50,000 രൂപ സംഭാവന നൽകിയാൽ അഞ്ചു ലക്ഷം രൂപയുടെ പബ്ലിസിറ്റി നൽകുന്നവർ അറിയുക; യുകെയിലെ മലയാളി സമൂഹം പാവപ്പെട്ട 100 നഴ്സിങ് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ആളും ആരവവും ഇല്ലാതെ നൽകിയത് 30 ലക്ഷത്തിൽ അധികം രൂപ; മറുനാടന്‍ അഭിമാന നിമിഷം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഒരു ലക്ഷം രൂപ ഓഖി ദുരിതാശ്വാസത്തിലേയ്ക്ക് നൽകിയതിന് പ്രശസ്തനായ ഒരു ബിൽഡറുടെ പടം സഹിതം ഇന്നത്തെ പല പത്രങ്ങളിലും മൂന്ന് കോളം വാർത്തയുണ്ട്. 50,000 രൂപ പാവങ്ങൾക്ക് നൽകിയാൽ അഞ്ച് ലക്ഷം രൂപ എങ്കിലും പബ്ലിസിറ്റിക്ക് വേണ്ടി മുടക്കുന്നവരും ഇല്ലാതില്ല. എന്നാൽ ഇന്നലെ കൊല്ലം ജില്ലയിലെ പുത്തൂർ എന്ന ചെറിയ ടൗണിൽ 102 പേരാണ് 30,000 രൂപ വീതം സഹായധനം കൈപ്പറ്റി ആളും ആരവവും ഇല്ലാതെ മടങ്ങിയത്. യുകെയിലെ മലയാളി സമൂഹം ശേഖരിച്ച് നൽകിയതായിരുന്നു ഈ തുക.
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന യുകെയിലെ ഓൺലൈൻ പത്രം നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആയിരുന്നു നൂതനമായ ഈ സ്കോളർഷിപ് ഒരുക്കിയത്. ബ്രിട്ടീഷ് മലയാളി വായനക്കാരായ 30 പേർ ആകാശച്ചാട്ടം നടത്തി ശേഖരിച്ച തുകയിൽ നിന്നും യുകെയിലെ കാൻസർ റിസേർച്ച് സെന്ററിന് നൽകിയ തുകയുടെ ബാക്കിയായ 30 ലക്ഷം രൂപയാണ് ഇന്നലെ 102 പേർക്കായി വിതരണം ചെയ്തത്.
പഠനത്തിൽ ഉന്നത നിലവാരം പുലർത്തുകയും എന്നാൽ സ്ാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്നവർക്കാണ് ബ്രിട്ടീഷ് മലയാളി സ്കോളർഷിപ് ഏർപ്പെടുത്തിയത്. പുത്തൂരിലെ വസുധ ഓഡിറ്റോറിയത്തിൽ നിറമിഴികളോടെയാണ് പലരും ചെക്ക് കൈപ്പറ്റി മടങ്ങിയത്. അവർക്ക് പരിചയം പോലും ഇല്ലാത്ത ഒരു സമൂഹത്തിൽ നിന്നും യാതൊരു പരിചയവും ഇല്ലാത്ത വ്യക്തികളിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഫണ്ട് കൈപ്പറ്റിയ സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നു. സ്കോളർഷിപ്പിന് അർഹരായ 90 പേരെങ്കിലും തീരെ സാമ്പത്തിക സൗകര്യം ഇല്ലാത്തവരായിരുന്നു. ബസ് കയറിയും കഷ്ടപ്പെട്ടും എത്തിയ അവരിൽ പലരും നിറമിഴികളോടെ യുകെ മലയാളികൾക്ക് നന്ദി പറഞ്ഞാണ് മടങ്ങിയത്.
വായനക്കാർ നൽകുന്ന തുകയുടെ 25 ശതമാനം കൂടി ബ്രിട്ടീഷ് ചാരിറ്റി കമ്മിഷൻ ഗിഫ്റ്റ് എയ്ഡ് നൽകും. ചാരിറ്റിയുടെ പ്രവർത്തനത്തിന് ഒരു പണം പോലും ഇങ്ങനെ ലഭിക്കുന്ന തുകയിൽ നിന്നും എടുക്കാത്തതുകൊണ്ട് ആ തുക കൂടി ചേർത്താണ് അപേക്ഷകർക്ക് നൽകിയത്. ട്രസ്റ്റ് നടത്തിപ്പിന്റെ ചെലവുകൾ എല്ലാം ട്രസ്റ്റ് അംഗങ്ങളായ 13 യുകെ മലയാളികൾ സ്വന്തം കൈയിൽ നിന്നും എടുക്കുകയാണ്. ചെലവ് ലാഭിക്കാനായി പത്തനാപുരം ഗാന്ധിഭവനുമായി ചേർന്നാണ് ഫണ്ട് വിതരണം ഇന്നലെ നടത്തിയത്.
പത്തനാപുരം ഗാന്ധി ഭവന്റെ പുത്തൂരിൽ തുടങ്ങുന്ന ട്രെയിനിങ് വിഭാഗത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഫണ്ട് വിതരണം നടത്തിയാണ് ചെലവ് ചുരുക്കിയത്. എപിജെ അബ്ദുൾ കലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനത്തിന് എത്തിയ അതിഥികൾ തന്നെയാണ് ഫണ്ട് വിതരണവും നടത്തിയത്. വനം വകുപ്പ് മന്ത്രി രാജു ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. കോവൂർ കുഞ്ഞുമോൻ എംഎൽഎ, വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ, ജില്ല - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങളും അദ്ധ്യക്ഷന്മാരും അടക്കം അനേകം പ്രമുഖ സാമൂഹിക പ്രവർത്തകർ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു. ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജൻ ആയിരുന്നു പരിപാടിക്ക് നേതൃത്വം നൽകിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി കെഡി ഷാജിമോൻ, മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ എന്നിവരും ചടങ്ങിൽ പങ്കാളികളായി.
30,000 രൂപ മാത്രമാണ് നൽകിയതെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫീസായിരുന്നു അത്. പഠനം മുറിയുമെന്നു കരുതി ഇരുന്നിടത്താണ് പലരും ഇതിന് അർഹത നേടിയത്. ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയും വാർത്ത നൽകിയ ശേഷം ലഭിച്ച അപേക്ഷകൾ പരിശോധിച്ചാണ് അർഹതയെ തെരഞ്ഞെടുത്തത്. ആയിരത്തോളം അപേക്ഷകളിൽ നിന്നാണ് 100 പേരെ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റികൾ തെരഞ്ഞെടുത്തത്. പഠന മികവും സാമ്പത്തിക നിലയും മാത്രമായിരുന്നു മാനദണ്ഡം. ശുപാർശകൾ പരിഗണണിച്ചതേയില്ല. തെരഞ്ഞെടുക്കപ്പെട്ടവരിൽ 95 ശതമാനം പേരും തീരെ ദരിദ്രമായ സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവരാണ്.
101 പേർക്ക് 350 പൗണ്ട് ( 30,000 രൂപ) വീതവും എംബിബിഎസ് പഠിക്കുന്ന ഒരു കുട്ടിക്ക് പഠനം തുടരാൻ 500 പൗണ്ടും (42,000 രൂപ) നൽകിയിട്ടും പത്രസമ്മേളനം നടത്തിയും, പരസ്യം ചെയ്തും ബഹളം വയ്ക്കാതെ ആയിരുന്നു ഫണ്ട് വിതരണം. വായനക്കാരോടുള്ള പ്രതിബന്ധതയുടെ ഭാഗമായി ബ്രിട്ടീഷ് മലയാളിയിലും മറുനാടൻ മലയാളിയിലും വാർത്ത നൽകുന്നതല്ലാതെ ഒരു പത്ര ഓഫീസിലും കയറി പ്രസ് റിലീസ് കൊടുക്കാതെയായിരുന്നു പരിപാടി നടത്തിയത്. 30 ലക്ഷകത്തിൽ അധികം രൂപ നൽകിയിട്ടും ഒരു പത്രത്തിലും വാർത്ത വന്നുമില്ല.
മാധ്യമങ്ങൾ സാമൂഹ്യ ബോധം പുലർത്തേണ്ടത് എങ്ങനെ എന്നു ബ്രിട്ടീഷ് മലയാളിയെ കണ്ടു പഠിക്കണമെന്നു മന്ത്രി പി രാജുവും കോവൂർ കുഞ്ഞുമോൻ എംഎൽഎയും പറഞ്ഞു. വനിതാ കമ്മിഷൻ അംഗമായ ഷാഹിദ കമാൽ ബ്രിട്ടീഷ് മലയാളിയുമായുള്ള ദീർഘകാലത്തെ ബന്ധം എണ്ണിയെണ്ണി പറഞ്ഞു. ഇതിന് മുമ്പ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നൽകിയ പല സാമ്പത്തിക സാഹയങ്ങൾക്കും ഷാഹിദ സാക്ഷിയായിട്ടുണ്ട്.
വസുധ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു നിരവധി ആളുകൾ എത്തിയിരുന്നു. സ്കോളർഷിപ് സ്വീകരിക്കാൻ എത്തിയ 102 പേരെ കൂടാതെ അവരുടെ ബന്ധുക്കളും കൂടി ആയപ്പോൾ തന്നെ 250ൽ അധികം പേർ എത്തിയിരുന്നു. കൂടാതെയാണ് പൂത്തൂരിലെ നാട്ടുകാരും ഗാന്ധിഭവനിലെ അന്തേവാസികളും എത്തി ചേർന്നത്.
ബോൾട്ടണിലെ ഷൈനു ക്ലെയർ മാത്യൂസ്, മാഞ്ചസ്റ്ററിലെ സാബു ചുണ്ടക്കാട്ടിൽ, ക്രോയിഡോണിലെ മിനി സൈമി, ബേസിങ്ങ്സ്റ്റോക്കിലെ സോൺസി സാംതിരുവാതിലിൽ, ബെൻ വിൻസെന്റ്, നോട്ടിങ്ഹാമിലെ എബി സ്കറിയ, ഈസ്റ്റ്ബോണിലെ മനോജ് ജോസഫ്, നോർത്ത് ലണ്ടനിലെ ബിനു ജോൺ, സൗത്താംപ്ടണിലെ ഫെമി മാത്യു, മാഞ്ചസ്റ്ററിലെ നേഹാ ബൈബൻ, റോസ്ബിൻ, ഫാ റോയ്, ഫാദർ ജോർജ് എ പുത്തൂർ, മാഞ്ചസ്റ്ററിലെ ട്രീസ, ജിജു സൈമൺ, വെസ്റ്റ് മിഡ്ലാന്റ്സിലെ ആഗ്നസ്, ബ്ലാക്ക്പൂളിലെ അർപ്പിത പുത്തൻപുരയിൽ, അലൻ സജി, ലണ്ടനിലെ അഫ്സൽ അലി, സോനാ ഷിബു, ജെനീഷ് കുരുവിള, മാഞ്ചസ്റ്ററിലെ ഫെമിൽ, ഫെബിൻ, സിന്റോ ആന്റണി, ഹണ്ടിങ്ടണിലെ ലോയ്ഡ് ജോർജ്ജ്, ഗ്ലാസ്ഗോയിലെ ജോൺ കുര്യാക്കോസ്, ഗ്രേറ്റ് യാർമൗത്തിലെ ജിജി ജോർജ്ജ്, ഗായത്രി, സന്ദർലാന്റിലെ അഖിൽ നായർ, ന്യൂകാസിലിലെ ജേക്കബ്ബ് തോമസ്, സണ്ണി ലൂക്കോസ്, ലണ്ടനിലെ എബിൽ, പ്രിയാ തോമസ് എന്നിവരാണ് ആകാശച്ചാട്ടത്തിൽ പങ്കെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍