്ത് എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. പലർക്കും ക്വോട്ട തന്നെ ഉണ്ട്, അതനുസരിച്ചാണ് അവർക്ക് പ്രതിഫലം കിട്ടുന്നത്. മുന്നിൽ വരുന്ന കുട്ടികളെ വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസത്തെ പറ്റി, അവിടുത്തെ ചെലവിനെ പറ്റി, തൊഴിൽ സാധ്യതകളെ പറ്റി ഒക്കെ അർത്ഥ സത്യങ്ങളും അസത്യങ്ങളും ഒക്കെ പറഞ്ഞു പ്രലോഭിക്കുന്നു. 'ഇത്തിരി പരുത്തിക്കുരു, ഇത്തിരി കടല പിണ്ണാക്ക്' എന്ന പോലെ, ഒരു പത്തു ലക്ഷം രൂപ, പിന്നെ യാത്രയുടെ ചെലവ്, മൂന്നു മാസം കഴിഞ്ഞാൽ ജർമ്മനിയിൽ മാസത്തിൽ എൺപത് മണിക്കൂർ ജോലി ചെയ്യാം പിന്നെ യൂറോ 'ശറപറേന്ന്' വരികയല്ലേ എന്നൊക്കെ കേട്ട് കുട്ടികളുടെ മാതാപിതാക്കൾ അന്തം വിടുന്നു. പെൻഷൻ സമ്പാദ്യം എടുത്തോ, കിടപ്പാടം പണയപ്പെടുത്തിയോ കുട്ടികളെ പറഞ്ഞയക്കുന്നു.
മാതാപിതാക്കളുടെ പി എഫ് ലോൺ എടുത്ത് സ്വീഡനിൽ പഠിക്കാൻ പോയ ഒരു എൻജിനീയർ ഫ്രാൻസിൽ ഇറച്ചി വെട്ടുകാരനായി എത്തിയ കഥ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. കുട്ടികളെ വിദേശത്ത് വിട്ടു പഠിപ്പിച്ചതിന്റെ ചെലവ് താങ്ങാൻ വയ്യാതെ കഷ്ടപ്പെടുന്നവരുടെ കഥ ഒന്നൊന്നായി ഞാൻ കേൾക്കുന്നു. ഇതിനി കൂടാൻ പോവുകയാണ്, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ചിലത് പറയാതെ വയ്യ.
1. എല്ലാ വിദേശ രാജ്യങ്ങളിലെ പഠനവും ഒരുപോലെ അല്ല. നമ്മളെക്കാൾ നല്ല വിദ്യാഭ്യാസം ഉള്ള സ്ഥലങ്ങൾ ഉണ്ട്, നമ്മളെക്കാൾ മോശമായ സ്ഥലങ്ങളും ഉണ്ട്. വിദേശം എന്ന് കേട്ടതുകൊണ്ട് മാത്രം ഓടിപ്പോകരുത്.
2. വിദേശരാജ്യങ്ങളിലെ കോഴ്സുകൾ പലതും നമ്മുടെ നാട്ടിലും മറ്റു നാടുകളിലും അംഗീകരിക്കപ്പെട്ടതല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം.
3. എല്ലാ വിദേശ രാജ്യങ്ങളും സമ്പന്നമല്ല, വിദേശത്തു പഠിച്ചാൽ അവിടെ ജോലി കിട്ടിയാൽ പോലും നമ്മുടെ ലോൺ അടച്ചു തീർക്കാൻ പറ്റിയെന്നു വരില്ല. ഇതൊക്കെ മുൻകൂർ അന്വേഷിക്കണം.
4.പഠനകാലത്ത് ജോലി ചെയ്യാൻ അനുമതി ഉണ്ട് എന്നതിന്റെ അർഥം അവസരം ഉണ്ടാവും എന്നതല്ല. യൂറോപ്യൻ രാജ്യങ്ങളിൽ അവിടുത്തെ ഭാഷ പ്രധാനമാണ്, മറ്റു രാജ്യങ്ങളിൽ ശമ്പളം ഏറെ കുറവാണ്, വേറെ രാജ്യങ്ങളിൽ അവിടുത്തെ നാട്ടുകാരുടെ തന്നെ തൊഴിലില്ലായ്മ ഉണ്ട്.
5. വിദേശരാജ്യങ്ങളിലെ പഠന അവസരങ്ങളെ പറ്റി അടിസ്ഥാനമായ അന്വേഷണം നിങ്ങൾ തന്നെ നടത്തണം. നിങ്ങളുടെ ബന്ധുക്കളോ,സുഹൃത്തുക്കളോ അവിടെ പോയ സീനിയേഴ്സോ ഒക്കെ ആയി സംസാരിക്കണം. അവസാന കയ്യായിട്ടേ ഏജന്റുമാരുടെ അടുത്ത് പോകാവൂ.
6. വിദേശ പഠനത്തിന്റെ ഏജന്റുമാർ പറയുന്ന ഏതു കാര്യവും നിങ്ങളെ അതിലേക്ക് ആകർഷിക്കാനും അവർക്ക് ഗുണം ഉണ്ടാക്കാനും ഉള്ളതാണെന്നുള്ള ചിന്തയിൽ നിന്ന് വേണം വിലയിരുത്താൻ. അതുകൊണ്ടു തന്നെ തീരുമാനം എടുക്കുന്നതിന് മുൻപ് സെക്കൻഡ് ഒപ്പീനിയൻ എങ്ങനെയും എടുക്കണം.
7. ഇന്റർനെറ്റിൽ കാണുന്നതെല്ലാം സത്യമല്ല. ഒരു നല്ല യൂണിവേഴ്സിറ്റി ഉണ്ടാക്കുന്നതിലും ഏറെ ചെലവ് കുറവാണ് നല്ല വെബ്സൈറ്റ് ഉണ്ടാക്കാൻ. അത് രണ്ടും ഒന്നാണെന്ന് ധരിക്കരുത്.
8. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ അവസരങ്ങളെ പറ്റിയും തൊഴിൽ അവസരങ്ങളെ പറ്റിയും ഒക്കെ ഈ വർഷത്തിൽ തന്നെ കൂടുതൽ ഗൈഡൻസ് തരാൻ ശ്രമിക്കാം, പക്ഷെ തൽക്കാലം എങ്കിലും അല്പം മുൻകരുതലോടെ വേണം ഈ വിഷയത്തെ സമീപിക്കാൻ.
9. കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ ഏജന്റുമാരും തട്ടിപ്പുകാരാണെന്നോ എല്ലാവരും തട്ടിപ്പിനിരയാകുകയാണെന്നോ ഞാൻ അർത്ഥമാക്കുന്നില്ല.പക്ഷെ തൽക്കാലം എങ്കിലും ആരാണ് വിശ്വസനീയം എന്ന് പറയാനുള്ള ഒരു സംവിധാനം സർക്കാരിനില്ല, എനിക്കും, അപ്പോൾ അല്പം അധികമായ ശ്രദ്ധ വേണം.
നമുക്ക് പരിചയം ഇല്ലാത്ത വിദേശ രാജ്യങ്ങളിൽ ജോലി തരാം എന്ന് പറഞ്ഞു വേറെ ഗഫൂർ കാ ദോസ്തുമാർ ഇറങ്ങിയിട്ടുണ്ട്. അവരെ എങ്ങനെ നേരിടണം എന്ന് പിന്നൊരിക്കൽ പറയാം.
തൽക്കാലം സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രം പറയാം. പോളണ്ടിനെ പറ്റി ഒന്നും പറയുന്നില്ല.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍