രജനി മൻട്രത്തിന് ഏത് പാർട്ടിയെയും തോൽപ്പിക്കാവുന്ന സംഘബലം; പ്രഖ്യാപനം മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷം; അത്യാവശ്യം ആണെങ്കിൽ മാത്രം ബിജെപി ബന്ധം; മിതഭാഷണവും സിനിമാ സ്റ്റൈൽ ആവേശവും ഗുണം ചെയ്യും; കരുണാനിധി-എംജിആർ-ജയലളിത ശ്രേണിയിലെ അടുത്ത കണ്ണി സ്റ്റൈൽമന്നൻ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളിത്തിരയും സിനിമയും വേറിട്ടു കാണേണ്ട കാര്യമില്ല. സിനിമയുമായി അഭേദ്യമായ ബന്ധമാണ് തമിഴ് രാഷ്ട്രീയത്തുള്ളത്. ഇന്നത്തെ സിനിമാക്കാരൻ നാളത്തെ രാഷ്ട്രീയക്കാരനാണ്. രജനിയെന്ന സൂപ്പർസ്റ്റാർ ഇതുവരെ പരസ്യമായി രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ തമിഴ്‌നാട് രാഷ്ട്രീയത്തിന് രജനിയെ ആവശ്യമാണെന്ന തോന്നിയ ഘട്ടത്തിലാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നത്. പാർട്ടി രൂപീകരിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മൽസരിക്കുമെന്ന താരത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ സ്വീകരിച്ചത്.
ഉടൻ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രംഗത്തുണ്ടാകില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിലെ പിന്തുണ സമയം വരുമ്പോൾ പ്രഖ്യാപിക്കും. ആരാധക സംഘങ്ങളുടെ ഏകോപനത്തിലൂടെ പാർട്ടി കെട്ടിപ്പടുക്കും. നിലവിൽ രജിസ്റ്റർ ചെയ്ത അരലക്ഷം ഫാൻസ് അസോസിയേഷനുകളുണ്ട്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ഫാൻസ് അസോസിയേഷൻ ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യം. രജനി മൻട്രം എന്ന പേരിലുള്ള സംഘടനക്ക് തമിഴക രാഷ്ട്രീയത്തിൽ വളരയേറെ ശക്തിയുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമെങ്കിൽ മാത്രമാകും ബിജെപി സഹായം അദ്ദേഹം തേടുകയെന്നാണ് അറിയുന്നത്.
കുരുക്ഷേത്രയുദ്ധത്തിനിടെ ശ്രീകൃഷ്ണൻ അർജുനനെ ഉപദേശിക്കുന്ന ശ്ലോകം ചൊല്ലിയശേഷമാണു രാഷ്ട്രീയ നിലപാടുകളിലേക്കു കടന്നത്. മതത്തിനും ജാതിക്കും അതീതമായ ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യം. രാഷ്ട്രീയം ശുദ്ധീകരിക്കുന്നതു കടലിൽനിന്നു മുത്തെടുക്കുന്നതുപോലെയാണ് ഒറ്റയ്ക്കു ചെയ്യാനാവില്ല. തമിഴ് ജനതയും ദൈവവും കൂടെയുണ്ടെങ്കിൽ രാഷ്ട്രീയ മാറ്റത്തിനു സമയമായെന്നു രജനി പറഞ്ഞു. തമിഴ്‌നാട്ടിൽ 2021ലാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ടത്. പ്രഖ്യാപനത്തെ ബിജെപി സ്വാഗതം ചെയ്തപ്പോൾ അണ്ണാ ഡിഎംകെ, ഡിഎംകെ, കോൺഗ്രസ് എന്നീ കക്ഷികൾ കരുതലോടെയാണു പ്രതികരിച്ചത്. നാം തമിഴർ കക്ഷി ഉൾപ്പെടെ തീവ്ര തമിഴ് വികാരം ഉയർത്തിപ്പിടിക്കുന്ന സംഘടനകൾ രജനിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്
ബിജെപി സഹായം ആവശ്യമെങ്കിൽ മാത്രം, സ്വന്തം പാർട്ടിയെ കെട്ടിപ്പെടുക്കുക കടുത്ത വെല്ലുവിളി
സ്വന്തമായി പാർട്ടി രൂപീകരിച്ച് തമിഴ്‌നാട്ടിൽ അങ്ങോളമിങ്ങോളം ഘടകങ്ങളുള്ള സംഘടനയാക്കി മാറ്റുക എന്നത് രജനീകാന്തിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ്. ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പതിവുവഴിയിൽ താനുണ്ടാകില്ലെന്ന സൂചന രജനീകാന്ത് നൽകിയിട്ടുണ്ട്. ജയലളിതയുടെ മരണവും കരുണാനിധിയുടെ അസാന്നിധ്യവും സൃഷ്ടിച്ച ശൂന്യതയിലാണു താരം രാഷ്ട്രീയഭാവി കാണുന്നത്.
ബിജെപിയുടെ നയത്തോടു ചേർന്നു നിൽക്കുന്നതാണു തന്റെ രാഷ്ട്രീയമെന്നു താരം ഇന്നലത്തെ പ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാക്കിയതായാണു വിലയിരുത്തൽ. എന്നാൽ രജനി മൻട്രം വഴി സംഘടനാ രൂപം നൽകിയ ശേഷം തെരഞ്ഞെടുപ്പ് വേളയിൽ ആവശ്യമെങ്കിൽ മാത്രം ബിജെപി സഹായം തേടാനാണ് രജനിയുടെ പദ്ധതി. സംസ്ഥാനത്തെ രാഷ്ട്രീയം അധഃപതിച്ചുവെന്നു പറഞ്ഞ രജനി, കേന്ദ്രസർക്കാരിനെക്കുറിച്ചു മൗനം പാലിച്ചത് ഈ വാദത്തിനു ബലം നൽകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച്, നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയും ബിജെപിയും തമ്മിൽ സഖ്യം രൂപപ്പെടാൻതന്നെയാണു സാധ്യത.
അതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ രജനീകാന്ത് പുതിയ അധ്യായം കുറിക്കുമെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക കക്ഷികളുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും ജനതാദൾ എസ് അഭിപ്രായപ്പെട്ടു. മറ്റു മേഖലകളിൽ പ്രശസ്തരായ ആളുകൾ സേവനത്തിനായി രാഷ്ട്രീയത്തിലിറങ്ങുന്നത് സ്വാഗതാർഹമാണെന്നു ജെഡിഎസ് വർക്കിങ് പ്രസിഡന്റ് പി.ജി.ആർ. സിന്ധിയ പറഞ്ഞു.
ഒരൊറ്റ ഡയലോഗിൽ ജയലളിതയെ അധികാര ഭ്രഷ്ടനാക്കിയ അതികായൻ
ചെന്നൈയിൽ രജനീകാന്തിന്റെ അയൽവാസിയായിരുന്നു ജയലളിത. തൊണ്ണൂറുകളിൽ ജയയുമായി ഉടക്കി നിന്ന കാലത്ത് സൂപ്പർതാരം ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 1996ൽ തിരഞ്ഞെടുപ്പുകാലത്തു കോൺഗ്രസ് തനിച്ചു മൽസരിക്കുമെങ്കിൽ സഹകരിക്കാൻ രജനി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവത്രേ. എന്നാൽ, അന്നത്തെ കോൺഗ്രസ് അധ്യക്ഷനായ പി.വി. നരസിംഹറാവുവിനു തീരെ താൽപര്യമില്ലായിരുന്നു. അന്ന് അണ്ണാ ഡിഎംകെ സഖ്യത്തിലാണ് കോൺഗ്രസ് ചേർന്നത്. പിന്നാലെ കോൺഗ്രസ് പിളർന്ന് മൂപ്പനാർ പക്ഷം ടിഎംസിയുണ്ടാക്കി ഡിഎംകെക്കൊപ്പം ചേർന്നു. അന്ന് ജയലളിതയുടെ അഴിമതിക്കഥകൾ ഓരോന്നോയി പുറത്തുവന്ന സമയം. അക്കാലത്ത് ഒറ്റ ഡയലോഗിൽ രജനി ജയലളിതയെ തറപറ്റിച്ചു.
'ജയലളിത അധികാരത്തിൽ തിരിച്ചെത്തിയാൽ ദൈവത്തിനുപോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല.' ഡിഎംകെ സഖ്യമാണ് ആ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയത്. രജനിയുടെ ഡയലോഗാണ് അന്നു ജയലളിതയുടെ പതനത്തിന് ആക്കം കൂട്ടിയതെന്നു പറയാറുണ്ട്. 2002ൽ കാവേരി പ്രശ്‌നത്തിൽ ജനങ്ങളുടെ പ്രസ്ഥാനം ആരംഭിക്കുമെന്നു രജനി പ്രഖ്യാപനം നടത്തിയിരുന്നു. കാവേരി പ്രശ്‌നത്തിൽ നിരാഹാരം കിടന്ന രജനി, നദീസംയോജന പദ്ധതി നടപ്പിലാക്കാൻ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തു. എന്നാൽ താൻ രാഷ്ട്രീയ നേതാവല്ലെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രവേശന സാധ്യതകൾ അദ്ദേഹം തള്ളിക്കളഞ്ഞു.
2004ൽ അണ്ണാ ഡിഎംകെബിജെപി സഖ്യത്തിനു വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ച് അദ്ദേഹം ജയലളിതയുമായി വീണ്ടും സൗഹൃദത്തിലായി. രജനിയുടെ മകളുടെ വിവാഹത്തിന് മുഖ്യാതിഥി ജയയായിരുന്നു. നദീസംയോജന പദ്ധതി നടപ്പിലാക്കുമെന്ന എൻഡിഎയുടെ വാഗ്ദാനം പരിഗണിച്ചാണ് ബിജെപിയെ പിന്തുണച്ചതെന്നും രജനി വിശദീകരിച്ചു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനിയെ നരേന്ദ്ര മോദി സന്ദർശിച്ച് പിന്തുണ തേടിയിരുന്നു. മോദിക്കൊപ്പം പത്രക്കാരെ കണ്ട രജനി പക്ഷേ, രാഷ്ട്രീയം സംബന്ധിച്ച അഭ്യൂഹങ്ങളെല്ലാം തള്ളി. ഇരുവരുടെയും കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. രജനി നല്ല സ്‌നേഹിതനും അഭ്യുദയകാംക്ഷിയും ആണെന്നാണു മോദി പറഞ്ഞത്. 2014 ഒക്ടോബറിൽ സ്വത്തുകേസിൽ 21 ദിവസത്തെ ജയിൽശിക്ഷയ്ക്കു ശേഷം തിരിച്ചെത്തിയ ജയലളിതയെ സ്വാഗതം ചെയ്തു കത്തെഴുതിയ രജനി ബിജെപിയെ ഞെട്ടിച്ചു. അയൽക്കാരികൂടിയായ ജയയുടെ മടങ്ങിവരവിൽ സന്തോഷിക്കുന്നുവെന്നാണ് ബഹുമാന്യയായ ജയലളിത എന്നു സംബോധന ചെയ്ത് എഴുതിയ കത്തിൽ രജനി പറഞ്ഞത്.
രജനിയിൽ മറ്റൊരു എംജിആറിനെ കണ്ട് രാഷ്ട്രീയ നിരീക്ഷകർ
മറ്റൊരു എംജിആറിന്റെ പിറവി നിരീക്ഷകരിൽ ചിലർ രജനീകാന്തിൽ കാണുന്നു. ഇരുവരും തമ്മിൽ ഒട്ടേറെ സാമ്യങ്ങളുമുണ്ട്. രണ്ടു പേരും കയ്യിലൊന്നുമില്ലാതെ തമിഴകത്തെത്തിയവർ. ഇരുവരും തമിഴ് വംശജരല്ല. എന്നാൽ തമിഴകത്തിന്റെ മനം കവർന്നവർ. രജനീകാന്തിനു രണ്ടു ജീവിതമുണ്ട്. ആദ്യത്തേത് അമാനുഷികനായ സൂപ്പർസ്റ്റാർ. പരാജയമറിയാത്ത നിത്യനായകൻ. രണ്ടാമത്തേതു തലയിൽ അധികം മുടിയില്ലാത്ത, നരച്ച താടിരോമങ്ങളുള്ള മനുഷ്യൻ. അമാനുഷികതാരം സിനിമയിലാണ്, യഥാർഥ ജീവിതത്തിൽ മേക്കപ്പില്ലാതെ, പരിവേഷമില്ലാത്ത സാധാരണ മനുഷ്യൻ. പൊതുവേദികളിൽ മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുന്ന ഏക സൂപ്പർതാരം. രജനിയുടെ ഈ ശൈലി പിന്നീടു പല നടന്മാരും പിന്തുടരുകയും ചെയ്തു.
കാൽനൂറ്റാണ്ടിലേറെ സൂപ്പർതാരമായി തുടർന്ന രജനി, ലോക സിനിമയിൽ തന്നെ പരസ്യചിത്രങ്ങളിൽ അഭിനയിക്കാത്ത ഏക നടനാണ്. തനിക്കു പ്രിയപ്പെട്ട നടൻ കമൽഹാസനാണെന്നു രജനി പറഞ്ഞിട്ടുണ്ട്. എന്നാൽ, സിനിമയിൽ സജീവമായ കാലത്തു രജനി ഏറ്റവും പ്രചോദനം ഉൾക്കൊണ്ടത് അമിതാഭ് ബച്ചനിൽനിന്നാണ്. ബച്ചന്റെ ഹിറ്റ് സിനിമകളുടെ റീമേക്കുകളായിരുന്നു ഒരുകാലത്തു രജനിക്കു വിജയങ്ങൾ സമ്മാനിച്ചത്.
സിനിമയും രാഷ്ട്രീയം ഇരട്ടപെറ്റതുപോലെയാണ് തമിഴ്‌നാട്ടിൽ. കരുണാനിധിയുടെയും ജയലളിതയുടെയും പാത പിന്തുടർന്നു പല താരങ്ങളും സിനിമയിൽനിന്നു രാഷ്ട്രീയത്തിലെത്തിയെങ്കിലും ജനം എല്ലാവരെയും സഹായിച്ചില്ല. വിപ്ലവം നിറയുന്ന വാക്കുകൾകൊണ്ട് തമിഴ് തിരയ്ക്കു തീപിടിപ്പിച്ച തിരക്കഥാകൃത്തായിരുന്നു എം.കരുണാനിധി. അണ്ണാദുരൈയ്‌ക്കൊപ്പം ദ്രാവിഡപാർട്ടിയെ കെട്ടിപ്പടുത്ത കരുണാനിധി, അദ്ദേഹം മരിച്ചതോടെ തമിഴകത്തിന്റെ മുഖ്യമന്ത്രിയായി.
അതേസമയം കോൺഗ്രസുകാരനായി തുടങ്ങി ഡിഎംകെ വഴി അണ്ണാഡിഎംകെ എന്ന സ്വന്തം പ്രസ്ഥാനത്തിനു രൂപം നൽകി ഡിഎംകെയുടെ ട്രഷററായിരുന്ന എംജിആർ, കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞാണ് 1972-ൽ അണ്ണാഡിഎംകെ സ്ഥാപിക്കുന്നത്. പിന്നീട് മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകൾ ജയിച്ച് മുഖ്യമന്ത്രിയായി.
ആരാധകർ കറുത്ത എംജിആർ എന്നു വിളിച്ച വിജയകാന്ത് 2005-ലാണ് ഡിഎംഡികെ സ്ഥാപിച്ചു രാഷ്ട്രീയത്തിലിറങ്ങിയത്. ആദ്യ തിരഞ്ഞെടുപ്പിൽ (2006) 10 ശതമാനം വോട്ടു നേടി. 2011-ൽ 29 സീറ്റ് നേടി പ്രതിപക്ഷ നേതാവായി. 2016-ൽ പക്ഷേ, അക്കൗണ്ട് ശൂന്യമായി. ഡിഎംകെ വഴി കോൺഗ്രസിലെത്തിയ ശിവാജി, പിന്നീടു തമിഴക മുന്നേറ്റ മൺട്രം എന്ന സ്വന്തം പാർട്ടിയുണ്ടാക്കി. 1989-ലെ തിരഞ്ഞെടുപ്പിൽ ശിവാജി തന്നെ തോറ്റു. ഇതോടെ, മൺട്രം തമിഴ്‌നാട് ജനതാദളിൽ ലയിച്ചു. സിനിമയിൽ എംജിആറിന്റെ നായികയായ ജയലളിത പിന്നീടു രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി.. ആറുവട്ടം മുഖ്യമന്ത്രിയായി.
ഡിഎംകെയിൽ പ്രവർത്തിച്ചിരുന്ന ശരത് കുമാർ, നേതൃത്വവുമായി പിണങ്ങി 2007-ലാണു സമത്വ മക്കൾ കക്ഷി രൂപീകരിച്ചത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ സഖ്യത്തിന്റെ ഭാഗമായി രണ്ടു സീറ്റുകൾ നേടി. നിലവിൽ നിയമസഭയിൽ അംഗങ്ങളില്ല. ആന്ധ്രയിൽ സൂപ്പർതാരമായിരുന്ന ചിരഞ്ജീവി രാഷ്ട്രീയത്തിലെത്തിയെങ്കിലും കാര്യമായ ചലനം ഉണ്ടാക്കിയില്ല. മുഖ്യമന്ത്രിപദമെന്ന ലക്ഷ്യത്തോടെയാണ് ചിരഞ്ജീവി 2008ൽ സ്വന്തം പാർട്ടി പ്രഖ്യാപിച്ചത്. എൻടിആറിനു ലഭിച്ച വിജയം ചിരഞ്ജീവിക്ക് നേടാനായില്ല. 1982 ൽ തെലുങ്കുദേശം രൂപീകരിച്ച രാമറാവു മൂന്നു തവണ മുഖ്യമന്ത്രിയായി.
ചിരഞ്ജീവിയാകട്ടെ, 2009ലെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകാതെ പോയതോടെ സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുകയായിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയ സീമാന്ധ്ര മേഖലയിൽ കോൺഗ്രസ് നിലംതൊടാതെ പോയതു താരത്തിനു ക്ഷീണമായി.
പുതുവർഷത്തിൽ തമിഴകത്തു പുതുയുഗം, ആരാധക പിന്തുണ രാഷ്ട്രീയപാർട്ടിക്കൾക്ക് കനത്ത വെല്ലുവിളി
രജനിയുടെ വിശ്വാസം ആരാധകരുടെ പിന്തുണയിലാണ്. തമിഴകത്ത് ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുകളുള്ള താരം രജനീകാന്താണ്. ഒരു ലക്ഷത്തോളം അസോസിയേഷനുകളുണ്ട്. ഓരോന്നിലും ചുരുങ്ങിയതു 25 അംഗങ്ങൾ. അഖിലേന്ത്യാ രജനീകാന്ത് ഫാൻസ് അസോസിയേഷൻ എന്ന കേന്ദ്ര സംഘടനയുണ്ടെങ്കിലും പ്രവർത്തനങ്ങൾക്കു ഏകോപനമില്ല. മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവരും ഇത്തരം സംഘങ്ങളിലുണ്ട്. അവർ എന്തു നിലപാടെടുക്കുമെന്നതു നിർണായകമാകും. രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ എംജിആറുമായി താരതമ്യപ്പെടുത്താൻ രണ്ടു കാരണങ്ങളുണ്ട്. എംജിആർ സ്വന്തം രസികർ മന്റങ്ങളെയാണു അണ്ണാ ഡിഎംകെയായി കെട്ടിപ്പടുത്തത്. കണക്കു വച്ചാണെങ്കിൽ രജനിക്കു എംജിആറിനോളം ശക്തിയുണ്ട്. എന്നാൽ, പാർട്ടിയുണ്ടാക്കും മുൻപ് എംജിആറിനുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറ രജനിക്കില്ല.
1983ൽ ആന്ധ്രപ്രദേശിൽ എൻ.ടി. രാമറാവുവിന്റെ അരങ്ങേറ്റവും സമാനമായിരുന്നു. സിനിമയിൽനിന്നു രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം തെലുങ്കുദേശം പാർട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പിൽ മൽസരിച്ച് അധികാരത്തിലെത്തി. എന്നാൽ തമിഴ്‌നാട്ടിൽ ജയലളിതയ്ക്കു ശേഷം രാഷ്ട്രീയത്തിലിറങ്ങിയ താരങ്ങൾക്കൊന്നും നിലംതൊടാനായില്ല. എങ്കിലും സിനിമയ്ക്കുള്ളത്രയും ജനകീയാടിത്തറ മറ്റൊന്നിനും തമിഴ്‌നാട്ടിലില്ലെന്നതാണു സത്യം.
എന്നാൽ, സിനിമ വേറെ, രാഷ്ട്രീയം വേറെ എന്നു തമിഴർ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും ഒരു കൊടുങ്കാറ്റാകാൻ രജനിക്കു കഴിയില്ലെന്നുമാണ് വിമർശകരുടെ വിലയിരുത്തൽ. 1995-ൽ പുറത്തിറങ്ങിയ മുത്തുവെന്ന രജനീ ചിത്രത്തിൽ താരം പാടി അഭിനയിക്കുന്ന പാട്ടിലെ ഒരു വരി ഇങ്ങനെയാണ്- 'ഞാൻ സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കുമോ?. പുതുവർഷത്തലേന്ന് ആ കാലം വന്നിരിക്കുന്നു.'
Stories you may Like
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- 73ാം വയസ്സിലും ചുള്ളനായി തിരിച്ചുവരവ്; ജയിലറിലൂടെ വീണ്ടും രജനി തരംഗം!
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- സംഘി എന്ന വാക്ക് മോശമാണെന്ന് മകൾ പറഞ്ഞിട്ടില്ല: രജനികാന്ത്
- തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് ഭയമാണ്; രജനികാന്ത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍