സൗജന്യമായി സർക്കാരിൽ നിന്ന് സ്റ്റാളുകൾ വാങ്ങും; നിർമ്മിതിക്കായി പ്രവാസിയിൽ നിന്ന് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപ; പ്രാഞ്ചിയേട്ടന്റെ പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ വേറെയും ചോർത്തി; കാഴ്ചക്കാരെ തടസ്സപ്പെടുത്തി ക്യാമറകളും; തൃശൂരിൽ കൊടിയിറങ്ങുന്നത് രണ്ടര കോടി രൂപയുടെ സൗജന്യത്തിൽ ആറാടിയ മാധ്യമോത്സവം; ലാഭ-നഷ്ട കച്ചവടത്തിൽ ഇരകളാകുന്നത് കലയുടെ ഭാവി വാഗ്ദാനങ്ങളായ പാവം വിദ്യാർത്ഥികളും; ഏഷ്യയിലെ വമ്പൻ കലാമാമാങ്കത്തിന്റെ കണാക്കളികൾ ഇങ്ങനെ
തൃശൂർ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കം എന്ന് സംഘാടകർ സ്വയം വിശേഷിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ടിരുന്ന അമ്പെത്തട്ടാമത് കേരള സ്കൂൾ കലോത്സവത്തിന്റെ കൊടിയിറങ്ങുമ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്; ആർക്കുവേണ്ടിയായിരുന്നു ഈ കലോത്സവം അരങ്ങേറ്റിയത് ? വിദ്യാർത്ഥികൾക്ക് വേണ്ടിയോ ? മാധ്യമങ്ങൾക്ക് വേണ്ടിയോ ? തൃശൂർ തേക്കിൻകാട് മൈതാനത്തിൽ സജ്ജമാക്കിയിട്ടുള്ള കലോത്സവം സമ്പൂർണ്ണമായും മാധ്യമങ്ങളുടെ അവകാശത്തിലും അധികാരത്തിലും നിയന്ത്രണത്തിലുമായിരുന്നു. കലോത്സവ സംഘാടകർ കേവലം ഈ മാധ്യമ പ്രമാണികൾക്ക് മുമ്പിൽ കുനിഞ്ഞും കുടപിടിച്ചും കഴിഞ്ഞുകൂടുകയായിരുന്നുവെന്നാണ് ആരോപണം.
പാവം വിദ്യാർത്ഥികൾ തൃശൂരിന്റെ ഉത്സവപ്പറമ്പിൽ ആടിയും പാടിയും കലയുടെ വിസ്മയ ഗോപുരങ്ങൾ തീർത്തപ്പോൾ, കലയുടെ പൂരവും കുടമാറ്റവും നടത്തിയപ്പോൾ, പതിനായിരങ്ങൾകലോത്സവം നെഞ്ചേറ്റിയപ്പോൾ കലയുടെ ശരിക്കുമുള്ള അംഗീകാരത്തിന്റെ ന്യായമായ വിഹിതം ഈ പാവം കലാകാരികൾക്കും കലാകാരന്മാർക്കും കിട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്. മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതും ഈ വസ്തുതയാണ്. 24 വേദികളിലായി അഞ്ചുനാൾ ഉറങ്ങിയും ഉറങ്ങാതെയും കലോത്സവം ആസ്വദിച്ച പതിനായിരക്കണക്കിന് ജനങ്ങളും കലോത്സവത്തിൽ പങ്കെടുത്ത ആയിരക്കണക്കിന്നു വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും അൽപ്പം ഭയാശങ്കയോടെയാണെങ്കിലും മറുനാടനോട് നിസ്സംശയം പറയുന്നു; ഈ കലോത്സവം കലോത്സവത്തെക്കാൾ കൂടുതൽ മാധ്യമോത്സവമായിരുന്നെന്ന്. ഞങ്ങളുടെ വസ്തുനിഷ്ടമായ അന്വേഷണവും ജനങ്ങളുടെ ഈ അഭിപ്രായ പ്രകടനത്തോടൊപ്പം തന്നെ നിൽക്കുന്നു. തീർച്ചയായും ഇതൊരു മാധ്യമോൽസവം തന്നെയായിരുന്നു.
ഏകദേശം ഒരു കോടി രൂപയുടെ ബജറ്റ് മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച അമ്പെത്തെട്ടാമത് കേരള സ്കൂൾകലോത്സവം എന്തായാലും അവസാന കണക്കുകൾ വെളിപ്പെടുത്തുമ്പോൾ ഒരു കോടിയിൽ നിൽക്കില്ല. മുൻവർഷത്തെക്കാൾ സാമാന്യേന ചെലവുകുറഞ്ഞ കലോത്സവമായിരിക്കും ജനപങ്കാളിത്തത്തോടെ നടത്തുന്ന ഈ കലോത്സവമെന്നു ചെയർമാൻ കൂടിയായ ബഹുമാനപ്പെട്ട കൃഷിമന്ത്രി ആദ്യത്തെ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. ഉപ്പു തൊട്ട് ട്രോഫികൾ വരെ ജനകീയ പങ്കാളിത്തത്തിന്റെ ഭാഗമായി സമാഹരിച്ചതാണ്. വിദ്യാർത്ഥികളും കർഷകരും സംഭരിച്ചുകൊണ്ടുവന്ന പച്ചക്കറികളും പലവ്യഞ്ഞനങ്ങളും കലോത്സവത്തിന്റെ അഞ്ചുനാൾ ഉണ്ണാനുള്ള വിഭവങ്ങളായി. പായസവും പപ്പടവും പൂമുഖ ദീപാലങ്കാരങ്ങളും ഉദാര മനസ്കനായ പ്രവാസി മലയാളി പത്മശ്രി സി.കെ. മേനോൻ നൽകി. ട്രോഫികളും സർട്ടിഫിക്കറ്റുകളും സ്പോൻസർ മുഖാന്തിരം ലഭ്യമായി.
കുടിവെള്ളം സൗജന്യമായി എത്തിച്ച പൊലീസ് അക്കാദമിയും മറക്കാനാവില്ല. എന്നിട്ടും ഇപ്പോൾ കലോത്സവത്തിന്റെ തന്നെ ധനകാര്യ വാക്ത്താക്കളിൽ നിന്ന് മറുനാടൻ മനസ്സിലാക്കിയത് കലോത്സവത്തിന്റെ ബജറ്റ് ഒന്നര കോടി കവിയുമെന്നാണ്. ചുരുക്കി പറഞ്ഞാൽ സർക്കാർ ഖജനാവിന് നഷ്ടം. എന്നാൽ യഥാർത്ഥത്തിൽ എന്താണ് കലോത്സവത്തിന്റെ സാമ്പത്തിക നില എന്നത് വെളിപ്പെടുത്താൻ കലോത്സവത്തിന്റെ സംഘാടകർക്ക് ബുദ്ധിമുട്ടുണ്ട്. പ്രധാന കമ്മറ്റിയും ഉപ കമ്മറ്റികളും പിരിച്ചെടുത്തതിന്റെ കണക്ക് എവിടെ കിട്ടും. ആ തുക ഏതു കണക്കിൽ കൂട്ടും. കലോത്സവത്തിന്റെ സാമ്പത്തിക കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് സംഘാടകരെ വിലക്കിനിർത്തുന്നത് കേരളത്തിലെ മാധ്യമങ്ങൾ തന്നെയാണ്. അതിന് തക്കതായ കാരണങ്ങളുമുണ്ട്.
വേദികൾ കൈയിലെടുത്ത് മാധ്യമങ്ങൾ
തൃശൂർ തേക്കിൻകാട് മൈതാനത്തിലെ കലോത്സവ വേദികളിൽ മൂന്നും മൂന്നു മുഖ്യധാരാ മാധ്യമങ്ങൾ തികച്ചും സൗജന്യമായി സ്വന്തമാക്കിയിരുന്നു. ഈ പ്രധാന വേദികൾക്ക് നാമ മാത്രമായി പത്തും അഞ്ചും ലക്ഷങ്ങൾ വീതം വകയിരുത്തിയിട്ടുണ്ടെന്നും അവസാനം അതൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന രീതിയിൽ കാര്യങ്ങൾ അവസാനിപ്പിക്കുമെന്നാണ് ഒരു സീനിയർ മാധ്യമ പ്രവർത്തകൻ മറുനാടനോട് പറഞ്ഞത്. ഇത് കൂടാതെ ഈ വേദികൾക്ക് ചുറ്റും ഏകദേശം അമ്പതോളം സ്റ്റാളുകൾ പൂർണ്ണമായും കേരളത്തിലെ വിവിധ പത്ര-ദൃശ്യ മാധ്യമങ്ങൾ കൈവശപ്പെടുത്തിയിരുന്നു. അതും പൂർണ്ണമായും സൗജന്യമായിത്തന്നെ.
അതേസമയം സൗജന്യമായി അനുവദിച്ചുകിട്ടിയ പ്രധാന വേദികളുടെ നിർമ്മിതിക്കായി ഈ മാധ്യമങ്ങൾ ഒരു പ്രവാസിയിൽ നിന്ന് കൈപ്പറ്റിയത് ഏകദേശം പത്തുലക്ഷത്തോളം രൂപയാണെന്നും പറയപ്പെടുന്നു. സന്മനസ്സുള്ള ഈ പ്രവാസി തന്നെയാണ് കലോത്സവത്തിന്റെ മറ്റു പല ആവശ്യങ്ങൾ കണക്കിലെടുത്ത് ലക്ഷങ്ങൾ വേറെയും ചെലവഴിച്ചിരിക്കുന്നത് എന്ന സത്യവും പകൽപോലെ നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ വക കണക്കൊന്നും തന്നെ കലോത്സവത്തിന്റെ നല്ല കണക്കിൽ വരില്ല.
തേക്കിൻകാട് മൈതാനത്തിൽ കലോത്സവവുമായി മാധ്യമങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന അമ്പതോളം സ്റ്റാളുകളുടെ ഇന്നത്തെ മതിപ്പുവാടക കണക്കാക്കപ്പെടുമ്പോൾ ഏകദേശം രണ്ടര കോടി രൂപയോളം വരും. എന്നുപറഞ്ഞാൽ കലോത്സവത്തിന്റെ ബജറ്റിന്റെ ഏകദേശം ഇരട്ടി. മാത്രമല്ല, ഈ മാധ്യമങ്ങൾക്കുള്ള വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവർക്ക് പൂർണ്ണ സൗജന്യയി ലഭിക്കുന്നു. അഞ്ചു നാളിന്റെ ഈ കണക്കുകൂടി എടുക്കുമ്പോൾ മാധ്യമങ്ങൾ അടിച്ചുമാറ്റിയത് ഏകദേശം മൂന്നു കോടിയുടെ സൗജന്യമായിരിക്കും.
കലോത്സവമെന്ന ഒമാനപ്പേരിടുന്നതിനു മുമ്പ് ഇത്തരം മേളകളിൽ മാധ്യമങ്ങൾക്ക് കൊടുത്തിരുന്ന സ്റ്റാളുകൾക്ക് പണം ഈടാക്കിയിരുന്നു. അന്ന് പബ്ലിസിറ്റി കമ്മറ്റി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴാണ് സൗജന്യങ്ങൾ അടിച്ചുമാറ്റാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് കയ്യും കയ്യൂക്കുമുള്ള മീഡിയ കമ്മറ്റി നിലവിൽവന്നത്. കമ്മറ്റിയുടെ പേരും പെരുമയും ഗരിമയും ചോർന്നുപോകാതിരിക്കാൻ പേര് നിർദ്ദേശിച്ചതും അവർതന്നെ; അരയാൽ മീഡിയ ഹബ്ബ്.
കാണികൾക്ക് അരോജകമായി ക്യാമറകൾ
തേക്കിൻകാട് മൈതാനത്തിലെ നീലക്കുറിഞ്ഞി വേദിയിൽ പ്രേക്ഷകർക്ക് ദൃശ്യമാധ്യമങ്ങളുടെ ക്യാമറാമാന്മാരുടെ ആസനങ്ങൾ കാണേണ്ടിവന്നതും വേദിയിലെ പരിപാടികൾ കാണാതെ പോകേണ്ടി വന്നതും സർക്കാരിന്റെയും മാധ്യമങ്ങളുടെയും സൗജന്യങ്ങളുടെ അജണ്ട നിലനിന്നതുകൊണ്ടാണ്. മറുനാടൻ മലയാളിക്ക് അത് റിപ്പോർട്ട് ചെയ്യാനുള്ള നട്ടെല്ല് തന്നതും ഞങ്ങൾ സർക്കാരിന്റെ സൗജന്യങ്ങൾക്ക് നിന്നുകൊടുത്തില്ല എന്നതുകൊണ്ടുതന്നെയാണ്. മറുനാടൻ മലയാളി പ്രതിനിധിക്ക് കലോത്സവം റിപ്പോർട്ട് ചെയ്യാനുള്ള പ്രസ് പാസ് നിഷേധിച്ചിട്ടും ഞങ്ങൾ ഞങ്ങളുടെ കഴിവും വൈദഗ്ദ്യവും പ്രയോഗിച്ചുകൊണ്ട് കലോത്സവത്തിന്റെ മുഴുവൻ വാർത്തകളും ദൃശ്യങ്ങളും വീഡിയോകളും ഞങ്ങളുടെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞു എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
സർക്കാരും മാധ്യമങ്ങളും കൂടി നടപ്പാക്കിയ ഈ പരസ്പര സഹായ സഹകരണ ഏർപ്പാടിൽ ആർക്കൊക്കെ നേട്ടമുണ്ടായി എന്ന് പരിശോധിക്കുന്നതും നന്നായിരിക്കും. തൃശൂരിലെ സിപിഐ.ക്ക് മേൽക്കൈ ഉണ്ടായിരുന്ന കലോത്സവമായിരുന്നു അമ്പെത്തെട്ടാമത് കേരള സ്കൂൾ കലോത്സവം എന്നുതന്നെ പറയേണ്ടിവരും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ മാധ്യമങ്ങൾ അത് കാര്യമായ വാർത്തയാക്കാതിരുന്നത് സർക്കാരും മാധ്യമങ്ങളും കൂടി ഒപ്പിടെണ്ടിവന്ന മേൽപ്പറഞ്ഞ പരസ്പര സഹായ സഹകരണ ഏർപ്പാട് നിലനിന്നതുകൊണ്ടാണ്.
അങ്ങനെവരുമ്പോൾ കലോത്സവ വാർത്തകൾ പെയിഡ് ന്യുസ് എന്ന കാറ്റഗറിയിൽ വരില്ലേ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, മാധ്യമങ്ങൾ തൃശൂരിലെ സിപിഐ. മന്ത്രിക്കും എംഎൽഎ.ക്കുമായി കലോത്സവ വാർത്തകളും ചിത്രങ്ങളുമെ ഴുതി എന്നും പറയാം. ജില്ലയിലെ വിദ്യാഭ്യാസ മന്ത്രിയും വ്യവസായ കായിക വകുപ്പ് മന്ത്രിയും ഒരുവിധത്തിൽപറഞ്ഞാൽ നിഷ്പ്രഭരായി.
സാമ്പത്തിക നേട്ടവും ചാനലുകൾക്കും പത്രങ്ങൾക്കും തന്നെ
ഇനി മാധ്യമങ്ങളുടെ ലാഭ കണക്ക് പരിശോധിക്കാം. കലോത്സവത്തിന്റെ ഈ അഞ്ചുനാൾ മാധ്യമങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ പരസ്യക്കാശിനു അച്ചടിച്ചുകൂട്ടിയത് നൂറുകണക്കിനു സചിത്ര സപ്പ്ളിമെന്റുകൾ. മഷിയുണങ്ങും മുമ്പ് കലോത്സവ വേദികളിൽ മത്സരിച്ചുകൊണ്ടുവന്ന ഈ പത്രക്കെട്ടുകളെല്ലാം കലോത്സവ വേദികളിലെ ചവറ്റുകുട്ടയിൽ മാലിന്യമായി കെട്ടിക്കിടന്നു. കലയെ കമ്പോളവൽക്കരിക്കരുതെന്നു കലോത്സവത്തിന്റെ ഉദ്ഘാടനവേളയിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞതിനു പിന്നാലെയാണ് യാതൊരുവിധ ഉൽപ്പാദന ചെലവുമില്ലാതെ കലോത്സവത്തിന്റെ അഞ്ചുനാൾ ദൃശ്യമാധ്യമങ്ങൾ കോടിക്കണക്കിന്നു രൂപയുടെ ലാഭം കൊയ്തെടുത്തത്.
പ്രൈം ടൈമിൽ പല രസക്കൂട്ടുകളിൽ വാർത്തകൾ തത്സമയം കലോത്സവമുറ്റത്തു നിന്ന് സംപ്രേഷണം ചെയ്തത് പത്തുപൈസ പോലും ചെലവില്ലാതെ. വേദികളിൽ ആടിയും പാടിയും തളർന്ന പാവം വിദ്യാർത്ഥികളെ വീണ്ടും വീണ്ടും കമ്പോള ചരക്കാക്കി ക്യാമറക്കുമുന്നിൽ നിർത്തിപ്പൊരിച്ചതും അഞ്ചുപൈസ ചെലവില്ലാതെ. മികവാർന്ന പരിപാടികൾപത്തു കാശ് ചെലവില്ലാതെ സംപ്രേഷണം ചെയ്തുകൊണ്ട് കോടിക്കണക്കിന്നു രൂപയുടെ ലാഭം സ്പോൻസർഷിപ്പ് ഇനത്തിൽ കൊയ്തെടുത്തപ്പോൾ അതിന്റെ ഒരു നേരിയ ശതമാനമെങ്കിലും ആ പാവം കുട്ടികൾക്ക് കൊടുത്തിരുന്നെങ്കിൽ ആരെയും കൂവിത്തോൽപ്പിക്കുന്ന മാധ്യമ പ്രവർത്തനത്തിന്റെ ധാർമ്മികത നമുക്ക് മനസ്സിലാക്കാമായിരുന്നു.
ഓരോ മാധ്യമത്തിൽനിന്നും ഏറ്റവും കുറഞ്ഞത് 15 പേരെങ്കിലും കലോത്സവ വേദികളിൽ റിപ്പോർട്ട് ചെയ്യാനും തത്സമയ സംപ്രേഷണം നടത്താനുമായി എത്തിയിരുന്നു. ഈ മാധ്യമ പ്രവർത്തകരുടെ ഉറ്റവരും ഉടയവരുമായി ഏതാണ്ട് അഞ്ഞൂറ് പേരെങ്കിലും കലോത്സവവേദികളിൽ ഭക്ഷണം അടക്കമുള്ള സൗജന്യങ്ങൾ ആസ്വദിച്ചിരുന്നു. ഈ അധിക ചെലവുകൂടി കണക്കിലെടുക്കുമ്പോൾ സ്കൂൾ കലോത്സവത്തിന്റെ ദീപപ്രഭയിൽ മാധ്യമങ്ങൾ അടിച്ചുമാറ്റിയ സൗജന്യം എത്രയെന്ന് നമുക്ക് കണക്കാക്കാവുന്നതെയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്