എട്ട് വർഷം മുമ്പ് സൗദിയിൽ ജോലി തേടിയെത്തി; ഹൗസ് ഡ്രൈവറായി ജോലി നോക്കവേ കാറിൽ എ.സി ഓൺ ചെയ്തുവെന്ന് ആരോപിച്ച് അറബിയുടെ ഭാര്യ മർദ്ദിച്ചത് മുതൽ ദുരിതം തുടങ്ങി; തൊഴിലിൽ നിന്നും പുറത്താക്കിയ ശേഷം സൗദി ജയിലിൽ അടച്ചും പ്രതികാരം ചെയ്ത് മുതലാളി; വെള്ളവും ഭക്ഷണവും പോലുമില്ലാത്ത നരകയാതനക്ക് ശേഷം വെറുംകൈയോടെ നാട്ടിലെത്തി; 'ആടുജീവിത'ത്തിന് സമാനമായി മുഹമ്മദ് റാഫിയുടെ ജീവിതാനുഭവം
അരുൺ ജയകുമാർ
തിരുവനന്തപുരം: നാട്ടിലെ കഷ്ടപാടുകൾക്ക് അറുതിവരുത്താനായി കടൽ കടന്ന് അക്കരെയെത്തി ജീവിതം പച്ചപിടിപ്പിച്ചവർ നിരവധിയാണ്. മലയാളിയും ഗൾഫും തമ്മിലുള്ള ഈ ബന്ധത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. എന്നാൽ ജോലി നഷ്ടപ്പെട്ട് വിദേശത്ത് ജയിലിലും പിന്നീട് ഉടുതുണിയൊഴികെ മറ്റെല്ലാം അവിടെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദുരനുഭവമാണ് കൊല്ലം ഓയൂർ സ്വദേശി മുഹമ്മദ് റാഫിക്ക് പറയാനുള്ളത്. സ്വദേശിവൽകരണം തന്നെയാണ് പ്രധാന വില്ലൻ. ജോലി നഷ്ടപെട്ട് ഭക്ഷണമില്ലാതെ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചും നിന്ന് തിരിയാൻ സ്ഥലമില്ലാത്ത ജയിലിൽ കഴിഞ്ഞ ദിവസങ്ങളും മുഹമ്മദ് റാഫി മറുനാടനോട് വിശദീകരിക്കുന്നു. സ്വദേശവൽകരണത്തിന്റെ ഭാഗമായി മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ സൗദിയിൽ ആട് ജീവിതം നയിക്കുകയാണെന്നാണ് റാഫിയുടെ അനുഭവത്തിൽ നിന്നും മനസ്സിലാക്കാനാവുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച നാട്ടിലെത്തിയ റാഫി എട്ട് വർഷങ്ങൾക്ക് മുൻപാണ് 22ാം വയസ്സിൽ ആദ്യമായി സൗദിയിലേക്ക് ജോലി തേടി പോയത്. ആദ്യം പെട്രോൾ പമ്പിലും പിന്നീട് ഡ്രൈവറായും ജോലി ചെയ്തു. ഇക്കഴിഞ്ഞ നോമ്പ് സമയത്ത് റാഫി ജോലി ചെയ്ത വീട്ടിലെ അറബിയുടെ ഭാര്യ റാഫിയെ മർദ്ദിച്ചത് മുതലാണ് കഷ്ടകാലം തുടങ്ങിയത്. റിയാദിലെ ഒരു അറബിയുടെ വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു റാഫി. കാറിൽ എ.സി ഓൺ ചെയ്തുവെന്ന് ആരോപിച്ച് മുതലാളിയുടെ ഭാര്യ റാഫിയെ മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇതേ കാരണം പറഞ്ഞ് അറബിയും മക്കളും വീണ്ടും മർദ്ദിക്കാനെത്തി വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഇനി ഇവിടെ നിനക്ക് ജോലിയില്ലെന്ന് പറഞ്ഞ് പുറത്താക്കുകയും ചെയ്തു.
ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ അറബി പരാതി നൽകുകയും ചെയ്തു. പിന്നീട് ഒരു ബന്ധുവിന്റെ കൂടെ താമസിച്ചു. റിയാദിൽ തന്നെ ജോലി ചെയ്തിരുന്ന വല്യുമ്മയുടെ മകന്റെയൊപ്പം നാല് മാസത്തോളം താമസിച്ചു. പിന്നീട് അയാൾ നാട്ടിലേക്ക് പോയതോടെ താമസം മറ്റൊരു സുഹൃത്തിന്റെയൊപ്പമാക്കി. അവിടെ മൂന്ന് മാസം താമസിച്ചുവരുന്നതിനിടയിലാണ് പൊലീസും അറബിയും ചേർന്ന് താമസ സ്ഥലത്തെ വാതിൽ ചവിട്ടി പൊളിച്ച് ശേഷം മുഹമ്മദ് റാഫിയെ പിടികൂടി ജയിലിലേക്ക് കൊണ്ട് പോവുകയായിരുന്നു.
സുഹൃത്തിന്റെ റൂമിൽ താമസിക്കുന്ന കാലത്ത് ഭക്ഷണവും വെള്ളവും പോലും അവരുടെ കാരുണ്യം ഒന്ന് കൊണ്ട് മാത്രമാണ് ലഭിച്ചതെന്ന് മുഹമ്മദ് റാഫി മറുനാടൻ മലയാളിയോട് പറഞ്ഞു.ഇാെ സമയത്തെ വാടക നൽകുന്നതിന് പോലും കൈയിൽ പൈസയില്ലാതിരുന്നു. എന്നാൽ വീട്ടുടമയായ അറബി കുറച്ച് കാലത്തെ സാവകാശം നൽകിയതോടെയാണ് അൽപ്പം ആശ്വാസം ലഭിച്ചത്. ജോലി നഷ്ടപ്പെട്ട മാസം ജോലി ചെയ്തത് വരെയുള്ള ശമ്പളം പോലും ലഭിച്ചില്ലെന്നും റാഫി പറയുന്നു. രണ്ട് വർഷത്തിലൊരിക്കൽ പുതുക്കി നൽകുന്ന ഇക്കാമയുള്ളവരെ പോലും അനധികൃതമായി പിടികൂടി ജയിലിലേക്കും പിന്നീട് നാട്ടിലേക്കും കയറ്റി വിടുകയാണ്.
ജോലി ചെയ്ത കാലത്തെ ശമ്പളം പോലും ലഭിക്കാത്തതിനെ തുടർന്ന് ലേബർ കോടതിയിൽ റാഫി പരാതി നൽകിയെങ്കിലും അതുകൊണ്ടും നേട്ടമുണ്ടായില്ല. പാസ്പോർട്ട് ഉൾപ്പടെ പിടിച്ചെടുത്ത ശേഷം വെള്ള പേപ്പറിൽ സീലും വിസ ക്യാൻസൽ ചെയ്തതിന്റെ മുദ്രയും പതിപ്പിച്ചാണ് നാട്ടിലേക്ക് വിടുന്നത്. പിന്നെ നാട്ടിലെത്തിയിട്ട് വേണം പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാൻ. ഇനി അഞ്ച് വർഷത്തേക്ക് സൗദിയിൽ പോകാൻ കഴിയുകയുമില്ല.അതാണ് ഇത്തരത്തിൽ നാട്ടിലേക്ക് തിരികെ കയറ്റി വിടുന്നവർക്കുള്ള നിയമം.
പൊലീസ് പിടികൂടിയ ശേഷം റിയാദിലും ബുറൈദയിലുമുള്ള ജയിലിലാണ് 13 ദിവസം കഴിഞ്ഞതെന്ന് റാഫി പറയുന്നു. താൻ കഴിഞ്ഞത് ജയിലിലെ ഒരു സെല്ലായി ഉപയോഗിക്കുന്ന ഒരു ഹാളിലാണ്. ഇവിടെ ഏകദേശം 700ൽ പരം ആളുകളെയാണ് പാർപ്പിച്ചത്. മൂന്ന് നേരം ഭക്ഷണം നൽകുമായിരുന്നുവെങ്കിലും 700 പേർക്ക് താമസിക്കാൻ പാകമായിരുന്നില്ല ആ ഹാൾ. നിൽക്കാനോ തിരിയോനോ കഴിയാത്ത അവസ്ഥയാണ്. കിടന്ന് കഴിഞ്ഞാൽ ഇഷ്ടിക അടുക്കി വെച്ചത് പോലെ ഞെരുക്കത്തിലാണ് മനുഷ്യർക്ക് അതിനുള്ളിൽ കഴിയേണ്ട്ി വന്നത്. രാത്രി കഴിക്കാൻ നൽകിയത് കുബ്ബൂസും പരിപ്പ് കറിയുമാണെന്നും റാഫി പറയുന്നു.
13 ദിവസം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് ഒരു സംഘം ഉദ്യോഗസ്ഥർ അടുതെത്തി പഴയ അറബിയുടെ അടുത്തേക്കാണോ അതോ നാട്ടിലേക്ക് പോകാനാണോ താൽപര്യം എന്ന് ചോദിച്ചത്, അറബിയുടെ അടുത്തേക്ക് പോയിട്ട് പ്രയോജനമില്ലാത്തിനാലും ഒരിക്കൽ ജോലി നഷ്ടപെട്ടാൽ പിന്നൊന്ന് തരപ്പെടുത്തുന്നത് എളുപ്പമല്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയും ഞായറാഴ്ച തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തുകയുമായിരുന്നു.വെറുംകൈയോടെയാണ് നാട്ടിലേക്ക് എത്തിയത്. കൈയിൽ കാശില്ലാത്തതിനാൽ മാസങ്ങളോളം മാറിയിടാൻ പോലും വേഷമില്ലാചതെ നടന്നുവെന്നും റാഫി പറയുന്നു.
30 വയസ്സുണ്ട് ഇപ്പോൾ റാഫിക്ക്. നാട്ടിൽ നിന്നും കടം വാങ്ങിയും മറ്റുമാണ് ഗൾഫിലേക്ക് പോയത്. ഇനിയും അതിന്റെ കടം പോലും തീർന്നിട്ടില്ലെന്നും റാഫി മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് റാഫി താമസിക്കുന്നത്. സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചു. തനിക്ക് മാത്രമല്ല ഇത്തരമൊരു അനുഭവമെന്നും നിരവധിപേർ ഇതേ ഗതിയിൽ കഴിയുകയാണെന്നും റാഫി പറയുന്നു. സ്വദേശി വൽക്കരണത്തിന്റെ പേര് പറഞ്ഞ് കൈയിൽ ഇക്കാമ ഉള്ളവരെ പോലും പിടികൂടുന്ന പ്രവണതയുണ്ടെന്നും ചെറിയ ജോലികൾ ചെയ്ത് അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്നും റാഫി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍