അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആണയിട്ട മുഖ്യമന്ത്രി അറിയാതെയോ ഈ നിയമനം? വിജിലൻസ് കേസുകളിൽ പ്രതിയായ സജി ബഷീറിന് വീണ്ടും നിയമനം; സിഡ്കോ മുൻ എംഡിക്ക് പുതിയ നിയമനം കേൽപാം എംഡിയായി; വിവാദ ഉത്തരവിറങ്ങിയത് ശനിയാഴ്ച രാത്രി; നിയമനം സജി ബഷീറിനെതിരെ സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച ശേഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സജി ബഷീറിന് വീണ്ടും നിയമനം. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെയുള്ള കേസുകൾ നിലനിൽക്കെയാണ് കേൽപാം എംഡിയായി സർക്കാർ പുനർനിയമനം നൽകിയത്. സജി ബഷീറിനെതിരെ സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ശനിയാഴ്ച രാത്രി നിയമന ഉത്തരവ് ഇറങ്ങിയത്.
ഒട്ടേറെ കേസുകളിൽ പ്രതിയായിട്ടും സജി ബഷീറിനെതിരേ മാറി വന്ന സർക്കാരുകൾ നടപടിയെടുത്തിട്ടില്ല. വിവധി വിജിലൻസ് കേസുകളിൽ കുറ്റപത്രവും നൽകിയിട്ടില്ല. രണ്ട് മുൻ സർക്കാരുകളും ഇപ്പോഴത്തെ സർക്കാരും നടപടിയെടുത്തില്ല. സ്വകാര്യ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. വിജിലൻസ് കേസുകളിൽ പ്രതിചേർത്തിട്ടും സസ്പെൻഡ് ചെയ്തിട്ടില്ല. എവിടെനിന്ന് സസ്പെൻഡ് ചെയ്യുമെന്നറിയാത്തതിനാലാണിതെന്ന് സർക്കാർ പറയുന്നു.
കയാണ്.
സജി ബഷീറിന്റെ നിയമന രേഖകൾ കാണാനില്ലെന്നായിരുന്നു വ്യവസായ വകുപ്പിന്റെ നിലപാട്. വിവരാവകാശ പ്രകാരം ആദ്യം കിട്ടിയ മറുപടിക്ക് നൽകിയ അപ്പീലിലാണ് ഇക്കാര്യം ആവർത്തിച്ചത്. നേരത്തെ നൽകിയ അപേക്ഷയിലും ഇതേ മറുപടിയാണ് ലഭിച്ചത്.
സജി ബഷീറിന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും വകുപ്പിലുണ്ടെങ്കിൽ എത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യവസായ വകുപ്പ് വിവരാവകാശ ഓഫീസർ ആവർത്തിക്കുന്നുണ്ട്
.ഇതോടെ സെക്രട്ടേറിയറ്റിൽ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇല്ലെന്നാണ് അനുമാനിക്കേണ്ടത്.നിയമനരേഖകൾ ഉണ്ടായിരുന്നെങ്കിൽ അത് എങ്ങനെ കാണാതായെന്നാണ് ചോദ്യം ഉയരുന്നത്.സിഡ്കോയിൽ സ്ഥിരം എം.ഡി.യായി നിയമിച്ചത് അപേക്ഷയിലെ കാര്യങ്ങൾ മുഴുവൻ മുഖവിലയ്ക്കെടുത്താണ്. എളമരം കരീം വ്യവസായമന്ത്രിയായിരിക്കേ, വകുപ്പ് സെക്രട്ടറിയാണ് സ്ഥിരം നിയമനം നൽകിയത്. ഇതിന്റെ രേഖകൾ സജി ബഷീറിന്റെ കൈയിലുണ്ട്. സ്ഥാപനത്തിൽ താത്കാലിക എം.ഡി.യായിരിക്കുമ്പോൾ നല്ലപുരോഗതി കൈവരിച്ചെന്ന് അവകാശപ്പെട്ടായിരുന്നു നിയമനം തേടിയത്.
വ്യവസായ മന്ത്രിയുടെ നിർദേശാനുസരണമാണ് വ്യവസായ വകുപ്പിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എം.ഡി.യെ നിയമിക്കുക. എന്നാൽ, സ്ഥിരം എം.ഡി.യെ നിയമിക്കാൻ സർവീസ് ചട്ടമില്ല. 2011-ലെ പൊതുതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് ഒരാഴ്ചമുൻപായിരുന്നു നിയമനം. ഇതാണ് ചോദ്യങ്ങൾക്ക് ശക്തിപകരുന്നത്. നിയമന ഉത്തരവിന്റെ പകർപ്പ് സജി ബഷീർ കോടതിയിൽ ഹാജരാക്കിയെങ്കിലും സെക്രട്ടേറിയറ്റിൽനിന്ന് ബന്ധപ്പെട്ട ഫയൽ അപ്രത്യക്ഷമായിരിക്കുകയാണ്.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ സജി ബഷീറിനെ കെ.എസ്.ഐ.ഇ എം.ഡി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്ഥിരനിയമനമുള്ള ആളാണെന്ന് സജി ബഷീർ അവകാശപ്പെട്ടിരുന്നു. സിഡ്കോ എം.ഡിയായിരുന്ന സജി ബഷീറിന് സ്ഥിരനിയമനം നൽകിക്കൊണ്ട് 2011 ഫെബ്രുവരി 24ന് വ്യവസായ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പുറപ്പെടുവിച്ചഉത്തരവിന്റെ പിൻബലത്തിലായിരുന്നു ഇത്. അതേവർഷം ജനുവരി 3ന് സജി ബഷീർ അപേക്ഷ നൽകിയതിനെ തുടർന്നാണ് നിയമനം സ്ഥിരപ്പെടുത്തിയ
2006 ഓഗസ്റ്റ് 19ന് സജി ബഷീറിനെ കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്റർ എം.ഡിയായി ആദ്യം നിയമിച്ചു. 2007 ഫെബ്രുവരി 21ന് സിഡ്കോ എം.ഡിയാക്കി.കരാർ നിയമനം മാത്രമുണ്ടായിരുന്ന സജി ബഷീറിന് സ്ഥിരം നിയമനം നൽകാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരമുണ്ടായിരുന്നോ, ധന വകുപ്പിന്റെ അനുമതി ഉണ്ടായിരുന്നോ എന്നീ വിവരാവകാശ ചോദ്യത്തിനും ഫയലുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു മറുപടി.
സിഡ്കോ എം.ഡിയായിരിക്കേ സ്വകാര്യ കമ്പനിയായ സോം പ്രോജക്ട്സുമായി ചേർന്ന് മേനംകുളത്ത് ടെലികോം സിറ്റി പ്രോജക്ട് സൈറ്റിൽ നിന്ന് മണ്ണെടുത്തതിൽ 5 കോടി 19 ലക്ഷം രൂപ സിഡ്കോയ്ക്ക് നഷ്ടംവരുത്തിയതിന് സജി ബഷീറിനെതിരെ വിജിലൻസ് കേസുണ്ട്.
പാലക്കാട് ഒലവക്കോടുള്ള ഇൻഡസ്ട്രിയൽ എസ്റ്രേറ്റിൽ വാടകയില്ലാതെ കെട്ടിടം സബ് ലീസിന് നൽകി ഒരു കോടി 18 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതിന് മറ്റൊരു കേസുമുണ്ട്. എറണാകുളത്ത് കോടികൾ വിലയുള്ള 5.6 ഏക്കർ സർക്കാർ ഭൂമി സ്വർണ വ്യാപാരിക്ക് 80 വർഷത്തേക്ക് 15 കോടി രൂപ പാട്ടത്തിന് നൽകിയത് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2016 ജൂലൈയ്ക്ക് ശേഷം വിജിലൻസിൽ സജി ബഷീറിനെതിരെ 12 പരാതികളാണ് ലഭിച്ചത്.സിഡ്കോയിൽ സർക്കാർ ചട്ടം ലംഘിച്ച് ജീവനാക്കാരുടെ അനധികൃത നിയമനം, മേനംകുളത്ത് ടെലികോം സിറ്റി പദ്ധതി പ്രദേശത്ത് നിന്നുള്ള മണ്ണെടുപ്പിലെ ക്രമക്കേട്,ഒലവക്കോട് സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഷെഡുകൾ അലോട്ട് ചെയ്തതിലും, വാടക പിരിച്ചതിലുമുള്ള ക്രമക്കേട്,സ്വത്ത് സമ്പാദനം, ഒല്ലൂരിലെ സിഡ്കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ ഭൂമി കൈമാറ്റത്തിലെ ക്രമക്കേട്, തൃശൂർ കല്ലേറ്റുംകരയിലെ സിഡ്കോ വ്യവസായ എസ്റ്റേറ്റിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേട്, മലപ്പുറത്ത് വള്ളിക്കുന്നിലെ ടൂറിസം പദ്ധതി ക്രമക്കേട്, സിഡ്കോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ വ്യാജ ക്വട്ടേഷനുകൾ തയ്യാറാക്കി, ഓഫീസ് സീൽ, ബ്ലാങ്ക് ലെറ്റർ ഹെഡുകൾ എന്നിവ അനധികൃതമായി കൈവശംവച്ചു തുടങ്ങിയ കേസുകളിലാണ് സജി ബഷീറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. അന്വേഷണം പൂർത്തിയാകാത്തതുകൊണ്ട് കുറ്റപത്രവും സമർപ്പിച്ചിട്ടില്ല.
സിഡ്കോ എംഡിസ്ഥാനത്തു കൊണ്ടുവന്നത് ഇടതു സർക്കാരാണ്് വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും എളമരം കരിം വ്യവസായ മന്ത്രിയുമായിരിക്കെ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും സജി എംഡിയായി തുടർന്നു, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ അനുഗ്രഹത്തോടെ. ഒമ്പതുവർഷം സ്ഥാനത്തു തുടർന്ന് ചെയ്തുകൂട്ടിയ എല്ലാ അഴിമതികൾക്കും വമ്പന്മാരുടെ അറിവും അനുമതിയുമുണ്ടായിരുന്നു.
പിണറായി മുഖ്യമന്ത്രിയായപ്പോൾ വീണ്ടും സുപ്രധാന പദവികളിൽ കയറിക്കൂടാൻ നടത്തിയ ശ്രമങ്ങൾ തടയപ്പെട്ടു. യുഡിഎഫ് സർക്കാരിൽ വിജിലൻസ് ഡയറക്ടറും ആഭ്യന്തര സെക്രട്ടറിയും സർവീസിൽനിന്നു നീക്കി നിർത്തണമെന്ന് നൽകിയ ശുപാർശ മറികടന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരിക്കെയാണ്. ബഷീറിന്റെ സ്വാധീനവും ബന്ധങ്ങളും അത്രയക്ക് ശക്തമാണ്.
സിഡ്കോ ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നു. ഗഡുക്കളായാണ് ശമ്പളവിതരണം. പൂട്ടിപ്പോകുമെന്ന് ആശങ്കപ്പെടുന്ന പൊതു മേഖലാസ്ഥാപനങ്ങളിലൊന്നായി. ഈ സ്ഥിതിക്ക് മുഖ്യ കാരണക്കാരൻ സജി ബഷീറാണെന്ന് ജീവനക്കാർ ഒന്നടങ്കം പറയുന്നു.
ഓഡിയോ വിഷ്വൽ ആൻഡ് റിപ്രോഗ്രാഫിക് സെന്ററിൽ മാനേജർ സ്ഥാനത്തുനിന്ന് എളമരം കരിമാണ് സജി ബഷീറിനെ സിഡ്കോ തലപ്പത്തുകൊണ്ടുവന്നത്. സിപിഎമ്മിലെ പല ഉന്നതരും അതിന് അണിയറയിൽ പ്രവർത്തിച്ചു. അവരുടെ അറിവോടെയാണ് സിഡ്കോയുടെ ഭൂമിയും വസ്തുക്കളും ചുളുവിലയ്ക്ക് വിൽക്കാനും പാട്ടത്തിനു കൈമാറാനും മറ്റും ബഷീർ ശ്രമിച്ചത്.
നിലവിൽ സജി ബഷീറിന് പദവികളൊന്നുമില്ല. ഒരു ഇടത് നേതാവിന്റെ സഹായത്തോടെ സജി കെൽട്രോൺ എം ഡി ആവാൻ ചരടുവലി നടത്തുന്ന വിവരം മറുനാടൻ നേരത്തെ പുറത്തുകൊണ്ടുവന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍