കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്; ദേശീയ തലത്തിൽ 254ാം സ്ഥാനവും; വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ സൃഷ്ടിക്കാൻ ദേശീയ ശുചിത്വ സർവേ
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ 2019 ഒക്ടോബർ 2 ഓടെ രാജ്യത്തെ മാലിന്യമുക്തമാക്കാനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ ഭാരതം. വൃത്തിക്ക് ജീവിതത്തിൽ എന്നും ഉന്നത സ്ഥാനം നൽകിയിരുന്ന മഹാത്മാ ഗാന്ധിജിക്ക് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലിയായിരിക്കും അതെന്നാണ് 2014 ഒക്ടോബർ 2 ന് ശുചിത്വ ഭാരതം പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞത്. കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയം സെക്രട്ടറിയാണ് ദൗത്യത്തിന്റെ കോർഡിനേറ്റർ. ശുചിത്വ ഭാരത ദൗത്യം (ഗ്രാമീണം), ശുചിത്വ ഭാരത ദൗത്യം (നഗരം) എന്നിങ്ങനെ രണ്ട് ഉപ ദൗത്യങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമങ്ങളിൽ ഖര, ദ്രവ്യ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തി ശുചിത്വത്തിന്റെ നിലവാരമുയർത്താനും തുറസ്സായ സ്ഥലങ്ങളിൽ മല മൂത്ര വിസർജ്ജനം നടത്തുന്നത് പൂർണ്ണമായും ഇല്ലാതാക്കാനും ശുചിത്വ ഭാരത പദ്ധതി ലക്ഷ്യമിടുന്നു. നഗരങ്ങളിൽ ശുചിത്വവും വൃത്തിയും പ്രോത്സാഹിപ്പിച്ച് ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.
ശുചിത്വ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനും ഇതിനായി ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായാണ് കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയം (നേരത്തേ നഗര വികസന മന്ത്രാലയം) ദേശീയ ശുചിത്വ സർവേ സംഘടിപ്പിക്കുന്നത്. 2016 ലാണ് ദേശീയ ശുചിത്വ സർവേക്ക് തുടക്കമിടുന്നത്. രാജ്യത്തെ 73 നഗരങ്ങളിലാണ് അന്ന് സർവേ നടത്തിയത്. സർവേയുടെ അടിസ്ഥാനത്തിൽ ശുചിത്വ നിലവാരം വിലയിരുത്തി ഈ നഗരങ്ങൾക്ക് ശുചിത്വ റാങ്കിംങും നൽകി. 2017 ൽ സർവേ 434 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നഗര ശുചിത്വത്തിനുള്ള ദൗത്യങ്ങൾ സമയബന്ധിതമായും നവീനമായും നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ സർവേ 4041 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2017 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള സമയത്തെ ശുചിത്വ പ്രവർത്തനങ്ങളാണ് 2018 ലെ സർവേയിൽ അവലോകനം ചെയ്യുക. ശുചിത്വത്തിന്റെ നിലവാരമുയർത്താൻ നഗരങ്ങൾ തമ്മിൽ പരസ്പരം മത്സരമനോഭാവത്തോടെ പ്രവർത്തിക്കാനും അത് വഴി ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വൃത്തിയുള്ള നഗരങ്ങളുടെ സൃഷ്ടിക്ക് ഇത് വഴി തെളിക്കും.
സർവേയുടെ പ്രയോജനം പരമാവധി ലഭ്യമാക്കാനും നഗരങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി സർവേയിൽ പങ്കെടുക്കുന്ന നഗരങ്ങൾക്ക് ദേശീയ ശുചിത്വ സർവേയെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നുണ്ട്. സർവേയുടെ മാനദണ്ഡങ്ങൾ, സർവേ നടത്തുന്ന രീതി എന്നിവയെല്ലാം എല്ലാ നഗരങ്ങളെയുംഅറിയിക്കുന്നുണ്ട്. നഗരങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സർവേയെക്കുറിച്ച് വിശദമായ മാർഗരേഖ ഭവന, നഗരകാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്. സർവേയിൽ ജന പങ്കാളിത്തം ഉറപ്പു വരുത്താനായി സാമൂഹ്യ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
മൂന്നു ഘട്ടങ്ങളായാണ് ശുചിത്വ സർവേ നടത്തുന്നത്. മൂന്നു ഘട്ടങ്ങളിലുമായി ആകെ 4000 മാർക്കാണ് പരമാവധി നൽകുക. ഇതിൽ ഒന്നാം ഘട്ടത്തിൽ സേവനങ്ങൾ നൽകുന്നതിലെ പുരോഗതി വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങൾ അധിഷ്ഠിതമാക്കിയാണ് ഈ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനായി ചുമതലപ്പെടുത്തിയ നോഡൽ ഓഫീസർമാർ സർവേക്കായി നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം സമർപ്പിക്കണം. പ്രവർത്തനങ്ങൾ അവർ തന്നെ സ്വയം വിലയിരുത്തും. 1400 മാർക്കാണ് ഈ വിഭാഗത്തിൽ നൽകുക. ഉൽപ്പാദിപ്പിക്കുന്ന ഖര, ദ്രവ്യ മാലിന്യത്തിന്റെ അളവ്, അവ സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, ഉറവിട മാലിന്യ സംസ്കരണ മാർഗങ്ങൾ, മാലിന്യം നീക്കം ചെയ്യുന്നതിന് അവലംബിക്കുന്ന രീതി, അതിനായി നിയോഗിച്ച ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ, തുറസ്സായ സ്ഥലത്തെ മല മൂത്ര വിസർജ്ജനം നിർമ്മാർജ്ജനം ചെയ്യാൻ സ്വീകരിച്ച നടപടികൾ, സാമൂഹിക ശുചിമുറികൾ, സ്കൂളിലെ ശുചിത്വ കമിറ്റി സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഈ ചോദ്യങ്ങളിലുൾപ്പെടുന്നു.
രണ്ടാം ഘട്ടത്തിൽ നേരത്തേ നൽകിയ വിവരങ്ങളുടെ പരിശോധന നടക്കും. നൽകിയ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തുകയാണെങ്കിൽ നെഗറ്റീവ് മാർക്കുണ്ടാവും. നേരത്തേയുള്ള സ്കോറിൽ നിന്ന് ഈ മാർക്ക് കുറയ്ക്കും. ഇതിനായി നേരിട്ട് സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതിന് പരമാവധി 1200 മാർക്കാണ് നൽകുക. സർവേയിൽ പങ്കെടുക്കുന്ന നഗരങ്ങളിലെ ചേരി പ്രദേശങ്ങൾ, അവയുടെ പരിസര പ്രദേശങ്ങൾ, ആസൂത്രണം ചെയ്ത് നിർമ്മിച്ച കോളനികൾ, ആസൂത്രണം ചെയ്യാതെ നിർമ്മിച്ചിട്ടുള്ള കോളനികൾ, പ്രധാന പൊതു സ്ഥലങ്ങൾ, പ്രധാന ചന്തകൾ, ആരാധനാ കേന്ദ്രങ്ങൾ, പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഹോട്ടലുകൾ, ഹാളുകൾ, പൊതു ശുചി മുറികൾ എന്നിവ സർവേ സംഘം പരിശോധിക്കും. നേരത്തേ നിശ്ചയിച്ചായിരിക്കില്ല ഈ പരിശോധന. വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തും. 5 ലക്ഷത്തിൽ കുറവ് ജന സംഖ്യയുള്ള നഗരങ്ങളിൽ 12 ജനവാസകേന്ദ്രങ്ങളിൽ സർവേ സംഘം പരിശോധന നടത്തും. നഗരത്തിന്റെ വിവിധ മേഖലകളിലുള്ള ജനവാസകേന്ദ്രങ്ങളാണ് സന്ദർശിക്കുക. 5 ലക്ഷത്തിൽക്കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ 24 ജനവാസ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. നേരിട്ട് വസ്തുകകൾ കണ്ടു മനസ്സിലാക്കിയാണ് രണ്ടാം ഘട്ടത്തിൽ മാർക്കു നൽകുന്നത്.
മൂന്നാം ഘട്ടത്തിൽ അതാത് നഗരങ്ങളിലെ ജനങ്ങളുടെ പ്രതികരണം നേരിട്ട് ശേഖരിക്കും. നേരിട്ടും സ്വച്ഛതാ ആപ് വഴിയും വിവരങ്ങൾ ശേഖരിക്കും. നഗരങ്ങളിലെ ജനസംഖ്യയുടെ 0.1 ശതമാനത്തിൽ നിന്നെങ്കിലും വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രേേത്യക ചോദ്യാവലി ഉപയോഗിക്കും. നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ നീക്കത്തിൽ സംതൃപ്തരാണോ എന്നീ ചോദ്യങ്ങൾക്കെല്ലാം ജനങ്ങളിൽനിന്ന് ഉത്തരം ശേഖരിക്കും. ഇതിന് 1400 മാർക്കാണ്. ഈ മൂന്ന് ഘട്ടങ്ങളിൽ നേടിയ മാർക്ക് അനുസരിച്ചാണ് അന്തിമ സ്കോർ തീരുമാനിക്കുക.
സർവേയിൽ മികച്ച സ്കോർ നേടാൻ നഗരങ്ങൾ മത്സരിക്കുമ്പോൾ സ്വാഭാവികമായും അവിടുത്തെ ശുചിത്വ നിലവാരം ഉയരും. അതു തന്നെയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നതും. 2017 ലെ ദേശീയ ശുചിത്വ സർവേയിൽ 37 ലക്ഷം ജനങ്ങൾ പങ്കാളികളായി. 421 പേരാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ സർവേ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. 297 നഗരങ്ങളിൽ 100 ശതമാനവും വീടുകളിൽനിന്ന് നേരിട്ട് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നുവെന്ന് സർവേയിൽ കണ്ടെത്തി.
166 നഗരങ്ങളിൽ മാലിന്യം നീക്കം ചെയ്യുന്ന 70% വാഹനങ്ങളും ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. 2582 പൊതു, സാമൂഹിക ശുചിമുറികൾ സംഘം പരിശോധിച്ചു. 2560 ജനവാസ കേന്ദ്രങ്ങളും സർവേ സംഘം സന്ദർശിച്ചു. സർവേയുടെ ഏകീകൃത വിലയിരുത്തലിനായി 55 അംഗങ്ങളടങ്ങുന്ന, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായിരുന്നു.
സർവേയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യ പ്രദേശിലെ ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മദ്ധ്യ പ്രദേശിലെ തന്നെ ഭോപ്പാൽ കരസ്ഥമാക്കി. വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, നവി മുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിൽ. 2016 ലെ സർവേയിൽ പങ്കെടുത്ത നഗരങ്ങളിൽ ഭൂരിപക്ഷവും 2017 ൽ തങ്ങളുടെ റാങ്കിങ് മെച്ചപ്പെടുത്തി.
കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടാണ്. സർവേയിൽ 254ാം സ്ഥാനമാണ് കോഴിക്കോടിന്. കൊച്ചി (271), പാലക്കാട് (286), ഗുരുവായൂർ (306), തൃശൂർ (324), കൊല്ലം (365), കണ്ണൂർ (366), തിരുവനന്തപുരം (372), ആലപ്പുഴ (380) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്കിങ്.
2018 ലെ ശുചിത്വ സർവേ വിജയകരമായി പൂർത്തിയാക്കുന്നതിന് 1400 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 40 കോടി ജനങ്ങൾ ഇത്തവണ സർവേ നടപടികളുടെ പരിധിയിൽ വരും. സർവേയുടെ ആദ്യ ഘട്ടത്തിന് ഇതിനകം തുടക്കമായിക്കഴിഞ്ഞു. ശുചിത്വവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാൻ ഇതുവരെ 49 ലക്ഷം പേർ സ്വച്ഛതാ അപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇതുവരെ 43.5 ലക്ഷം പരാതികൾ നഗരങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പരിഹരിച്ചു കഴിഞ്ഞു.
ശുചിത്വ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മത്സര ബുദ്ധിയോടെ മുന്നേറാൻ രാജ്യത്തെ നഗരങ്ങൾക്ക് കരുത്തു പകരുകയാണ് ദേശീയ ശുചിത്വ സർവേ. ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ഈ മാസം 16 മുതൽ 31 വരെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിൽ ശുചിത്വ പക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്. ജന പങ്കാളിത്തത്തോടെ വൃത്തിയുള്ള ഇന്ത്യ സൃഷ്ടിച്ച് മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഗവൺമെന്റ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്